tag:blogger.com,1999:blog-85582233007363784772024-03-06T09:41:12.833+05:30തൌര്യത്രികംചില കഥകളിവിചാരങ്ങൾവികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.comBlogger39125tag:blogger.com,1999:blog-8558223300736378477.post-67468959349759819822011-03-27T11:20:00.006+05:302011-03-27T11:38:57.506+05:30കഥകളിയ്ക്കായി ഒരു സമഗ്രവിജ്ഞാനശേഖര വെബ്സെറ്റ് – kathakali.infoപ്രിയരേ,<br />കഥകളിയെക്കുറിച്ചുള്ള ഒരു സമഗ്ര വിജ്ഞാനശേഖരം ഇന്റർനെറ്റിന്റെ സാദ്ധ്യതകളുപയോഗിച്ച് നിർമ്മിക്കുന്ന പ്രവർത്തനത്തിൽ ഞാനും പങ്കാളിയാവുകയാണ്.<br />കളിക്കാഴ്ച്ചകളുടേയും കളിയനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടെയും താരതമ്യേന വിപുലമായ പ്ലാറ്റ്ഫോം ഇന്റർനെറ്റിൽ നിലവിലുണ്ട്. എന്നാൽ, സമഗ്രമായി കഥകളിയെ പരിചയപ്പെടാനും, കഥകളിയുടെ സങ്കീർണ്ണമായ സങ്കേതശാസ്ത്രത്തെ മനസ്സിലാക്കാനും, ആവശ്യമായ കഥകളി റഫറൻസുകൾക്കായി സമീപിക്കാനും, കളിയരങ്ങിന്റെ സമഗ്രാനുഭവത്തെ പങ്കുവെയ്ക്കാനും ഉതകും വിധത്തിലുള്ള ഒരു വെബ്സെറ്റ് ഇന്നുവരെ രൂപം കൊണ്ടിട്ടില്ല. നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന, നമ്മിലോരോരുത്തരുടേയും പങ്കാളിത്തത്തോടെ വികസിക്കപ്പെടുന്ന അത്തരമൊരു വെബ് സെറ്റ് കഥകളിയും സൈബർ ലോകവും ആവശ്യപ്പെടുന്നുണ്ട്. പ്രാദേശികമോ സ്ഥാപനവൽകൃതമോ ആയ ഒരു വിധ പക്ഷപാതങ്ങളുമില്ലാതെ, കഥകളിയെ സമഗ്രമായി സമീപിക്കുന്ന ഒരു വിസ്തൃതകഥകളിവിജ്ഞാനശേഖരം ഉള്ളടങ്ങുന്ന ഒരു വെബ്സെറ്റ്.<br /><br />അനിവാര്യമായ അത്തരമൊരു വെബ്സെറ്റിന്റെ നിർമ്മാണത്തിലേക്ക് കടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. കഥകളിയിലെ പുരോഗമനോന്മുഖമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റിന്റെ പേരിലാണ് വെബ്സെറ്റ് തയ്യാറാവുന്നത്. ഈ വരുന്ന മെയ്മാസം 7 ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ വെച്ച് പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായർ വെബ്സെറ്റ് ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് നളചരിതം ഒന്നാം ദിവസവും നിണത്തോടുകൂടിയുള്ള നരകാസുരവധവും നടക്കുന്നുണ്ട്. എല്ലാവരേയും ഉദ്ഘാടനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.<br />ഉദ്ഘാടന പരിപാടിയുടെ വിശദവിവരങ്ങളും, വെബ്സെറ്റിന്റെ പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ബ്രോഷർ താഴെച്ചേർക്കുന്നു.<br /><br />എല്ലാ കലാസ്നേഹികളുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcJhMgX7uISX2Ficd9hltNGyF32s2nCZ6fquJIoolUCerlI4W3SFRWvwgGqNtrBkfsWiCQafQofmHlIvk-eaaDmeaQ-99Nfy2iGd3vXbcNw6z0QEGSDmA0Yi6qDni3ataT3HNgRW_QUM8/s1600/brochure+page+1.png"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 210px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcJhMgX7uISX2Ficd9hltNGyF32s2nCZ6fquJIoolUCerlI4W3SFRWvwgGqNtrBkfsWiCQafQofmHlIvk-eaaDmeaQ-99Nfy2iGd3vXbcNw6z0QEGSDmA0Yi6qDni3ataT3HNgRW_QUM8/s320/brochure+page+1.png" alt="" id="BLOGGER_PHOTO_ID_5588635119928596802" border="0" /></a><br /><br /><br /><br /><br /><br /><br /><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-upi9eiPZr08uZ4hxWfhKtY8U37QBZVMadyDOa7_kYQ5vFgwiWlWyL2YkDzF59NNUEA4rgJu96pFp_yT3Tq9xWdggXI6xwLR5KTexTLxs7h6OEgn-apnTW-3AzURu-2uJ2f9j2vGva44/s1600/brochure+page+1.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 210px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-upi9eiPZr08uZ4hxWfhKtY8U37QBZVMadyDOa7_kYQ5vFgwiWlWyL2YkDzF59NNUEA4rgJu96pFp_yT3Tq9xWdggXI6xwLR5KTexTLxs7h6OEgn-apnTW-3AzURu-2uJ2f9j2vGva44/s320/brochure+page+1.jpg" alt="" id="BLOGGER_PHOTO_ID_5588635636587589778" border="0" /></a>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com14tag:blogger.com,1999:blog-8558223300736378477.post-54465941016895720282010-07-29T13:00:00.006+05:302010-07-29T13:17:41.352+05:30മണ്ണിൽ തൊട്ട മനുഷ്യസ്ത്രീ – കോട്ടക്കൽ ശിവരാമനുമായി ഒരഭിമുഖം<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgw2pLTXxFy0qykZrs-z6aN8zFoYuXu-8oBFE_Fd-TfOvVslxGVJCu156YCx_Trd9azldsZ_Kk_nycMRFlRE5dk__q9d1Ki-5fJwoouGUL7x9cAUEBkqLLxf9RIJbWlAgW7PiAUagzt_x0/s1600/a1.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 280px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgw2pLTXxFy0qykZrs-z6aN8zFoYuXu-8oBFE_Fd-TfOvVslxGVJCu156YCx_Trd9azldsZ_Kk_nycMRFlRE5dk__q9d1Ki-5fJwoouGUL7x9cAUEBkqLLxf9RIJbWlAgW7PiAUagzt_x0/s320/a1.jpg" alt="" id="BLOGGER_PHOTO_ID_5499230779344895746" border="0" /></a><br /> പകർപ്പുകളില്ലാത്ത കഥകളിയിലെ ഏക അദ്ധ്യായമായിരുന്നു കോട്ടക്കൽ ശിവരാമൻ. ശിവരാമന്റെ കലാജീവിതമാണ് ആധുനികകഥകളി കണ്ട ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്ന്. അടിയുറച്ച സ്വപ്രത്യയസ്ഥൈര്യവും അന<span><span><span>ന്യമായ</span></span></span> പ്രതിഭാശേഷിയും കലർന്ന ശിവരാമന്റെ കലാജീവിതം അനേകം അടരുകൾ ഉള്ളതാണ്. ശിവരാമന്റെ സങ്കീർണ്ണമായ വ്യക്തിസത്തയും കലാദർശനവും തമ്മിലുള്ള കലഹവും അനുരഞ്ജനവും എല്ലാം സ്ത്രീവേഷത്തിന്റെ ചരിത്രത്തെ പുനർ നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.<br /> ഏഴുവർഷങ്ങൾക്കു മുൻപ്, കോട്ടക്കൽ ശിവരാമനുമായി ഞാൻ ചെയ്ത ഒരു അപ്രകാശിത അഭിമുഖസംഭാഷണം ചുവടെ ചേർക്കുന്നു. പരിസ്ഥിതിയും കലയും ഇഴചേർന്ന് കലാകാരന്റെ സ്വത്വരൂപീകരണത്തിലേക്കു വളരുന്ന നിരവധി ഘടകങ്ങളെ ഈ സംഭാഷണം സ്പർശിച്ചുപോകുന്നുണ്ട്. കഥകളിക്കകത്തും പുറത്തുമുള്ള പല കാര്യങ്ങളിലൂടെയും തെന്നിനീങ്ങിയ ഈ സംഭാഷണത്തിൽ നിന്ന് ഇനിയും കലാലോകത്തിനു സ്വീകരിക്കാൻ ഊർജ്ജം ബാക്കിയാണെന്നു തോന്നുന്നു. ഈ സംഭാഷണത്തിനുശേഷം വന്ന നിരവധി അഭിമുഖങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയിൽ വന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. സംഭാഷണത്തിലേക്ക്:<br /><span style="font-weight: bold;">:} കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെപ്പറ്റി ആശാൻ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്ന് ആ ദുരിതകാലത്തേക്കു തിരിഞ്ഞുചിന്തിക്കുമ്പോൾ എന്തുതോന്നുന്നു?</span><br />സന്തോഷം തോന്നുന്നു. കുറേ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടാണ് ഇന്നത്തെ ഈ ശിവരാമനുണ്ടായത്. അതൊക്കെ ഓർത്താൽ ഇപ്പൊ സങ്കടൊന്നും ഇല്ല. പിന്നെ,എന്റെ ഗുരുനാഥൻ പത്മശ്രീ.വാഴേങ്കട കു<span><span><span>ഞ്ചുനായരോടുള്ള</span></span></span> നന്ദിയും.അദ്ദേഹം അപാരമായ ദീർഘദർശിത്വം ഉള്ള ആളായിരുന്നു.അതോണ്ടാണ് ഇന്നത്തെ ശിവരാമൻ ഉണ്ടായത്.<br /><span style="font-weight: bold;">:}സ്കൂൾ ജീവിതത്തിന്റെ സമയത്തെ ഒരു ഓർമ്മ പറയൂ.</span><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIz7Xy95XYShx-EXEKm1RRnzC9ESz0y3GbVl3FPfBH4kD1RXpCTYarxsm54_LrIoZVP8v58zB7UAB8AhZZOhXakuJVkbSBsh1URibcvUkptVbqhsfWxkd30qADkWe3CJf8FCEp_KNjsA0/s1600/a2.jpg"><img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 280px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIz7Xy95XYShx-EXEKm1RRnzC9ESz0y3GbVl3FPfBH4kD1RXpCTYarxsm54_LrIoZVP8v58zB7UAB8AhZZOhXakuJVkbSBsh1URibcvUkptVbqhsfWxkd30qADkWe3CJf8FCEp_KNjsA0/s320/a2.jpg" alt="" id="BLOGGER_PHOTO_ID_5499230969509349954" border="0" /></a><br />മുൻപു പറഞ്ഞ, പട്ടിണിയുടെ കുറേ ഓർമ്മയുണ്ട്.അതൊക്കെ കുറേ മുൻപ് പറഞ്ഞുകഴിഞ്ഞതും ആണല്ലോ. ശിവരാമൻ ഇങ്ങനെ ഒന്നും ആവണ്ട ആളായിരുന്നില്ല. മഹാനായ ഗുരുനാഥൻ ശിവരാമനെ ഇങ്ങനെ ആക്കിത്തീർത്ത<span><span><span>താണ്</span></span></span>. ആ കടം ഒരിക്കലും വീടില്ല.<br /><span style="font-weight: bold;">:} സ്കൂളിനടുത്തുള്ള ഒരാൽമരത്തിന്റെ ചുവട്ടിൽ പോയി ഉച്ചക്ക് കിടന്നിരുന്ന ഒരു കഥ ഇടയ്ക്ക് പറഞ്ഞു കേട്ടിട്ടുണ്ട്.</span><br />അന്ന് ഉച്ചക്ക് പലപ്പോഴും പട്ടിണിയാണ്. ഒന്നൂണ്ടാവില്യ. ശിവരാമനാണെങ്കിൽ കൊടുംവെശപ്പും. കുറേ വെള്ളം കുടിച്ച് കാറൽമണ്ണ സ്കൂളിന്റെ അടുത്തുള്ള ആൽമരത്തിന്റെ ചോട്ടിലങ്ങനെ പോയിക്കിടക്കും. ഓരോന്ന് ആലോചിച്ചും കൊണ്ട്.<br /><span style="font-weight: bold;">:} എന്താ ആലോചിക്യാ?</span><br />ഓരോ ഭ്രാന്തുകള്. (ചിരിക്കുന്നു)<br /><span style="font-weight: bold;">:} കുറച്ചു ഭ്രാന്തുകള് പറയൂ</span><span style="font-weight: bold;"><span><span><span></span></span></span>.</span><br />ആലിന്റെ മോളില് നിറയെ കിളികളാണ്. ഇവ്റ്റയൊക്കെ എങ്ങന്യാ ജീവിക്കണേന്ന് ആലോചിക്കും. നെറച്ച് പൊത്തുകളുണ്ട്, ചോട്ടില്. ഇതിൽ നിന്നൊക്കെ ഓരോ പാമ്പുകള് പൊറത്തേക്ക് വന്നാലോന്ന് ആലോചിക്കും. പിന്നെ എന്താന്ന് അറിയാത്ത കുറേ ആലോചനകള്.<br /><span style="font-weight: bold;">:} അപ്പൊഴും ആലോചിക്കണ വിഷയം പ്രകൃതി തന്നെ, ല്ലേ?</span><br />എത്ര ആലോചിച്ചാലും തീരാത്ത കാര്യല്ലേ അത്. (ചിരി)<br /><span style="font-weight: bold;">:} എന്നിട്ട്, ആ കഷ്ടപ്പാടൊക്കെ തീരണത് എപ്പൊഴാ?</span><br />കോട്ടക്കല് എത്തിയപ്പൊ. അതോടെ ശിവരാമൻ കോട്ടക്കൽ ശിവരാമൻ ആയി. ചേർന്നതിന്റെ മൂന്നാം ദിവസം ശിവരാമന് ശമ്പളം കിട്ടി. മൂന്നൂസത്തിന്റെ ശമ്പളായിട്ട് ആറുറുപ്പിക. നാലണ ഫീസടക്കാൻ വഴില്യാണ്ടെ സ്കൂളിൽ നിന്ന് പുറത്തായ ശിവരാമന് മൂന്നൂസത്തിന് ആറുറുപ്പിക. (കണ്ണു നിറയുന്നു)<br /><span style="font-weight: bold;">:}കുഞ്ചുനായരാശാന്റെ പഠിപ്പിക്കലൊക്കെ എങ്ങനെയായിരുന്നു?</span><br />അശാൻ കൃത്യമായ ജീവിതശൈലി ഉള്ള ആളാണ്. ശിഷ്യന്മാരും അതൊക്കെ പഠിക്കണം എന്നായിരുന്നു ആശാന്റെ ആഗ്രഹം. ദേഷ്യം വരല് അപൂർവ്വാണ്. വാസുവൊക്കെ (കലാമണ്ഡലം വാസുപ്പിഷാരടി) മിടുക്കനാണ്. അയാ<span><span><span>ൾക്കൊന്നും</span></span></span> തല്ലുകൊള്ളണ്ടിവരില്ല. ശിവരാമൻ കുറേ കൊണ്ടിട്ടുണ്ട്. ആദ്യവസാന വേഷങ്ങലൊക്കെ ചൊല്ലിയാടിക്കുമ്പൊൾ ധാരാളം കൊണ്ടിട്ടുണ്ട്.<br /><span style="font-weight: bold;">:} അതെന്താ ഇവിടെ മാത്രം കൊള്ളാൻ?</span><br />ശിവരാമന് അന്നെന്നെ താളം കഷ്ടിയാണ്. “കഷ്ടം ഞാൻ കപടം കൊണ്ട് ”(സുഭദ്രാഹരണം അർജ്ജുനന്റെ പതിഞ്ഞ പദം) ഒക്കെ എന്നേക്കൊണ്ടു ചൊല്ലിയാടിച്ചിട്ടുണ്ട്. ഞാൻ ശരിക്കും കഷ്ടപ്പെട്ടു. “നിനക്ക് പഠിയ്യ്യോന്ന് ഞാനൊന്നു നോക്കട്ടെ” എന്നും പറഞ്ഞിട്ട് അടി തുടങ്ങി. ശിവരാമനാണെങ്കിൽ അടികൊണ്ടാൽ ഉള്ള ബോധം കൂടി പോവും. കുറേ കരഞ്ഞു. കളരി നിർത്തിയതിനു ശേഷവും ആ സങ്കടം തീർന്നില്ല. പിന്നെ ആശാൻ പടിയിൽ വന്നിരിക്കുമ്പൊ ചായ വാങ്ങാൻ എന്നോടാണ് പറയുക. അന്ന് ചായയും പരിപ്പുവടയും വാങ്ങിവരാൻ പറഞ്ഞു. ഞാനും അതു കൊണ്ടുവന്നു കൊടുത്ത് തിരിയുമ്പൊൾ “ശിവരാമാ” എന്നു വിളിച്ചു. ഞാൻ അടുത്തു ചെന്നപ്പോൾ എനിക്ക് അതിൽ നിന്ന് പകുതി ചായയും പരിപ്പുവടയും തന്നു. “നീ കരയ്യ്യൊന്നും വേണ്ട.” എന്നു പറഞ്ഞു. അപ്പൊഴേക്കും ശിവരാമന്റെ കണ്ണിൽ നിന്ന് കുടുകുടാ വെള്ളമൊഴുകുകയാണ്. ആ ചായടേം പരിപ്പുവടയുടേം സ്വാദ് ഇപ്പൊഴും ഓർമ്മയുണ്ട്.<br /><span style="font-weight: bold;">:} ആശാൻ സ്ത്രീവേഷ</span><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijYQFj6tCYTeoEtyyxkxIRG_WQq90S2PKH7QGPk77I67gLJ6lv-4QU-T4L_DuHQzsQySMdv4RP4i-UAg9ZcBUmulOIMLn2eCJFxBzfox0lZfAD2qjXoX67-4LbSqK50Y1mf1wkDTCW430/s1600/a3.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 280px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijYQFj6tCYTeoEtyyxkxIRG_WQq90S2PKH7QGPk77I67gLJ6lv-4QU-T4L_DuHQzsQySMdv4RP4i-UAg9ZcBUmulOIMLn2eCJFxBzfox0lZfAD2qjXoX67-4LbSqK50Y1mf1wkDTCW430/s320/a3.jpg" alt="" id="BLOGGER_PHOTO_ID_5499231376299563618" border="0" /></a><span style="font-weight: bold;"><span><span><span>ത്തില്</span></span></span> ശ്രദ്ധിക്കാൻ പറഞ്ഞത് എപ്പൊഴാണ്?</span><br />അങ്ങനെ പറയൊന്നും ഉണ്ടായില്ല. ഒരു തവണ കുഞ്ചുക്കുറുപ്പിന്റെ ഒപ്പം ദമയന്തി കെട്ടണ്ടി വന്നപ്പൊ ആശാൻ എന്റെ പേരാ നിർദ്ദേശിച്ചത്. പിന്നെ സ്ത്രീവേഷങ്ങൾ സ്ഥിരായി.<br /><span style="font-weight: bold;">:} അതെങ്ങനെയാ സ്ഥിരായത്? അന്ന് സ്ത്രീവേഷത്തിന് വലിയ സാദ്ധ്യതകളൊന്നുമില്ല. പുരുഷവേഷം കെട്ടിയാൽ കിട്ടണ പേരുമില്ല. പിന്നെ എങ്ങനെ?</span><br />അതാണ്, പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ ദീർഘദൃഷ്ടി എന്നു പറയണത്. ശിവരാമൻ ഇവിടെ ആണ് നന്നാവുക എന്ന് ആശാൻ തിരിച്ചറിഞ്ഞു. അതിനു വേണ്ടി പരിശീലിപ്പിച്ചു.<br /><span style="font-weight: bold;">:} പരിശീലിപ്പിക്കുക എന്നു പറഞ്ഞത് ഏതെല്ലാം അർത്ഥത്തിലാണ്? ആദ്യവസാനസ്ത്രീവേഷങ്ങൾ ചൊല്ലിയാടിക്കുക എന്നതു മാത്രമാണോ?</span><br />അല്ല. അതൊരു ഭാഗം മാത്രമേ ആവുന്നുള്ളൂ. ഓരോ കഥാപാത്രത്തിന്റെയും ഉള്ള് വായിക്കാനുള്ള കണ്ണ് തുറന്നു തന്നത് ഗുരുനാഥനാണ്. ഞാൻ ആദ്യമായി രുഗ്മാംഗദചരിതം മോഹിനി കെട്ടി ഇറങ്ങിയപ്പോൾ ഗുരുനാഥൻ എന്നോടു പറഞ്ഞത് “പന്തളം കേരളവർമ്മയുടെ രുഗ്മാംഗദചരിതം പോയി വായിക്കൂ” എന്നാണ്. കാറൽമണ്ണയിൽ അന്നുതന്നെയുള്ള വിപുലമായ പുസ്തകശേഖരത്തോടുകൂടിയ വായനശാല എന്നെ ശരിക്കും സഹായിച്ചു. പുതിയ പുതിയ സാഹിത്യസൃഷ്ടികളൊക്കെ ഞാൻ വായിക്കുന്നത് അവിടെനിന്നാണ്.<br /><span style="font-weight: bold;">:} പുസ്തകവായന അത്രയ്ക്കിഷ്ടമായിരുന്നോ? പൊതുവേ കഥകളിക്കാരിൽ സുലഭമല്ലാത്ത ഒരു ശീലം?</span><br />എനിക്ക് അന്നുമുതൽക്കേ പുസ്തകങ്ങൾ വലിയ കമ്പമായിരുന്നു. കിട്ടണതൊക്കെ അന്നുവായിച്ചിട്ടുണ്ട്. ഇപ്പോഴും പരമാവധി വായിക്കും.<br /><span style="font-weight: bold;">:} അതുകൊണ്ടൊക്കെ കഥകളിക്ക് എന്തെങ്കിലും ഗുണമുണ്ടോ?</span><br />അനവധിയുണ്ട്. ഓരോ കഥാപാത്രത്തിനെപ്പറ്റിയും നന്നായി ചിന്തിക്കണം. ഓരോ അവസരങ്ങളിലും സന്ദർഭങ്ങളിലും അവർ എങ്ങനെയാണ് പെരുമാറുക എന്ന് ചിന്തിച്ചുമനസ്സിലാക്കണം. അതിന് ആ പശ്ചാത്തലം നന്നായി അറിയണം. പുസ്തകങ്ങൾ വായിച്ചാലേ അതു കിട്ടൂ.<br /><span style="font-weight: bold;">:} മോഹിനിയുടെ നിലവിലുണ്ടായിരുന്ന കഥാപാത്രസ്വഭാവത്തെ ആശാൻ ഒന്നാകെ തിരുത്തിയല്ലോ. അതൊക്കെ ഈ ചിന്തകളുടെ വെളിച്ചത്തിലാണോ?</span><br />കുറേ ഗുരുനാഥന്റെ അനുഗ്രഹം. അൽപ്പം ഞാനും കഷ്ടപ്പെട്ടിട്ടുണ്ട്. വാൾ എടുത്തു രുഗ്മാംഗദന്റെ കയ്യിൽ കൊടുക്കുന്ന മോഹിനിയെ മാത്രമേ അന്നുവരെ കഥകളിവേദിക്ക് കണ്ടു പരിചയമുള്ളൂ. ഞാൻ അതു ചെയ്യാതിരുന്നപ്പോൾ ഒരുപാടു പേർ കുറ്റം പറഞ്ഞു. എനിക്ക് എന്റേതായ നിലയുണ്ട്. ഞാനതിൽ ഉറച്ചുനിന്നു.<br /><span style="font-weight: bold;">:} അങ്ങയുടെ പൂതനയിലും മോഹിനിയിലും പൊതുവായി കാണുന്ന ഒന്നുണ്ട്. കടുത്ത ആത്മസംഘർഷം. കൃത്യനിർവ്വഹണത്തിനും മനഃസാക്ഷിക്കും നടുവിൽ പെട്ടുഴലുന്ന കഥാപാത്രങ്ങൾ. വാസ്തവത്തിൽ ഇവരൊന്നും മനുഷ്യരല്ലല്ലോ. പിന്നെ എന്തിനാണ് മനുഷ്യരുടെ ഇത്തരം ആത്മതാപങ്ങളൊക്കെ?</span><br />മണ്ണിൽ തൊട്ടാൽ എല്ലാവരും മനുഷ്യസ്ത്രീകളാ കുട്ടീ (ചിരി) ബ്രഹ്മാവിന്റെ ആജ്ഞ നിറവേറ്റാനുള്ള നിർബ്ബന്ധിതാവസ്ഥ ഒരു വശത്തും ഒരച്ഛനോട് സ്വന്തം കുഞ്ഞിനെ വെട്ടിക്കൊല്ലാൻ പറയേണ്ടിവരുന്ന ഒരു സ്ത്രീയുടെ ധർമ്മസങ്കടം മറുവശത്തും- മോഹിനിയെ അങ്ങനെ അവതരിപ്പിക്കുമ്പൊഴേ അതിനു മിഴിവുവരുന്നുള്ളൂ. പൂതനയ്ക്കും അതെ. ഒരു കൊച്ചുകുഞ്ഞിനെ മുലകൊടുത്തുകൊല്ലണത് എത്ര സങ്കടമുള്ള കാര്യാണ്! അതു ചെയ്യേണ്ടിവരുമ്പൊ ഏതു രാക്ഷസിക്കായാലും ദുഃഖമുണ്ടാവില്ലേ?<br /><span style="font-weight: bold;">:} ദമയന്തിയിലാവണം ഈ ദുഃഖത്തിന്റെ കടലൊക്കെ ഒന്നാകെ കൊണ്ടുവരാനായത്; ല്ലേ?</span><br />അതെ. നളചരിതം എന്നു സത്യത്തിൽ പേരല്ലേ ഉള്ളു. ദമയന്തിയുടെ ചരിതമാണത്. ഒന്നും രണ്ടും നാലും ദിവസങ്ങളിലെ പ്രധാനകഥാപാത്രം തന്നെ ദമയന്തിയാണ്. മൂന്നിൽ അൽപ്പനേരമേ ഉള്ളു എന്നു പറയാം. എങ്കിലും കഥാഗതിയുടെ നിയന്ത്രണത്തിൽ ദമയന്തിക്ക് സുപ്രധാനമായ പങ്കുണ്ട്. ഇത്രയ്ക്കും പ്രശ്നങ്ങളൊക്കെ കടന്നുവരേണ്ടിവന്നിട്ടും ജീവിതത്തിന്റെ ധൈര്യത്തോടെ നേരിട്ടവളാണ് ദമയന്തി.<br /><span style="font-weight: bold;">:} ഇത്തരം വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കഥകളിയുടെ സാധാരണനിയമങ്ങളൊക്കെ ആശാൻ മറികടക്കുന്ന പോലെ തോന്നിയിട്ടുണ്ട്.</span><br />അപ്പോൾ കഥാപാത്രാണ് പ്രധാനം. “എൻ കാന്തനെന്നോടുണ്ടോ വൈരം” എന്നു വെറുതേ മുദ്ര പിടിച്ചാൽ ആ അനുഭവം ഉണ്ടാവില്ല. ഞാനാ നിമിഷങ്ങളിൽ കഥാപാത്രത്തിനോടാണ് ചേർന്നു നിൽക്കുന്നത്.<br /><span style="font-weight: bold;">:} കഥാപാത്രവും കഥകളീം തമ്മിലപ്പോൾ ചില്ലറ പ്രശ്നങ്ങളുണ്ട്, ല്ലേ?</span><br />അതൊക്കെ കൂടണതല്ലേ കഥകളി. എല്ലാറ്റിലും പ്രധാനം അനുഭവമാണ്. അതു കണ്ടിരിക്കുന്നവർക്കു കിട്ടണപോലെ അവതരിപ്പിക്കണം. അതു തന്നെയാണ് കഥകളി.<br /><span style="font-weight: bold;">:} അതു പോകട്ടെ, കഥകളിയിലെ പല തലമുറകൾക്കൊപ്പം അങ്ങു നായികയായി. ഏറ്റവും അനായാസമായ പ്രകടനം കാഴ്ച്ചവെക്കാൻ ആർക്കൊപ്പമാണ് കഴിഞ്ഞിട്ടുണ്ടാവുക?</span><br />അതു ഗോപിയുടെ ( കലാമണ്ഡലം ഗോപി ) ഒപ്പം തന്നെയാണ്. ആശാന്റെ ഒപ്പം ചെയ്യുമ്പോൾ ആ ഒരു ബഹുമാനത്തിലേ ചെയ്യാൻ പറ്റൂ. ആ ഒരു അകലം എപ്പോഴും ഉണ്ടാവും. കൃഷ്ണൻനായരുടെ ഒപ്പം ചെയ്യുമ്പോഴും അതെ. ഹൃദയപരമായ ഐക്യം ഗോപിയുടെ ഒപ്പം ചെയ്യുമ്പൊൾ തന്നെയാണ്. തുറന്നു ചെയ്യാം. ഞങ്ങൾ സമപ്രായക്കാരാണ്.<br /><span style="font-weight: bold;">:} പുസ്തകങ്ങളൊക്കെ വായിക്കുന്നത് ശരിതന്നെ. എന്നാലും ജീവിതത്തിൽ നിന്നാണല്ലോ ആശാൻ കഥകളീം ഉണ്ടാക്കുന്നത്. അതെങ്ങനെയാ ശീലിച്ചത്?</span><br />ശിവരാമന് ജീവിതത്തിലുണ്ടായ അനുഭവങ്ങളൊക്കെ പാഠങ്ങളാണ്. വിവാഹോം ഒരു പാഠാണ്. ഭവാനിയും അങ്ങനെ പറയ്യ്യാച്ചാൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്. (ചിരി) അതൊക്കെ ശിവരാമന്റെ കഥകളീലും ഉണ്ടാവും.<br /><span style="font-weight: bold;">:} കഥകളി സത്യത്തില് സാധാരണജീവിതത്തിന്റെ ഇടപെടലുകളെ അതേപടി അരങ്ങിൽ കൊണ്ടുവരാത്ത കലയാണല്ലോ. എന്നാൽ ആശാൻ ജീവിതത്തെയും കലയേയും വേറിട്ടു കണ്ടതേയില്ല. അതു സ്വീകരിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിൽ കഥകളി കണ്ട ഏറ്റവും വലിയ അത്ഭുതം അതാണെന്നു തോന്നുന്നു. എന്തു പറയുന്നു?</span><br />( നീണ്ട ചിരി ) സ്വീകരിക്കപ്പെടലൊക്കെ പിന്നെ ഉണ്ടായതാണ്. അദ്യൊക്കെ കുറേ അവഗണിച്ചിട്ടുണ്ട്. സ്ത്രീവേഷക്കാരൻ രണ്ടാം തരക്കാരനായിരുന്നൂലോ. അത് ആർക്കും ചെയ്യാവുന്ന ഒരു വേഷം മാത്രമായിരുന്നു. ശിവരാമൻ പിടിച്ചുവാങ്ങുകയായിരുന്നു. ചെറിയ ചെറിയ സ്ത്രീവേഷങ്ങൾ വരെ. “അതു ഞാൻ ചെയ്യാം, അതിലൊന്നുമില്ല എന്നു കരുതണ്ട. അതിലും ഉണ്ട്, ഞാൻ ചെയ്യാം” എന്നും പറഞ്ഞ് പിടിച്ചുവാങ്ങി ചെയ്തിട്ടുണ്ട് പലവേഷങ്ങളും. അങ്ങനെയാണ് സ്ത്രീവേഷത്തിന് ഇന്നത്തെ ഒരു നില വന്നത്.<br /><span style="font-weight: bold;">:} എന്തു തോന്നുന്നു, ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ?</span><br />സന്തോഷം. ഗുരുനാഥന്റെ കാരുണ്യം. ശിവരാമനില്ലാത്തപ്പൊഴും ഇനി സ്ത്രീവേഷത്തിനു വിലയുണ്ടാവും. അതോർക്കുമ്പോൾ വലിയ സന്തോഷം.വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com26tag:blogger.com,1999:blog-8558223300736378477.post-65302262604788797942010-07-20T11:55:00.005+05:302010-07-20T12:17:54.188+05:30മൌനത്തിന്റെ ഉദകക്രിയ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiD_HQqUAf9dMdGxhxs-pTtoF2on4sMBld7n4Qmn2gmZAs6k7Gzxhw16YgNTLHVJYfLojQsghWRvwBfSUD1gpHBIvLpwXT969SXWcGBHzcdjRyE9OrQs5NapMBacdq944rbi6Qi-AuX00/s1600/sivaraman-.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 288px; height: 288px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiD_HQqUAf9dMdGxhxs-pTtoF2on4sMBld7n4Qmn2gmZAs6k7Gzxhw16YgNTLHVJYfLojQsghWRvwBfSUD1gpHBIvLpwXT969SXWcGBHzcdjRyE9OrQs5NapMBacdq944rbi6Qi-AuX00/s320/sivaraman-.jpg" alt="" id="BLOGGER_PHOTO_ID_5495872264995381506" border="0" /></a><br /><span style="font-size:130%;"><span style="font-weight: bold; color: rgb(51, 0, 0);">മുന്നിലും</span><span style="font-weight: bold; color: rgb(51, 0, 0);"> </span><span style="font-weight: bold; color: rgb(51, 0, 0);">പിന്നിലും</span><span style="font-weight: bold; color: rgb(51, 0, 0);"> </span><span style="font-weight: bold; color: rgb(51, 0, 0);">നിറഞ്ഞ</span><span style="font-weight: bold; color: rgb(51, 0, 0);"> </span><span style="font-weight: bold; color: rgb(51, 0, 0);">മരൂഭൂമിക്കിടയിലെ</span><span style="font-weight: bold; color: rgb(51, 0, 0);">ഹരിതവസന്തമേ</span><span style="font-weight: bold; color: rgb(51, 0, 0);">,</span><br /><span style="font-weight: bold; color: rgb(51, 0, 0);">അസ്തമയഛവി</span><span style="font-weight: bold; color: rgb(51, 0, 0);"> </span><span style="font-weight: bold; color: rgb(51, 0, 0);">പുരണ്ട</span><span style="font-weight: bold; color: rgb(51, 0, 0);"> </span><span style="font-weight: bold; color: rgb(51, 0, 0);">ആകാശത്തു</span><span style="font-weight: bold; color: rgb(51, 0, 0);"> </span><span style="font-weight: bold; color: rgb(51, 0, 0);">നിന്നു</span><span style="font-weight: bold; color: rgb(51, 0, 0);">മറഞ്ഞുപോയ</span><span style="font-weight: bold; color: rgb(51, 0, 0);"> </span><span style="font-weight: bold; color: rgb(51, 0, 0);">നക്ഷത്രമേ</span><span style="font-weight: bold; color: rgb(51, 0, 0);">,</span><br /><span style="font-weight: bold; color: rgb(51, 0, 0);">മൌനത്തിന്റെ</span><span style="font-weight: bold; color: rgb(51, 0, 0);"> </span><span style="font-weight: bold; color: rgb(51, 0, 0);">ഉദകക്രിയ</span><span style="font-weight: bold; color: rgb(51, 0, 0);"> </span><span style="font-weight: bold; color: rgb(51, 0, 0);">കൈക്കൊള്ളുക</span><span style="font-weight: bold; color: rgb(51, 0, 0);">.</span></span>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com10tag:blogger.com,1999:blog-8558223300736378477.post-69948150486602580342010-01-28T17:07:00.001+05:302010-01-28T17:11:15.556+05:30വിധിനിർണ്ണയത്തിലെ വിധികൾ<span style="font-size:100%;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOWuczUn45ojIQ4zMItXofXFfzpgBkY_NB-WPVoR4QevRBtPWqOQ-g7WTF8j4eQ1Wf_jRSPhYapBWFKpJg2E8rPM_PfCySmcgiFhgilpgbj4FtRNBgoGpBWYlVN641gCcMiy6PGXBEQ48/s1600-h/logo.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 310px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOWuczUn45ojIQ4zMItXofXFfzpgBkY_NB-WPVoR4QevRBtPWqOQ-g7WTF8j4eQ1Wf_jRSPhYapBWFKpJg2E8rPM_PfCySmcgiFhgilpgbj4FtRNBgoGpBWYlVN641gCcMiy6PGXBEQ48/s320/logo.jpg" alt="" id="BLOGGER_PHOTO_ID_5431753890206897618" border="0" /></a>
<br /></span><meta equiv="Content-Type" content="text/html; charset=utf-8"><meta name="ProgId" content="Word.Document"><meta name="Generator" content="Microsoft Word 12"><meta name="Originator" content="Microsoft Word 12"><link rel="File-List" href="file:///C:%5CUsers%5CSreejith%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_filelist.xml"><!--[if gte mso 9]><xml> <o:officedocumentsettings> <o:relyonvml/> <o:allowpng/> </o:OfficeDocumentSettings> </xml><![endif]--><link rel="themeData" href="file:///C:%5CUsers%5CSreejith%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_themedata.thmx"><link rel="colorSchemeMapping" href="file:///C:%5CUsers%5CSreejith%5CAppData%5CLocal%5CTemp%5Cmsohtmlclip1%5C01%5Cclip_colorschememapping.xml"><!--[if gte mso 9]><xml> <w:worddocument> <w:view>Normal</w:View> <w:zoom>0</w:Zoom> <w:trackmoves/> <w:trackformatting/> <w:punctuationkerning/> <w:validateagainstschemas/> <w:saveifxmlinvalid>false</w:SaveIfXMLInvalid> <w:ignoremixedcontent>false</w:IgnoreMixedContent> <w:alwaysshowplaceholdertext>false</w:AlwaysShowPlaceholderText> <w:donotpromoteqf/> <w:lidthemeother>EN-US</w:LidThemeOther> <w:lidthemeasian>X-NONE</w:LidThemeAsian> <w:lidthemecomplexscript>X-NONE</w:LidThemeComplexScript> <w:compatibility> <w:breakwrappedtables/> <w:snaptogridincell/> <w:wraptextwithpunct/> <w:useasianbreakrules/> <w:dontgrowautofit/> <w:splitpgbreakandparamark/> <w:dontvertaligncellwithsp/> <w:dontbreakconstrainedforcedtables/> <w:dontvertalignintxbx/> <w:word11kerningpairs/> <w:cachedcolbalance/> </w:Compatibility> <m:mathpr> <m:mathfont val="Cambria Math"> <m:brkbin val="before"> <m:brkbinsub val="--"> <m:smallfrac val="off"> <m:dispdef/> <m:lmargin val="0"> <m:rmargin val="0"> <m:defjc val="centerGroup"> <m:wrapindent val="1440"> <m:intlim val="subSup"> <m:narylim val="undOvr"> </m:mathPr></w:WordDocument> </xml><![endif]--><!--[if gte mso 9]><xml> <w:latentstyles deflockedstate="false" defunhidewhenused="true" defsemihidden="true" defqformat="false" defpriority="99" latentstylecount="267"> <w:lsdexception locked="false" priority="0" semihidden="false" unhidewhenused="false" qformat="true" name="Normal"> <w:lsdexception locked="false" priority="9" semihidden="false" unhidewhenused="false" qformat="true" name="heading 1"> <w:lsdexception locked="false" priority="9" qformat="true" name="heading 2"> <w:lsdexception locked="false" priority="9" qformat="true" name="heading 3"> <w:lsdexception locked="false" priority="9" qformat="true" name="heading 4"> <w:lsdexception locked="false" priority="9" qformat="true" name="heading 5"> <w:lsdexception locked="false" priority="9" qformat="true" name="heading 6"> <w:lsdexception locked="false" priority="9" qformat="true" name="heading 7"> <w:lsdexception locked="false" priority="9" qformat="true" name="heading 8"> <w:lsdexception locked="false" priority="9" qformat="true" name="heading 9"> <w:lsdexception locked="false" priority="39" name="toc 1"> <w:lsdexception locked="false" priority="39" name="toc 2"> <w:lsdexception locked="false" priority="39" name="toc 3"> <w:lsdexception locked="false" priority="39" name="toc 4"> <w:lsdexception locked="false" priority="39" name="toc 5"> <w:lsdexception locked="false" priority="39" name="toc 6"> <w:lsdexception locked="false" priority="39" name="toc 7"> <w:lsdexception locked="false" priority="39" name="toc 8"> <w:lsdexception locked="false" priority="39" name="toc 9"> <w:lsdexception locked="false" priority="35" qformat="true" name="caption"> <w:lsdexception locked="false" priority="10" semihidden="false" unhidewhenused="false" qformat="true" name="Title"> <w:lsdexception locked="false" priority="1" name="Default Paragraph Font"> <w:lsdexception locked="false" priority="11" semihidden="false" unhidewhenused="false" qformat="true" name="Subtitle"> <w:lsdexception locked="false" priority="22" semihidden="false" unhidewhenused="false" qformat="true" name="Strong"> <w:lsdexception locked="false" priority="20" semihidden="false" unhidewhenused="false" qformat="true" name="Emphasis"> <w:lsdexception locked="false" priority="59" semihidden="false" unhidewhenused="false" name="Table Grid"> <w:lsdexception locked="false" unhidewhenused="false" name="Placeholder Text"> <w:lsdexception locked="false" priority="1" semihidden="false" unhidewhenused="false" qformat="true" name="No Spacing"> <w:lsdexception locked="false" priority="60" semihidden="false" unhidewhenused="false" name="Light Shading"> <w:lsdexception locked="false" priority="61" semihidden="false" unhidewhenused="false" name="Light List"> <w:lsdexception locked="false" priority="62" semihidden="false" unhidewhenused="false" name="Light Grid"> <w:lsdexception locked="false" priority="63" semihidden="false" unhidewhenused="false" name="Medium Shading 1"> <w:lsdexception locked="false" priority="64" semihidden="false" unhidewhenused="false" name="Medium Shading 2"> <w:lsdexception locked="false" priority="65" semihidden="false" unhidewhenused="false" name="Medium List 1"> <w:lsdexception locked="false" priority="66" semihidden="false" unhidewhenused="false" name="Medium List 2"> <w:lsdexception locked="false" priority="67" semihidden="false" unhidewhenused="false" name="Medium Grid 1"> <w:lsdexception locked="false" priority="68" semihidden="false" unhidewhenused="false" name="Medium Grid 2"> <w:lsdexception locked="false" priority="69" semihidden="false" unhidewhenused="false" name="Medium Grid 3"> <w:lsdexception locked="false" priority="70" semihidden="false" unhidewhenused="false" name="Dark List"> <w:lsdexception locked="false" priority="71" semihidden="false" unhidewhenused="false" name="Colorful Shading"> <w:lsdexception locked="false" priority="72" semihidden="false" unhidewhenused="false" name="Colorful List"> <w:lsdexception locked="false" priority="73" semihidden="false" unhidewhenused="false" name="Colorful Grid"> <w:lsdexception locked="false" priority="60" semihidden="false" unhidewhenused="false" name="Light Shading Accent 1"> <w:lsdexception locked="false" priority="61" semihidden="false" unhidewhenused="false" name="Light List Accent 1"> <w:lsdexception locked="false" priority="62" semihidden="false" unhidewhenused="false" name="Light Grid Accent 1"> <w:lsdexception locked="false" priority="63" semihidden="false" unhidewhenused="false" name="Medium Shading 1 Accent 1"> <w:lsdexception locked="false" priority="64" semihidden="false" unhidewhenused="false" name="Medium Shading 2 Accent 1"> <w:lsdexception locked="false" priority="65" semihidden="false" unhidewhenused="false" name="Medium List 1 Accent 1"> <w:lsdexception locked="false" unhidewhenused="false" name="Revision"> <w:lsdexception locked="false" priority="34" semihidden="false" unhidewhenused="false" qformat="true" name="List Paragraph"> <w:lsdexception locked="false" priority="29" semihidden="false" unhidewhenused="false" qformat="true" name="Quote"> <w:lsdexception locked="false" priority="30" semihidden="false" unhidewhenused="false" qformat="true" name="Intense Quote"> <w:lsdexception locked="false" priority="66" semihidden="false" unhidewhenused="false" name="Medium List 2 Accent 1"> <w:lsdexception locked="false" priority="67" semihidden="false" unhidewhenused="false" name="Medium Grid 1 Accent 1"> <w:lsdexception locked="false" priority="68" semihidden="false" unhidewhenused="false" name="Medium Grid 2 Accent 1"> <w:lsdexception locked="false" priority="69" semihidden="false" unhidewhenused="false" name="Medium Grid 3 Accent 1"> <w:lsdexception locked="false" priority="70" semihidden="false" unhidewhenused="false" name="Dark List Accent 1"> <w:lsdexception locked="false" priority="71" semihidden="false" unhidewhenused="false" name="Colorful Shading Accent 1"> <w:lsdexception locked="false" priority="72" semihidden="false" unhidewhenused="false" name="Colorful List Accent 1"> <w:lsdexception locked="false" priority="73" semihidden="false" unhidewhenused="false" name="Colorful Grid Accent 1"> <w:lsdexception locked="false" priority="60" semihidden="false" unhidewhenused="false" name="Light Shading Accent 2"> <w:lsdexception locked="false" priority="61" semihidden="false" unhidewhenused="false" name="Light List Accent 2"> <w:lsdexception locked="false" priority="62" semihidden="false" unhidewhenused="false" name="Light Grid Accent 2"> <w:lsdexception locked="false" priority="63" semihidden="false" unhidewhenused="false" name="Medium Shading 1 Accent 2"> <w:lsdexception locked="false" priority="64" semihidden="false" unhidewhenused="false" name="Medium Shading 2 Accent 2"> <w:lsdexception locked="false" priority="65" semihidden="false" unhidewhenused="false" name="Medium List 1 Accent 2"> <w:lsdexception locked="false" priority="66" semihidden="false" unhidewhenused="false" name="Medium List 2 Accent 2"> <w:lsdexception locked="false" priority="67" semihidden="false" unhidewhenused="false" name="Medium Grid 1 Accent 2"> <w:lsdexception locked="false" priority="68" semihidden="false" unhidewhenused="false" name="Medium Grid 2 Accent 2"> <w:lsdexception locked="false" priority="69" semihidden="false" unhidewhenused="false" name="Medium Grid 3 Accent 2"> <w:lsdexception locked="false" priority="70" semihidden="false" unhidewhenused="false" name="Dark List Accent 2"> <w:lsdexception locked="false" priority="71" semihidden="false" unhidewhenused="false" name="Colorful Shading Accent 2"> <w:lsdexception locked="false" priority="72" semihidden="false" unhidewhenused="false" name="Colorful List Accent 2"> <w:lsdexception locked="false" priority="73" semihidden="false" unhidewhenused="false" name="Colorful Grid Accent 2"> <w:lsdexception locked="false" priority="60" semihidden="false" unhidewhenused="false" name="Light Shading Accent 3"> <w:lsdexception locked="false" priority="61" semihidden="false" unhidewhenused="false" name="Light List Accent 3"> <w:lsdexception locked="false" priority="62" semihidden="false" unhidewhenused="false" name="Light Grid Accent 3"> <w:lsdexception locked="false" priority="63" semihidden="false" unhidewhenused="false" name="Medium Shading 1 Accent 3"> <w:lsdexception locked="false" priority="64" semihidden="false" unhidewhenused="false" name="Medium Shading 2 Accent 3"> <w:lsdexception locked="false" priority="65" semihidden="false" unhidewhenused="false" name="Medium List 1 Accent 3"> <w:lsdexception locked="false" priority="66" semihidden="false" unhidewhenused="false" name="Medium List 2 Accent 3"> <w:lsdexception locked="false" priority="67" semihidden="false" unhidewhenused="false" name="Medium Grid 1 Accent 3"> <w:lsdexception locked="false" priority="68" semihidden="false" unhidewhenused="false" name="Medium Grid 2 Accent 3"> <w:lsdexception locked="false" priority="69" semihidden="false" unhidewhenused="false" name="Medium Grid 3 Accent 3"> <w:lsdexception locked="false" priority="70" semihidden="false" unhidewhenused="false" name="Dark List Accent 3"> <w:lsdexception locked="false" priority="71" semihidden="false" unhidewhenused="false" name="Colorful Shading Accent 3"> <w:lsdexception locked="false" priority="72" semihidden="false" unhidewhenused="false" name="Colorful List Accent 3"> <w:lsdexception locked="false" priority="73" semihidden="false" unhidewhenused="false" name="Colorful Grid Accent 3"> <w:lsdexception locked="false" priority="60" semihidden="false" unhidewhenused="false" name="Light Shading Accent 4"> <w:lsdexception locked="false" priority="61" semihidden="false" unhidewhenused="false" name="Light List Accent 4"> <w:lsdexception locked="false" priority="62" semihidden="false" unhidewhenused="false" name="Light Grid Accent 4"> <w:lsdexception locked="false" priority="63" semihidden="false" unhidewhenused="false" name="Medium Shading 1 Accent 4"> <w:lsdexception locked="false" priority="64" semihidden="false" unhidewhenused="false" name="Medium Shading 2 Accent 4"> <w:lsdexception locked="false" priority="65" semihidden="false" unhidewhenused="false" name="Medium List 1 Accent 4"> <w:lsdexception locked="false" priority="66" semihidden="false" unhidewhenused="false" name="Medium List 2 Accent 4"> <w:lsdexception locked="false" priority="67" semihidden="false" unhidewhenused="false" name="Medium Grid 1 Accent 4"> <w:lsdexception locked="false" priority="68" semihidden="false" unhidewhenused="false" name="Medium Grid 2 Accent 4"> <w:lsdexception locked="false" priority="69" semihidden="false" unhidewhenused="false" name="Medium Grid 3 Accent 4"> <w:lsdexception locked="false" priority="70" semihidden="false" unhidewhenused="false" name="Dark List Accent 4"> <w:lsdexception locked="false" priority="71" semihidden="false" unhidewhenused="false" name="Colorful Shading Accent 4"> <w:lsdexception locked="false" priority="72" semihidden="false" unhidewhenused="false" name="Colorful List Accent 4"> <w:lsdexception locked="false" priority="73" semihidden="false" unhidewhenused="false" name="Colorful Grid Accent 4"> <w:lsdexception locked="false" priority="60" semihidden="false" unhidewhenused="false" name="Light Shading Accent 5"> <w:lsdexception locked="false" priority="61" semihidden="false" unhidewhenused="false" name="Light List Accent 5"> <w:lsdexception locked="false" priority="62" semihidden="false" unhidewhenused="false" name="Light Grid Accent 5"> <w:lsdexception locked="false" priority="63" semihidden="false" unhidewhenused="false" name="Medium Shading 1 Accent 5"> <w:lsdexception locked="false" priority="64" semihidden="false" unhidewhenused="false" name="Medium Shading 2 Accent 5"> <w:lsdexception locked="false" priority="65" semihidden="false" unhidewhenused="false" name="Medium List 1 Accent 5"> <w:lsdexception locked="false" priority="66" semihidden="false" unhidewhenused="false" name="Medium List 2 Accent 5"> <w:lsdexception locked="false" priority="67" semihidden="false" unhidewhenused="false" name="Medium Grid 1 Accent 5"> <w:lsdexception locked="false" priority="68" semihidden="false" unhidewhenused="false" name="Medium Grid 2 Accent 5"> <w:lsdexception locked="false" priority="69" semihidden="false" unhidewhenused="false" name="Medium Grid 3 Accent 5"> <w:lsdexception locked="false" priority="70" semihidden="false" unhidewhenused="false" name="Dark List Accent 5"> <w:lsdexception locked="false" priority="71" semihidden="false" unhidewhenused="false" name="Colorful Shading Accent 5"> <w:lsdexception locked="false" priority="72" semihidden="false" unhidewhenused="false" name="Colorful List Accent 5"> <w:lsdexception locked="false" priority="73" semihidden="false" unhidewhenused="false" name="Colorful Grid Accent 5"> <w:lsdexception locked="false" priority="60" semihidden="false" unhidewhenused="false" name="Light Shading Accent 6"> <w:lsdexception locked="false" priority="61" semihidden="false" unhidewhenused="false" name="Light List Accent 6"> <w:lsdexception locked="false" priority="62" semihidden="false" unhidewhenused="false" name="Light Grid Accent 6"> <w:lsdexception locked="false" priority="63" semihidden="false" unhidewhenused="false" name="Medium Shading 1 Accent 6"> <w:lsdexception locked="false" priority="64" semihidden="false" unhidewhenused="false" name="Medium Shading 2 Accent 6"> <w:lsdexception locked="false" priority="65" semihidden="false" unhidewhenused="false" name="Medium List 1 Accent 6"> <w:lsdexception locked="false" priority="66" semihidden="false" unhidewhenused="false" name="Medium List 2 Accent 6"> <w:lsdexception locked="false" priority="67" semihidden="false" unhidewhenused="false" name="Medium Grid 1 Accent 6"> <w:lsdexception locked="false" priority="68" semihidden="false" unhidewhenused="false" name="Medium Grid 2 Accent 6"> <w:lsdexception locked="false" priority="69" semihidden="false" unhidewhenused="false" name="Medium Grid 3 Accent 6"> <w:lsdexception locked="false" priority="70" semihidden="false" unhidewhenused="false" name="Dark List Accent 6"> <w:lsdexception locked="false" priority="71" semihidden="false" unhidewhenused="false" name="Colorful Shading Accent 6"> <w:lsdexception locked="false" priority="72" semihidden="false" unhidewhenused="false" name="Colorful List Accent 6"> <w:lsdexception locked="false" priority="73" semihidden="false" unhidewhenused="false" name="Colorful Grid Accent 6"> <w:lsdexception locked="false" priority="19" semihidden="false" unhidewhenused="false" qformat="true" name="Subtle Emphasis"> <w:lsdexception locked="false" priority="21" semihidden="false" unhidewhenused="false" qformat="true" name="Intense Emphasis"> <w:lsdexception locked="false" priority="31" semihidden="false" unhidewhenused="false" qformat="true" name="Subtle Reference"> <w:lsdexception locked="false" priority="32" semihidden="false" unhidewhenused="false" qformat="true" name="Intense Reference"> <w:lsdexception locked="false" priority="33" semihidden="false" unhidewhenused="false" qformat="true" name="Book Title"> <w:lsdexception locked="false" priority="37" name="Bibliography"> <w:lsdexception locked="false" priority="39" qformat="true" name="TOC Heading"> </w:LatentStyles> </xml><![endif]--><style> <!-- /* Font Definitions */ @font-face {font-family:"Cambria Math"; panose-1:2 4 5 3 5 4 6 3 2 4; mso-font-charset:0; mso-generic-font-family:roman; mso-font-pitch:variable; mso-font-signature:-1610611985 1107304683 0 0 415 0;} @font-face {font-family:Calibri; panose-1:2 15 5 2 2 2 4 3 2 4; mso-font-charset:0; mso-generic-font-family:swiss; mso-font-pitch:variable; mso-font-signature:-520092929 1073786111 9 0 415 0;} @font-face {font-family:AnjaliOldLipi; panose-1:2 0 0 0 0 0 0 0 0 0; mso-font-charset:0; mso-generic-font-family:auto; mso-font-pitch:variable; mso-font-signature:-2139095037 8194 0 0 1 0;} /* Style Definitions */ p.MsoNormal, li.MsoNormal, div.MsoNormal {mso-style-unhide:no; mso-style-qformat:yes; mso-style-parent:""; margin-top:0in; margin-right:0in; margin-bottom:10.0pt; margin-left:0in; line-height:115%; mso-pagination:widow-orphan; font-size:11.0pt; font-family:"Calibri","sans-serif"; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-fareast-font-family:Calibri; mso-fareast-theme-font:minor-latin; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin; mso-bidi-font-family:"Times New Roman"; mso-bidi-theme-font:minor-bidi;} .MsoChpDefault {mso-style-type:export-only; mso-default-props:yes; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-fareast-font-family:Calibri; mso-fareast-theme-font:minor-latin; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin; mso-bidi-font-family:"Times New Roman"; mso-bidi-theme-font:minor-bidi;} .MsoPapDefault {mso-style-type:export-only; margin-bottom:10.0pt; line-height:115%;} @page Section1 {size:8.5in 11.0in; margin:1.0in 1.0in 1.0in 1.0in; mso-header-margin:.5in; mso-footer-margin:.5in; mso-paper-source:0;} div.Section1 {page:Section1;} --> </style><!--[if gte mso 10]> <style> /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-qformat:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin-top:0in; mso-para-margin-right:0in; mso-para-margin-bottom:10.0pt; mso-para-margin-left:0in; line-height:115%; mso-pagination:widow-orphan; font-size:11.0pt; font-family:"Calibri","sans-serif"; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-fareast-font-family:"Times New Roman"; mso-fareast-theme-font:minor-fareast; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin; mso-bidi-font-family:"Times New Roman"; mso-bidi-theme-font:minor-bidi;} </style> <![endif]--> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" ><span style=""> </span><span style="font-weight: bold;">യു</span>വജനോത്സവത്തെക്കുറിച്ച് പരാതികളുണ്ടാവുക,വിധിനിർണ്ണയത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുക തുടങ്ങിയ കലാപരിപാടികൾ എക്കാലവും കലോത്സവത്തിന്റെ ഭാഗമാണ്,അതിൽ പുതുതായൊന്നുമില്ല.പക്ഷേ,കഥകളി പോലെ,പ്രയോക്താക്കളും ആസ്വാദകരും താരതമ്യേന ന്യൂനപക്ഷമായ ക്ലാസിക്കൽ കലാരൂപത്തിന്റെ വിധിനിർണ്ണയത്തിൽ നടക്കുന്നതായി മനസ്സിലാവുന്ന അപായകരമായ പ്രവണതകൾ,ചോദ്യം ചെയ്യാതിരിക്കാനാവില്ല.യുവജനോത്സവകഥകളി കൊണ്ട് കഥകളിക്കെന്തു പ്രയോജനം എന്നത് വേറെ ചോദ്യമാണ്.വിവിധകലാരൂപങ്ങളിൽ പ്രവീണരായ കലാപ്രതിഭകൾക്ക് അവസരമൊരുക്കുകയും അവയിൽ മികച്ച കലാകാരൻ/കാരി കളെ കണ്ടെത്തുകയും ചെയ്യുന്ന ഇത്തരമൊരു ബൃഹത്തായ കലാമേളയിൽ,കഥകളിയും കഥകളിസംഗീതവും മത്സരയിനമായി ഉൾപ്പെട്ടിരിക്കുന്നിടത്തോളം അവ സുപ്രധാനമായിത്തന്നെ കാണണം.ഇത്തവണ കോഴിക്കോടു വെച്ചു നടന്ന സംസ്ഥാനയുവജനോത്സവത്തിലെ കഥകളി/കഥകളിസംഗീതമത്സരങ്ങളിലെ വിചിത്രമായ വിധിനിർണ്ണയരീതി ഓരോ കഥകളിപ്രേമിയും അറിഞ്ഞിരിക്കേണ്ടതാണ്.<o:p></o:p></span></p> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" ><span style=""> </span>1)കഥകളിസംഗീതം(ഹയർസെക്കന്ററി വിഭാഗം,പെൺകുട്ടികൾ)<o:p></o:p></span></p> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" ><span style=""> </span>2)കഥകളി(സിംഗിൾ,ഹയർസെക്കന്ററി വിഭാഗം,പെൺകുട്ടികൾ)<o:p></o:p></span></p> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" ><span style=""> </span>3)കഥകളി(സിംഗിൾ,ഹൈസ്കൂൾ വിഭാഗം,പെൺകുട്ടികൾ)<o:p></o:p></span></p> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" ><span style=""> </span>മേൽ പരാമർശിച്ച ഇനങ്ങൾക്ക് സ്റ്റേജിൽ വെച്ച് ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ ഒന്നിലധികം ഒന്നാം സ്ഥാനക്കാരുണ്ടായി.(ഇനി അപ്പീലിലൂടെ എത്ര ഒന്നാം സ്ഥാനക്കാർ ഉണ്ടായോ ആവോ?)<o:p></o:p></span></p> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" ><span style=""> </span>ഒന്നിലധികം മത്സരാർത്ഥികൾക്ക് ഒന്നാം സ്ഥാനം വീതിച്ചു നൽകുന്ന ഈ കലാദർശനം തീരെ മനസ്സിലാക്കാനാവാത്തതാണ്.ഒന്നിലധികം ഒന്നാം സ്ഥാനക്കാർ വരണമെങ്കിൽ എന്തു വേണമെന്നു ചിന്തിക്കാം.നൂറിൽ ആണ് മത്സരത്തിൽ മാർക്ക് ഇടുന്നത്.ഒന്നുകിൽ എല്ലാ വിധികർത്താക്കണം ഒരേ മാർക്ക് തന്നെ യാദൃശ്ചികമായി ഇടണം.ഉദാഹരണത്തിന്,എല്ലാ വിധികർത്താക്കളും 75മാർക്ക് ഒന്നാം സ്ഥാനം നൽകുന്ന രണ്ടോ അതിലധികമോ മത്സരാർത്ഥികൾക്ക് കൃത്യമായി ഇടുന്നു.പരസ്പരം ചർച്ചചെയ്തല്ല വിധി നിർണ്ണയം നടത്തപ്പെടുന്നത്.അത്യപൂർവ്വമായ മനപ്പൊരുത്തമുള്ള നമ്മുടെ വിധികർത്താക്കൾക്ക് ഒരേ മട്ടിൽ ചിന്തിക്കാനുള്ള ദിവ്യവരം ലഭിക്കുന്നതിലൂടെയാണ് ഇതു സാദ്ധ്യമാവുക.അല്ലെങ്കിൽ,ഓരോ വിധികർത്താക്കളുടേയും മാർക്കുകളെ സമീകരിക്കും വിധത്തിൽ മാർക്കുകൾ വീഴണം.രണ്ടുപേർ പത്തുമാർക്ക് കുറച്ചിട്ട മത്സരാർത്ഥിക്ക് മൂന്നാം വിധികർത്താവ് പത്തുമാർക്ക് കൂടുതൽ കൊടുക്കുന്നു-എന്നിങ്ങനെ.എന്തായാലും ഈ യാദൃശ്ചികത ഇങ്ങനെ തുടർച്ചയായി സംഭവിക്കുന്ന മായാജാലം എന്താണെന്നു അവർക്കു മാത്രമേ പറയാനാവൂ.<o:p></o:p></span></p> <p style="font-weight: bold; color: rgb(102, 0, 0);" class="MsoNormal"><span style="font-size:100%;"><span style="line-height: 115%;font-family:AnjaliOldLipi;" >എങ്കിൽ വിധിനിർണ്ണയമെന്തിന്?<o:p></o:p></span></span></p> <p style="font-weight: bold; color: rgb(102, 0, 0);" class="MsoNormal"><span style="font-size:100%;"><span style="line-height: 115%;font-family:AnjaliOldLipi;" >----------------------------------------</span></span></p> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" >ഒന്നിലധികം ഒന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാൻ പ്രസ്തുതവിഷയത്തിൽ പ്രവീണരായ വിധികർത്താക്കളുടെ ആവശ്യമെന്താണ്?അനേകവർഷങ്ങൾ നീണ്ട കഠിനപ്രയത്നം കൊണ്ടും സാധകബലം കൊണ്ടും മാത്രം കരഗതമാവുന്ന പ്രകടനവൈദഗ്ദ്ധ്യമാണല്ലോ കഥകളി /കഥകളി സംഗീതം പോലുള്ള<span style=""> </span>കലാരൂപങ്ങൾക്കുള്ളത്.ഹൈസ്കൂൾ ഹയർസെക്കന്ററി തലത്തിലുള്ള മത്സരാർത്ഥികളായ കുട്ടികൾ എത്രമേൽ നന്നായി ചെയ്താലും,സൂക്ഷ്മതലത്തിലുള്ള പിഴവുകൾ ഒരു നിപുണനേത്രത്തിനു കണ്ടെത്താനാവും എന്നതു നിശ്ചയമാണ്.അതുകൊണ്ടു തന്നെ കൂട്ടത്തിൽ ഏറ്റവും മികച്ച ‘ഒന്നി’നെ കണ്ടെത്താനും കഴിയും.അപ്പോൾ,ഒന്നാം സ്ഥാനമെന്ന പേരിനെ നിരർത്ഥകമാക്കിക്കൊണ്ടു നടക്കുന്ന ഈ ഒന്നാംസ്ഥാനപ്പെരുമഴയുടെ അർത്ഥമെന്താണ്?“ഒന്നാം സ്ഥാനം”എന്ന വാക്കിന്റെ അർത്ഥം എന്താണ്?ഇനി ബഷീർ പറഞ്ഞപോലെ ഒന്നും ഒന്നും കൂടുമ്പോൾ “ഇമ്മിണി വല്യ ഒന്ന്”ഉണ്ടാവുന്നു എന്ന താത്വികദർശനം ആവുമോ എന്തോ?<o:p></o:p></span></p> <p style="font-weight: bold; color: rgb(102, 0, 0);" class="MsoNormal"><span style="font-size:100%;"><span style="line-height: 115%;font-family:AnjaliOldLipi;" >കോഴിക്കോടു നടന്നതെന്ത്?<o:p></o:p></span></span></p> <p style="font-weight: bold; color: rgb(102, 0, 0);" class="MsoNormal"><span style="font-size:100%;"><span style="line-height: 115%;font-family:AnjaliOldLipi;" >----------------------------------</span></span></p> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" ><span style=""> </span>കോഴിക്കോടു നടന്ന കഥകളിമത്സരങ്ങളിൽ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തവർ കിഴക്കിന്റെ വെനീസിൽ നിന്നുള്ള ആശാന്റെയും,കല്ലുവഴിസമ്പ്രദായത്തിന്റെ ഈറ്റില്ലത്തു നിന്നുള്ള ആശാന്റെയും ശിഷ്യഗണങ്ങളാണ്.കഥകളിയുടെ വിധി നിർണ്ണയം-പ്രത്യേകിച്ച് കഥകളി സിംഗിൾ/കഥകളിസംഗീതം ഇനങ്ങൾ പക്ഷപാതപരമായി സ്വാധീനിക്കപ്പെട്ടു എന്ന് പരക്കെ ആക്ഷേപമുണ്ട്.കലാമണ്ഡലത്തിലേയും കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിലേയും പ്രഗത്ഭകലാകാരന്മാർ അടങ്ങുന്ന ജഡ്ജിങ്ങ് പാനലിനെ സ്വാധീനിക്കാൻ മേൽപ്പറഞ്ഞ സമ്മാനം ‘വാങ്ങുന്ന’ ആശാന്മാർക്കു പുറമേ കഥകളിരംഗത്തെ അതികായരുടെ ബന്ധുക്കൾ വരെ ഉണ്ടായിരുന്ന എന്ന അവസ്ഥ,മേലിൽ കഥകളിമത്സരങ്ങളിൽ പങ്കെടുക്കില്ല എന്നു മത്സരാർത്ഥികൾ ശപഥം ചെയ്യുന്നതുവരെ കാര്യങ്ങൾ എത്തിച്ചു.പാവം വിധികർത്താക്കൾ!ശിഷ്യസമ്പത്തിന്റെ ബലം,കഥകളിക്കരാറുകളുടെ ‘മഹിമ’ ഇതൊക്കെ തള്ളിക്കളയാനാവുന്ന കാര്യങ്ങളാണോ?കുട്ടികൾക്കെന്തറിയാം!<o:p></o:p></span></p> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" ><span style=""> </span>കഥകളിസംഗീതമത്സരത്തിൽ നടന്ന സമ്മാനവർഷത്തിനു നേതൃത്വം കഥകളിയുടെ ഉത്ഭവകേന്ദ്രത്തിൽ നിന്നുള്ള ആചാര്യനായിരുന്നു.ശിഷ്യന്റെ മകൻ,ശിഷ്യന്റെ ശിഷ്യകൾ-അങ്ങനെ സമ്മാനം വാരിവിതറുന്നത് അദ്ദേഹത്തിന്റെ ഉദാരമനസ്കത കൊണ്ടായിരിക്കണം.<o:p></o:p></span></p> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" ><span style=""> </span>.അപൂർവ്വമായ മനപ്പൊരുത്തത്തിലൂടെ ഒരുപാട് ഒന്നാംസ്ഥാനക്കാരെ കണ്ടെത്തുന്ന ഈ ജാലവിദ്യ മന്ത്രരൂപത്തിൽ മറ്റു വിധികർത്താക്കൾക്കു കൂടി ചെവിയിൽ ഉപദേശിച്ചു കൊടുക്കുകയാണെങ്കിൽ അവർക്കും അതു വലിയ ഉപകാരമായിരിക്കുംഅപ്പീലുകൾ കുറേക്കൂടി ഉദാരമായി അനുവദിക്കുകയാണെങ്കിൽ,അടുത്തവർഷം മുതൽ നമുക്ക് കൂടുതൽ ‘ഒന്നാം സ്ഥാന’ക്കാരെ ഉൽപ്പാദിപ്പിക്കാനാവും.അങ്ങനെ ‘ഫസ്റ്റ്’ എന്ന വാക്കിനെ ഉന്മൂലനം ചെയ്തുകൊണ്ട് നമുക്ക് കലോത്സവങ്ങളെ കൂടുതൽ രണ്ടാംതരമാക്കാം.കുട്ടികളുടെ കണ്ണീരും ശപഥങ്ങളും ഉത്സവത്തിരക്കുകളിൽ ഒലിച്ചുപൊയ്ക്കൊള്ളും,അടുത്ത തലമുറയുടെ മനസ്സിൽ കഥകളിയെപ്പറ്റി വളരെ നല്ലൊരഭിപ്രായവും രൂപപ്പെടും. എല്ലാ കഥകളിപ്രേമികളുടെയും സഹകരണം ഇവർക്കു ലഭിക്കട്ടെ!<span style=""> </span><o:p></o:p></span></p> <p class="MsoNormal"><span style="line-height: 115%;font-family:AnjaliOldLipi;font-size:100%;" ><o:p> </o:p></span></p> വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com26tag:blogger.com,1999:blog-8558223300736378477.post-88406499057022633632009-09-18T22:02:00.002+05:302009-09-18T22:10:34.863+05:30ഒരു വയസ്സ്!പ്രിയരേ,<br />ഇന്നേക്ക് തൌര്യത്രികത്തിന് ഒരു വയസ്സു തികഞ്ഞിരിക്കുന്നു!<br />ഞാനിത് അറിഞ്ഞിരുന്നില്ല,ഓർത്തുവെച്ച് ഓർമ്മിപ്പിച്ച കപ്ലിങ്ങാടിനു നന്ദി.<br />ഇന്നേക്ക് ഒരു വർഷം മുൻപാണ്,വെണ്മണി ഹരിദാസിന്റെ ഓർമ്മക്കുറിപ്പുമായി ഈ ബ്ലോഗ് ആരംഭിക്കുന്നത്.കഥകളിയെപ്പറ്റിയുള്ള ഒരു ബ്ലോഗിന്റെ സ്വീകാര്യതയെപ്പറ്റി സംശയമായിരുന്നു.പക്ഷേ അപ്രതീക്ഷിതമായ സഹകരണവും,തുടർച്ചയായ സംവാദങ്ങളും എന്നെ ഈ ബ്ലോഗിന്റെ സാദ്ധ്യതകളിൽ നിലനിർത്തി.<br />ഇനിയും എത്രനാൾ എന്ന് അറിയില്ല,പോകുന്ന വരെ..അത്രയേ കരുതിയിട്ടുള്ളൂ.<br />നന്ദി,കൂടെ നിന്നവർക്കും,കുറ്റം പറഞ്ഞവർക്കും,നിശ്ശബ്ദമായി വായിച്ചുപോയവർക്കും.....വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com75tag:blogger.com,1999:blog-8558223300736378477.post-10502559523807104362009-08-27T18:21:00.007+05:302009-08-30T03:49:27.349+05:30കഥകളിലോകത്തിലെ ഫലിതങ്ങൾ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGkfVx6etHgSFlloQqpWyOPlhX0CMKMhYgRGKO1inv_UKi6U4i7Eesffda8AJItSSLFRxmBuiFlVYWQNImm4un-mHqSgF2RN-YeY5pwl-KCeNCJtOVR0dNiY835AR_I0fg7v_PzMrHgEI/s1600-h/Untitled-1+copy.jpg"><img id="BLOGGER_PHOTO_ID_5374629295028081778" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGkfVx6etHgSFlloQqpWyOPlhX0CMKMhYgRGKO1inv_UKi6U4i7Eesffda8AJItSSLFRxmBuiFlVYWQNImm4un-mHqSgF2RN-YeY5pwl-KCeNCJtOVR0dNiY835AR_I0fg7v_PzMrHgEI/s320/Untitled-1+copy.jpg" border="0" /></a><br /><div align="justify"><strong><span style="font-size:130%;">കേ</span></strong>രളത്തിൽ ഫലിതപാരമ്പര്യത്തിന് കരുത്തുറ്റ അടിവേരുകളുണ്ട്.ദശാവതാരങ്ങളിലൊന്ന് ഒരു മഴുവെറിഞ്ഞാണ് കേരളമുണ്ടായത് എന്ന ഐതിഹ്യത്തിൽ പോലും,ആ ഫലിതത്തിന്റെ മിന്നൽത്തിളക്കമുണ്ട്.മറ്റെങ്ങും കണ്ടുകിട്ടാത്ത ഒരു സവിശേഷതയാണ്,ഭക്തികേന്ദ്രമായ ക്ഷേത്രത്തിനകത്ത് ഫലിതം പറയാൻ ഒരു കൂത്തമ്പലവും(അതും അമ്പലം തന്നെ!)അതിനായി പ്രത്യേകമൊരു വർഗവും.ഭക്തിരസം പ്രസരിപ്പിക്കേണ്ട അമ്പലമതിൽക്കെട്ടിൽ ഫലിതദുർഗങ്ങൾ തീർത്തുവെക്കുകയും,പ്രജകളെ,രാജാവിനെ,ദൈവങ്ങളെപ്പോലും ഹാസ്യമയമാക്കുന്ന ഒരു കലയെ അതിനകത്തു പ്രതിഷ്ഠിക്കുകയും ചെയ്ത കേരളചരിത്രത്തിലെ ഈ അതിഫലിതം,ഭാരതത്തിന്റെ ഭക്തിപാരമ്പര്യത്തിലെ തികച്ചും വേറിട്ട അദ്ധ്യായമാണ്.കൂത്തിലും,കൂടിയാട്ടത്തിലും,പാങ്കളിയിലും,കാക്കരശ്ശിയിലും,പാനേങ്കളിയിലും,പൊറാട്ടുനാടകത്തിലും,വടക്കൻപൊറാട്ടിലും,പാവക്കൂത്തിലും,ചെറുമക്കളിയിലും,തീയ്യാട്ടിലും,തെയ്യത്തിലും,മുടിയേറ്റിലും,വേലകളിയിലും,കുമ്മാട്ടിയിലും,തുള്ളലിലും എന്നുവേണ്ട,മലയാളമനസ്സ് രൂപം കൊടുത്ത സകലകലാസങ്കൽപ്പങ്ങളിലും ഫലിതപ്രവാഹമുണ്ട്.കണ്ണീരിനെ ആനന്ദബാഷ്പമാക്കി മാറ്റുന്ന രസവിദ്യയാണു കല എന്നു മലയാളി എന്നേതിരിച്ചറിഞ്ഞു.പ്രതിഷേധവും,നിലവിളിയും,പ്രതിരോധവുമെല്ലാം<br />ഫലിതസാദ്ധ്യമാണ് എന്നു തെളിയിച്ചതാണു നമ്മുടെ ചരിത്രം.<br /><br />ശതാബ്ദങ്ങളിലൂടെ നാമാർജ്ജിച്ച കലാസംസ്കൃതിയുടെ ഉദ്ഗ്രഥിതതലത്തിലുള്ള സമന്വയം ആണു കഥകളിയിലൂടെ നടന്നത്.സ്വാഭാവികമായും,ഏറ്റവും ശൈലീകൃതമായ അളവിൽ ഓരോ കലയുടെയും ഉപാംശങ്ങളെ ഏറ്റുവാങ്ങിയപ്പോൾ കളിയരങ്ങ് അവയുടെ ഉപരിതലസ്പർശികളായ വിശദാംശങ്ങളെ തിരസ്കരിച്ചു,ആ കൂട്ടത്തിൽ ഫലിതവും പെട്ടു.കൂടിയാട്ടത്തിൽ നിന്നു വിദൂഷകനേയോ,കാക്കരശ്ശിയിൽ നിന്നു കാക്കാലനേയോ,സംഘക്കളിയിൽ നിന്ന് ഇട്ടിക്കണ്ടപ്പനേയോ വേണമെന്ന് കഥകളിക്കൊരിക്കലും തോന്നിയില്ല.എന്നാൽ,കണ്ടിരുന്നവർ,ഭാരതത്തിലങ്ങോളമിങ്ങോളമുള്ള ബ്രാഹ്മണവർഗ്ഗത്തിൽ ഏറ്റവും ഫലിതപ്രിയരായ കേരളീയ നമ്പൂതിരിമാരായതുകൊണ്ട്,ഭീരുവും ആശാരിയും മണ്ണാനും മണ്ണാത്തിയും ആനക്കാരനും ഒന്നും കൂടാതെ കഴിയുമായിരുന്നില്ല.അവയിൽ മിക്കതും കഥകളിയുടെ സമഗ്രരൂപത്തോടു കലഹിച്ചുതന്നെ നിലകൊണ്ടു,അന്നും,ഇന്നും.<br /><br />കഥകളിയുടെ ഹാസ്യം അതുകൊണ്ടുതന്നെ,അരങ്ങിലൊതുങ്ങുന്ന ഒരു ക്രിയാപദ്ധതിയായില്ല.കഥകളിയെക്കുറിച്ചുള്ള ഫലിതവും,കഥകളിക്കാരുടെ ഫലിതവുംആയി,അതു പടർന്നു കിടക്കുന്നു.അവയുടെ ഉള്ളറകളിലേക്കു കടക്കാനുള്ള ഒരു ശ്രമം നടത്തിനോക്കട്ടെ.കഥകളിഫലിതത്തിന്റെ ഈ വീഥികളിൽ കളിയരങ്ങിന്റെ ചരിത്രവും,മനസ്സും ഇഴചേരുന്നു.<br />സൌകര്യാർത്ഥം,ചില വിഭജനങ്ങൾ നടത്തട്ടെ.ഇനി നമുക്കൊന്നിച്ചു ചിരിച്ചുചിന്തിക്കാം…:<br /><br /><strong>വാമൊഴിഫലിതങ്ങളുടെ ആഘോഷം<br />-------------------------------------------</strong><br />കഥകളിയെക്കുറിച്ചു പരന്ന വാമൊഴിഫലിതങ്ങളിൽ ഭൂരിഭാഗവും നമ്പൂതിരി വർഗ്ഗവുമായി ബന്ധപ്പെട്ടുനിൽക്കുന്നത് സ്വാഭാവികമാണ്.ഏറ്റവും ചിരിക്കാനറിയുന്ന ബ്രാഹ്മണൻ കേരളീയബ്രാഹ്മണൻ തന്നെയായിരുന്നു,തമിഴ് പട്ടർക്കു പോലും ഇത്രമേൽ ഫലിതമില്ലല്ലോ.കഠിനമായ അന്യവൽക്കരണം,കേരളീയനമ്പൂതിരിക്ക് ഒരു തരം നിസ്സംഗത പ്രദാനം ചെയ്തിരുന്നു;എന്തു വലിയ കാര്യം കണ്ടാലും “ദാപ്പൊ വല്യ കാര്യം”എന്നൊരു മട്ട്.കുടുംബബന്ധങ്ങളിലും സമൂഹബന്ധങ്ങളിലുമുള്ള അന്യഥാബോധമായിരിക്കണം ഈ നിർമമത്വം നമ്പൂതിരിക്കു നൽകിയത്.ഒരു തരം വിരക്തി.മൂത്തയാൾക്കു മാത്രം വിവാഹം,ബാക്കിയുള്ളവർക്കു സംബന്ധം.എല്ലാം,സംബന്ധവും ബാന്ധവവും വെടിവട്ടവും ഭക്ഷണവും വിസർജ്ജനവും വരെ എല്ലാം, ഒരു ‘നേരംപോക്ക്’ആയി കാണാൻ നമ്പൂതിരി ശീലിച്ചു.കഥകളിയും അവർക്കൊരു ‘നേരമ്പോക്ക്’ തന്നെയായിരുന്നു.“രസായി കാണുക”എന്നതിലപ്പുറം ഒന്നും നമ്പൂരി നിരീച്ചിട്ടില്ല.എന്തെല്ലാം അനുഭവിക്കാം എന്നതു തന്നെ കാര്യം,അതിനു പറ്റിയില്ലെങ്കിൽ “രാമന്റെ വേഷം ഒരനുഭവായില്യ”എന്നു പറയും.ഈ വിരക്തിയുടേയും നിസ്സംഗതയുടെയും മേച്ചിൽപ്പുറങ്ങളിൽ വിരിഞ്ഞ രസാനുഭൂതികൾ സൃഷ്ടിച്ച ഏറ്റവും ഉജ്വലമായ ഒരു കഥയിൽ നിന്നു തന്നെ തുടങ്ങാം:<br /><br /><span style="color:#660000;"><span style="color:#000066;">ഒരിക്കലൊരാൾ നമ്പൂരിയോടു ചോയ്ച്ചു;<br />“നമ്പൂരിക്കേറ്റവും രസായിട്ടുള്ളതെന്താ?”<br />“ഇരിങ്ങാലക്കുട ഉത്സവത്തിങ്ങട് പൂവ്വാ”<br />“നല്ല രസാണേയ്!”<br />“ഹേയ്,അതല്ല.ന്നിട്ട്,ആ പുളിങ്കറീം കൂട്ടി സദ്യങ്ങട് കേമാവ്വാ”<br />“ങാ,ശര്യാ കൂടൽമാണിക്യത്തെ പുളിങ്കറി നല്ല രസന്യാ”<br />“ഹേയ് അദൊന്ന്വല്ല രസം.എഴുന്നള്ളത്തും,പഞ്ചാരീം,ഓട്ടന്തുള്ളലും,കൊറത്ത്യാട്ടോം,ചാകാര്കൂത്തും,രാത്ര്യെഴ്ന്നള്ളിപ്പും ങ്ങ്ട് കാണ്വാ”<br />“അതു തന്ന്യാ അവിടുത്തെ രസം”<br />“അദൊന്ന്വല്ല കൊശവാ,രാത്രി ഇട്ട്യാരിശ്ശന്റെ ഹരണം അർജ്ജുനൻ വിസ്തരിച്ചിരുന്നങ്ങ്ട് കാണ്വാ”<br />“ഇട്ട്യാരിശ്ശന്റെ അർജ്ജുനനാ രസം?”<br />“ഹേയ്,ന്നാലും രസംങ്ങ്ട് മുഴ്വോനെ ആവില്യ,രാവിലെ ഇല്ലത്തേങ്ങ്ട് മടങ്ങി,തലനെറച്ചെണ്ണങ്ങട് തേച്ചുകുളിച്ച്,സന്ധ്യാവന്ദനോം തേവാരോംക്കെ കഴ്ച്ചൂന്ന്വര്ത്തി,ചെന്നിരുന്ന് പഴമാങ്ങക്കൂട്ടാനും കൂട്ടി,വയറുനെറച്ചങ്ങ്ട് ഉണ്വാ”<br />“പഴമാങ്ങാക്കൂട്ടാനാണല്ലേ അപ്പൊ രസം”<br />“ഹേയ്,ന്നിട്ട് കാക്കൂട്ടില് കയ്യും തിര്കി,ഒരൊറങ്ങ്ട് ഒറങ്ങ്യാ”<br />“ഹാവൂ!ഒറക്കായ്യ്യോലോ!അദെന്നെ രസം,സംശല്യ”<br />“ഹേയ്,ന്നിട്ട് അങ്ങനെ കെടക്കുമ്പൊ മൂത്രം മുത്താൻ ചുടും.അദു കണക്കാക്കാതെങ്ങനെ ഒറങ്ങ്യാ”<br />“ആയായ്യ്യേ!മൂത്രം മുത്താൻ ചുടലാപ്പൊ രസം?”<br />“അല്ല കൊശവാ,തീരെ നിവൃത്തില്യാണ്ടാവുമ്പൊ ,പ്പൊപ്പൂവും കെടക്കേല് ന്നായാൽ ഓടി ഓവകത്ത് ചെന്ന്,ഇരിക്കാനും കൂടി ഒഴിവില്യാണ്ട്,നിന്നിട്ടങ്ങനെ ചൂടുള്ള മൂത്രം ശർർർർർന്ന് ഒഴിക്യാ!അപ്പൊണ്ടലോ ഒരു രസം!അദെന്നെ പരമാനന്ദരസം!”<br /></span><br /></span>രസനിഷ്പ്പത്തി എവിടെ എന്ന് ഈ ബ്ലോഗിൽ നാം പലവട്ടം പങ്കുവെച്ച ആശങ്ക,എന്റെ വായനക്കാർക്കു തീർന്നു കാണുംന്ന് പ്രതീക്ഷിക്കട്ടെ:)<br /><br />ഏറ്റവും സാരവത്തായതിനെയടക്കം നിസ്സാരവൽക്കരിക്കുന്ന ഒരു പ്രത്യയശാസ്ത്രം ഈ കഥ സംവഹിക്കുന്നു.വൈയക്തിയമായ രസാന്വേഷണത്തിന്റെ ഏറ്റവും സൂക്ഷ്മതയിലേക്കു ചുരുങ്ങുന്ന കഥകളിയുടെ സൌന്ദര്യതലത്തെ,ഇതിലും തീക്ഷ്ണമായി പങ്കുവെക്കുന്ന ഒരു കഥയും എന്റെ അറിവിലില്ല.ശൈലീകരണം ഒരു ആയുധമായി പരുവപ്പെടുന്ന സ്ഥിതിവിശേഷം,ഈ ‘പരമാനന്ദരസം’തള്ളിക്കളയുന്നു.കഴിയുന്നത്ര ശൈലീകരിച്ച്,ഏറ്റവും രസവത്താക്കി ഹരണം അർജ്ജുനനെ നിർമ്മിച്ചാൽ,അതിനെ ലംഘിച്ച് ഒരു രസനിർമ്മിതി വൈയക്തികത സാദ്ധ്യമാക്കുന്നു.ഓരോ ശൈലീകൃതാവിഷ്കരണത്തിന്റേയും അരങ്ങിൽ നിന്ന് അടുത്ത അതേ അരങ്ങിലേക്ക് ഓടുന്ന ‘കളിഭ്രാന്ത്’ അങ്ങനെയാണു സാഫല്യമടയുന്നത്.<br /> കഥകളിയെപ്പറ്റിയുള്ള ഗ്രാഹ്യം വളരെ പ്രധാനപ്പെട്ട കാര്യമായി കണ്ട ഒരു സാമൂഹ്യസാഹചര്യം ആണ് സൂരിനമ്പൂരിയെക്കൊണ്ട് ഇന്ദുലേഖയോട് “ഭ്രാന്തുണ്ടോ”എന്നു ചോദിപ്പിക്കുന്നത്. ‘ഇങ്കിരിയസ്സു’പഠിക്കുന്നതിലും വലുതാണ് “കളിഭ്രാന്ത്”എന്നു കണ്ട ആ സമൂഹത്തിന്,സ്വാഭാവികമായും അതിലുള്ള അജ്ഞത ഫലിതമായി മാറി.ഒരു കഥ ഇങ്ങനെയാണ്:<br /><br /><span style="color:#000066;">“ഒരു കഥകളിരങ്ങിനു മുന്നിൽ നമ്പൂരി ഇരുന്നു കളി കാണുകയാണ്.അരങ്ങിൽ ഒരു കത്തിവേഷം.സൂക്ഷ്മമായി കണ്ടുകൊണ്ടിരിക്കുന്ന നമ്പൂതിരി,ഇടക്ക് “ഛെ!”“തെറ്റി!”എന്നൊക്കെ പറയുന്നുണ്ട്.വേഷക്കാരൻ അതു ശ്രദ്ധിച്ചു.കളി കഴിഞ്ഞു മുഖം തുടക്കുമ്പോൾ വേഷക്കാരൻ ഒരാളെ വിട്ട് നമ്പൂരിയെ വരുത്തിച്ചു പറഞ്ഞു:<br />“അങ്ങ് വലിയ ഗ്രഹിതക്കാരനാണെന്നു മനസ്സിലായി.അടിയന്റെ വേഷം കണ്ടിട്ട് ഇടക്ക് “ഛെ!” “തെറ്റി!” എന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ.എന്താ തെറ്റിയത് എന്നു പറഞ്ഞുതന്നാൽ അടുത്ത അരങ്ങിൽ മനസ്സിരുത്താമായിരുന്നു”<br />നമ്പൂരിയുടെ മറുപടി:<br />“ഹേയ്,നോമിനങ്ങനെ ഈ ഊമക്കളിയായിട്ട് ഗന്ധോന്നൂല്യ.നീ ഇങ്ങനെ അനങ്ങാതിരിക്കുമ്പൊ,മുഷിച്ചിലു മാറ്റാൻ നോം നെന്റെ കിരീടത്തിലെ അലുക്കുകൾ ഒരര്ക്ക്ന്ന് ങ്ങനെ എണ്ണിത്തുടങ്ങും.ഒന്ന്,രണ്ട്,മൂന്ന്,നാല്…അപ്പൊഴ്ക്കും നീ തല വെട്ടിക്കും.അതോടെ ന്റെ എണ്ണാകെ പെഴക്കും.പിന്നീം അദ്യത്ത്ന്ന് തൊടങ്ങും.പിന്നീം നീ തലവെട്ടിക്കും.അതാ നോം “ഛെ!” “തെറ്റി!” ന്നൊക്കെ പറഞ്ഞീര്ന്നേ”<br /><br /></span>ഈ ഹാസ്യോൽപ്പാദകമായ അജ്ഞതയും മുൻചൊന്ന ‘രസബോധ’വും സമന്വയിക്കുന്ന കഥകളും ഉണ്ട്.ഒന്ന് ഇങ്ങനെ:<br /><br /><span style="color:#000066;">“നമ്പൂരി എല്ലാ കളിക്കും മുന്നിലിരിക്കുന്നുണ്ടാവും.കളി കഴിയും വരെ എഴുന്നേൽക്കില്ല.കഥകളി കഴിഞ്ഞ്,വിളക്കും കെടുത്തിക്കഴിഞ്ഞേ ഇല്ലത്തേക്കു മടങ്ങൂ.നാട്ടിലെ അമ്പലത്തിൽ കഥകളിക്കു കഥ നിശ്ചയിക്കാൻ തർക്കമായി.അവസാനം അമ്പലക്കമ്മറ്റിക്കാർ എന്നും മുന്നിലിരുന്ന് കളി കാണുന്ന നമ്പൂരിയോടു ചോദിച്ച് നിശ്ചയിക്കാം എന്നു വെച്ചു.അവർ ചെന്നു ചോദിച്ചു:<br />“ഏതാ തിരുമേനീ നല്ല കഥ?ഉത്താരാസ്വയംവരോ കീചകവധോ?”<br />“അദൊന്നും നോമിനശേഷം നിശ്ശല്യ.നേരം വെളുപ്പിക്കണ പാട് നോമിനേ അറിയൂ”<br />“പിന്നെന്തിനാ തിരുമേനി എല്ലാ കളിയും കാണണത്?”<br />“അതോ,കളി കഴിഞ്ഞാൽ ആ ആട്ടവെളക്ക് കെടുത്തുമ്പൊ ആ കരിഞ്ഞ എണ്ണത്തിരീടെ ഒരു മണം വരാന്ണ്ട്.സഹിക്കില്യ.നിയ്ക്കത് വല്യഷ്ടാ.അതിനാ ഞാൻ ഇരിക്കണേ”<br /><br /></span>ആട്ടവിളക്കിന്റെ എണ്ണത്തിരിഗന്ധത്തിലേക്കും മൂത്രച്ചൂടിലേക്കും പിൻമടങ്ങിയ നമ്പൂരിയുടെ ജീവിതത്തിൽ ചിലപ്പോൾ കഥകളി വലിയ സ്വാധീനശക്തിയായിരുന്നു താനും.<br /><br /><span style="color:#000066;">“രാവിലെ കുളക്കടവിൽ കോണകം അലക്കി,ഒണങ്ങാനിടുന്ന നമ്പൂരിയോട് ഒരാൾ “എന്താ തിരുമേനീ കാട്ടണേ”എന്നു ചോദിച്ചപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു:<br />“സാക്ഷാൽ തോരണയുദ്ധം”<br /></span>കഥകളിയിലെ തോരണയുദ്ധകഥയെ തന്റെ കോണകപരിഭ്രമങ്ങളിലേക്കൊതുക്കുന്ന നമ്പൂതിരി,കളിയോഗങ്ങൾ കൊണ്ടു മുടിഞ്ഞതാണു ചരിത്രം.കലാമണ്ഡലമെന്ന സ്ഥാപനത്തിനു മുൻപ്,ശേഷം എന്നിങ്ങനെ കഥകളിചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി തിരിക്കാം.പൊതുസമൂഹത്തിന്റെ ഉടമസ്ഥതയിലേക്കു മാറുന്നതിനു മുൻപുവരെ മനകളുടെ വക കളിയോഗങ്ങളിൽ പുലർന്ന കഥകളി,ധനാഢ്യരായ ഏതാനും അപൂർവ്വം മനകളുടെ ഒഴിച്ചാൽ,മുഴുവൻ ഇടങ്ങളിലും ദാരിദ്യം വിളമ്പിയ കല കൂടിയാണ്.ഈ കഥ ഈ ചരിത്രസന്ദർഭത്തെ സമർത്ഥമായി പ്രതിപാദിക്കുന്നു.<br /><br /><span style="color:#000066;">“മനയിൽ പുതിയ കളിയോഗം തുടങ്ങുകയാണ്.അതിഥിയായി വന്ന നമ്പൂരിക്ക്,വലിയ അഭിമാനത്തോടെ കളിക്കോപ്പുകൾ കാണിച്ചുകൊടുക്കുകയാണ് കളിയോഗം ഉടമസ്ഥൻ.കിരീടം എണ്ണിക്കാണിക്കുകയാണ്,<br />“മുടി ദാ തെകച്ചൂണ്ട്.ഒന്ന്,രണ്ട്,മൂന്ന്,നാൽ,അഞ്ച്,ആറ്.”(കഥകളിക്കിരീടത്തിന് മുടി എന്നും പറയും.ഒരു കളിയോഗത്തിൽ ആറു മുടി വേണം എന്നാണു പഴയ ചിട്ട)<br />ഉടനേ നമ്പൂരിയുടെ മറുപടി:<br />“അപ്പൊ,മുടിയാറായി,ല്ലേ!”</span><br /><br />കളിയോഗം തുടങ്ങിയാൽ മുടിയാറായി എന്നിങ്ങനെ,വാക്കുകളുടെ അർത്ഥാപത്തിയിൽ തൂങ്ങി സൃഷ്ടിക്കുന്ന ഫലിതങ്ങൾക്ക് കയ്യും കണക്കുമില്ല.<br /><br /><span style="color:#000066;">“ബാർബർ നമ്പൂരിടെ താടിവടിച്ചുകൊണ്ടിരിക്കുകയാണ്.കത്തിക്ക് തീരെ മൂർച്ചയില്ലാത്തതുകൊണ്ട് നമ്പൂരിക്ക് അസാരം വേദനിക്കുന്നുണ്ട്.നമ്പൂരി ഉടനേ ബാർബറോട്:<br />“രാമൂ,നിന്റെ കത്തീം ന്റെ താടീം കൂടി ആയാൽ നിണംണ്ടാവും നാ തോന്നണേ”<br /><br /></span>വാക്കുകളുടെ അർത്ഥത്തിന്റെ നിർത്ഥമാനം വരെയും ചിലപ്പോൾ അതു സഞ്ചരിച്ചെന്നിരിക്കും.ഒന്ന്,ഇങ്ങനെ:<br /><br />“<span style="color:#000066;">കാമദേവന്റെ വേഷം എന്താവണം എന്നു ചർച്ച നടക്കുകയാണ്.നിലവിൽ ഒരു കഥയിലും ആ കഥപാത്രം വരാത്തതുകൊണ്ട് പല അഭിപ്രായവും വരുന്നു.ഒരു നമ്പൂരി പറഞ്ഞു:<br />“പച്ചക്കാമദേവൻന്നല്ലേ പറയ്യ്യാ.അപ്പൊ പച്ചെന്നെ.നിശ്ശം.”<br />ഉടനേ വേറൊരു നമ്പൂരി:<br />“ശിവൻ തൃക്കണ്ണു തുറന്നപ്പോൾ കാമദേവൻ കത്തീന്നാണലോ.അപ്പൊ കത്ത്യല്ലേ വേണ്ടത്?”<br />അടുത്ത ആൾ ഒട്ടും വൈകിയില്ല:<br />“കത്തിക്കഴിഞ്ഞാപ്പിന്നെ കര്യല്ലേ ബാക്കീണ്ടാവൂ.അപ്പൊ കര്യാക്കണംന്നാ ന്റെ പക്ഷം”<br /><br /></span>വെടിവട്ടങ്ങളിൽ വീണ ഈ ഫലിതോക്തികൾ അപൂർവ്വം ചിലതേ കാലത്തെ അതിജീവിച്ചുള്ളൂ.ഒന്ന് ഇങ്ങനെയാണ്:<br /><br /><span style="color:#000066;">“സീതാസ്വയംവരത്തിലെ പരശുരാമന്റെ രംഗപ്രവേശം,ഒരു സമയത്ത് കഥകളിലോകം ഏറെ ചർച്ച ചെയ്തതാണ്.തപസ്സിനിടയിൽ സ്വയംവരശേഷമുള്ള മടങ്ങിവരവിന്റെ ശബ്ദഘോഷം കേട്ടു ക്രുദ്ധനാവുന്ന നിലയിലും,സ്വയംവരയാത്രയിലേക്കു രൌദ്രത്തോടെ ചാടിവീഴുന്ന നിലയിലുമെല്ലാം പല ആചാര്യന്മാർ പരശുരാമപ്രവേശത്തെ വ്യത്യസ്തമായി അവതരിപ്പിച്ചു.ഇതിനെപ്പറ്റി ഒരു വെടിവട്ടത്തിൽ ചർച്ച നടക്കുകയാണ്.<br />“തപസ്സു ചെയ്ത്,മെല്ലെ രൌദ്രത്തിലെത്തണതാ മാധവന്റെ വഴി”<br />“രൌദ്രത്തിലെന്നെ യാത്രടെടേക്ക് ചാടിവീഴ്ണതാ കൃഷ്ണന്റെ വഴി”<br />“ആദ്യം ന്തായാലും രൌദ്രം തൊടങ്ങണത് തപസ്സുചെയ്തു പ്രവേശിക്കണ മാധവനെന്നെ ആണലോ?”<br />“ആദ്യം രൌദ്രത്തിലാവണതാ കേമച്ചാൽ ദൊന്ന്വല്ല,നാരായണന്റെയാ കേമം.താനാ പരശുരാമൻ കെട്ടണേന്ന് അറിഞ്ഞാ മതി,അപ്പൊത്തോടങ്ങ്വായി രൌദ്രം.”<br /></span><br />കലയുടെ ധർമ്മത്തെ ഇത്രമേൽ സുഖവാഹിയായി കണ്ട ആസ്വാദനശീലത്തിൽ നിന്നും നാമിപ്പോഴും പൂർണ്ണമുക്തരല്ലല്ലോ.ജീവിതമൊന്നടങ്കം ഉപരിതലസ്പർശിയായ ഒരു വിരക്തിപർവ്വമാകുമ്പോൾ രൂപപ്പെട്ട ഈ ഫലിതങ്ങളുടെ ലോകം നമ്മുടെ കലാബോധത്തിന്റെ നവീകരണത്തിനു കൂടി വെളിച്ചം നൽകുന്നുണ്ട്.നാവുമുറിക്കുന്ന ഫലിതമാണോ,മധുരിക്കുന്ന ഫലിതമാണോ കല നൽകുന്നത് എന്ന ചോദ്യമേ ഇല്ലാത്ത ആ ലോകം അസ്തമിച്ചിരിക്കുന്നു.ആ ലോകത്തിന്റെ ഗൃഹാതുരവിഷങ്ങളെ ചെറുക്കാനുള്ള പ്രതിവിഷം കൂടി ആയി,ഈ ഫലിതങ്ങൾ കാണാമെന്നു തോന്നുന്നു.<br /><br /><strong>ചരിത്രവും ചരിത്രഭാവനകളും<br />-------------------------------</strong><br /><br />കഥകളിചരിത്രത്തിന്റെ മിക്ക സന്ദർഭങ്ങളും ഫലിതസ്പർശമില്ലാതെ കടന്നുപോയിട്ടില്ല.കൊട്ടാരക്കരയിലും,വെട്ടത്തും,അമ്പലപ്പുഴയിലും,വെള്ളിനേഴിയിലും-അങ്ങനെ കഥകളി ചെന്നിടത്തെല്ലാം ഫലിതങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.അവിശ്വസനീയമായ ഐതിഹ്യങ്ങളുടെ നർമ്മസ്പർശമുള്ള ഒരു പരമ്പര തന്നെ രാമനാട്ടകാലത്തു കാണാം,ഒട്ടു മിക്കതും ‘കഥകളിരംഗ’ത്തിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്.ബാലിയുടെ അരങ്ങിലെ അലർച്ചയിൽ രജസ്വലയായ സുഗ്രീവവേഷക്കാരിയും,അമ്പലക്കൊടിമരത്തിനു മുകളിലൂടെ ചാടിയ ബാലിയും അടങ്ങുന്ന ആ കഥാലോകത്തേക്ക് ഇപ്പോൾ കടക്കുന്നില്ല.അധികാരലോകത്തിനു മുന്നിൽ ഓച്ഛാനിച്ചു നിന്ന കഥകളികലാകാരന്മാരുടെ ഇടയിൽ രൂപപ്പെട്ട ഫലിതത്തിനും അധികാരവ്യവസ്ഥിതിയോടുള്ള സമരസപ്പെടൽ സ്വാഭാവികമായിരുന്നു.അപൂർവ്വമായി,ചിലർ ഫലിതത്തിലൂടെ കലഹിക്കുകയും ചെയ്തു. മറക്കാനാവാത്ത ഒരു കഥയാണ് അമ്പാട്ട് ശങ്കരമേനോൻ എന്ന കല്ലടിക്കോടുശാഖയിലെ വേഷക്കാരന്റേത്.<br /><br /><span style="color:#000066;">“ഏറാൾപ്പാടു തമ്പുരാൻ ഒരിക്കൽ ശങ്കരമേനോന്റെ ഉത്തരാസ്വയംവരം ദുര്യോധനൻ കാണാൻ വരാൻ വൈകി.പതിഞ്ഞപദം കഴിഞ്ഞാണ് എത്തിയത്.വന്നപ്പോൾ “ഗാന്ധാരകർണ്ണസുരസിന്ധുജസിന്ധുരാജ”എന്ന അടുത്തരംഗത്തിന്റെ ശ്ലോകം ചൊല്ലുകയാണ് ഒരു ദൂതൻ വശം തമ്പുരാൻ ശങ്കരമേനോന് അണിയറയിലേക്ക് ഒരു സന്ദേശം പറഞ്ഞയച്ചു,<br />“ഞാൻ വരാനൽപ്പം വൈകി.ശങ്കരൻ ആദ്യം മുതൽ,പതിഞ്ഞപദം ഒന്നൂടി ചെയ്യുക”എന്നായിരുന്നു സന്ദേശം.എന്നാൽ ശങ്കരമേനോൻ കേട്ട ഭാവം നടിച്ചില്ല.ബാക്കി ഭാഗം നേരെ ചെയ്ത് മുഴുമിപ്പിച്ചു.തമ്പുരാൻ ശരിക്കും കോപാകുലനായി.തന്റെ ആജ്ഞയെ ധിക്കരിച്ച ശങ്കരനെ പിറ്റേന്ന് ആളയച്ചുവരുത്തി.എല്ലാവരും ശങ്കരനു ശിക്ഷകിട്ടും എന്നുകരുതി നിൽക്കയാണ്.<br />“എന്തേ ഇന്നലെ ശങ്കരൻ പതിഞ്ഞ പദം ആടാതിരുന്നത്?”<br />“പതിഞ്ഞ പദം അടിയൻ ആടിയിരുന്നു.ഒരിക്കൽ ആടിയത് വീണ്ടും ആടുക പതിവില്ല”<br />“ഞാൻ പറഞ്ഞാൽ ശങ്കരൻ കേൾക്കണ്ടേ?”<br />“തീർച്ചയായും അടിയൻ കേൾക്കണം.”<br />“എന്നിട്ടെന്തേ കേൾക്കാഞ്ഞത്?”<br />“അടിയൻ അപ്പോൾ ശങ്കരനായിരുന്നില്ലല്ലോ.ദുര്യോധനമഹാരാജാവായിരുന്നല്ലോ.ദുര്യോധനമഹാരാജാവിന് തമ്പുരാൻ പറഞ്ഞതു കേൾക്കണം എന്നില്ലല്ലോ”<br />ഏറാൾപ്പാട് അറിയാതെ ചിരിച്ചുപോയി.<br /></span><br />ഫലിതം സ്വത്വപ്രകാശനത്തിനുള്ള ഉപാധിയായി ഉപയോഗിക്കേണ്ടിവരുന്ന നിവൃത്തികേടിന്റെ അന്തരീക്ഷം,അത്തരം നിരവധി നർമ്മങ്ങളെ ഉണ്ടാക്കിക്കാണണം.തിരുമാന്ധാംകുന്നിലമ്പലത്തിൽ നടന്നിരുന്ന ചതുശ്ശതത്തിന്റെ പകർച്ചയ്ക്ക് അവകാശികളായ കൂട്ടിൽ കുടുംബത്തിനു മാത്രം പകർച്ച കിട്ടാതിരുന്നപ്പോൾ,ഒരിക്കൽ വലിയ തമ്പുരാനെക്കണ്ടപ്പോൾ കൂട്ടിൽ കുഞ്ഞൻമേനോൻ പറഞ്ഞത് “അടിയനു പകർച്ചല്യാന്നു പറഞ്ഞത് കാര്യത്തിലായി”എന്നാണ്.ഇത്തരം പരിഭവഹാസ്യങ്ങളുടെ ശക്തിയാണ് അൽപ്പമെങ്കിലും അവരെ നിലനിർത്തിയതെന്നും പറയാം.<br /><br />മറ്റൊരു ഹാസ്യതലം കഥകളിചരിത്രത്തിൽ സുപ്രധാനമായ ഇടമാണ്.ധനാഢ്യരായ മനകളുടെ പത്തായപ്പുരകളിൽ ജീവിതം കഴിച്ചുകൂട്ടിയ ഒരു വലിയ നമ്പൂതിരി സമൂഹമുണ്ടായിരുന്നു.മൂന്നുനേരം ശാപ്പാട്,രാവിലെ കുളിക്കാൻ എണ്ണ,കൊല്ലത്തിൽ രണ്ടു മുണ്ടും കോണകവും,കുളത്തിൽ വിസ്തരിച്ചകുളി,അക്ഷരശ്ലോകം,രാത്രി കഥകളി,ഇടക്കു സമ്മന്തവും-ഇങ്ങനെ തീരുന്ന കുറേ അഭിശപ്തജന്മങ്ങൾ.ഒളപ്പമണ്ണ മനയുടെ പത്തായപ്പുരയിൽ താമസിച്ചു കഥകളി കണ്ടിരുന്നവരൊക്കെംവാസ്തവത്തിൽ ഒരു ഫോർത്ത് എസ്റ്റേറ്റിന്റെ,പ്രസ്സിന്റെ ധർമ്മം കഥകളിയിൽ നിറവേറ്റുകയായിരുന്നു.കലാസ്വാദനത്തിൽ പലപ്പോഴും,ഒളപ്പമണ്ണ തിരുമനസ്സിനെ വരെ വിമർശിക്കാൻ അവർക്കു മടിയുണ്ടായിരുന്നില്ല.ഒരു ശ്ലോകകഥ രസകരമാണ്:<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiK_L0ihfZEnG4NzRizGpnzoe-8gr2kttyhzzpXurHjWhI-hGOKKahPOOup9ojaSLROGvakDyuOQD3jLOWMe3LaDEgTcNyiQjpgR_32r7C4TEjFPhVLmOfrutKEm3YWdnF0ijOkWH4YKyE/s1600-h/DFGDF.jpg"><img id="BLOGGER_PHOTO_ID_5374628695803553378" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiK_L0ihfZEnG4NzRizGpnzoe-8gr2kttyhzzpXurHjWhI-hGOKKahPOOup9ojaSLROGvakDyuOQD3jLOWMe3LaDEgTcNyiQjpgR_32r7C4TEjFPhVLmOfrutKEm3YWdnF0ijOkWH4YKyE/s320/DFGDF.jpg" border="0" /></a><br /><br /></div><div><br /><br /><br /><br /><br /><span style="color:#000066;">“ഒളപ്പമണ്ണമനക്കലെ ചെറിയപ്ഫൻ നമ്പൂതിരിപ്പാടിന് ഇട്ടീണാൻ പണിക്കർ എന്ന കഥകളി നടനെ വലിയ കാര്യമായിരുന്നു.ഈച്ചരപിള്ളവിചാരിപ്പുകാർ എന്ന വലിയ നടൻ പോലും വന്നാൽ കളികാണാതെ തിരിഞ്ഞിരിക്കുകയും,ഇട്ടീണാൻ പണിക്കർക്ക് കിരീടം സമ്മാനിക്കുകയും ചെയ്യുന്ന നമ്പൂതിരിപ്പാടിന്റെ ഈ പക്ഷപാതം,എല്ലാവർക്കും അറിയാമായിരുന്നു.ആയിടെ പ്രസിദ്ധതായമ്പകക്കാരായിരുന്ന കൊടിക്കുന്നത്ത് ശങ്കുണ്ണിമാരാരും പനങ്കുർശി ഗോവിന്ദപ്പൊതുവാളും തമ്മിൽ ആരാണു കേമൻ എന്ന മത്സരം കൊടുമ്പിരിക്കൊണ്ട സമയമാണ്.അക്കൊല്ലത്തെ വെള്ളിനേഴി ഉത്സവത്തിന് നന്നായി കൊട്ടിയ ചെണ്ടക്കാരന് ചെറിയപ്ഫൻ നമ്പൂതിരിപ്പാടിന്റെ വക ഒരു ചെണ്ട സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.മാരാരും പൊതുവാളും ഉത്സവത്തിനു കൊട്ടി.പൊതുവാൾക്കാണ് നമ്പൂതിരിപ്പാട് ചെണ്ട സമ്മാനമായി കൊടുത്തത്.അവിടെ ഉണ്ടായിരുന്ന ഒരു മാരാർ പക്ഷക്കാരനായ നമ്പൂതിരി,ഇതൊട്ടും രസിയ്ക്കാതെ,ഒരു ‘തായമ്പകാഷ്ടകം’ഉണ്ടാക്കിയത്രേ.അതിലെ ഒരു ശ്ലോകം:<br />“പെറ്റുണ്ടായവരൊക്കെ നന്ദി പറയും സാക്ഷാൽ വിചാരിപ്പുകാ-<br />രാട്ടക്കാരനു ചന്തിയും,വഷളറപ്പോക്കാനാദാനജ്ഞനാം<br />ഇട്ടീണാനു കിരീടവും,പതിവുറച്ചാതോതിലിന്നേ വരെ-<br />ക്കാട്ടിപ്പോന്നവിടുന്നു ചെണ്ട പൊതുവാൾക്കല്ലേ കൊടുക്കേണ്ടത്!”<br /></span><br />ഈ കീറിമുറിക്കുന്ന പരിഹാസ-വിമർശബുദ്ധി,കഥകളിയുടെ ഉദ്ഗ്രഥനത്തെ ഏറെ സഹായിച്ചിരിക്കാനേ വഴിയുള്ളൂ.ഒരു കോടീരിനമ്പൂതിരി,“ഇട്ടീണാൻ പുരികമിളക്കിയാൽ ഞാൻ ഛർദ്ദിക്കും”എന്നു പ്രസ്താവിച്ച്,ഇട്ടീണാന്റെ വേഷത്തിനു മുന്നിൽ വന്ന് സ്ഥിരം പച്ചക്കായ വായിൽ ചവച്ചുനിറച്ചുവെച്ച് ഛർദ്ദിച്ചവഹേളിക്കുന്ന ക്രൂരഫലിതവും അവിടെ കാണാം.കഥകളിരംഗകാരൻ ആ പ്രശ്നം ഇട്ടീണാൻ തീർത്തത് ഇങ്ങനെയാണു പറയുന്നത്:“ഗത്യന്തരമില്ലാതെ പണിക്കർ നമ്പൂതിരിയോട് ക്ഷമായാചനം ചെയ്തു”<br />ഇതായിരുന്നു അന്തരീക്ഷം.ഗത്യന്തരമില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ ദയനീയത പേറിയ കലാകാരനും,പരിഹാസവും വിരക്തിയും കലർന്ന ഒരു ജീവിതവ്യവസ്ഥയിൽ വീണ കലാസ്വാദനവും-ഇവയുടെ സംഘർഷമായിരുന്നു അന്നത്തെ ചരിത്രം.അതുകൊണ്ടു തന്നെ,നളനുണ്ണിക്കും ഇട്ടിരാരിശ്ശനും സാഹചര്യം പോലെ പ്രകീർത്തനശ്ലോകമെഴുതിയവരും കുറവായില്ല.<br /><br />ആധുനികകാലം,കഥകളിക്കാരന്റെ ജീവിതത്തെ മാറ്റിപ്പണിതതോടെ സ്വാഭാവികമായും ഫലിതബോധവും പൊളിച്ചെഴുതപ്പെട്ടു.അടുത്തകാലം വരെ,കടുത്ത അച്ചടക്കത്തോടെ മാത്രം സമീപിച്ചിക്കാമായിരുന്ന അണിയറ,ഇപ്പോൾ പലയിടത്തും തമാശയും വെടിവട്ടവുമായി ഇരിക്കുന്നവരുടെ കൂടി ഇടമായി മാറിയവരെ എത്തുന്നു,അത്.കലാകാരൻ കൂടുതൽ സ്വതന്ത്രനായതോടെ,ഫലിതവും പുതിയ തലത്തിലേക്കു വികസിച്ചു.കൃഷ്ണൻ നായർ മരിച്ച വിവരമറിഞ്ഞ് കൃഷ്ണൻകുട്ടിപ്പൊതുവാൾ പറഞ്ഞ ഒരു വാചകം പ്രസിദ്ധമാണല്ലോ, “ഇനി പച്ചവേഷം ഗോപി”എന്ന്-(ഇനി പച്ചവേഷം ഗോപിയായി-ഇനി പച്ചവേഷം ഇല്ലാതായി എന്നും,ഇനി പച്ചവേഷത്തിന് ഗോപിയേ(കലാമണ്ഡലം ഗോപി)ഉള്ളൂ എന്നും ആ വാചകത്തെ വായിക്കാം)ഇത്തരം ഫലിതങ്ങളുടെ സ്വതന്ത്രവായുവിലേക്ക് കഥകളി എത്തിച്ചേർന്നു.കീഴ്പ്പടത്തെപ്പോലുള്ളവർ സ്വാംശീകരിച്ച അപാരമായ ഫലിത-പരിഹാസബോധം അനുഭവമുള്ളവർ ഇന്നും ധാരാളമുണ്ടാകും.വെള്ളിനേഴി നാണുനായരെപ്പോലെ തികഞ്ഞ ഗ്രാമീണർ കാത്തുവെച്ച നർമ്മവും നൈസർഗികമായിരുന്നു.<br /><br /><strong>സാഹിത്യത്തിലെ കഥകളിനർമ്മലോകം<br />--------------------------------------------</strong><br />നമ്പ്യാരുടെ തൂള്ളൽകൃതികളിലെ വരികളിൽ തന്നെ,കേരളസാഹിത്യം കഥകളിയെ പരിചയപ്പെടുന്നുണ്ട്.കഥകളിചരിത്രത്തിന്റെ തന്നെ ഗവേഷണങ്ങളിലും നിഗമനങ്ങളിലും ആ വരികൾ സ്ഥാനം നേടിയിട്ടുണ്ട്.ഹരിണീസ്വയംവരം തുള്ളലിലും കൃഷ്ണലീലയിലും ആവർത്തിച്ചുവരുന്ന ഈ കഥകളിക്കാരെ പരിഹസിക്കുന്ന വരികൾ തന്നെയാവും കിട്ടാവുന്നതിൽ ഏറ്റവും പഴയ സാഹിത്യത്തിലെ കഥകളിനർമ്മം.കഥകളിക്കാരന്റെ അന്നത്തെ ദയനീയതയും പരിഹാസ്യതയും ഈ വരികളിൽ സ്പഷ്ടമാണ്.<br /><br /><span style="color:#000066;">“പെട്ടിവരുന്നതു കണ്ടാൽ ചില ജനം<br />കൊട്ടിക്കതങ്ങടച്ചിതെന്നും വരും;<br />അഷ്ടിമാത്രം കൊടുത്തങ്ങയക്കും ചിലർ<br />കഷ്ടിച്ചുകേളികൊട്ടിച്ചിതെന്നും വരും.<br />ചുട്ടിയും കുത്തി ദശഗ്രീവവേഷവും<br />കെട്ടിപ്പുറപ്പെട്ടു പൊട്ടിച്ചിരിച്ചങ്ങു<br />കൊട്ടിക്കലാശം ചവിട്ടിത്തകർത്തുടൻ<br />ചട്ടിച്ച മുഞ്ഞി വിയർത്തു വലകയും<br />കെട്ടിച്ചമഞ്ഞു ജടായു പുറപ്പെട്ടു<br />വട്ടത്തിലോടിപ്പറന്നു കളിക്കയും<br />“ഇന്നു നീ സീതയെക്കൈവിടൂ രാവണാ<br />പിന്നെ ഞാൻ നിന്നെ കൊല്ലുകയില്ല”<br />ഇത്ഥം പദങ്ങളിൽ തങ്ങളിൽ ഘോഷിച്ചു<br />യുദ്ധം തുടങ്ങിപ്പിടിച്ചും പറിച്ചുമ-<br />ങ്ങെത്രയും പാരം ബലക്ഷയം വന്നുടൻ<br />ഛത്രമെടുക്കും വെളിച്ചം തുടങ്ങിയാൽ”<br /></span><br />സാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടവുമായി അടുത്ത ബന്ധം പുലർത്തിയ കഥകളിയുടെ അനുഭവലോകം,സാഹിത്യഫലിതത്തിനു നിരവധി മൂലകങ്ങൾ നൽകി.അക്ഷരശ്ലോകവും കവനനിർമ്മാണവുമായി കഴിഞ്ഞ സാഹിത്യാന്തരീക്ഷത്തിൽ,കഥകളിയ്ക്കും സ്ഥാനം ഉണ്ടാവുന്നതു സ്വാഭാവികം.പരസ്പരമുള്ള കളിയനുഭവങ്ങളെ വരെ ശ്ലോകരൂപേണ അയച്ചിരുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും നടുവത്തിന്റേയും ഭാഷാപ്രപഞ്ചം നിരന്തരം കഥകളിയെ സ്പശിക്കാതെ കടന്നുപോയിട്ടില്ല.കവികളെയും നടന്മാരെയുമൊക്കെ,മൃഗങ്ങളോടും പക്ഷികളോടും കോർത്തു കാവ്യമുണ്ടാക്കുന്ന അഭ്യാസത്തിൽ പലപ്പോഴും കഥകളി കടന്നുവന്നിരിക്കുന്നതു കാണാം.കൊച്ചുപിള്ളപ്പണിക്കരെ ‘നടമൃഗമാല’യിൽ മൂലൂർ എസ്.പത്മനാഭപ്പണിക്കർ വർണ്ണിക്കുന്നതു നോക്കുക:<br /><span style="color:#000066;">അപ്പൂർവ്വജനു കിടയാകിയ കൊച്ചുപിള്ള-<br />യൽപ്പേതരപ്രഥ കലർന്ന നടേന്ദ്രരത്നം<br />കൽപ്പിച്ചുകൊൾക,സുഷമാവലി തൂകിടുന്ന<br />നൽപ്പുള്ളിമാനിതി വിശാചലമൂരുനേത്ര!</span><br /><br />സൂക്ഷ്മമായി നടശരീരത്തിന്റെ പ്രത്യേകതകളെ തിരിച്ചറിഞ്ഞ്,അവ രസകരമായി ശ്ലോകത്തിലാക്കുന്നതിനു നിരവധി ഉദാഹരണങ്ങൾ കാണാം.ഈ ശരീരവർണ്ണനയുടെ സ്വഭാവോക്തികളിൽ ശരീരഭാഷയെ നിരീക്ഷിക്കുന്ന കലാമർമ്മജ്ഞത വ്യക്തമാണ്.ദൃശ്യമാണു കഥകളിയരങ്ങിന്റെ കവിത എന്ന പ്രഖ്യാപനം അത്തരം ശ്ലോകങ്ങളുടെ ഒരു പൊതുപ്രകൃതിയാണ്.<br /><br />സി.വി.രാമൻപിള്ളയിലെത്തുമ്പോഴാണ്,നാം കഥകളിയുടെ ലാവണ്യലോകത്തെ സമർത്ഥമായി തന്റെ സാഹിത്യത്തിൽ ഉപയോഗിക്കുന്ന സാഹിത്യകാരനെ പരിചയപ്പെടുന്നതെന്നു തോന്നുന്നു.കഥകളിൽ കടന്നു വരുന്ന നിരന്തരമായ കളിയരങ്ങിന്റെ പരാമർശങ്ങൾ,മാമാവെങ്കിടൻ പോലെ അടിമുടി കഥകളി നിറഞ്ഞ ഒരു കഥാപാത്രം,ആ കഥാപാത്രത്തിലാകമാനം നിറയുന്ന ഹാസ്യം-ഇതുപോലെ അതിനു മുൻപൊരിക്കലും സാഹിത്യത്തിൽ കഥകളീയത ഒരു സമഗ്രവും തീക്ഷ്ണവുമായ അനുഭവമായിട്ടില്ല.<br />എന്നാൽ,കഥകളിയുടെ ആശയലോകവും അനുഭവലോകവും ഒരു മാജിക്കൽ റിയലിസത്തിനു വിധേയമാക്കിയ സാഹിത്യകാരൻ മറ്റാരുമായിരുന്നില്ല-മലയാളത്തിന്റെ മാർക്കേസ്-വി.കെ.എൻ.ഭാഷയുടെ വ്യവസ്ഥാപിത പാഠങ്ങളെ പാരഡി ചെയ്തും,തലകുത്തനെ നിർത്തിയും,അന്യവൽക്കരിച്ചും നിർമ്മിക്കുന്ന സ്വതഃസിദ്ധമായ “വി.കെ.എൻ പിച്ചി”ൽ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി മാറി,കഥകളി.വി.കെ.എൻ നിർമ്മിച്ച ആസക്തികളുടെ മറുലോകത്ത്,കഥകളി പോലെ അനുയോജ്യമായ മറ്റൊരു കലയുണ്ടാവുക അസാദ്ധ്യമാണ്.<br /><br />“<span style="color:#000066;">ഇരവുപകലുകൾ പിന്നെയും വേനൽക്കാലകൊട്ടാരത്തെ കടന്നുപോയി.ഒന്നിനൊന്ന് എന്നായിരുന്നു പൊതുവേ അനുപാതം.ഇതിന് അപവാദമായി ചിലപ്പോൾ രണ്ടു രാവിന് ഒരു പകൽ എന്ന നിലയിലും കാലചക്രഭ്രമണമുണ്ടായി.അൽപ്പം ചില ദിവസങ്ങളിൽ തിരുമനസ്സുകൊണ്ട് രാവും പകലും കിടന്നുറങ്ങിയതാണ് ഇതിനു കാരണം.”<br />(അത്തം പെരുനാൾ)<br /></span><br />ഇരവുപകലുകളുടെ ചാക്രികതയെ കീഴ്മേൽ മറിക്കുന്ന ഈ സാഹിത്യതിരുമനസ്സിന്റെ കൊട്ടാരക്കെട്ടുകളിൽ കഥകളിയുടെ സമ്പ്രദായങ്ങൾ കീഴ്മേൽ മറിയുന്നു.നളചരിതത്തിനു ശേഷം നടത്തേണ്ട ദുര്യോധനവധം,ആദ്യം നടത്താൻ നിശ്ചയിക്കുന്ന തിരുമനസ്സിന്റെ മനസ്സ്, “പഴഞ്ചൻ സമ്പ്രദായങ്ങൾക്ക് എതിരാ”ണല്ലോ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5wHu1dhexbVyWW-1nH1gaAAQRokYv4K4S3nMPsxVFIT_EImCj7goeWNSoKFuy9BmKcvmWptgOTFijikCbpsSNtYqvjezz4hfd0pLXvGEf83SqRcYOh2Za6LYUb-AqvjVfq1OP2cdWB24/s1600-h/DFSDF.jpg"><img id="BLOGGER_PHOTO_ID_5374627896662524146" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5wHu1dhexbVyWW-1nH1gaAAQRokYv4K4S3nMPsxVFIT_EImCj7goeWNSoKFuy9BmKcvmWptgOTFijikCbpsSNtYqvjezz4hfd0pLXvGEf83SqRcYOh2Za6LYUb-AqvjVfq1OP2cdWB24/s320/DFSDF.jpg" border="0" /></a><br /><br /><br /></div><div><br /><br /><br /><span style="color:#000066;">“ദുര്യോധനവധം കഥ ആരംഭിച്ചപ്പോൾ സദസ്സിൽ ഒരു കലാപം തന്നെ ഉണ്ടായെന്നു പറയാം.എല്ലാ നമ്പൂതിരികളുടെ മുഖവും തിരുമനസ്സിലെ ബോക്സിനു നേരെ.ഈ വിഡ്ഢിത്തം മഹാരാജാവു കാണിക്കുകയോ?അവസാനം കളിക്കേണ്ട കഥ ആദ്യമോ?<br />അതെയെടാ,തിരുമനസ്സു വിചാരിച്ചു.നിന്റെയെല്ലാം കുത്തകയാണു കഥകളി ആസ്വാദനം.പട പേടിച്ചോടുന്ന വഹകൾ.ഊണിനും സംബന്ധത്തിനും മാത്രം മുമ്പന്മാർ.പോയിനെടാ,പോയീൻ.നിന്നെയെല്ലാം നാം വകവരുത്തുന്നുണ്ട്.”<br /><br /></span>സമൃദ്ധമായ വി.കെ.എൻ കഥകളിക്കാഴ്ച്ചകളിൽ നിന്ന് ഇതെടുത്തത്,അദ്ദേഹത്തിന്റെ ദർശനത്തെ ഇതു സമർത്ഥമായി തെളിയിച്ചുതരുന്നതുകൊണ്ടാണ്.കാലൻ മുന്നിൽ വന്നാൽ “അവിടെയും പ്രാതലിന് ഇഡ്ഡലിയും ഇഡ്ഡലിപ്പൊടീം വറുത്തിട്ട ചമ്മന്തീം തന്നെ തരാവൂലോ,ല്ലെ?”എന്നു ചോദിച്ചുറപ്പുവരുത്തുന്ന ‘താൽപ്പരീയ’ത്തിന് കളിയരങ്ങിന്റെ ലാവണ്യലോകവും ഒരു മാദ്ധ്യമമായി.<br /><br />‘നളചരിതം മൂലം’എന്ന വി.കെ.എന്നു മാത്രം എഴുതാനാവുന്ന നളോപാഖ്യാനം,രംഗം,പാഠം എന്നിവയുടെ വാഗ്പ്രപഞ്ചത്തിനെ അതിതീവ്രമായി ചേർത്തു നിർമ്മിച്ച ഒരു മിശ്രിതമാണ്.<br /><span style="color:#000066;">“എടവപ്പാതിക്കും വേനൽക്കും ഭാരതവർഷത്തിൽ എക്കാലവും ധാരാളം രാജാക്കന്മാരുണ്ടായിരുന്നു.പുറമേ നളനും.ഇയാളാണ് പിന്നീടു കലിയായത്”<br /></span>എന്നാ ആദ്യവരിയിൽ തുടങ്ങുന്ന ഈ മാസ്മരികമായ അപനിർമ്മാണം,അവസാനം വരെ തുടർന്നുകൊണ്ടിരിക്കുന്നു.“കലാമണ്ഡലത്തിന്റെ രൌദ്രഭീമനേയും പാഞ്ചാലിയുടെ ഭീമനേയും കവച്ചു വെക്കുന്ന ഭീമരാജാവിന്റെ”യും,“സൌന്ദര്യം,സത്സ്വഭാവം,മൂലധനം,സ്വകാര്യസ്വത്ത്,കുതിര,മുതിരവിള എന്നിവയിൽ വെല്ലാൻ ആരും ഇല്ലാത്ത നളന്റേ”യും,“സാമ്യമകന്നോൾ,അനുപമ,അഴക് തുടങ്ങിയ പാട്ടിലെ പഴയ പേരുകാരി ദമയന്തിയും”…ഇങ്ങനെ തുടങ്ങുന്ന പാത്രപ്രകൃതികളുടെ തനതുവായനകൾ സമൃദ്ധം.ഒരു വൈകുന്നേരം അശ്വത്തിനാശാനായ നളരാജാവ് രാജാപ്പാർട്ടിൽ ഉദ്യാനത്തിൽ ഉലാത്തുമ്പോൾ മുന്നിൽ ചില സൈബീരിയൻഅരയന്നങ്ങൾ വന്നു പെടുന്നു.രാജാവിന്റെ നാവിൽ സസ്യേതരത്തിന്റെ ഗന്ധമൂറുന്നു.അദ്ദേഹം പാടുന്നത് ഇങ്ങനെ:<br /><span style="color:#000066;">“കറിയോ വറവോ കുറവോ മറവോ…”<br /></span><br />ആട്ടക്കഥയിലെ സമസ്ത വൈകാരികനിമിഷങ്ങളേയും സൂക്ഷ്മശ്രദ്ധയോടെ,തീവ്രമായ ഹാസ്യം കൊണ്ട് വി.കെ.എൻ. ചിതറിച്ചുകളയുന്നു.ദമയന്തീസവിധത്തിൽ ദേവന്മാരുടെ ദൂതിനായെത്തുന്ന നള-ദമയന്തീ ദർശനത്തിന്റെ ഭാഗം നോക്കുക.ദമയന്തിയുടെ ഡയലോഗ്:(ഹേ…മഹാനുഭാവ!)<br /><span style="color:#000066;">“അഭിനയം ലോ കീയിൽ മതി എന്നർത്ഥം,അവന്മാരെ ഞാൻ കെട്ടത്തില്ല.തന്നെയാണ് ഭാവം.ഹംസമായി അവിടെ വന്ന അമ്പുനമ്പൂരി പറഞ്ഞില്ലേ?തനിക്ക് ഒഴിവില്ലെങ്കിൽ ഞാൻ വല്ല ടീച്ചറോ സ്പിസ്റ്ററോ ആയി കാലഹരണപ്പെട്ടോളാം.ഇല്ലെങ്കിൽ ആകാശവാണിയുണ്ട്.”<br /></span><br />മീനും കപ്പയും അന്നഹാരവുമില്ലാതെ,കാട്ടിലൂടെ അലഞ്ഞ്,അവസാനം ദമയന്തി ഉറങ്ങുമ്പോൾ അവിടെ ഉറയൂരിയ പോസിൽ കണ്ട ഒരു ഫിഷ് നൈഫ് കൊണ്ട് ഹാഫ് സാരി കീറി,നളൻ ദമയന്തിയെ രക്ഷിക്കുന്ന ചുമതല ആദിത്യരെ,വസുക്കളെ,പസുക്കളെ,മരുത്തുക്കളെ ചുമതലപ്പെടുത്തി ഇറങ്ങിപ്പോയി.ഇനി,വികാരതീവ്രമായ രംഗമാണ് (അലസതാവിലസിതം…)<br /><br /><span style="color:#000066;">“പുലർന്ന നേരത്ത് ദമയന്തി എഴുന്നേറ്റ് കോട്ടുവായിട്ടു.നളനെ കണ്ടില്ല.എന്നാൽ പോടോ എന്നു പറഞ്ഞ്.”<br /></span><br />വൈകാരികതയുടെയും അതിഭാവുകത്വത്തിന്റെയും മുഴുവൻ ചെളിയും കഴുകിക്കളയാൻ പറ്റിയ ഉപായമാണ് ‘നളചരിതം മൂലം’.വി.കെ,എൻ.മറ്റൊരിടത്തു പറഞ്ഞപോലെ,നാടകം എവിടെ അവസാനിക്കുന്നു,കഥകളി കുത്ര തുടങ്ങുന്നു എന്നിടത്താരംഭിക്കുന്നു സമസ്ത ദൃശ്യകോലാഹലവും.<br /><br /><br /><br />ഒളപ്പമണ്ണ മുതൽ ബാലചന്ദ്രൻ വരെയുള്ളവരുടെ കാവ്യബിംബങ്ങളിൽ കഥകളിയുടെ ദൃശ്യസമൃദ്ധി കാണാം.‘കാർമെൻ’എന്ന എൻ.എസ്.മാധവന്റെ കഥയെപ്പോലുള്ള കഥകളിസംബന്ധിയായ കഥകളിലും ഈ ഹാസ്യത്തിന്റെ ഒരു തരം നീറുന്ന പരിസരം ഉണ്ട്.കഥകളിക്കായി ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച,കഥകളിയിൽ ഉണ്ടുമുറങ്ങിയും ജീവിച്ച മഹാകവിയുടെ കവിതയിൽ വളരെ കുറച്ചേ കഥകളിബിംബങ്ങളെ ഉള്ളൂ എന്നത് മറ്റൊരു ഫലിതം.<br /><br /><strong>കളിയരങ്ങിലെ ഫലിതാംശങ്ങൾ<br />-----------------------------------</strong><br /><br />കേരളത്തിലെ മിക്ക കലകളിലും ഫലിതം സ്പഷ്ടമായ സാനിദ്ധ്യമാകുമ്പോൾ,കഥകളിയിൽ അതു നാമമാത്രമായി ചുരുങ്ങിയത് എന്തുകൊണ്ടാവാം?നാട്യധർമ്മിതയിലേക്കുള്ള പാതയിൽ,സ്വാംശീകരിക്കപ്പെട്ട ഫലിതാംശങ്ങൾ കൂടി ക്രമേണ ദുർബലമായിപ്പോയിക്കാണണം.സുപ്രധാനവേഷങ്ങളിൽ നിന്ന് നർമ്മത്തിന്റെ സൂക്ഷ്മമായ സ്പർശം പോലും എടുത്തുകളയും വിധമായിരുന്നു ശൈലീകരണത്തിന്റെ വഴി.എന്നാൽ,മറ്റൊരു ആസ്വാദനബോധത്തെ തൃപ്തിപ്പെടുത്തിക്കൊണ്ട്,ചില ഹാസ്യകഥാപാത്രങ്ങൾ നിലനിൽക്കുകയും ചെയ്തു.ആശാരി,മാപ്പിള,ആനക്കാരൻ,ഭീരു,മണ്ണാൻ,മണ്ണാത്തി തുടങ്ങിയ വേഷങ്ങളുടെ അസ്തിത്വം കഥകളിയുടെ ചട്ടങ്ങൾക്കു പുറത്തായിരുന്നു,അതുകൊണ്ടു തന്നെ അവ കാലക്രമേണ ദുർബലപ്പെടുകയും ചെയ്തു.<br /><br />സമകാലത്തോടുള്ള ഏറ്റവും തീവ്രമായ സംവേദനമാണ് നർമ്മം.ചരിത്രപരമായ ബോധമില്ലാതെ,ഒരു ഫലിതവും നിലനിൽക്കുന്നില്ല.സവിശേഷമായ ചരിത്രസാഹചര്യത്തിൽ നിന്നടർത്തിയെടുത്താൽ നർമ്മത്തിന്റെ അസ്തിത്വവും അവസാനിക്കും.ഭീരു പോലുള്ള കഥാപാത്രങ്ങൾക്ക് സംഭവിച്ചത് അതാണ്.പഴത്തൊലി ചവിട്ടി വീഴുമ്പോൾ പൊട്ടിച്ചിരിക്കുന്ന സംസ്കൃതനാടകപാരമ്പര്യത്തോളം പഴക്കമുള്ള ഹാസ്യത്തിന്റെ ശൈലി,നമ്മുടെ കാലവുമായി ഒരു തരത്തിലും സംവദിക്കുന്നില്ല.അതുകൊണ്ടു തന്നെ ഇന്ന് ഒരു ഭീരുവും പുതിയ ആസ്വാദകനെ പഴയപോലെ ചിരിപ്പിക്കുന്നുമില്ല.ഗൌരവമായ ഒരു യുദ്ധരംഗത്തിന്റെ ഭാവപ്രതലത്തെ അന്യവൽക്കരിക്കുന്ന നിലയിൽ,കാലകേയവധത്തിലെ ഭീരുവിന്റെ സാനിധ്യത്തെ ഉപയോഗിക്കുന്ന ക്രമം കഥകളി വളർത്തിയെടുക്കുകയും ചെയ്തില്ല.അഥവാ,അന്യവൽക്കരണത്തിന് അതിലും ശക്തമായ ഉപാധികൾ കളിയരങ്ങിനു സ്വായത്തമായിരുന്നു താനും.സമാനമായ ആഹാര്യവുമായി ചില വേഷങ്ങൾ ഹാസ്യോൽപ്പാദനത്തിനായി കഥകളിയുടെ മുക്കിലും മൂലയിലും നിന്ന് കിണഞ്ഞു ശ്രമിക്കുന്നുണ്ട്.തോരണയുദ്ധത്തിലെ പ്രഹസ്തനും(നിസ്തുല്യഹസ്തബലവാനാം പ്രഹസ്താ എന്നാണു പാഠം!!)കിങ്കരന്മാരും,സന്താനഗോപാലത്തിലേയും കുചേലവൃത്തത്തിലെയും വൃദ്ധ(ഇത്രമേൽ വൃത്തികെട്ട ഒരു കഥകളിവേഷവും എനിക്കറിയില്ല),ദക്ഷയാഗത്തിലെ ഭൂതഗണങ്ങളും പൂജാബ്രാഹ്മണരും,കിരാതത്തിലെ കുട്ടിക്കാട്ടാളന്മാർ-എന്നിങ്ങനെ.ഇവയുടെ നർമ്മത്തിന്റെ ഉപരിതലം കാലം കൂടുതൽ ഇനിയും ദുർബലമാക്കുകയേ ഉള്ളൂ.<br /><br />വേറിട്ട ഒരു കഥാപാത്രമാണ് ആശാരി.വിദുരർ അരക്കില്ലത്തിൽ നിന്നു പാണ്ഡവരെ രക്ഷിക്കനായി തുരങ്കം നിർമ്മിക്കാൻ പറഞ്ഞയക്കുന്ന ഖനകനെ ഒരു ആശാരിയായി വ്യാഖ്യാനിച്ച ആ രംഗബോധത്തിനു മുന്നിൽ പ്രണമിക്കാതെ വയ്യ.ഒരു തനതുകേരളീയ ആശാരിയുടെ രംഗഭാഷയെ ഖനകനിലേക്കു യോജിപ്പിച്ചതിൽ അത്രമേൽ സൂക്ഷ്മമായ ലാവണ്യബോധമുണ്ട്.അഞ്ചുകിടതകിധീം,താമിലുള്ള സവിശേഷമായ പ്രവേശം,ഒരു കൈ ഓഛാനിച്ചുള്ള പ്രത്യേക മുദ്രാവ്യവഹാരം,പ്രത്യേകമായ വികൃതികളോടു കൂടിയുള്ള കലാശങ്ങളും ഇരട്ടികളും,“ഞാനൊരു ഗഹ്വരം”പോലുള്ള ഭാഗങ്ങളിൽ ചെയ്യുന്ന ഇടക്കലാശങ്ങളുടെ വ്യത്യസ്തചാരുത,മരം മുറിച്ച്,തൂൺ നാട്ടി,ഗുഹ നിർമ്മിക്കുന്ന ആട്ടത്തിന്റെ മനോഹാരിത-അത്യന്തം ചേതോഹരമായ ഒരു രംഗരചനയാണ് ആശാരിയുടേത്.ആമൂലാഗ്രമുള്ള ഫലിതസ്പർശം കൈയ്യടക്കത്തൊടെ അവതരിപ്പിക്കാൻ നല്ല പ്രതിഭാശേഷി തന്നെ വേണം.<br /><br />ആശാരിയുടെ ഹാസ്യത്തിൽ ‘ഫോക്ക്’അംശങ്ങളെ കാണുന്ന വായനകൾക്ക് അർത്ഥമുണ്ടെന്നു തോന്നുന്നില്ല.വാസ്തവത്തിൽ,നമ്പൂതിരിയുടെ മനസ്സിനനുസരിച്ചു ചെയ്ത ഒരു മിമിക്സ് ആണത്.അധഃകൃതന്റെ ശരീരഭാഷയെ പരിഹസിക്കുമ്പോൾ സവർണ്ണനു ലഭിക്കുന്ന ഒരു നർമ്മസുഖം.ആശാരി അരങ്ങത്തു മുറുക്കുന്നത് നോക്കുക;ആദ്യം നൂറു തേച്ച വെറ്റില മടക്കി വായിലേക്കു തിരുകുന്നു,പിന്നെ അടക്കയുടെ തെരങ്ങ്(ഉള്ളിലെ തൊലി)ഉളി വെച്ച് കളയുന്നു,പിന്നെ ഉളികൊണ്ടു തന്നെ അടക്ക വെട്ടുന്നു,പിന്നെ ഓരോ കഷ്ണങ്ങളായി വായിലേക്ക് എറിയുന്നു,പൊകല പൊട്ടിച്ച്,അകത്തേക്കു വികൃതമായി തിരുകുന്നു,അവസാനം ഒരു പ്രത്യേക കൈമറവിൽ നീട്ടിത്തുപ്പുന്നു...ഇതു കാണുന്ന നമ്പൂരിയുടെ മനസ്സിനു സുഖമായി ഇങ്ങനെ ചിന്തിക്കാം:“അയ്യേ!ങ്ങന്യാ മുറുക്ക്വാ!?ആദ്യം തളിർ വെറ്റിലട്ത്ത് രണ്ടു വശത്തേം ഞെട്ടി പൊട്ടിച്ച് നെറ്റിൽ വെച്ച്,ഞരമ്പു നഖം കൊണ്ടു ചെരണ്ടി,തലയിലെ എണ്ണയിൽ ഒന്നു തുടച്ച്,ഓരോ ഇഞ്ചിലും നന്നായി നൂറുതേച്ച്,പിന്നെ ചെരണ്ടിയോ വൃത്തിയായി മുറിച്ചോ വെച്ച അടക്ക എടുത്ത് അകത്തു വെച്ച് ഭംഗ്യായി മടക്കി വായിലേക്കു വെച്ചിട്ടല്ലേ മുറുക്യാ?”ഈ പരിഹാസസാദ്ധ്യതയിലാണ് ആ ഉളിപ്രയോഗം നിൽക്കുന്നത്.അതാണ് ആശാരിഹാസ്യത്തിന്റെ കാതൽ.പാനേങ്കളിയിലെ ഇട്ടിക്കണ്ടപ്പന്റെ ഹാസ്യത്തിന്റെ മറ്റൊരു വായന.<br /><br />മണ്ണാനും മണ്ണാത്തിയും നമ്മുടെ നാടോടി കലാരൂപങ്ങളിൽ നിരന്തരം കടന്നു വരുന്ന നിരവധി ജാതിദമ്പതികളെ ഓർമ്മിപ്പിക്കും.കാക്കരശ്ശിയിലെ കാക്കാലനും കാക്കാലത്തിയും,പൊറാട്ടുനാടകത്തിലെ ചെറുമനും ചെറുമിയും എല്ലാം.സമാനമാണ് രംഗപ്രയോഗവും.തമ്മിൽ കഠിനമായ വഴക്ക്.അവസാനം ഒത്തുതീർപ്പ്,സ്നേഹം.വേഷത്തിൽ പോലും കഥകളീയത കുറവാണ്.സമാനമാണ് നിഴൽക്കുത്തിലെ മലയത്തിയുടെ അവസ്ഥയും.<br /><br />വ്യത്യസ്തമായ നർമ്മം ഉൾക്കൊള്ളുന്ന മറ്റൊരു വേഷം നിഴൽക്കുത്തിലെ മന്ത്രവാദിയാണ്.വേദിയിൽ ഒരുക്കുന്ന ഒരു മന്ത്രവാദത്തിന്റെ അന്തരീക്ഷം,ഭയം കൊണ്ട് സ്വാഭിപ്രായത്തെ ബലികഴിച്ചു നടത്തുന്ന ദുശ്ചൈയ്തിയെപ്പറ്റിയുള്ള പാപബോധം,ഇവയെല്ലാം നർമ്മത്തിലേക്കു ചേർക്കുന്ന കഥാപാത്രമാണ് മന്ത്രവാദി.<br /><br />ഇങ്ങനെ,ചിരിപ്പിക്കാനുള്ള ശ്രമങ്ങൾ കഥകളിയിൽ പലയിടത്തും ഇല്ലെന്നില്ല.ദുര്യോധനവധത്തിലെ ശകുനി മുതൽ,ബാലിവിജയത്തിലെ നാരദൻ വരെയുള്ള കഥാപാത്രങ്ങളിൽ നർമ്മത്തിന്റെ പ്രകാശം കാണിച്ചുതന്ന കലാകാരന്മാർ പണ്ടും ഇന്നും ഉണ്ട്.<br /><br />അവസാനമായി,എന്നെ ചിരിപ്പിക്കുന്ന കഥകളിയിലെ ഒരു ഹാസ്യത്തെക്കൂടി പറയട്ടെ.അത് ഈ മണ്ഡലത്തിൽ ആരും അംഗീകരിക്കുന്ന പേരാണോ എന്നു സംശയം;കലാമണ്ഡലം രാമൻകുട്ടിനായർ!<br /><br />അത്യന്തം ഗൌരവപ്രകൃതിയായ ആ മഹാചാര്യന്റെ രംഗഭാഷ്യങ്ങളിൽ ഇടയ്ക്കു വെളിച്ചം കാണുന്ന ചില നർമ്മങ്ങളുണ്ട്…പാർവ്വതീവിരഹം ആടുമ്പോൾ,പാർവ്വതിയെ കുളിയ്ക്കാനായി പറഞ്ഞുവിട്ടിട്ട്,ശിരസ്സിൽ നിന്നു രണ്ടാം ഭാര്യയായ ഗംഗയെ എടുത്തുലാളിക്കുമ്പോൾ എന്തെങ്കിലും ഒരു ശബ്ദം കേട്ടയുടനെ,പെട്ടെന്ന് ഗംഗയെ പൂർവ്വസ്ഥിതിയിലാക്കി,അവതാളം പിടിച്ചുകൊണ്ട് പാട്ടുപാടുന്ന ശിവൻ…ലങ്കാലക്ഷ്മിക്കരികിലേക്കു നീങ്ങിനിന്ന്,“തൊട്ടു കണ്ണെഴുതാം,അത്ര കറുപ്പ്”എന്നു കാണിക്കുന്ന ഹനുമാൻ….”വസിക്കനീയെന്നംസേ താങ്ങി”എന്നിടത്ത് ചുമൽ കാണിച്ച്,ഒരു സവിശേഷനിലയിൽ ഇരുന്നു കാണിക്കുന്ന കാട്ടാളൻ….അവ കണ്ടു ചിരിച്ചത്ര,ഞാൻ കഥകളിയിൽ മറ്റൊന്നും കണ്ടു ചിരിച്ചിട്ടില്ല.<br /><br />വിഭിന്നാസ്തിത്വങ്ങളെ തട്ടിനിരപ്പാക്കുന്ന നമ്മുടെ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തിൽ ഫലിതത്തിന്റെ ബഹുസ്വരതകൾ നഷ്ടമാകുന്നു.കലയുടെ ഫലിതവും നൈസർഗികമായി ചരിത്രസന്ധികളെ അതിജീവിക്കുന്നവയുടെ മാത്രം നർമ്മമാകുന്നു,ഇന്നും-എന്നും.<br /><strong>-------------------------------</strong></div><div><br /><br /><br /></div><div><span style="color:#663300;"><em><span style="font-size:85%;">റഫറൻസ്:കഥകളിരംഗം:കെ.പി.എസ്.മേനോൻ<br />തുള്ളൽ കൃതികൾ<br />വി.കെ.എൻ.കൃതികൾ<br />ധർമ്മരാജ:സി.വി.രാമൻ പിള്ള,മറ്റു സി.വി.കൃതികൾ</span></em><br /><span style="font-size:85%;"><em>മലയാളത്തിന്റെ മാർകേസ് എന്ന പ്രയോഗത്തിന് എ.എസ്.മാധവനോട് കടപ്പാട്.</em></span></span><br /><br /><br /></div>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com57tag:blogger.com,1999:blog-8558223300736378477.post-2188740009019120792009-08-11T20:15:00.002+05:302009-08-11T20:25:13.685+05:30സ്വപ്നത്തിന്റെ ഞരമ്പുകൾ<span style="color:#330000;"> <strong><span style="font-size:130%;">ദി</span></strong>ക്കും പക്കുമറിയാതെ ഒരു മഹാസമുദ്രത്തിന്റെ നടുവിൽപ്പെട്ട്,ഒരു ഭൂപടവുമായി ഇരിക്കുന്ന നാവികന്റെ ചിത്രം ജോൺ സ്റ്റെറിക്കിന്റെ സിനിമയിൽ നിന്നോർമ്മവരുന്നു.ഏതാണ്ടുസമാനമാണു സ്ഥിതി.ബോധാബോധച്ചെരിവുകളിൽ നിന്ന്,പഞ്ചമിനിലാവു വീണ ഏതെല്ലാമോ രാത്രിക്കളിയാത്രകളിൽനിന്ന്,അണിയറയിൽ കുട്ടിക്കാലത്തുനോക്കിനിന്ന മുഖത്തേപ്പിന്റെ ഈർക്കിലിത്തുമ്പിൽ നിന്ന്,അടക്കചൊരുക്കിയ ഏതോ മുറുക്കിന്റെ തീഷ്ണഗന്ധത്തിൽ നിന്ന്….അങ്ങിനെ എവിടെ നിന്നെല്ലാമോ വേണം എനിക്ക് കലാമണ്ഡലം ഗോപി എന്ന അനുഭവത്തെക്കുറിച്ച് എഴുതാൻ. കലാമണ്ഡലം ഗോപി എനിക്ക് ഒരു കലാകാരനല്ല.ആമൂലാഗ്രം ഒരു കലാസൃഷ്ടിയാണത്.സമുദാത്തമായ ഏതു കലാസൃഷ്ടിയിലും,സ്വപ്നത്തിന്റെ നീരുറവകൾ അണമുറിയാതെ പ്രവഹിക്കും.കലാസൃഷ്ടി കാലത്തിൽ പ്രവേശിക്കുന്നതും ഈ സ്വപ്നജാഗരങ്ങളിലൂടെയായിരിക്കും.വ്യാവഹാരികമായ കലാവ്യവസ്ഥകളെ അതു കവിഞ്ഞൊഴുകും.അറിയില്ല,ഈ ഭൂപടം എവിടെ നിന്നു പായനിവർത്തണമെന്ന്.ഈ ഭൂപടത്തിൽ നിഴലിച്ചേക്കാത്ത ഛായാന്തരങ്ങളെക്കുറിച്ചോർത്ത് എനിക്കു ഭയമില്ല,കാരണം അവ എന്റെ മനസ്സിന്റെ ഡയറിക്കുറിപ്പുകളാണ്.അവ മിക്കവാറും ഗോചരമായ ലിപികളിലല്ല എഴുതപ്പെട്ടിരിക്കുന്നതും.സ്വപ്നത്തിന്റെ ഞരമ്പുകളിൽ പ്രവഹിക്കുന്ന ഈ രക്തത്തിനെ അളന്നു ചൊരിയാൻ എന്റെ കയ്യിൽ മാപിനികളില്ല.<br /> <br /> ഒരു മനുഷ്യനാണോ ഗോപിയാശാൻ എന്ന സംശയം എന്നും എന്നിൽ ബാക്കിയാണ്.“ഇടിമിന്നലിൽനിന്നും തെറിച്ചവിത്ത്”എന്നു ഗന്ധർവ്വജന്മത്തെ വിശേഷിപ്പിച്ച ചുള്ളിക്കാടുകവിത വായിച്ചപ്പോഴും ആദ്യമോർത്തത് ഗോപിയാശാനെയാണ്.(അതു മനുഷ്യനെങ്കിൽ,ബാക്കിയുള്ളവരൊക്കെ ആരാണ്?) ജന്മത്തിന്റെ മുഴുവൻ വിഷവും അമൃതും സേവിക്കുന്ന ഒരു സർവ്വഭക്ഷകസ്വരൂപമായി പലപ്പോഴും ഗോപിയാശാനെ നാം കണ്ടു.നിയോഗസ്വഭാവമാർന്ന ആ ജന്മം,കഥകളിയുടെ മുഴുവൻ ചരിത്രഭൂമിയോടുമുള്ള സാധൂകരണം തന്നെയാണ്.സാധാരണേതരമായ യാഥാർത്ഥ്യത്തിന്റെ സ്വപവേഗമാർന്ന ഒരു പ്രതലത്തിലേക്ക്,സ്ഥലകാലങ്ങളുടെ കെട്ടുകളിൽ നിന്നു മുന്നോട്ടായുന്ന കലാസ്വാദകന്റെ മനസ്സിലേക്ക് കുടിയേറിയ ആ സിംഫണിയെ വിശകലനം ചെയ്യുന്ന ശ്രമകരമായ കർത്തവ്യം,ആദ്യം പറഞ്ഞ നാവികന്റെ പണിയേക്കാൾ ദുഷ്കരമെന്നറിയാഞ്ഞല്ല.എങ്കിലും,ചില തോന്നലുകൾ പങ്കുവെക്കാമല്ലോ എന്നു കരുതുന്നു.<br /> <br /> ലോകത്തിലെ ഏതു തീയറ്റർ ആണെങ്കിലും,കലാ.ഗോപിക്കു സമശീർഷനായി അധികം കലാകാരന്മാരെ കിട്ടില്ല.കഥകളിസങ്കേതത്തിന്റെ കാർക്കശ്യഗണിതവും കാൽപ്പനികതയുടെ ആതിരനിലാവും ഒരു പോലെ വഴങ്ങിയ,രണ്ടിലും എതിരില്ലെന്നു തെളിയിച്ച മറ്റൊരു നടനും നമുക്കില്ല.വിശകലനങ്ങളുടെ പെരുമഴകൾ നടന്നുകഴിഞ്ഞ ആ പ്രതിഭയുടെ രംഗരചനയെ ഇനിയും അപഗ്രഥിക്കാൻ എവിടെയാണു സ്ഥലം എന്നറിയില്ല.എന്തായാലും,ആ വേഷസൌഭാഗ്യത്തിൽ നിന്നു തന്നെ തുടങ്ങാം:<br /></span><span style="color:#330000;"><strong><span style="color:#000000;">കഥകളിക്കായി ജനിച്ചത്<br />---------------------------</span></strong><br /> <br /> കഥകളിപ്രേമികളിൽ സർവ്വാദരണീയനായ പുളിങ്കര കുട്ടികൃഷ്ണൻ മാഷ് കുഞ്ചുനായരേയും കലാ.ഗോപിയേയും താരതമ്യപ്പെടുത്തി പറയും:“കുഞ്ചുനായർ കഥകളിക്കായി ജീവിച്ചു,ഗോപി കഥകളിക്കായി ജനിച്ചു.”ഇത്രമേൽ തലസ്പർശിയായി മറ്റൊന്ന് പറയാനാവും എന്നു തോന്നുന്നില്ല.ഗോപിയാശാന്റെ രണ്ടാം ദിവസം നളൻ ദമയന്തിയുടെ ശരീരത്തെപ്പറ്റി ചെയ്യുന്ന ആ നിയോക്ലാസിക്കൽ ഉപമ പോലെ,ആശാന്റെ ബ്രഹ്മസൃഷ്ടി തന്നെ പച്ചവേഷം കെട്ടാനായുള്ളതാണെന്നു തോന്നും വിധമാണ്.ഉയർന്ന നെറ്റിത്തടം,നീണ്ടുവിരിഞ്ഞ കണ്ണുകൾ,അൽപ്പം വളഞ്ഞ മൂക്ക്,മുന്നോട്ട് അൽപ്പം ഉയർന്നു നിൽക്കുന്ന താടി-എല്ലാം പച്ചവേഷത്തിനായി നിർമ്മിച്ചെടുത്തപോലെ.ഏതു വിതാനത്തിലും ധ്വനിയിലുമുള്ള ഭാവങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിക്കാനുതകുന്ന ആ മുഖത്തിന്റെ സിദ്ധിക്ക് സമാനതകളില്ല.നീണ്ടു വിടർന്ന കൈകൾ,അനിതരസാധാരണമായ ചാരുതയുള്ള വിരലുകൾ എന്നിവയുടെ രംഗത്തിലെ ശക്തി അനുഭവിച്ചറിയണം.<br /> <br /> വെറും ഒരു കെട്ടുകച്ചകൊണ്ട് കഥകളിനടന്റെ ശിരസ്സിനെ അലങ്കരിക്കുന്ന കിരീടം,തലയിലുറക്കാത്ത പ്രശ്നങ്ങൾ നിരവധിയാണ്.കിരീടം ഒന്നു ചെരിഞ്ഞാൽ മതി,ശരീരത്തിന്റെ മൊത്തും ജ്യോമിട്രിയെ അതു പ്രതികൂലമായി ബാധിക്കും.പിന്നെ എത്രമേൽ നന്നായിട്ടും ഫലമില്ല,കഥകളിയാസ്വാദകന്റെ കണ്ണ്,ആ ചെരിഞ്ഞ കിരീടത്തിന്റെ അസമവൈരൂപ്യത്തിൽ നിന്നു പിരിഞ്ഞുപോരില്ല.ഈ പ്രതിസന്ധി കഥകളിയുടെ ആഹാര്യത്തിലെ പ്രധാനമായ ഒരു പ്രശ്നമാണ്.കിരീടത്തിന്റെ ഈ അസ്വാധീനത,പലപ്പോഴും കഥകളിയുടെ ചിട്ടപ്രകാരത്തെത്തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം.കഴുത്തിന്റെ ക്രമാതീതമായ ചലനം,എത്രമേൽ അനുരൂപമെങ്കിലും കഥകളിയുടെ വ്യാകരണപദ്ധതി തിരസ്കരിക്കുന്നതിന് ഒരു കാരണം ഇതു കൂടിയാവണം-ഇനി ഗോപിശായാനിലേക്കു വരിക-അവിടെ സ്വയം നിർമ്മിച്ചിരിക്കുന്ന അനതിസാധാരണങ്ങളായ നിലകളുടെ പെരുമ കാണാം.വെട്ടിത്തിരിഞ്ഞും,കഴുത്തു മുകളിലേക്കു തൂക്കിയും,അതിവേഗത്തിൽ വശങ്ങളിലേക്കു വെട്ടിച്ചും ആശാൻ നിർമ്മിക്കുന്ന സ്വകീയമായ രംഗനിലകളൊന്നും കഥകളിയുടെ ആഹാര്യം സ്വതവേ അംഗീകരിച്ചുതരില്ല.എന്നാൽ,‘കഥകളിക്കായി ജനിച്ച’ആ ശിരസ്സിൽ അനുസരണയുള്ള ഒരു ഉപകരണമായി കഥകളിക്കിരീടം മാറുന്നു!മിക്ക കഥകളിനടന്മാരുടേയും കിരീടം ക്രമാതീതമായി ചെരിഞ്ഞും തൂങ്ങിയും ഉള്ള അരങ്ങുകൾ കഥകളിപ്രേമികൾ കണ്ടു കാണും.പക്ഷേ ഗോപിയാശാന്റെ കാണാൻ വിഷമമാണ്.ഇനി അഥവാ,കെട്ടയഞ്ഞ് ഒന്നു കിരീടം ചെരിഞ്ഞു എന്നു വെക്കുക,ചെറുതായി ഒരു ശിരസ്സുവെട്ടിക്കൽ-തീർന്നു!അനുരണയുള്ള കുട്ടിയായി കിരീടം സ്വസ്ഥാനത്തു വന്നിരിക്കുന്നതു കാണാം!മുടിചൂടാനായി നിർമ്മിച്ച ആ ശിരസ്സിന്റെ ആകൃതി,ഏതോ കിരീടത്തിന്റെ അളവെടുത്തു നിർമ്മിച്ച പോലെയാണ്.<br /> “ഗുരു കുഞ്ചുക്കുറുപ്പിന്റെ മുഖവും പട്ടിക്കാംതൊടിയുടെ ഉടലും”എന്ന വള്ളത്തോളിന്റെ സ്വപ്നത്തിന്റെ സാഫല്യം അല്ല,അദ്ദേഹത്തിനു സ്വപ്നം കാണാൻ കഴിഞ്ഞതിലും ഉയരത്തിലുള്ള ഉരുവമാണ് കലാ.ഗോപി എന്നു പറയണം.ശരീരഭാഷയെപ്പറ്റി കഥകളിയുടെ വ്യാകരണപദ്ധതി ശൈലീകരിച്ചെടുത്ത ദർശനത്തിന്റെ ആധുനികമായ പുനർവായനയാണ് ഗോപിയാശാന്റെ ആവിഷ്കാരം.മുഖത്തിന്റെ വേഷപ്പകർച്ചയുടെ കാര്യത്തിലാകട്ടെ,സമാനതകൾ ഇല്ല താനും.കളിയരങ്ങിന്റെ രൂപത്തിലും,ആസ്വാദകമനസ്സിന്റെ രൂപത്തിലും വന്ന മാറ്റങ്ങൾക്കനുസരിച്ച് രൂപാന്തരം വന്ന ആശാന്റെ ശരീരവിന്യാസം സവിശേഷമായ പഠനങ്ങളെ ആവശ്യപ്പെടുന്നുണ്ട്.കളിവിളക്കിന്റെ ഇത്തിരിവെട്ടത്തിൽ നിന്നു ഇലക്ട്രിക് പ്രകാശത്തിന്റെ നിറവെളിച്ചത്തിലേക്കു മാറിയ അരങ്ങിന്റെ സാധ്യതകളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയത് ഗോപിയാശാനാണ്.കൃഷ്ണൻനായരിലൂടെയും,കീഴ്പ്പടത്തിലൂടെയും വളർന്ന,രംഗം നിറഞ്ഞഭിനയിക്കുന്ന ശൈലിയെ സമുന്നതമായ തലത്തിൽ ഉൾക്കൊള്ളുകയും,കഥകളിയുടെ സങ്കേതശിൽപ്പത്തിന് ഇടർച്ച വരാത്ത വിധം ആവിഷ്കരിക്കുകയും ചെയ്യുകയായിരുന്നു ആശാന്റെ ശരീരം.നാലാം ദിവസത്തിലെ ബാഹുകനെപ്പോലുള്ള കഥാപാത്രങ്ങളുടെ തീവ്രമായ മനഃസംഘർഷത്തെ പ്രകാശിപ്പിക്കാൻ,വശങ്ങളിലേക്കു ചെരിഞ്ഞുനിന്ന് ആശാൻ നിർമ്മിക്കുന്ന പോസ്റ്ററുകൾ നോക്കുക,സ്ഥലസാധ്യതകളെ ആശാൻ ഉപയോഗിക്കുന്നതിന്റെ ആധുനിക കലാത്മകത വ്യക്തമാകും.<br /></span><span style="color:#330000;"><strong><span style="color:#000000;">സങ്കേതത്തിന്റെ ലാവണ്യമാനം<br />----------------------------------<br /></span></strong> ലവണത്തിന്റെ-ഉപ്പിന്റെ രസം എവിടെയെന്നു കണ്ടുപിടിക്കാൻ ശ്വേതകേതുവിനോട് ഗുരു ആവശ്യപ്പെടുന്ന ഒരു രംഗം ബൃഹദാരണ്യകത്തിലുണ്ട്.ജലത്തിലലിഞ്ഞ ഉപ്പിന്റെ ഇടം കണ്ടെത്താനാവാതെ,സർവ്വവ്യാപിയായി മാറിയ ലവണാംശത്തെ അറിയുന്ന ശ്വേതകേതുവായി ഗോപിയാശാന്റെ സങ്കേതചാരുതയെ ഇതൾ വിടർത്താൻ പോയാൽ നാം രൂപാന്തരപ്പെടും.സാമ്പ്രദായികമായ സങ്കേതചാരുതകളെ അതേപടി ആവർത്തിക്കുകയോ,തിരസ്കരിക്കുകയോ അല്ല,‘ലാവണ്യാത്മകമായി’പുതുക്കിപ്പണിയുകയാണ് ഗോപിയാശാൻ ചെയ്തത്.അനുഭവങ്ങളും ആശയങ്ങളും നാടകീയതന്ത്രങ്ങളും ലയിക്കുന്ന കഥകളിയുടെ ഈ കാരണജലത്തിന്റെ മുന്നിൽ നമ്മുടെ കയ്യിലെ വിശകലനായുധങ്ങളെല്ലാം നിരർത്ഥകമാകുന്നു.പുതിയ നൃത്തശിൽപ്പങ്ങളുണ്ടാക്കുകയോ,നിരന്തരം പുതിയ വ്യാഖ്യാനസാദ്ധ്യതകളന്വേഷിച്ചലയുകയോ,ഒരു ധൈഷണികവ്യായാമമെന്ന നിലയിൽ അരങ്ങിനെ പരുവപ്പെടുത്തുകയോ ചെയ്യണമെന്ന് ഗോപിയാശാനോ,ആശാന്റെ ആസ്വാദകർക്കോ ഒരിക്കലും തോന്നിയിട്ടില്ല.പക്ഷേ സ്ഥിരസങ്കേതങ്ങൾ പോലും,ബാഹുകകരസ്പർശമേറ്റ മങ്ങിയ പൂനിരകളെപ്പോലെ,തിളങ്ങുന്ന മാസ്മരികദൃശ്യം എന്നും ഗോപിയാശാനു മാത്രം നൽകാനാവുന്നതാണ്.<br /> ആശാന്റെ മുദ്രാഭാഷയുടെ ലാവണ്യത്തെ വിശകലനം ചെയ്യാൻ ശ്രമിച്ചാൽ പെട്ടെന്നു ലഭിക്കുന്നവ,ഇവയാണ്:<br /><strong>1)</strong>നീളമുള്ള,ചാരുതയാർന്ന വിരലുകളിൽ സ്വകീയമായ മുദ്രാഭാഷയിൽ വിരിയുന്ന മുദ്രകളുടെ സർവ്വാതിശായിയായ അഴക്.<br /><br /><strong>2)</strong>പൂർവ്വനിശ്ചിതമായ സങ്കേതഗണിതം ഉണ്ടെങ്കിലും ഇല്ലെങ്കിലും അനുവർത്തിക്കുന്ന അനന്യസാധാരണമായ താളാനുസാരിത.അവയൊന്നും കൽപ്പിച്ചുകൂട്ടി നിർമ്മിക്കുന്നവയല്ല.സ്വയമേ വന്നു നിരക്കുന്നവയാണ്.<br /><br /><strong>3)</strong>പദാഭിനയത്തിന്റെ ഭാഗമായാണ് മുദ്രവരുന്നതെങ്കിൽ,ഗായകൻ ആ വാക്ക് ഉച്ചരിക്കുന്ന മാത്രയിൽ തന്നെയാവും മുദ്രയുടെ പൂർത്തീകരണവും.താളത്തിന്റെ ഏതടിയിലും ആകാം ഈ വിന്യാസം.അതിനനുഗുണമായി നേരത്തേ തന്നെ മേളവും മുദ്രയുടെ ഭാഗമായ ശരീരചലനവും ആവശ്യമായ രംഗനിലയും സമരസപ്പെട്ട്,ഒരുപോലെ കൂർത്തുവരും.വാക്കിനൊപ്പം വരുന്ന മുദ്ര,അതിശക്തമായി പ്രേക്ഷകഹൃദയത്തിൽ ചെന്നു തറയ്ക്കും.താളാനുസാരിതയോടൊപ്പം ആശാന്റെ കാര്യത്തിൽ ‘പദാനുസാരിത’എന്ന ഇത്തരമൊന്നു കൂടി പ്രവർത്തിക്കുന്നുണ്ട്.<br /><br /><strong>4)</strong>പഴുതുകളിൽ മുദ്ര പൂർത്തീകരിക്കുന്ന വിസ്മയകരമായ സിദ്ധി.ചതുരശ്രനടയിൽ താളം പുരോഗമിക്കുമ്പോൾ ഏതാണ്ട് ചെമ്പടതാളത്തെ പരിചരിച്ചുകൊണ്ടാണ് കഥകളിനടൻ സാധാരണയായി മുദ്രകളാവിഷ്കരിക്കേണ്ടത്.എന്നാൽ ഈ പതിവുരീതി പൊളിച്ചെഴുതി,നടഭേദങ്ങളുടെ അനുപമമായ ശ്രവ്യാനുഭവത്തെ തന്റെ രംഗഭാഷയുടെ സമഗ്രതയിൽ ഇണക്കിച്ചേർക്കുന്നിടത്താണ് ഗോപിയാശാന്റെ സർഗവൈഭവം പ്രവർത്തിക്കുന്നത്.അനനുകരണീയമെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഈ പ്രയോഗലാവണ്യം തന്നെയാണ് ആശാന്റെ രംഗസാഫല്യവും.<br /> <br /> ഒരു വേഷത്തെ മാത്രമെടുത്ത് ആശാനെപ്പറ്റി സംസാരിക്കേണ്ടിവന്നാൽ,ഞാൻ നിസ്സംശയം തിരഞ്ഞെടുക്കുക സുഭദ്രാഹരണം അർജ്ജുനനായിരിക്കും.എങ്കിലും,ഏറ്റവുമടുത്ത് കൂടി കണ്ടു വിസ്മയിച്ച വേഷം എന്ന നിലയിൽ,കാലകേയവധം അർജ്ജുനൻ(തിരനോട്ടം സംഘടിപ്പിച്ച അരങ്ങ്2009)മുന്നിൽ നിൽക്കുന്നു.പദാഭിനയത്തിന്റെ സവിശേഷമായ ഗോപിയാശാൻ മാർഗത്തെ വ്യക്തമാക്കാനായി,കാലകേയവധം അർജ്ജുനന്റെ മികച്ച രണ്ടു പദങ്ങളുടെ രംഗാവിഷ്കാരാനുഭവത്തെ പകർത്തട്ടെ:<br /></span><span style="color:#330000;"><strong><span style="color:#000000;">സലജ്ജോഹം<br />----------------</span></strong><br /> പാശുപതാസ്ത്രവരലബ്ധിയിലുള്ള പ്രതാപത്തോടെ,ഹിമവൽപാർശ്വത്തിൽ പ്രൌഡഗഭീരനായി ഇരിക്കുന്ന അർജ്ജുനന്റെ അടുത്ത് ഇന്ദ്രസന്നിധിയിലേക്കു കൂട്ടിക്കൊണ്ടുവരാനായി എത്തിയ ഇന്ദ്രസാരഥി മാതലിയുടെ പ്രശംസകൾ കേട്ട്,അർജ്ജുനൻ നൽകുന്ന മറുപടിയാണ് ‘സലജ്ജോഹം’എന്ന പദം.പദത്തിന്റെ അർത്ഥം അത്യന്തം ലളിതമാണ്;<br /> “താങ്കളുടെ പ്രശംസകൾ കേട്ട് ഞാൻ ലജ്ജിക്കുന്നു.കഷ്ടം!ചില ആളുകൾ മുഖസ്തുതികൾ കേട്ടു ഞെളിയാറുണ്ട്.ഭൂലോകത്തിൽ അവർ വിഡ്ഡികളാണെന്നു തീർച്ച.ഈ ശോഭിക്കുന്ന രഥം ആരുടേതാണ്?താങ്കൾ അരുണനാണോ?അല്ലെങ്കിൽ വരുണനാണോ?ഇവിടെ വന്നതെന്തിനെന്നും താങ്കളാരെന്നും പറയുക”<br /> <br /> ഇത്രമാത്രമാണ് പദാർത്ഥമായി സലജ്ജോഹത്തിലുള്ളത്.എന്നാൽ രംഗപ്രയോഗത്തിൽ,സലജ്ജോഹത്തിനു സമമായി മറ്റൊരു പദം കണ്ടെത്താൻ വിഷമമാണ്.നടന്റെ ഓരോ ചലനത്തേയും സൂക്ഷ്മമായി ക്രമീകരിച്ചെടുത്ത്,അടന്തതാളത്തിന്റെ 56മാത്രയിൽ പതിഞ്ഞ കാലപ്രമാണം,ഓരോ മുദ്രയുടേയും തൽജന്യമായ ഭാവതലത്തേയും സമഗ്രമായി ആവിഷ്കരിക്കാൻ ആവശ്യമായ അവകാശം നൽകുന്ന താള-രാഗസ്വരൂപം എന്നിവയെല്ലാം സമഞ്ജസമായി മേളിക്കപ്പെട്ട പദമാണ് സലജ്ജോഹം.രാവുണ്ണിമേനോൻ കളരിയോടെ ആർജ്ജിച്ച സമഗ്രവും ശാസ്ത്രീയവുമായ സലജ്ജോഹത്തിന്റെ അവതരണശിൽപ്പം,കലാമണ്ഡലം ഗോപിയുടെ തനതുരംഗഭാഷയുടെ കൈയ്യൊപ്പുകൾ പതിയുമ്പോൾ സമാർജ്ജിക്കുന്ന മനോഹാരിതക്ക് മുൻപു സൂചിപ്പിച്ച മുദ്രാവിഷ്കാരതന്ത്രങ്ങളെല്ലാം കാരണങ്ങളാണ്.<br /> <br /> മാതലിയുടെ പദാവസാനത്തിലെ “ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീരാ”എന്നിടത്തു പാഞ്ചാലീസ്വയംവരമോർത്തുള്ള ലജ്ജ നടിക്കുന്നതിൽ നിന്ന് ആരംഭിക്കാം.കളരിയിൽ പഠിപ്പിക്കുന്ന ആ “ലജ്ജ നടിക്കലി”ന്,ഇത്രമേൽ ശക്തിയുണ്ടെന്നു ബോധ്യപ്പെടുത്തിത്തരുന്നത് ആശാൻ മാത്രമായിരിക്കും.ആ ലജ്ജ വരെയുണ്ടായിരുന്ന വീരത്തിലേക്ക് ഒരു നിമിഷാർദ്ധം കൊണ്ടു പിന്മടങ്ങാൻ ആ ഉപാംഗങ്ങൾക്ക് ഒരു പ്രയാസവും ഇല്ല.തുടർന്നുള്ള മാതലിയെ നോക്കിക്കാണലിൽ ഇടം കയ്യിലെ വില്ല് വലം കയ്യിലേക്ക് മാറ്റിപ്പിടിക്കുന്നതു നോക്കുക,രണ്ടാം താളവട്ടത്തിന്റെ കൃത്യമായ ഇടവേളയെ ഉപയോഗിക്കുന്ന വിധം സാവധാനത്തിൽ വില്ല് വലംകയ്യിലെത്തുന്നു.തുടർന്ന് “ലജ്ജ”എന്ന മുദ്രാഖ്യമുദ്ര ഇടം കയ്യിൽ പിടിച്ച് ലജ്ജ നടിക്കുന്നു-വീരത്തെ പ്രത്യക്ഷവത്കരിക്കാനായി വിപുലമാനമുള്ള മുദ്രകളുടെ ഒരു സംഘാതം ഒരുക്കുകയാണ് സലജ്ജോഹം ചെയ്യുന്നത്.ഇടയിൽ വരുന്ന സങ്കോചമുദ്രകൾ തന്നെ,തുടർന്നു വരുന്ന വിപുലമാനത്തിന്റെ എടുത്തുകാണിക്കലിനായുള്ള ഒരുക്കുകളാണ്.“ലജ്ജ”എന്നു ചുരുങ്ങുന്നത്,“അഹം”എന്നു വലുതാവാനാണ് എന്നർത്ഥം.(തുടർന്നു വില്ലുമമ്പും താഴെക്കിടുമ്പോഴുണ്ടാകുന്ന ഒരു ശബ്ദമുണ്ട്,അതാണ് വല്ലാത്തൊരു കല്ലുകടി-ബോധമുള്ള ഒരണിയറക്കാരൻ ആ നിമിഷത്തിൽ വന്ന് ആ വില്ലുമമ്പും വാങ്ങിയിരുന്നെങ്കിൽ എന്നു മോഹിച്ചുപോകും)തുടർന്നുള്ള ‘അലംഭാവം’എന്ന മുദ്രയിൽ ഗോപിയാശാൻ നൽകുന്ന ഊർജ്ജം കാണുക-ഇടംകാലിലമർന്ന് ചുഴിച്ചുചാടി,വലംകാലിലമർന്ന് നിവരുന്ന ദൃശ്യാനുഭവം ആശാന്റെ ശരീരത്തിന്റെ മുഴുവൻ ജ്യാമിതീയഭംഗിയേയും സംവഹിക്കുന്നു.പൂർണ്ണമായി നിവർന്ന് “അലംഭാവ”മുദ്ര പൂർത്തിയാക്കുമ്പോൾ ആശാന്റെ ശരീരത്തിന് ലഭിക്കുന്ന ശിൽപ്പചാരുത അനന്യമാണ്.“വഹിച്ചാലും”ഇടംകാൽ പൊക്കി നിൽക്കുന്ന ആ പോസ്റ്ററിലെ നിയതമായ ചെരിവ്,ഒരാളിലും അതുപോലെ പിന്നീടൊരിക്കലും കാണാനായിട്ടില്ല.തുടർന്നുള്ള ചരണത്തിലെ “ഞെളിയുക”എന്ന മുദ്രയാണ് മറ്റൊരു സവിശേഷ ആവിഷ്കാരം.മൂന്നുതവണയായി ഇരു വശത്തേക്കും കേട്ട്,ഉലഞ്ഞുഞെളിഞ്ഞ് പൂർത്തിയാകുന്ന ആ മുദ്രാവതരണത്തിലെ ഓരോ ഘട്ടത്തിന്റെയും ആശാൻ കൽപ്പിച്ചിരിക്കുന്ന ആരോഹണഗണിതത്തെ വിസ്മയം എന്നേ വിശേഷിപ്പിക്കാനാവൂ.തുടർന്നുള്ള “ജളന്മാർ”എന്ന മുദ്രയുടെ ആവിഷ്കാരത്തെ ഓരോ അംഗത്തെയും ഉണ്ണികൃഷ്ണൻ ചെണ്ടയിൽ പൊലിപ്പിച്ചെടുക്കുന്നത് ദൃശ്യ-ശ്രാവ്യതലങ്ങളുടെ ഉദാത്തതലത്തിലുള്ള മേളനത്തിന് ഏറ്റവും മികച്ച ഉദാഹരണം ആണ്.നാലുമാത്രകൾ വീതം വിട്ടുള്ള ഒന്നാം കാലത്തിൽ നിന്നും മൂന്നാം കാലം വരെ ദൃഷ്ടിയോടൊപ്പം സഞ്ചരിക്കുന്ന വിരലുകളുമായി ആശാൻ ചെയ്യുന്ന “ജളമുദ്ര”യുടെ ആവിഷ്കാരം എത്രമേൽ അനായാസമാണ് പൂർത്തിയാവുന്നത്!“അരുണനോ”എന്നുകാണിക്കുന്നതിൽ ഗോപിയാശാന്റെ താളപരിചരണത്തിന്റെ തനതുസ്പർശമുണ്ട്.കടിഞ്ഞാൺ പിടിച്ച് രണ്ടുമാത്രകളിടവിട്ട് നടത്തുന്ന ആ ലഘുവായ ‘തേരുതെളിക്കലി’നു ലഭിക്കുന്ന ദൃശ്യസൌന്ദര്യം,അതിവിളംബിതത്തിൽ നിന്നു ദ്രുതത്തിലേക്ക് അനായാസം സഞ്ചരിക്കുന്ന ആശാന്റെ ശരീരഭാഷകൊണ്ടാണ് സാദ്ധ്യമാകുന്നത്.<br /></span><span style="color:#330000;"><strong><span style="color:#000000;">ജനകതവദർശനാൽ<br />-----------------------</span><br /></strong> <br /> ഇന്ദ്രസവിധത്തിലെത്തുന്ന അർജ്ജുനന്റെ പിതൃഭക്തിയും,സ്വർഗപ്രാപ്തിയിലുള്ള സന്തോഷവും കലരുന്ന പദമാണ് “ജനക തവദർശനാൽ.”സലജ്ജോഹത്തിന്റെ പ്രതാപോജ്വലമായ വീരത്തിൽ നിന്നും,വിനയ-ഭക്തികളുടെ താഴ്വരകളിലേക്ക് ഇറങ്ങുന്ന “ജനകതവദർശനാൽ”എന്ന പദത്തിന്റെ വ്യാകരണശിൽപ്പം നളചരിതം രണ്ടാം ദിവസത്തിലെ “കുവലയവിലോചനേ”എന്ന പതിഞ്ഞപദത്തോട് സമീപസാദൃശ്യം വഹിക്കുന്നു.എന്നാൽ ആവിഷ്കരണത്തിൽ,ഭാവതലത്തിന്റെ വ്യത്യസ്തത കൊണ്ടുതന്നെ“ജനക തവ ദർശനാലി”ന് മറ്റെങ്ങും കണ്ടുകിട്ടാനാവാത്ത സ്വത്വമുണ്ട്.മൂന്നു ‘കിടതകിധീം,താ’മിൽ ചിട്ടപ്പെടുത്തപ്പെട്ട അർജ്ജുനന്റെ സുധർമ്മാപ്രവേശം,ഗോപിയാശാൻ അഭിനയിക്കുന്നതിനു നൽകാനാവുന്ന അനുഭവം കാണുകയല്ലാതെ മറ്റു വഴികളില്ല;‘പതിഞ്ഞ കിടതകിധീം,താ’മിൽ ദേവസഭയുടെ വലതുവശത്തിരിക്കുന്ന ദേവന്മാരെ കണ്ട് വണങ്ങി,“പൊയ്ക്കൊള്ളട്ടയോ”എന്നു കണ്ണുകൾ കൊണ്ടു മാത്രം അഭിനയിക്കുന്നതിന്റെ സിദ്ധി,തുടർന്ന് ദേവർഷികളെ കണ്ട്,ആദരപൂർവ്വം വണങ്ങി കണ്ണുകൊണ്ടുള്ള അനുവാദം ചോദിക്കൽ എന്നിവയെല്ലാം ആശാന്റെ ആവിഷ്കാരത്തിൽ നേടുന്ന ദൃശ്യപൂർണ്ണത അനുപമമാണ്.<br /> <br /> ഒരു മുദ്രയുടെ സഞ്ചാലനയോഗത്തെ,ഗോപിയാശാൻ സമീപിക്കുന്ന വ്യതിരിക്തമായ വഴിയാണ് പലപ്പോഴും നാടകീയാനുഭവം സൃഷ്ടിക്കുന്നത്.വിളംബിതത്തിൽ തുടങ്ങി,അതിദ്രുതത്തിൽ സഞ്ചരിച്ച്,അതിവിളംബിതത്തിൽ അവസാനിക്കുക,അതിദ്രുതത്തിൽ തുടങ്ങി വിളംബിതത്തിൽ അവസാനിക്കുക,വിളംബിതത്തിൽ തുടങ്ങി അതിദ്രുതത്തിൽ അവസാനിക്കുക തുടങ്ങിയ ആശാന്റെ തന്ത്രങ്ങൾ ഏതു ചിട്ടപ്പെട്ട പദങ്ങളുടെ ആവിഷ്കാരത്തേയും ചേതോഹരമാക്കുന്നു.“ജനനം സഫലമായി വന്നു”എന്നയിടത്ത്,അവസാനത്തെ “വന്നു”എന്ന മുദ്രയുടെ പൂർത്തീകരണം നോക്കുക,രണ്ടാമടിയിൽ അതിദ്രുതത്തിൽ സമാപിക്കുന്ന ആ മുദ്രയുടെ ആവൃത്തിയെ കൃത്യമായി ഇഴചേർക്കും വിധമാണ് തുടർന്ന് തൊഴുകൈയ്യിലേക്കുമാറി,കൈകൾ മറിച്ചുനോക്കി കലാശിക്കുന്നത്.<br /> അടന്തയുടെ കാലം കയറ്റി,രണ്ടാം കാലത്തിൽ പാടുന്ന “കുടിലതയകതാരിൽ”എന്ന അടുത്ത ചരണത്തിന്റെ തീക്ഷ്ണാനുഭവം ആശാനെപ്പോലെ മറ്റാർക്കെങ്കിലും പകരാനായിട്ടുണ്ടെന്നു തോന്നുന്നില്ല.ഇടതുകോണിലേക്ക് കൌരവരെ സ്മരണയിൽ ക്ഷോഭം കൊണ്ടു ജ്വലിച്ചുള്ള നോട്ടത്തിന്റെ തീവ്രതയിലാരംഭിക്കുന്നു അത്.“അരിപടലങ്ങളെ ഒടുക്കുവാനായി”എന്നിടത്തുള്ള അസ്ത്രപ്രയോഗത്തിന്റെ ലാഘവത്വം,“നശിപ്പിക്കുക”എന്ന മുദ്രപൂർത്തിയാക്കുമ്പോൾ ഉണ്ടാകുന്ന അസാമാന്യമായ പൂർണ്ണത എന്നിവ വാക്കുകൾക്കു വഴങ്ങുകയില്ല.<br /> തുടർന്നു വീണ്ടും കാലമിറങ്ങി,56മാത്ര അടന്തയിലേക്കു വരുന്നതോടെ ആശാനിൽ നിറയുന്ന പിതൃഭക്തിയുടെ ഭാവപൂർത്തിയിലാണ് “അനുഗ്രഹിക്കേണം”എന്ന മുദ്രയുടെ ലാവണ്യം നമ്മെ വിസ്മയിപ്പിക്കുക.മുന്നിലേക്കു ‘അനുഗ്രഹ’മുദ്രയുമായി നിൽക്കുമ്പോൾ ഗോപിയാശാന്റെ ശരീരം ആർജ്ജിക്കുന്ന ഭാവത്തിനു പകരമായി മറ്റെന്തെങ്കിലും കണ്ടെത്താനാവുമോ എന്നു സംശയമാണ്.താഴേയ്ക്കു തിരിഞ്ഞ ദൃഷ്ടിയിൽ വഴിഞ്ഞൊഴുകുന്ന വാത്സല്യാതിരേകം,ശരീരത്തിന്റെ ആമൂലാഗ്രം പടരുന്ന പുത്രനിർവേശമായ ഭാവപ്രവാഹം….<br /></span><span style="color:#330000;"><strong><br /><span style="color:#000000;">തിരനോട്ടത്തിന്റെ അരങ്ങ്<br />----------------------------<br /></span></strong><br /> തിരനോട്ടം എന്ന സാസ്കാരികസംഘടന ഇരിങ്ങാലക്കുടയിൽ ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ സംഘടിപ്പിച്ച ‘അരങ്ങ്’എന്ന പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട സമ്പൂർണ്ണകാലകേയവധത്തിൽ ഒന്നാം അർജ്ജുനനായി ഗോപിയാശാന്റെ പ്രകടനം വിസ്മിതനേത്രങ്ങളോടെയാണ് കണ്ടുകൊണ്ടിരുന്നത്.എഴുപതിൽപ്പരം വർഷങ്ങളുടെ ക്ഷീണത്തിലും,അരങ്ങിലെത്തിയാൽ കലാമണ്ഡലം ഗോപിക്കു മുന്നിൽ ചെറുപ്പക്കാർ പോലും അൽപ്പവിഭവരായി മാറുന്ന മാന്ത്രികതയെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാണ്!ആശാന്റെ അരങ്ങൂം അണിയറയും സംബന്ധിച്ച ശാഠ്യങ്ങളെ പലരും വിമർശിച്ചുകേട്ടിട്ടുണ്ട്.പ്രസിദ്ധമായ ആ ശുണ്ഠിയേയും.ഞാനവയെ മറ്റൊരു തലത്തിലാണ് നോക്കിക്കാണുന്നത്.ആശാനു പ്രധാനമായും ശുണ്ഠികാണുക എപ്പോഴാണ് എന്നു ശ്രദ്ധിക്കുക-അരങ്ങിലെത്തും മുൻപ്,അണിയറയിലെ ഒരുക്കുസമയത്ത്,പിന്നെ,അരങ്ങിൽ അരുതായ്മകൾ കാണുമ്പോഴും.ഏറ്റവും ആശാൻ പ്രസന്നവദനനായിരിക്കുക എപ്പോഴാണെന്നറിയാമോ?വേഷത്തിനു ശേഷം മുഖം തുടക്കുമ്പോൾ ആശാന്റെ അടുത്തുചെന്നു നോക്കൂ,ലാഘവത്തോടെ തമാശകൾ പറഞ്ഞ്,പരിചയക്കാരോടു സംസാരിക്കുന്ന ആശാനെ കാണാം.പൊതുവേ എല്ലാ വേഷക്കാരും ക്ഷീണം കൊണ്ട് സംസാരമൊഴിവാക്കി,തീർത്തും സുഖമില്ലാതെ കാണപ്പെടുന്ന ആ സമയമാണ് ആശാനെ സംബന്ധിച്ച് ഏറ്റവും നല്ല സമയം.ഇതിനു പിന്നിൽ ഉള്ള മനഃശാസ്ത്രമെന്താണ്?വേഷത്തിനു വേണ്ടിയുള്ള സമർപ്പണത്തിൽ നിന്നാണ് ആ ‘ശുണ്ഠികൾ’ജനിക്കുന്നത്.“തന്റെ വേഷം നന്നാവണം”എന്ന് ആത്മാർത്ഥമായി ഈ പ്രായത്തിലും ആശാൻ ആഗ്രഹിക്കുന്നു,അതിനായി പ്രവർത്തിക്കുന്നു,സ്വയം സമർപ്പിക്കുന്നു.ആ സമർപ്പണബുദ്ധിയുടെ ഭാഗമാണ് ആ ക്ഷോഭങ്ങളെല്ലാം.വേഷത്തിനുശേഷം,തന്റെ ധ്യാനാത്മകനിമിഷങ്ങളുടെ സാകല്യത്തിലുള്ള ലാഘവത്തെ പ്രാപിക്കുകയാണ് ആ മനസ്സ്.ഇതു തന്നെയാണ് പുതുതലമുറയിലെ അനേകം കലാകാരന്മാർക്കു നഷ്ടമാകുന്നതും.കലാകാരനാവുക എന്നത് ഒരു സ്വയം ഉരുകലാണ്.കലയുടെ അഗ്നിയിൽ താൻ തന്നെയാണു ഹവിസ്സ്.അതിനു തയ്യാറാകുന്നവന്റെ ക്ഷോഭങ്ങൾ കലയുടെ സുവിശേഷങ്ങളാണ്. </span><br /><span style="color:#330000;"><strong>-----------------------------------<br /></strong><br /><br /> </span>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com34tag:blogger.com,1999:blog-8558223300736378477.post-11786632011620689052009-07-30T02:40:00.002+05:302009-07-30T12:55:18.370+05:30കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം….<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFiw3MzTKv4-gi5G9hymfwKBObSswkkStDNS04eAhIfjo5p_AP_xNNtWPVZzRoNu64UalPDRNDVLosWBracrgz1I2eWJm0xUdzxVfv3vNX4Q2DV1txgGKGusW3Ba9WZgNpQnglH7tCfvc/s1600-h/2.jpg"><img id="BLOGGER_PHOTO_ID_5363996470367033298" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFiw3MzTKv4-gi5G9hymfwKBObSswkkStDNS04eAhIfjo5p_AP_xNNtWPVZzRoNu64UalPDRNDVLosWBracrgz1I2eWJm0xUdzxVfv3vNX4Q2DV1txgGKGusW3Ba9WZgNpQnglH7tCfvc/s320/2.jpg" border="0" /></a><br /><div><strong><span style="color:#660000;"><span style="font-size:130%;">ക</span>ളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി.അസുഖങ്ങളുടേയും ചികിത്സയുടേയും അഗ്നിപരീക്ഷകൾ പിന്നിട്ട്,തളർന്നുകിടന്ന അവസ്ഥയിൽ നിന്ന് തന്റെ പ്രിയ വേഷമായ ഉൽഭവം രാവണനെപ്പോലെ,വാസുവാശാൻ കൂടുതൽ ആർജ്ജവത്തോടെ കളിയരങ്ങിൽ തിരിച്ചെത്തിയ ഈ വേളയിൽ,അദ്ദേഹവുമായുള്ള ഒരു അഭിമുഖം തൌര്യത്രികത്തിൽ പ്രസിദ്ധീകരിക്കുന്നു.ഒരു സാധാരണകഥകളിനടനെന്നതിലപ്പുറം,തന്റെ ഗുരുനാഥനേപ്പോലെ,കലാമർമ്മജ്ഞനും നിരീക്ഷകനും പണ്ഡിതനുമായ വാസുവാശാന്റെ സ്വത്വം ഈ അഭിമുഖത്തിൽ ദർശിക്കാം.ഇനിയും എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളിൽ ജ്വലിച്ചുയരുന്ന രംഗശോഭയായി വാസുവാശാനെ കാണാനാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ,അഭിമുഖത്തിലേക്ക്:<br /></span>:}ബാല്യകാലം,കഥകളിയിലെത്തിയതിനെപ്പറ്റി…..</strong></div><div>വാസുപ്പിഷാരടി:എന്റെ കുട്ടിക്കാലമൊക്കെ ധാരാളം കഥകളികൾ നാട്ടിലുള്ള കാലമാണ്.അമ്മയും അച്ഛനും ഏട്ടനുമൊക്കെ തൃപ്പലമുണ്ടയിലും,പച്ചായിലും,കല്ലേക്കുളങ്ങരയിലുമൊക്കെ നടക്കുന്ന കളികൾക്കു പോകും.കൂടെ ഞാനും.അന്നേ മനസ്സിലുദിച്ച മോഹമാണ്,കഥകളി പഠിക്കണം എന്ന്.ആരോടാണ് അതുപറയേണ്ടത് എന്നൊന്നും അറിയില്ല.അന്ന് കോങ്ങാട് അധികാരിയായി ഒരു താപ്പുണ്ണിനായരുണ്ടായിരുന്നു.വലിയകളിക്കമ്പക്കാരനാണ്.കുഞ്ചുനായരുടെ ആരാധാകനും,അടുപ്പക്കാരനും ഒക്കെയാണ്.എനിക്കന്ന് അദ്ദേഹത്തെ നേരിട്ടറിയുകയൊന്നുമില്ല.ഒരു ദിവസം അദ്ദേഹം കച്ചേരികഴിഞ്ഞ് മടങ്ങിവന്ന് അമ്പലത്തിനടുത്തു വിശ്രമിക്കുമ്പോൾ ഞാൻ അടുത്തുചെന്ന് “എനിക്ക് കഥകളി പഠിക്കണംന്നുണ്ട്”എന്നു പറഞ്ഞു.അദ്ദേഹം ചിരിച്ചുകൊണ്ട്,“അതൊക്കെ വലിയ ബുദ്ധിമുട്ടാണ്.ചവിട്ടിയുഴിച്ചിലും ഒക്കെയുണ്ടാവും”എന്നു പറഞ്ഞു.”അതൊന്നും സാരല്യ”എന്നുകേട്ടപ്പോൾ“എത്രയിലാ പഠിക്കണേ”എന്നന്വേഷിച്ചു.“അഞ്ചാംക്ലാസിൽ”എന്നറിഞ്ഞപ്പോൾ“കുറച്ചുകഴിയട്ടെ”എന്നദ്ദേഹം പറഞ്ഞു.അങ്ങനെയിരിക്കേ,അക്കൊല്ലം സ്കൂളിൽ കൃഷ്ണന്മാഷ് എന്ന അദ്ധ്യാപകൻ പിരിഞ്ഞുപോകുന്നതിന്റെ ഭാഗമായുണ്ടായ പരിപാടിയുടെ ഭാഗമായി,കുട്ടികളുടെ അൽപ്പം കഥകളിവേണം എന്നു നിശ്ചയിക്കപ്പെട്ടു.അങ്ങനെ,ആ പരിപാടിക്കു പഠിപ്പിക്കനായി കലാമണ്ഡലത്തിൽനിന്നു മുരളീധരൻ എന്നൊരാൾ വന്നു.അങ്ങനെ ഒരു “പാർഷതി മമ സഖി”എന്ന പദം മാത്രം ഞാൻ സ്കൂളിൽ അവതരിപ്പിച്ചു.അതൊക്കെ അധികാരിക്കും വലിയ സമ്മതായി.അദ്ദേഹം,“കഥകളി പഠിക്ക്യാച്ചാൽ കുഞ്ച്വാര്ടെ അടുത്തുവേണം പഠിക്കാൻ”എന്ന പക്ഷക്കാരനായിരുന്നു.അടുത്തകൊല്ലം കോട്ടക്കലിൽ പോയി ചേരാനിരിക്കുകയായിരുന്നു.അങ്ങനെയിരിക്കേ,ഒറ്റപ്പാലത്തുനിന്ന് ബാലകൃഷ്ണൻ നായരുടെ ഒരു കത്ത് അദ്ദേഹത്തിനു വന്നു.അവിടെ ഒരുകലാസംഘം ഉണ്ടാക്കുകയണ്,കഥകളി പഠിക്കാൻ പറ്റിയ കുട്ടികളാരെങ്കിലും ഉണ്ടെങ്കിൽ അയക്കണം എന്നു പറഞ്ഞു കൊണ്ട്.അങ്ങനെ ഒറ്റപ്പാലത്തേക്കുപോയി.കുറച്ചുകാലമേ അവിടെ ഉണ്ടായുള്ളൂ.പുറപ്പാടൊക്കെ ചെയ്തു.തുടർന്ന്,അടുത്തകൊല്ലം കോട്ടക്കലിൽ ചെന്ന് കുഞ്ചുനായരാശാന്റെ കീഴിൽ അഭ്യസനമാരംഭിച്ചു.തുടർന്നു മൂന്നുവർഷം കോട്ടക്കലായിരുന്നു.പിന്നെ,കുഞ്ചുനായരാശാൻ 1961ൽ കലാമണ്ഡലത്തിലേക്കു പോയപ്പോൾ ഞങ്ങൾ കുറച്ചുശിഷ്യരെ കലാമണ്ഡലത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.കോട്ടക്കലിൽ പഠിച്ചമൂന്നുവർഷം ഞങ്ങൾക്കവിടെ വകവെച്ചുതന്നു.തുടർന്ന് അഞ്ചുവർഷം കലാമണ്ഡലത്തിൽ.അതിനുശേഷം രണ്ടുവർഷം കേന്ദ്രഗവൺമെന്റിന്റെ സ്കോളർഷിപ്പ് കിട്ടിയിട്ട് കുഞ്ചുവാശാന്റെ കളരിയിൽ തന്നെ ചൊല്ലിയാടുകയുമുണ്ടായി.<br /><strong>:}അന്ന് ആരൊക്കെ പഠിപ്പിച്ചിട്ടുണ്ട്?</strong><br />വാസുപ്പിഷാരടി:പ്രധാനമായും എല്ലാം കുഞ്ചുവാശാൻ തന്നെയാണുപഠിപ്പിച്ചത്.അദ്ദേഹം ലീവായിരുന്ന അപൂർവ്വം സമയത്ത് രാമൻകുട്ടിയാശാന്റെയും പത്മനാഭനാശാന്റെയും കളരികളിൽ ചൊല്ലിയാടിയിട്ടുണ്ട്.<br /><strong>:}ആരൊക്കെയായിരുന്നു അന്നത്തെ ആശാന്റെ സതീർത്ഥ്യർ?</strong><br />വാസുപ്പിഷാരടി:കോട്ടക്കലിൽ ചെന്നുചേർന്ന സമയത്ത് ഞാനും നെല്ലിയോടും(നെല്ലിയോട് വാസുദേവൻ നമ്പൂതിരി) ഇ.വാസുവും ആയിരുന്നു ഒരു ബാച്ച്.ശിവരാമനൊക്കെ(കോട്ടക്കൽ ശിവരാമൻ)സീനിയറാണ്.വിജയൻ(വാഴേങ്കടവിജയൻ)ഒരു വർഷം മുൻപു തുടങ്ങിയിരുന്നു.ചന്ദ്രശേഖരൻ(ചന്ദ്രശേഖരവാര്യർ) രണ്ടു വർഷം കൂടി കഴിഞ്ഞാണ് വന്നത്.ഞാനും നെല്ലിയോടും വിജയനും ആണ് കലാമണ്ഡലത്തിലേക്ക് ആശാന്റെയൊപ്പം പോന്നത്.ഇ.വാസുവിന്റെ 8വർഷം കോട്ടക്കലിൽ തന്നെയായിരുന്നു.<br /><strong>:}പഠനശേഷം,ജോലിയിലേക്ക്…<br /></strong>വാസുപ്പിഷാരടി:സ്കോളർഷിപ്പ് കഴിഞ്ഞ ഉടനേതന്നെ താൽക്കാലികനിയമനത്തിൽ അദ്ധ്യാപകനായി മൂന്നുമാസത്തേക്ക് കലാമണ്ഡലത്തിൽ കയറി.അതുകഴിഞ്ഞ് രണ്ടുമാസത്തുശേഷം വീണ്ടുമൊരു മൂന്നുമാസംകൂടികിട്ടി.അങ്ങനെ ഒരെട്ടുപത്തുകൊല്ലം,താൽക്കാലികമായി കൊല്ലത്തിൽ മൂന്നുനാലുതവണ തരാവാറ്ണ്ടായിരുന്നു.ആ സമയത്താണ്,കുമ്മിണിമാസ്റ്റർ ഗുരുവായൂർ കഥകളിക്ലബ്ബിന്റെ കീഴിൽ ഒരു കളരി തുടങ്ങുന്നത്.അദ്ദേഹം ആദ്യം കലാമണ്ഡലത്തിൽ സാഹിത്യാദ്ധ്യാപകനായിരുന്നല്ലോ.പിന്നീടാണ് തലശ്ശേരി ബ്രണ്ണൻകോളേജിലേക്ക് പോയത്.പിന്നെ അദ്ദേഹം ഗുരുവായൂർ വന്നാണ് കഥകളിക്ലബ്ബൊക്കെ ഉണ്ടാക്കണത്.അപ്പോ,അതിന്റെ കീഴിൽ ഒരു കളരി.അദ്ദേഹത്തിന് കലാമണ്ഡലത്തിൽ വെച്ചുതന്നെ എന്നെ അറിയാം,സമ്മതവുമാണ്.അങ്ങനെ രണ്ടുമൂന്നുവർഷം ഞാൻ ആ കളരിയിൽ ഉണ്ടായി.പിന്നെ1979തിൽ കലാമണ്ഡലത്തിൽ പെർമനന്റ് ആയി ചേർന്നു.പിന്നെ,1999വരെ കലാമണ്ഡലത്തിൽ.പിന്നെയുള്ള കാര്യമൊക്കെ അറിയാല്ലോ.<br /><strong>:}അന്നത്തെ കഥകളിയിലെ മഹാനടന്മാരുടെ പ്രകടനങ്ങളൊക്കെ കണ്ടുകാണുമല്ലോ…</strong><br />വാസുപ്പിഷാരടി:ധാരാളം.അന്ന് കുഞ്ചുനായരാശാൻ,കൃഷ്ണൻനായരാശാൻ,രാമൻകുട്ടിയാശാൻ എന്നിവർ ത്രിമൂർത്തികളായി കഥകളിലോകം നിറഞ്ഞുനിൽക്കുന്ന കാലമാണ്.കൃഷ്ണൻനായരാശാന്റെ എന്തെന്നില്ലാത്ത ഭാവപ്രകർഷങ്ങളൊക്കെ ശരിക്കും ആകർഷിച്ചിരുന്നു.എങ്കിലും,കുഞ്ചുനായരാശാന്റെ വേഷങ്ങളുടെ സ്ഥായീഭാവത്തിലൂന്നിയ അവതരണം ആണ് എന്നെ കൂടുതൽ ചിന്തിപ്പിച്ചത്.അസാമാന്യമായ അദ്ദേഹത്തിന്റെ കലാമർമ്മജ്ഞത,ഓരോ വേഷങ്ങളിലും പ്രകടമായിരുന്നു.രണ്ടിലെ നളൻ,മൂന്നിലെയും നാലിലേയും ബാഹുകൻ,രുഗ്മാഗദൻ,സന്താനഗോപാലം അർജ്ജുനൻ തുടങ്ങിയ കഥാപാത്രങ്ങളെയെല്ലാം ആഴത്തിൽ തിരിച്ചറിഞ്ഞ് അദ്ദേഹം ചെയ്തിരുന്ന അവതരണങ്ങൾ ഒരുതവണ കാണുമ്പോൾ മാത്രമല്ല,തുടർച്ചയായി കാണുമ്പോൾ പുതിയ അർത്ഥതലങ്ങളെ തുറന്നുതരുന്ന അനുഭവം ആയിരുന്നു.അദ്ദേഹം വായിച്ചുകൂട്ടിയതിന് കണക്കില്ല.പക്ഷേ,അവയെല്ലാം വാരിവലിച്ച് ആടുകയായിരുന്നില്ല അദ്ദേഹത്തിന്റെ വഴി.മർമ്മസ്പൃക്കായ സ്ഥാനത്തെപ്പറ്റി കൃത്യമായ ഗ്രാഹ്യം ആശാനുണ്ടായിരുന്നു.അത് അനുവാചകരുടെ ഹൃദയത്തിൽ ശരം പോലെ തറഞ്ഞുകയറുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മിടുക്ക്.കോട്ടയം കഥകളും അതുപോലെത്തന്നെ കേമമായിരുന്നു.ധർമ്മപുത്രരായിരുനു അതികേമം.പാഞ്ചാലിയുടെ ദുഃഖം കേൾക്കുമ്പോൾ മനസ്സുരുകുന്ന ആ മഹാരാജാവിന്റെ ഭാവപ്രകർഷവും സ്ഥായിയും ഒന്നും അതുപോലെ വേറെവിടെയും കണാനാവില്ല.<br /><strong>:}ആശാന്റെ അദ്ധ്യാപനത്തിലും അവയൊക്കെ നിങ്ങളിലേക്കു പകരാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നോ?</strong><br />വാസുപ്പിഷാരടി:ആശാന്റെ വൈകുന്നേരക്ലാസുകൾ പ്രത്യേക അനുഭവങ്ങളായിരുന്നു.പ്രധാനവേഷങ്ങളെല്ലാം ചൊല്ലിയാടി ഉറച്ചുകഴിഞ്ഞാൽ,അവയുടെ രംഗാവിഷ്കരണത്തിന് ആവശ്യമായ മാനസികസംസ്കാരവും അറിവും ശിഷ്യരിൽ ഉണ്ടാക്കുക അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു.നാട്യശാസ്ത്രം സാഹിത്യക്ലാസിൽ കുമ്മിണിമാസ്റ്റർ പഠിപ്പിക്കുംതുടർന്ന്,വൈകുന്നേരത്തെ ഇരുന്നുള്ള ക്ലാസിൽ കുഞ്ചുനായരാശാൻ നാട്യശാസ്ത്രത്തിന്റെ കഥകളിയിലെ പ്രയോഗികപാഠങ്ങളെക്കുറിച്ചൊക്കെ വിശദമായി പറഞ്ഞുതരും.അദ്ദേഹം മിക്കതും ഒറ്റക്കു പഠിച്ചെടുത്തത് തന്നെയായിരുന്നു.ഇംഗ്ലീഷും,സംസ്കൃതവും എല്ലാം.മുന്നോട്ടുപോകേണ്ട വഴി,കൃത്യമായി അദ്ദേഹം കാണിച്ചുതന്നു.നളചരിതം രണ്ടാംദിവസം വേർപാടുവരെയേ ചൊല്ലിയാടിച്ചിരുന്നുള്ളൂ.വൈകുന്നേരക്ലാസിൽ പക്ഷേ,മൂന്നിലേയും നാലിലേയും ബാഹുകനേപ്പറ്റിയൊക്കെ വിശദമായി പറഞ്ഞുതരും.ശിഷ്യരുടെ മാനസികസംസ്കരണവും വികാസവും ആശാന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായിരുന്നു.<br /><strong>:}ശിക്ഷാനടപടികളൊക്കെ…</strong><br />വാസുപ്പിഷാരടി:എനിക്ക് അടിയൊന്നും അധികം,അധികംന്നല്ല,ഒട്ടും വാങ്ങേണ്ടി വന്നിട്ടില്ല.പിന്നെ…ആശാൻ അടിക്ക്വൊന്നും വേണ്ട,എണീച്ചാൽ തന്നെ പേടിയാവും.കുട്ടിക്കാലത്ത് അരങ്ങേറ്റത്തിനു “പരിതാപിക്കരുതേ”എന്ന പദം പഠിക്കുമ്പോൾ ആ ഇരട്ടിങ്ങ്ട് തെറ്റി.ആശാൻ “ആ..ഹാ…”എന്നൊക്കെ പറഞ്ഞ്,താളം പിടിക്കുന്ന മുട്ടി കൊണ്ട് നിലത്തുനാലടി.അപ്പോഴേക്കും തന്നെ പേടിച്ചു മൂത്രൊക്കെ പോയി.പിന്നെ,വലുതായപ്പോഴേക്കും,ഓരോന്നും പഠിക്കുമ്പോൾ അടുത്തത് പഠിക്കാനുള്ള ഒരു കമ്പമായതോടെ,പിന്നെ അധികം അടിയൊന്നും വാങ്ങേണ്ടിവന്നിട്ടില്ല.പിന്നെ,കലാമണ്ഡലത്തിൽ ആശാൻ പഠിപ്പിക്കുമ്പോഴേക്കും അത്യാവശ്യം പ്രായമായിക്കഴിഞ്ഞിരുന്നൂല്ലോ.<br /><strong>:}ഒപ്പമുണ്ടായിരുന്നവരുടെ അവസ്ഥയോ?</strong><br />വാസുപ്പിഷാരടി:അത്…നെല്ലിയോടും അധികം അടിയൊന്നും വാങ്ങിയിട്ടില്ല.വിജയനൊക്കെ പഠിക്കാൻ കേമനാണെങ്കിലും,വാശികൊണ്ട് കുറേ അടിമേടിച്ചിട്ടുണ്ട്.ഒരു ദിവസത്തെ അനുഭവം മറക്കില്ല.(ചിരി)അന്ന് കോട്ടക്കലാണ്.ആശാൻ പാർവ്വതീവിരഹം പഠിപ്പിക്കുകയാണ്.ഗംഗയെനോക്കി ഈർഷ്യ,ശിവനേനോക്കി പരിഭവം,സ്വയം സങ്കടം-പാർവ്വതി ഇവ മാറിമാറി നടിക്കുന്ന ഭാഗമാണ്.അങ്ങനെയിരിക്കേയാണ് രാവണൻ കൈലാസമെടുത്ത് അമ്മാനമാടുന്നത്.കൈലാസമാകെ കുലുങ്ങുമ്പോൾ,പെട്ടെന്ന് പാർവ്വതി പേടിച്ച് ശിവനെ കെട്ടിപ്പിടിക്കുന്നു-ഇതുകാണിക്കുകയേ വേണ്ടൂ.ആശാൻ ചിലപ്പൊ ഒന്നും കാണിച്ചുതരാതെ ഇരിക്കുകയൊക്കെ ചെയ്യും.ആശാൻ ഒന്നും കാണിക്കാതെ വിജയൻ ചെയ്യുന്നതും നോക്കി ഇരിക്കുകയാണ്.വിജയൻ ആശാൻ കാണിച്ചുതന്നിട്ടുകാണിക്കാം എന്ന നിലയിൽ നിന്നു.ആശാൻ കാണിക്കാൻ പറയുന്നതും കേൾക്കുന്നില്ല.ആശാനു ദേഷ്യം കലശലായിവന്നു.ആദ്യം കുറേ താളം പിടിക്കുന്ന മുട്ടികൊണ്ട് അടിച്ചു.പിന്നെ “ആരാവ്ടെ”എന്നൊക്കെ ചോദ്യമായി.അപ്പോഴേക്കും ഞാനും ശംഭുവും(കോട്ടക്കൽ ശംഭു എമ്പ്രാന്തിരി)വടിപൊട്ടിച്ചു കൊണ്ടുവന്നു.പിന്നെ അതുകൊണ്ടായി.ചോരയിങ്ങനെ ഒഴുകുന്നു…ആശാൻ നിർത്തുന്നില്ല.കൊട്ടൊക്കെ നിർത്തി.കൊട്ടുകാരും പാട്ടുകാരും ഒക്കെ സ്തബ്ധരായി നിൽക്ക്വാ.“നിന്നെക്കൊണ്ടിന്നു കാണിച്ചിട്ടേ ഞാനടങ്ങൂ”എന്ന് ആശാൻ.എന്നാൽ ഈ അടി ഒന്നും കൊണ്ടിട്ട് വിജയനു കുലുക്കൊന്നും ഇല്ല.അയാൾ അതേ നിൽപ്പുതന്നെ.എട്ടുമണിക്കു തുടങ്ങി പതിനൊന്നരവരെയാണ് അന്നു ചൊല്ലിയാട്ടം.അടി നിൽക്കുന്നില്ല.അന്ന് തൃത്താല കേശവപ്പൊതുവാൾ അവിടെ കളിക്കൊട്ടുപഠിക്കാനായി ഉണ്ടായിരുന്നു.പൊതുവാളുപോയി കൃഷ്ണൻകുട്ടിനായരെ(കോട്ടക്കൽ കൃഷ്ണൻകുട്ടിനായർ)വിളിച്ചുകൊണ്ടുവന്നു.കൃഷ്ണൻകുട്ട്യാർക്കും പറയാൻ മടി.മൂപ്പർ പിന്നിലൊക്കെ നിന്ന് വിജയനു ചെയ്യാനുള്ളതൊക്കെ കാണിച്ചുകൊടുത്തൊക്കെ നോക്കുന്നുണ്ട്.വിജയനതൊന്നും നോക്കുന്നില്ല.ആശാനാണെങ്കിൽ അടിനിർത്തുന്നുമില്ല.പന്ത്രണ്ടരക്ക് കോട്ടക്കലിൽ ബെല്ലടിച്ചു.എന്നിട്ടും അടിനിന്നിട്ടില്ല.ഒരു മണിയായി.ആശാന് ഒരു വിധം കാണാവുന്ന ഒരു ഭാഗത്തേക്ക് നീങ്ങിനിന്ന് അവസാനം “മതി”എന്നു മെല്ലെ കൃഷ്ണൻകുട്ടിനായർ കൈകൊണ്ട്കാണിച്ചു.മൂപ്പർക്കും പേടിയുണ്ടേ…അപ്പോൾ ആശാൻ ഒന്നു തിരിഞ്ഞുനോക്കി.പിന്നെ,വടിയൊക്കെ അവിടെയിട്ട്,“ചെക്കന്റെയൊരു കുറുമ്പേയ്”എന്നൊക്കെ പറഞ്ഞ്,ഇറങ്ങിപ്പോയി.അന്നത്തെ ചൊല്ലിയാട്ടം അങ്ങനെ കഴിഞ്ഞു.ഉച്ചകഴിഞ്ഞപ്പോഴേക്കും വിജയൻ പെരുമുറേ കരച്ചിലായി…ആശാന് അദ്ദേഹത്തിന്റെ മുറിയുടെ മുകളിൽ നിന്നു നോക്കിയാൽ ഞങ്ങളെയൊക്കെ കാണാം.അദ്ദേഹത്തിനും വിഷമായി.ഞങ്ങൾ കുറേ “എണീക്കു വിജയാ”എന്നൊക്കെ പറഞ്ഞതൊന്നും കേൾക്കാതെ,ഒരു പായയിൽ കയറിക്കിടന്നു.ഉച്ചക്ക് ഒന്നും കഴിക്കുകയൊന്നും ഉണ്ടായില്ല.ഉച്ചകഴിഞ്ഞ് സംസ്കൃതം പഠിപ്പിക്കാൻ ശങ്കരവാര്യർ വന്നു.അദ്ദേഹം “വിജയാ”എന്നൊക്കെ പറഞ്ഞ്.തട്ടിക്കുലുക്കി ഉണർത്തി.എന്നിട്ട് കുറേ തത്വോപദേശമൊക്കെ കൊടുത്തു.അപ്പോഴും വിജയൻ ഏങ്ങിയേങ്ങിക്കരഞ്ഞു….അങ്ങനെയൊക്കെ അപൂർവ്വായി ഉണ്ടായിട്ടുണ്ട്.അല്ലാതെ,ആശാന്റെ കയ്യിൽ നിന്ന് അധികം അടിയൊന്നും വാങ്ങേണ്ടിവന്നിട്ടില്ല.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCPddt0dYL-pywXAlxeSJsDtzaFirmu3bYnYDMfQ_On4KqjrNfbfjqfVCbOcKu-taCK2RSmtgti4tMPGUyersuooh8M89zNNXlmqOGWsJ7v4n4vwz7jKEjQOR6ECUSRRVoi9zLFsOAks4/s1600-h/1.jpg"><img id="BLOGGER_PHOTO_ID_5363995802258009234" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 213px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCPddt0dYL-pywXAlxeSJsDtzaFirmu3bYnYDMfQ_On4KqjrNfbfjqfVCbOcKu-taCK2RSmtgti4tMPGUyersuooh8M89zNNXlmqOGWsJ7v4n4vwz7jKEjQOR6ECUSRRVoi9zLFsOAks4/s320/1.jpg" border="0" /></a><br /><br /></div><div><br /><br /><strong>:}സാഹിത്യപഠനം എങ്ങനെയായിരുന്നു?</strong><br />വാസുപ്പിഷാരടി:കോട്ടക്കലിൽ തന്നെ സംസ്കൃതപഠനം ഉണ്ടായിരുന്നു.അവിടെ ശങ്കരവാര്യർ ആയിരുന്നു.അദ്ദേഹം പരമ്പരാഗതരീതിയിലുള്ള പഠിപ്പിക്കലാ.സിദ്ധരൂപം മുതൽ പഠിപ്പിക്കും.അന്നുതന്നെ സംസ്കൃതത്തോട് ഒരു രസം പിടിച്ചുതുടങ്ങി.പിന്നെ കലാമണ്ഡലത്തിൽ വന്നപ്പോൾ സൂപ്രണ്ട് (കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്)ആയി.അദ്ദേഹത്തിന്റെ ക്ലാസ് ഗംഭീരമാണ്.എങ്ങോട്ടൊക്കെയാണ് ഓരോ വിഷയങ്ങളേയും കൊണ്ടുപോവുക എന്നറിയില്ല.കുമ്മിണിമാഷും സമാനനാണ്.വിപുലവും ആഴമാർന്നതുമായ അവരുടെ അറിവുകൾ,ശരിക്കും രസിച്ചുപഠിക്കാൻ പ്രേരിപ്പിച്ചു.പിന്നെ,ഇളയതുമാഷ് ആയിരുന്നു.അദ്ദേഹത്തിന്റെ ക്ലാസിന്റെ സ്വാരസ്യം ശരിക്കും ആകർഷിച്ചിട്ടുണ്ട്.ഒരു ചാക്യാരുടെ മട്ടാ പലപ്പോഴും.ശ്രീകൃഷ്ണവിലാസവും രഘുവംശവും കുമാരസംഭവവുമൊക്കെ അങ്ങനെ രസിച്ചുപഠിക്കാനായി.ആ സാഹിത്യക്ലാസുകളുടെ സംസ്കാരത്തെ ഉപയോഗപ്പെടുത്തും വിധമായിരുന്നു കുഞ്ചുവാശാന്റെ വൈകുന്നേരത്തെ ഇരുന്നുക്ലാസിലെ പഠനം.<br /><strong>:}ആശാൻ രംഗപാഠത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെ ശിഷ്യർക്കു പറഞ്ഞുതരികയും പഠിപ്പിക്കുകയും ചെയ്തിരുന്നോ?</strong><br />വാസുപ്പിഷാരടി:ആശാൻ കൊണ്ടുവന്ന മാറ്റങ്ങൾ പലതും അവിടെയുള്ള പണ്ഡിതരോട് കൂടിയാലോചിക്കുകയും,ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.സൂപ്രണ്ടിനോടും കുമ്മിണിമാഷോടും ചാക്യാരോടുമൊക്കെയുള്ള അത്തരം ചർച്ചകൾ കേൾക്കുന്നത് ഞങ്ങൾക്കും ഏറെ അനുഗ്രഹമായി.രാജസൂയത്തിലെ ശിശുപാലന്റെ കഥാപാത്രപ്രകൃതിയിൽ ആശാൻ വരുത്തിയ മാറ്റങ്ങൾ പ്രസ്തുതരംഗത്തിന്റെ സ്ഥായീഭാവതലത്തെ തിരിച്ചറിഞ്ഞുള്ള സമീപനമായിരുന്നു.അവിടെ വിസ്തരിച്ച്,കൃഷ്ണലീലയും,ഗോപസ്ത്രീവസ്ത്രാപഹരണവും ആടുന്നത്,സ്ഥായീഭാവത്തെ ശിഥിലമാക്കുന്നു എന്നതുകൊണ്ട് അവ ആശാൻ ഉപേക്ഷിച്ചിരുന്നു.ഊന്നൽ കൊടുക്കുക,കൃഷ്ണനോടുള്ള ഭർസനത്തിലാണ്.“കൃഷ്ണംതേദർച്ചനീയ”എന്ന ഭട്ടതിരിപ്പാടിന്റെ ശ്ലോകവും,അതിന്റെ ആട്ടവും ഒക്കെ ആശാൻ പറഞ്ഞുതന്നിരുന്നു.മൂന്നാംദിവസത്തിലെ ആട്ടത്തിന് അദ്ദേഹം തന്നെ എഴുതിയിരുന്ന ശ്ലോകങ്ങൾ,മറ്റു ആട്ടങ്ങളിലെ സവിശേഷരീതികൾ എന്നിവയെല്ലാം പറഞ്ഞുതന്നിരുന്നു.<br /><strong>:}ആശാന്റെ അഭ്യസനരീതിയുടെ മറ്റുപ്രത്യേകതകൾ?</strong><br />വാസുപ്പിഷാരടി:ആശാന്റെ വഴികളെല്ലാം പ്രത്യേകതരമായിരുന്നു.ചിലപ്പോൾ ഒരു ചെറിയ ഭാഗം തന്നെ വിസ്തരിച്ചഭിനയിച്ചുപഠിപ്പിച്ച്,ബെല്ലടിക്കും വരെ തുടരും.“ശസ്ത്രാർത്ഥം ശക്രസൂനോ ഗതവതി”എന്ന ഭാഗത്തിന്റെ അഭിനയത്തിൽ,ആ ഭാവതലം മുഴുവൻ വരണം,അതുവരെ ചിലപ്പോൾ നിർത്താതെ ചെയ്യിക്കും.അതിപ്പോൾ ചൊല്ലിയാട്ടത്തിന്റെ കാര്യത്തിലും വ്യത്യാസമില്ല.ഒരുപാടാളുകൾ ആശാൻ ചൊല്ലിയാടിക്കുന്നതുകാണാൻ വന്നുനിൽക്കുന്നതുകാണാം.എന്തും കാണിച്ചാൽ ആസ്വാദ്യമാവണമെങ്കിൽ,ആദ്യം കാണിക്കുന്ന ആൾ അത് ആസ്വദിച്ചിരിക്കണം എന്ന് ആശാൻ പറയുമായിരുന്നു.രണ്ടാംദിവസത്തിലെ വേർപാട് ഒക്കെ പഠിപ്പിക്കുമ്പോൾ,ഓരോ മാനസികവിക്ഷോഭങ്ങളേയും ഡയലോഗുകളായി ആശാൻ പറയും.നളന്റെ മനസ്സിലൂടെ കടന്നുപോകുന്ന പലതരം ചിന്തകൾ പറഞ്ഞ്,മെല്ലെ ദമയന്തിയുടെ കൈകൾ അയയുന്നത് കണ്ട്,“ഭൈമി ഉറങ്ങിയോ”എന്ന നളന്റെ ആത്മഗതമൊക്കെ ആശാൻ പറയുന്നത് അത്രമേൽ ഭാവാത്മകമായിട്ടാണ്.അതുകേട്ടാൽതന്നെ,ആ രംഗത്തിന്റെ ഭാവതലം ശിഷ്യരിൽ നിറയും.“ഒരുപാടുവായിക്കണം,പക്ഷേ ഒരുപാടു വായിക്കുന്നത് ഒരുപാടു കാണിക്കാനല്ല”എന്ന് ആശാൻ പറയുമായിരുന്നു.സൂക്ഷ്മമായ അഭിനയപ്രകരണത്തിലായിരുന്നു അദ്ദേഹത്തിന്റെ കണ്ണ്.നിശ്ശബ്ദതക്ക് തന്നെ വല്ലാത്തൊരു ഭംഗിയുണ്ട്.മൌനമാണ് ഏറ്റവും വലിയ വാചാലത എന്നു പറയാറുണ്ടല്ലോ.<br /><strong>:}വാസുവാശാനിലേക്കുവരാം.ആദ്യാവസാനനായകവേഷങ്ങൾ ആശാൻ കെട്ടിത്തുടങ്ങുന്നത് എപ്പോഴാണ്?</strong><br />വാസുപ്പിഷാരടി:ഞാൻ കോഴ്സ് പഠിച്ചിറങ്ങിയ കാലത്തുതന്നെ നായകവേഷങ്ങളൊക്കെ ധാരാളം തരായിട്ട്ണ്ട്.നളനും ബാഹുകനും,കോട്ടയം കഥകളും എല്ലാം.അതിന് ഒരുകാരണം,കൃഷ്ണൻകുട്ടിപ്പൊതുവാളാശാൻ അക്കാലത്ത് പലതവണ കലാമണ്ഡലത്തിൽ നിന്നു പോരലൊക്കെ ഉണ്ടായിട്ടുണ്ടല്ലോ.ഉണ്ണികൃഷ്ണക്കുറുപ്പ് അഹമ്മദാബാദിൽ നിന്ന് വന്ന് കലാമണ്ഡലത്തിൽ താൽക്കാലികമായേ നിന്നതും ഉള്ളൂ.അപ്പോൾ കൃഷ്ണൻകുട്ടിപ്പൊതുവാളാശാൻ സഹൃദയസംഘം ഒക്കെ ഉണ്ടാക്കിയ സമയമാണ്.അന്ന് അദ്ദേഹത്തിന്റെ ശ്രമത്തിൽ വാഴേങ്കട വിജയനും എനിക്കും എല്ലാം ധാരാളം കളികൾ കിട്ടുകയുണ്ടായി.അങ്ങനെ,ഏറ്റവും മികച്ച കലാകാരന്മാർക്കൊപ്പം അന്നുതന്നെ പ്രവർത്തിക്കാനും കഴിഞ്ഞു.ശിവരാമന്റെ ദമയന്തി ആയി അന്നുതന്നെ നളൻ കെട്ടിയിരുന്നു.കൊട്ടിന് കൃഷ്ണൻകുട്ടിപ്പൊതുവാളും,പാട്ടിന് ഉണ്ണികൃഷ്ണക്കുറുപ്പും ഉണ്ടാകും.കാലകേയവധം കുമാരൻനായരാശാനാണ് ആദ്യം കെട്ടിച്ചത്,സദനത്തിൽ ജയന്തികൊണ്ടാടുന്ന കാലത്ത്.പിന്നീട് എറണാകുളത്ത് വെച്ച് ഉണ്ടായി.അന്ന് സലജ്ജോഹത്തിനിരിക്കുമ്പോൾ,കൃഷ്ണൻകുട്ടിപ്പൊതുവാളാശാൻ വന്നുനോക്കിയിട്ട്,“ഉം…ഒന്നുകൂടി…”എന്ന ഭാവത്തിൽ പ്രോത്സാഹിപ്പിച്ചത് ഓർമ്മയുണ്ട്.അങ്ങനെ,മഹാരഥന്മാരുടെ കൂടെ ആണ് അന്നുപ്രവർത്തിക്കാനായത് എന്നതു വലിയ ഭാഗ്യമായി.അതുകൊണ്ടുകൂടിയാണ് അപകടങ്ങൾ കാണിക്കുന്ന ശീലമൊന്നും അധികം വരാഞ്ഞത്.പേടിക്കാനുള്ള ആരെങ്കിലും അന്ന് എപ്പോഴും കൂടെ ഉണ്ടാവും.അതുകൊണ്ട് അബദ്ധങ്ങൾ ചെയ്യാൻ പേടിയാണ്.ഒരു തരം ഹൌസ് സർജൻസി പോലെ എന്നു പറയാം.അതു വലിയ അനുഗ്രഹമായി.<br /><strong>:}സന്താനഗോപാലം ബ്രാഹ്മണൻ ആയിരുന്നല്ലോ അന്നുമുതലേ ആശാന്റെ പ്രസിദ്ധമായ വേഷം.<br /></strong>വാസുപ്പിഷാരടി:അത്…അങ്ങനെയങ്ങോട്ടു വന്നു എന്നു പറഞ്ഞാൽ മതിയല്ലോ.ആശാന്റെ അതിപ്രസിദ്ധമായ വേഷമായിരുന്നു അത്.സത്യത്തിൽ ആശാൻ അതു ചൊല്ലിയാടിച്ചിരുന്നത് നെല്ലിയോടിനേയാ.അന്ന് ആരൊക്കെയോ അതുകെട്ടിച്ചു,പിന്നെ പലയിടങ്ങളിലും അതു ചെയ്തു.ഉണ്ണികൃഷ്ണക്കുറുപ്പ് അക്കാലത്ത് കുറേ എന്റെ ആ വേഷം കൊണ്ടുനടന്നിട്ടുണ്ട്.എനിക്കാണെങ്കിൽ അന്നത്തെ ആ പ്രായത്തിൽ ഉൽഭവം രാവണൻ,ചെറിയനരകാസുരൻ,പരശുരാമൻ ഒക്കെ കെട്ടാനായിരുന്നു ഇഷ്ടം.ഇതൊക്കെ വയസ്സായാലും ചെയ്യാമല്ലോ എന്നായിരുന്നു.പക്ഷേ,പിന്നീട് മിക്ക സ്ഥലങ്ങളിലും ബ്രാഹ്മണൻ നിശ്ചയിക്കപ്പെട്ടു.ആശാന്റെ വേഷം കണ്ടുള്ള പരിചയം ആ വേഷം ചെയ്യാൻ സഹായകമാവുകയും ചെയ്തു.<br /><strong>:}പിന്നീട് പ്രസിദ്ധമായ മറ്റൊന്ന്,ഉൽഭവം രാവണൻ ആയിരുന്നു…</strong><br />വാസുപ്പിഷാരടി:അതെ.ഉൽഭവം പിന്നീട് ഒരുപാടുണ്ടായിട്ടുണ്ട്.ആശാന്റെയും അതുകേമമായിരുന്നുവത്രേ.അധികം കണ്ടിട്ടില്ല.പഠിക്കുന്ന സമയത്ത്,കുഞ്ചുവാശാനെ പട്ടിക്കാംതൊടിരാവുണ്ണിമേനോനാശാൻ ഉൽഭവം ചൊല്ലിയാടിച്ചുകഴിഞ്ഞ്,അതു ചൊല്ലിയാടുന്നതു കണ്ടിട്ട്,“തന്റെ ഉൽഭവം,അസ്സലായി”എന്നഭിനന്ദിച്ചു എന്നു കേട്ടിട്ടുണ്ട്.ആശാന്റെ അനുഗ്രഹം,ധാരാളം ഉൽഭവം തുടർന്ന് എനിക്കും ചെയ്യാനായി.<br /><strong>:}അതേപോലെ,കുഞ്ചുവാശാന്റേയും തുടർന്ന് വാസുവാശാന്റെയും പ്രസിദ്ധവേഷമായത് കീചകൻ ആണെന്നു തോന്നുന്നു.</strong><br />വാസുപ്പിഷാരടി:ഹാവൂ!അതു പലവട്ടം കണ്ടിട്ടുണ്ട്.അതിന്റെ നിലയൊന്നും ആർക്കും കിട്ടില്ല.അതിന്റെ മുന്നിൽ നമ്മുടെയൊക്കെ ലോക്ലാസ് കീചകൻ തന്നെയാണ്.ആദ്യരംഗം മുതൽ മാലിനിയോടുള്ള ആ അഭിനിവേശത്തിൽ അങ്ങനെ അങ്ങോട്ടുരുകി ഇല്ലാതാവുകയാണ്.ഇത്ര തറവാടിത്തമുള്ള ഒരു കീചകനെ കാണാനാവില്ല.“ഹരിണാക്ഷി”കഴിഞ്ഞാൽ നിർത്തലായിരുന്നു പൊതുവേ പതിവ്.മരണരംഗം അഭിനയിക്കുന്നതിലൊന്നും ആശാൻ പൊതുവേ അത്ര തൽപ്പരനായിരുന്നില്ല.<br /><strong>:}രാവുണ്ണിമേനോനാശാന്റെ കീചകമരണം ഏറെ പ്രസിദ്ധമായിരുന്നു എന്നാണല്ലോ കേട്ടിട്ടുള്ളത്.<br /></strong>വാസുപ്പിഷാരടി:ഉവ്വ്.കുഞ്ചുവാശാന് പക്ഷേ,പൊതുവേ അത്തരം പലരംഗങ്ങളോടും താല്പര്യം കുറവായിരുന്നു.സൂപ്രണ്ട് നിർബ്ബന്ധമായി പറഞ്ഞിട്ട് കലാമണ്ഡലത്തിൽ ഒരിക്കൽ ചെയ്തു.അത് അതികേമമായി എന്നാണു കേട്ടിട്ടുള്ളത്.പൊതുവേ അതിലൊക്കെ അദ്ദേഹം വിമുഖനായിരുന്നു.രംഭാപ്രവേശമൊക്കെ ചെയ്യാൻ പൊതുവേ താല്പര്യം കുറവായിരുന്നു.ആശാന്റെ ഒരു സംസ്കാരവീക്ഷണത്തിൽ,ഒട്ടും അശ്ലീലങ്ങളിലേക്ക് ഇറങ്ങാൻ തയ്യാറായിരുന്നില്ല.അത് ഏതുരംഗമാണെങ്കിലും ശരി.രണ്ടാംദിവസത്തിലെ “കുവലയവിലോചനേ”കഴിഞ്ഞുള്ള ആട്ടത്തിൽ,“ഈ ഉദ്യാനത്തിലെ മാതളനാരകഫലങ്ങളെല്ലാം ഇങ്ങനെ തലകീഴായി കിടക്കാൻ കാരണമെന്ത്?”എന്നു ചോദിച്ചാൽ,ദമയന്തിയുടെ തിരിച്ചുള്ള ലജ്ജാവനമ്രമായ മൌനത്തിനു മറുപടിയായി,“നിന്റെ സ്തനങ്ങളുടെ ലാവണ്യം ലഭിക്കാൻ തലകീഴായി തപസ്സുചെയ്യുകയാണവ”…അത്രയേ വയ്ക്കൂ.അതിലപ്പുറം പച്ചക്കു പറയുന്നത് ആശാന്റെ രീതിയായിരുന്നില്ല.ധ്വനിയിൽ കൃത്യമായി ചെന്നുതട്ടി തിരിച്ചുപോരിക-അതായിരുന്നു ആശാന്റെ സമീപനം.<br /><strong>:}കുഞ്ചുനായരാശാന്റെ കഥകളിവീക്ഷണത്തെ അന്നത്തെ ആസ്വാദകലോകം എങ്ങനെയാണ് കണ്ടിരുന്നത്?</strong><br />വാസുപ്പിഷാരടി:അദ്ദേഹത്തിന് എന്നും അദ്ദേഹത്തിന്റേതായ ആസ്വാദകലോകം ഉണ്ടായിരുന്നു.അറിഞ്ഞാസ്വദിക്കുന്നവർ എന്നും ആശാന്റെ വേഷത്തെ ഇഷ്ടപ്പെട്ടു.നല്ല ഏത് ആസ്വാദകനിർദ്ദേശത്തെയും അദ്ദേഹം സ്വീകരിച്ചിരുന്നു.എന്നാൽ അറിവില്ലായ്മകളെ ഒരിക്കലും പൊറുത്തിരുന്നതും ഇല്ല.മുണ്ടശ്ശേരിക്കും ശങ്കരക്കുറുപ്പിനുമൊക്കെ എഴുതിയ മറുപടികൾ അറിയാമല്ലോ.ഒരിക്കൽ നാഗമ്പടത്ത് ഒരു കല്യാണസൌഗന്ധികം.അന്ന് അവിടെയൊക്കെയുള്ള ആസ്വാദകരുടെ നില പരിതാപകരമാണ്.ഹനുമാന്റെ പദം ചെയ്യുന്നതിനിടക്ക് കാണികളിലൊരാൾ എന്തോ എഴുന്നേറ്റു നിന്നു പറഞ്ഞു.കളികഴിഞ്ഞ് അണിയറയിലെത്തിയപ്പോൾ,“ആശാൻ അഷ്ടകലാശം എടുത്തില്ല,അതുകൊണ്ട് അഞ്ചുരൂപ കുറച്ചിട്ടുണ്ട്”എന്നു പറഞ്ഞ് പ്രതിഫലം കൊണ്ടുവന്നു കൊടുത്തു.ആ പണവും അവിടെ ഏൽപ്പിച്ച് അദ്ദേഹം തിരിച്ചുപോന്നു.പിന്നെ അവിടെ കളിക്കുപോയിട്ടില്ല.<br /><strong>:}വാസുവാശാന്റെ കാര്യത്തിലും,കോട്ടയം കഥകളും രാജസപ്രധാനമായ കഥകളും ചെയ്യുകയും,അതോടൊപ്പം നളനും ബാഹുകനും രുഗ്മാംഗദനും കചനും ചെയ്യുകയും ചെയ്തിരുന്നുവല്ലോ.കൂടുതൽ പ്രിയം എന്നും ഏതിനോടായിരുന്നു?</strong><br />വാസുപ്പിഷാരടി:കോട്ടയം കഥകളോട് ആശാൻ അത്രനന്നായി പറഞ്ഞു തന്നതുകൊണ്ട് അന്നുതന്നെ എനിക്ക് വലിയ കമ്പമുണ്ടായിരുന്നു.പിന്നീട് അതു വർദ്ധിച്ചിട്ടേയുള്ളൂ.കത്തിവേഷങ്ങളോടും അതെ.നളനും ബാഹുകനും രുഗ്മാംഗദനും പ്രിയങ്കരങ്ങളാണ്.കചൻ എനിക്കു പണ്ടേ രുചിക്കുന്ന ഒരു വേഷമല്ല.ആ കഥ തന്നെ ഒരു പൈങ്കിളിനോവലിന്റെ തലത്തിലാണ്.ആ കഥാപാത്രത്തിനാകട്ടെ,കഥകളിയിൽ ഒരാദ്യാവസാനത്തം ഇല്ല താനും.പിന്നെയും ഖാണ്ഡേക്കറുടെ ‘യയാതി’ഒക്കെ വായിക്കുമ്പോഴാണ് കചന്റെ ക്യാരക്ടറിന് ഒരു വലിപ്പം വരുന്നുഅത്.എങ്കിലും കൂടുതലായി ഒന്നും ചെയ്തുഫലിപ്പിക്കാനൊന്നും ഇല്ല.കുറേ ജനങ്ങളെ ചിരിപ്പിക്കുന്ന നമ്പറുകൾ കാട്ടി അഭിനയിക്കാം എന്നേ ഉള്ളൂ.<br /><strong>:}കഥാപാത്രത്തിലേക്കു തന്മയീഭവിക്കുകയല്ല,നാട്യപരമായി വ്യാഖ്യാനിച്ചഭിനയിക്കുകയാണ് ചെയ്യേണ്ടത് എന്ന നിലയിലാണല്ലോ വാസുവാശാന്റെ വേഷങ്ങളുടെ അവതരണം.എങ്ങനെയാണ് ഈ നിലപാടിനെ വിശദീകരിക്കുന്നത്?<br /></strong>വാസുപ്പിഷാരടി:ഒരുപരിധിവരയേ തന്മയീഭാവം പാടൂ.അതു കടന്നാൽ അതിനു ഹിസ്റ്റീരിയ എന്നാ പറയുക.കഥാപാത്രമാവുക എന്നാൽ കഥാപാത്രത്തിലേക്കു പൂർണ്ണമായി വിലയിക്കലല്ല.“അവസ്ഥാനുകൃതിർനാട്യം”എന്നാണു നാട്യശാസ്ത്രവിധി.അവസ്ഥകളെ അതേപടി പുനഃസൃഷ്ടിക്കുകയല്ല,അവസ്ഥകളെ അനുകരിക്കലാണ്,അനുകൃതിയാണ് നാട്യം.അതേ പാടൂ.നാട്യധർമ്മിയായ ആവിഷ്കരണരീതി ഉള്ള കഥകളിയിൽ അതു തികച്ചും പ്രസക്തമാണ്.അഭിനയം എന്നുവെച്ചാൽ ‘മുന്നിലേക്കുവരിക’ എന്നാണർത്ഥം.തന്നെത്തന്നെ മറന്നുകൊണ്ടുള്ള അവതരണം അഭിനയമല്ല.ഒരു ശോകരംഗം അഭിനയിക്കുമ്പോൾ നടന്റെ കണ്ണിലൂടെയും മൂക്കിലൂടെയും വെള്ളം വരുന്നത് കഥകളിക്കനുയോജ്യമല്ല.<br /><strong>:}വാസുവാശാൻ ചിട്ടപ്പെടുത്തിയ പല കഥകളും ഉണ്ടല്ലോ,അവയെക്കുറിച്ച് പറയൂ.</strong><br />വാസുപ്പിഷാരടി:ഞാൻ ഗുരുവായൂർ നിൽക്കുന്ന കാലത്ത്,കൃഷ്ണാർജ്ജുനവിജയം എന്നൊരു ആട്ടക്കഥ,ആ കഥ വാസ്തവത്തിൽ പുരാണത്തിലുള്ളതൊന്നുമല്ല.കുഞ്ചൻനമ്പ്യാരാണെന്നു തോന്നുന്നു അങ്ങനൊന്ന് ആലോചിച്ചുണ്ടാക്കുന്നത്.അതിനെ ഉപജീവിച്ച് വടക്കഞ്ചേരിനമ്പൂതിരിപ്പാട് എഴുതിയ ആട്ടക്കഥയാണ് അത്.കുമ്മിണിമാഷ് മുഖാന്തിരം അത് എന്റെ കയ്യിൽ കൊണ്ടുവന്നു തന്നു.അങ്ങനെ ആ ആട്ടക്കഥ ചിട്ടപ്പെടുത്തിക്കളിക്കുകയുണ്ടായി.അന്ന് അതിനു നല്ല സ്വികരണം ലഭിച്ചിരുന്നു.<br /><strong>:}അതായിരുന്നോ ആദ്യമായി ചിട്ടപ്പെടുത്തിയത്?</strong><br />വാസുപ്പിഷാരടി:അതെ.അംബ കൃഷ്ണൻകുട്ടിപ്പൊതുവാൾ ഇവിടെ ചിട്ടപ്പെടുത്തുമ്പോളൊക്കെ ഞങ്ങളെല്ലാവരും കൂടെയുണ്ടായിരുന്നു.പൂർണ്ണനിലയിൽ ഞാൻ ആദ്യം ചിട്ടപ്പെടുത്തിയത് അതായിരുന്നു.കലാമണ്ഡലത്തിൽ വന്ന ശേഷം കുറേ കഥകൾ ചിട്ടപ്പെടുത്തുകയുണ്ടായി.ഒന്ന്,വൈലോപ്പിള്ളിയുടെ ‘ജലസേചനം’എന്ന കവിതയാണ്.പിന്നെ,മഹാകവിയുടെ മകൻ അച്ചുതക്കുറുപ്പിന്റെ നിർദ്ദേശത്തിൽ,അദ്ദേഹം പഴയ നാടകനടനും ഒക്കെയാണ്, ശാകുന്തളം ചിട്ടപ്പെടുത്തിക്കളിക്കുകയുണ്ടായി.പിന്നീടാണ് വയലാറിന്റെ ‘രാവണപുത്രി’ചെയ്യുന്നത്.ആ കവിത വാസ്തവത്തിൽ എന്റെ ആലോചനയിൽ വന്നിരുന്നില്ല.വിനുവാസുദേവനാണ് അത് കൊണ്ടുവന്നത്.അതിന്റെ അരങ്ങ് ശരിക്കും നന്നായിത്തോന്നിയ ഒരനുഭവമായിരുന്നു.പിന്നെ,വേണുഗോപാലിന്റെ ‘കൃഷ്ണലീല’ചിട്ടപ്പെടുത്തുന്നത്.അത് നിരവധി അരങ്ങുകാണുകയുണ്ടായി.ഈഡിപ്പസ്,ഒഡീസിയസ്സ് എന്നിവയും ചെയ്തിട്ടുണ്ട്.<br /><strong>:}പാശ്ചാത്യകഥകളുടെ സൌന്ദര്യസങ്കൽപ്പം കഥകളിയുടെ പൊതുപ്രകൃതിയുമായി ഇണങ്ങാനുള്ള സാദ്ധ്യത ഉണ്ടോ?<br /></strong>വാസുപ്പിഷാരടി:എനിക്കാകാര്യത്തിൽ വലിയ യോജിപ്പില്ല.ഒന്നാമത്,നമ്മുടെ കഥാപാത്രങ്ങളുടെ പേരും അന്തരീക്ഷവും അല്ല അവരുടേത്.ഈഡിപ്പസ് ഒക്കെ വളരെ ഹൃദയസ്പൃക്കായ കഥ തന്നെയാണ്,സംശയമില്ല.പക്ഷേ,കഥകളിയുടെ കലാവീക്ഷണത്തോടുള്ള യോജിപ്പിലാണ് പ്രശ്നം.ഒരുകുട്ടിയെ നമ്മൾ പലവട്ടം കാക്കയെ കാണിച്ചുകൊടുത്ത്,“കാക്ക”എന്നു പറഞ്ഞുകൊടുത്താണല്ലോ അത് കാക്കയാണ് എന്ന ബോധമുണ്ടാക്കുന്നത്.അതേസമയം മനപ്പൂർവ്വം “പൂച്ച”എന്നാണ് പറഞ്ഞുകൊടുക്കുന്നതെങ്കിൽ,അതേ കുട്ടിക്കറിയൂ.അതുപോലെത്തന്നെ,‘കിങ്ങ് ലിയർ’എന്നൊരു കഥാപാത്രം കഥകളിയുടെ കലാഘടനയുമായി വരുത്തുന്ന പൊരുത്തക്കേട് ഒരു വശത്ത്;പിന്നെ മറ്റൊന്ന്,വി.കെ.എന്നിന്റെ ഒരു കഥയുണ്ടല്ലോ,ഒരു മദാമ്മ കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ വന്നിരിക്ക്യാണ്,ഭാരതപ്പുഴയിൽ നീന്തുകയാണ്.അദ്ദേഹത്തിന് കുറച്ചുകഥകളിപ്പദമൊക്കെ വരുന്നു;“ചാരുഹാസിനീ,ചെമ്പൻതലമുടിക്കാരീ,നീലക്കണ്ണീ”എന്നൊക്കെ.നമ്മുടെ സൌന്ദര്യസങ്കൽപ്പം അതല്ലല്ലോ.കറുത്തിരുണ്ടുനീണ്ടതലമുടി,നീണ്ടിടംപെട്ട കണ്ണുകൾ-അങ്ങനെയൊക്കെയാണല്ലോ.അതിന്റെ ചേർച്ചയില്ലായ്മ മറ്റൊന്ന്.ലിയർ രാജാവിന്റെ അന്ത്യത്തിൽ കാട്ടിൽ വരുമ്പോൾ അവിടെ ഉള്ളത് നമുക്കാണെങ്കിൽ ഒരു പേടമാനൊക്കെ ആവും.അവിടെ ഉള്ളത് ഒരു നായയാണ്.നായ മോശമായിട്ടല്ല.നമ്മളുടെ അവബോധം നായയെ അങ്ങനെയല്ല കാണുന്നത്.അതുകൊണ്ട്,അവയുടെ സമന്വയം പാടാണ്.എന്നാൽ പലപ്പോഴും നമ്മൾ വിദേശത്തുപോകുമ്പോൾ അവരാവശ്യപ്പെട്ടുകാണാറ്,നമ്മുടെ കഥകളാണ്.കാരണം അവർക്കതു പുതുമയാണ്.<br /><strong>:}കഥകളിയുടെ ബോധനശാസ്ത്രത്തിലും പ്രായോഗികതയും വലിയ മാറ്റങ്ങളെപ്പറ്റിയുള്ള ചർച്ചകൾ നടക്കുകയാണല്ലോ.ആശാന്റെ അഭിപ്രായം എന്താണ്?</strong><br />വാസുപ്പിഷാരടി:കാലാനുസൃതമായ മാറ്റങ്ങൾ വരുമ്പോൾ അതിനോടു പുറം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല.പുതിയ രീതിയിലുള്ള കോഴ്സുകൾ ആയി മാറുന്നതിൽ തെറ്റൊന്നും ഇല്ല.അതു പരമാവധി എങ്ങനെ തെറ്റില്ലാതെ നടത്താനാവും എന്നുനോക്കുകയാണു വേണ്ടത്.പിന്നെ,പരീക്ഷ ജയിച്ചു എന്നതുകൊണ്ട് വലിയ കാര്യമൊന്നും സത്യത്തിൽ ഈ രംഗത്തൊന്നും തുടർന്നുണ്ടായിക്കൊള്ളണമെന്നില്ലല്ലോ.തിരൂർ നമ്പീശൻ,എമ്പ്രാന്തിരി,ഹൈദരാലി,വെണ്മണി ഹരിദാസ് തുടങ്ങിയവരിൽ ഫസ്റ്റ്ക്ലാസിൽ പാസായ ആൾ തിരൂർ നമ്പീശനാണ്.കഷ്ടി ജയിച്ച ആളാണ് എമ്പ്രാന്തിരി.തോറ്റ ആളാ ഹരിദാസ്.പക്ഷേ,അവരൊക്കെയാണ് വലിയ പാട്ടുകാരായത്.പരീക്ഷ കൊണ്ടൊന്നും ജീവിതം നിശ്ചയിക്കപ്പെടില്ല.പഠിപ്പിക്കുന്നതിൽ ഏതു വഴിയിലാണെങ്കിലും ശ്രദ്ധയുണ്ടെങ്കിൽ അതിന്റെ ഫലവുമുണ്ടാകും.പിന്നെ,ശിക്ഷിച്ചുപഠിപ്പിക്കലിന്റെ കാലമൊക്കെ പോയി.കഠിനശിക്ഷയുടെ കാലമൊക്കെ ഞങ്ങളുടെ കാലമായപ്പോഴേക്കും തന്നെ കുറഞ്ഞിരുന്നു.പിന്നെ,അങ്ങനെ അടിച്ചുപഠിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല.അങ്ങനെ പഠിപ്പിച്ചാൽ അവൻ അതുചെയ്യും.തെറ്റുകയുമില്ല.പക്ഷേ,അതൊരു ഉമ്പാച്ചിപ്പേടികൊണ്ട് ചെയ്യുന്നതാണ്.അത് ആസ്വദിച്ചു ചെയ്യാനാവണമെങ്കിൽ അതു തലയിൽ കയറുകതന്നെ വേണം.അതിന് ശിക്ഷ കൊണ്ട് കാര്യമൊന്നും ഇല്ല.പണ്ടൊക്കെ എത്ര പേരാ കഥകളിയിൽ നിന്ന് ശിക്ഷയുടെ കാഠിന്യം കൊണ്ട് ചാടിപ്പോയിട്ടുള്ളത്.അതൊന്നും ഒരു കേമത്തായിട്ട് എനിക്കു തോന്നിയിട്ടില്ല.ദേഹോപദ്രവം പരമാവധി ഒഴിവാക്കുന്നതാണു നല്ലത്.നാലുശിഷ്യന്മാരുണ്ടെങ്കിൽ അവരെല്ലാവരും ഒരേ ഗ്രേഡ് ആയിക്കോളണം എന്നൊന്നും ഇല്ല,അവരെ ഒപ്പം കൊണ്ടു നടക്കാൻ അൽപ്പം ക്ഷമയൊക്കെ വേണം.അപ്പൊഴേ ഒരാൾ ആചാര്യനൊക്കെ ആവുന്നുള്ളൂ.<br /><strong>:}മുഴുരാത്രിക്കളികൾ കുറയുകയും,വൈകുന്നേരക്കളികൾ ശക്തിപ്പെടുകയും ചെയ്യുകയാണല്ലോ.ഈ മാറ്റം കഥകളിക്കു ഗുണകരമാണോ?</strong><br />വാസുപ്പിഷാരടി:സംശയമില്ല.കളികളുടെ എണ്ണം കൂടിയിരിക്കുകയാണ്.പിന്നെ,സമൂഹത്തിൽ വന്ന മാറ്റത്തിന്റെ ഭാഗമാണ് സമയക്രമത്തിലൊക്കെ വന്ന മാറ്റം.പണ്ട് കൂട്ടുകുടുംബമായിരുന്നു.ഒരാളെല്ലെങ്കിൽ ഒരാൾ വീട്ടിലുണ്ട്,കാര്യമായി തിരക്കുകളില്ല.ഇപ്പോഴത്തെ അവസ്ഥ അതല്ല.ചരിത്രത്തിന്റെ മാറ്റം കഥകളിയിലും കാണുന്നു.അതു ദേഷമാണെന്നു പറഞ്ഞുകൂടാ.വൈകുന്നേരക്കളിയിലും ഇപ്പോൾ നല്ല ഒരു ഭാഗം എടുത്ത് ചെയ്യുകയാണല്ലോ ചെയ്യുന്നത്.അതു കൂടുതൽ ആളുകൾ കാണുന്നുമുണ്ട്.നമ്മുടെ സ,സ്കാരവിചാരങ്ങളിൽ തന്നെ മാറ്റം വന്നു.പടിഞ്ഞാറുനിന്നുള്ള പരിഭ്രമം ഇപ്പോഴും തീർന്നിട്ടുമില്ല.മാറ്റങ്ങൾ സ്വാഭാവികമാണ്.അതിനോട് പുറം തിരിഞ്ഞുനിന്നിട്ട് കാര്യമൊന്നുമില്ല.<br /><strong>:}ആസ്വാദകരിൽ വന്ന മാറ്റങ്ങളേക്കുറിച്ച്…</strong><br />വാസുപ്പിഷാരടി:പുതിയ ആസ്വാദകരിൽ നന്നായി കഥകളി കാണുന്ന പലരും ഉണ്ട്.ഒരു കുഴപ്പം ക്ഷമയില്ലായ്മയാണ്.ഒരു തവണ കാണുമ്പോഴേക്കും അഭിപ്രായം പറയലായി.ഒരുവേഷം തന്നെ പലരും ചെയ്യുന്നതു കാണുകയും അതിനേപ്പറ്റി ആഴത്തിൽ പഠിക്കുകയും ചെയ്ത് അഭിപ്രായം പറയുന്നവർ ചുരുക്കമാണ്.കുറേക്കൂടി ക്ഷമാപൂർവ്വമായ സമീപനം ആവശ്യമാണെന്നാണ് എന്റെ പക്ഷം.ഞാൻ പറയുന്നതു മാത്രമാണു ശരി എന്ന വാശി നന്നല്ല.<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsMHIyOIeuoUQqnfn8V3nxn2Tam6tuxfCaeAK9P1zAcU9WkqR4c2zPad5BYAxMY6zKutZYwTIABFjawN1q-lDGmQe0iR8fPChJuL2J95BieEj0-Bk_BX_QgIIxRDkfkZpSe7nk2bCT7tE/s1600-h/3.jpg"><img id="BLOGGER_PHOTO_ID_5363995143530984802" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsMHIyOIeuoUQqnfn8V3nxn2Tam6tuxfCaeAK9P1zAcU9WkqR4c2zPad5BYAxMY6zKutZYwTIABFjawN1q-lDGmQe0iR8fPChJuL2J95BieEj0-Bk_BX_QgIIxRDkfkZpSe7nk2bCT7tE/s320/3.jpg" border="0" /></a><br /><br /><br /><div><br /><br /><br /><strong>:}ഘടകകലകൾ ഓരോന്നും കഥകളിയുടെ പൊതുഘടനയിൽ നിന്ന് അകന്ന് ശിഥിലമാകുന്ന സ്ഥിതി ഈയിടെ കഥകളിയിൽ സജീവമാണല്ലോ.ആശാന്റെ അഭിപ്രായമെന്താണ്?</strong><br />വാസുപ്പിഷാരടി:എല്ലാവരും മിടുക്കന്മാരാണ്.അപ്പോൾപിന്നെ ഓരോരുത്തരും സ്വയം തെളിയക്കലാണ്.ഘടകകലയാണ് എന്ന ബോധം ഇല്ലാതായിവരികയാണ്.അതിലാണ് തന്റെ കലയുടെ അസ്തിത്വം എന്ന ബോധം ഇല്ലായ്ക.അതിഗംഭീരമായിട്ട് തായമ്പക കൊട്ടുന്ന ഒരു കലാകാരൻ ഒരു ദിവസം പെട്ടെന്നുകേറി കളിക്കു കൊട്ടിയാൽ അവന്റെ കൊട്ടു നന്നാവില്ല.എന്റെ അഭിപ്രായത്തിൽ,തായമ്പകകൊട്ടുന്നവനേക്കാളും കേമൻ തന്നെയാണ് കഥകളിക്കു കൊട്ടുന്നവൻ.കാരണം,കഥകളിക്കൊട്ട് അനവധി നിയന്ത്രണങ്ങൾക്കകത്തുനടക്കുന്ന കലാപ്രകടനമാണ്.കഥാപാത്രം,അപരവാദ്യങ്ങളുടെ സ്ഥിതി തുടങ്ങിയവയൊക്കെ നോക്കണം.തായമ്പകക്കാരന് ഒരു നിയന്ത്രണവും കാര്യമായി വേണ്ട.താളവും സാധകവും ഉണ്ടെങ്കിൽ,അവനെന്തുവേണമെങ്കിലും കൊട്ടിഫലിപ്പിക്കാം.പക്ഷേ,നമ്മുടെ കൊട്ടുകാർക്ക് പരിഭ്രമാണ്.പാട്ടുകാരുടേയും സ്ഥിതി ഇതാണ്.പുതുക്കോട് കൃഷ്ണമൂർത്തി ഒരിക്കൽ കലാമണ്ഡലത്തിൽ വന്നിട്ട് പറയുകയുണ്ടായി,“ഹരിണാക്ഷി”യുടെ കേരളീയതയെപ്പറ്റിയിട്ട്.”ഹരിണാക്ഷി”യിൽ സാധാരണ പാടുന്ന ചില വഴികളൊന്നും വാസ്തവത്തിൽ കർണ്ണാടകസംഗീതത്തിലെ കാംബോജിയുടെ ശുദ്ധമായ വഴിയല്ല.പക്ഷേ,അതിനുള്ള ആ കേരളീയതയുണ്ടല്ലോ,അതു കളയരുത്,നമ്പീശൻ എന്ന് അദ്ദേഹം നമ്പീശനോടു പറഞ്ഞു.പക്ഷേ നമ്മുടെ പാട്ടുകാർക്കും പരിഭ്രമമാണ്.അതാണ് അനവധി രാഗമാറ്റങ്ങളായി പുറത്തുവരുന്നത്.ഇതു മാറാൻ ആസ്വാദകരുടെ ഇടപെടലുകൾ തന്നെ വേണ്ടി വരും.<br /><strong>:}ആശാൻ നളചരിതത്തിന് എഴുതിയ ഒരു രംഗവ്യാഖ്യാനം പ്രസിദ്ധീകൃതമാവുകയാണല്ലോ.എന്താണ് ആ വ്യാഖ്യാനത്തിലൂടെ ആശാൻ ലക്ഷ്യം വെക്കുന്നത്?<br /></strong>വാസുപ്പിഷാരടി:കഥകളിയിലെ പുതുതലമുറയിൽ വ്യാപകമായി കാണുന്ന പ്രശ്നമാണ്,അനുകരണം.മഹാനടന്മാർ അവരുടെ ശരീര,മാനസികഭാഷക്കനുസരിച്ച് ഉണ്ടാക്കിയ രംഗാവിഷ്കരണത്തെ കൃത്യമായി മനസ്സിലാക്കാതെ അനുകരിക്കുന്നവർ നിരവധിയാണ്.നളചരിതവും ഈ പ്രശ്നം നേരിടുന്നുണ്ട്.സ്വയം ഉണ്ടാക്കിയെടുക്കുന്ന രംഗഭാഷക്കായുള്ള ശ്രമങ്ങൾ അധികം ഉണ്ടാകുന്നില്ല.നളചരിത്തിന്റെ ഒരു സമ്പൂർണ്ണ ആട്ടപ്രകാരം അല്ല ഞാനുദ്ദേശിക്കുന്നത്.പുതിയ നടന്മാർക്ക് ആവശ്യമായ ഒരു രൂപരേഖ പോലെ ആണത്.എന്നാൽ അതിൽ മഹാചാര്യന്മാർ ചെയ്ത രംഗവഴികൾ ഉണ്ടാവുകയും ചെയ്യും.<br /><strong>:}അസുഖം മാറി വീണ്ടും അരങ്ങിൽ സജീവമാവുകയാണല്ലോ.ഇത്തരമൊരു തിരിച്ചുവരവിന് കഴിയും എന്ന് ആശാൻ പ്രതീക്ഷിച്ചിരുന്നോ?<br /></strong>വാസുപ്പിഷാരടി:തീർച്ചയായും ഇല്ല.ഞാൻ വൈദ്യമഠത്തിന്റെ അടുത്തുചെന്നപ്പോൾ പറഞ്ഞത്,“എന്നെ ഒന്നു നടക്കാറാക്കിത്തരണം”എന്നാണ്.അതുതന്നെ എനിക്കു കരച്ചിൽ കൊണ്ടു മുഴുമിക്കാനായില്ല.അപ്പോൾ അദ്ദേഹം പറഞ്ഞത്,“താൻ നാലും കൂടിയ വഴിയിലാ ഇപ്പൊ നിക്കണേ,എവിടെക്കാ എത്ത്യാന്ന് നോക്കാം,പ്രാർത്ഥിക്കാം”എന്നാണ്.പിന്നെ,ഗുരുവായൂരപ്പന്റെ അനുഗ്രഹവും,ഇഷ്ടപ്പെടുന്ന അറിയണവരും അറിയാത്തവരുമായ അനേകരുടെ പ്രാർത്ഥനയും അദ്ദേഹത്തിന്റെ കൈപ്പുണ്യവും എല്ലാം കൂടി ഇവിടെയെത്തിച്ചു.ഇത്രയൊന്നും എത്തും എന്നു വിചാരിച്ചതല്ല.അന്നത്തെ സ്ഥിതി ആലോചിച്ചാൽ ഇപ്പോൾ സ്വർഗാണ്.ഇനി വേഷങ്ങൾ ചെയ്യാൻ തന്നെയാണ് അദ്ദേഹവും പറഞ്ഞത്.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdD_qUkCuqeU5bIOWgu-PN4Juzp26IXKk2SxyNMk7FOyaOgFxKZ5RMtzBlPqTZJ_XT341UpjGjD2iASp1KSsrdR2R_xnUNm0V9XfNTZ6HZ5UEv-RID9qRhOPxtRKirhraX2U1Z7S9yJcY/s1600-h/4.jpg"><img id="BLOGGER_PHOTO_ID_5363994238446264098" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdD_qUkCuqeU5bIOWgu-PN4Juzp26IXKk2SxyNMk7FOyaOgFxKZ5RMtzBlPqTZJ_XT341UpjGjD2iASp1KSsrdR2R_xnUNm0V9XfNTZ6HZ5UEv-RID9qRhOPxtRKirhraX2U1Z7S9yJcY/s320/4.jpg" border="0" /></a><br /><br /><br /><br /><div><br /><br /><br /><strong>:}ഇനി ഏതൊക്കെയാണ് ഉടനേ വേഷങ്ങൾ?</strong><br />വാസുപ്പിഷാരടി:തൃശ്ശൂർ ക്ലബ്ബിൽ ഒരു ദക്ഷൻ പറഞ്ഞു വെച്ചിട്ടുണ്ട്,ഒൿടോ.16ന്.ഇരിങ്ങാലക്കുടയിൽ ഒരു നാലാംദിവസവും.ഒൿടോ9ന്.കുഞ്ചുനായർ സ്മാരകട്രസ്റ്റിൽ വെച്ചു നടക്കുന്ന കുഞ്ചുവാശാന്റെ ജന്മശതാബ്ദി ആഘോഷത്തിൽ ഒരു സന്താനഗോപാലവും ഉണ്ട്.സപ്റ്റം12ന്.<br /><strong>:}ഇനി വീണ്ടും ആശാൻ സജീവമായി അരങ്ങിലുണ്ടാകുമെന്നു പ്രതീക്ഷിക്കാം,ല്ലേ?<br /></strong>വാസുപ്പിഷാരടി:അങ്ങനെ ആഗ്രഹിക്കുന്നു.എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടെങ്കിൽ…മനുഷ്യന്റെ ആശകൾ അവസാനിക്കുന്നില്ലല്ലോ.<br /><strong>-------------------------------</strong></div><br /><br /><br /><br /><div><span style="font-size:85%;color:#000066;"><em>ഫോട്ടോ:രാകേഷ് നന്ദൻ</em></span> </div></div></div>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com22tag:blogger.com,1999:blog-8558223300736378477.post-85850383443087962002009-05-18T15:34:00.004+05:302009-05-18T16:01:54.244+05:30വീണ്ടും ജ്വലിക്കുന്നു!മങ്ങിയെരിഞ്ഞ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbbGoxxWAHae8Pvm7V8yrC46lvR7GFSzk8PmO7W0_UOhNjJyqW1-gaohtkhpVf9XoKU3YONo9karwNF13qOJvG22uLHxhGvbFkIK2opqhyphenhyphen_m5Wbegr4zoBDu0lPVIHsfIRt30mdUig8LA/s1600-h/Untitled-1.psd.jpg"><img id="BLOGGER_PHOTO_ID_5337103417964347682" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 214px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbbGoxxWAHae8Pvm7V8yrC46lvR7GFSzk8PmO7W0_UOhNjJyqW1-gaohtkhpVf9XoKU3YONo9karwNF13qOJvG22uLHxhGvbFkIK2opqhyphenhyphen_m5Wbegr4zoBDu0lPVIHsfIRt30mdUig8LA/s320/Untitled-1.psd.jpg" border="0" /></a> ഒരു കളിവിളക്കിന്റെ തിരി വീണ്ടും ജ്വലിച്ചുതുടങ്ങിയിരിക്കുന്നു!വീണ്ടും കലാമണ്ഡലം വാസുപ്പിഷാരടിയുടെ കാലം ആരംഭിക്കുകയാണ്.ഇക്കഴിഞ്ഞ മെയ് 14ന് ഗുരുവായൂർ നടയ്ക്കൽ നടന്ന നാലാംദിവസത്തിലെ ബാഹുകൻ,വേദനകളുടെ ഇരുൾക്കാലത്തെ തന്റെ പ്രിയവേഷമായ ഉൽഭവം രാവണനെപ്പോലെ മനസ്ഥൈര്യം കൊണ്ടു കുടഞ്ഞെറിഞ്ഞ വിജിഗീഷുവിന്റെ പ്രത്യായനമായിരുന്നു.കലയോടു സമർപ്പിതചേതസ്സായ മനുഷ്യനു മുന്നിൽ തോൽക്കാത്ത പ്രതിസന്ധികളില്ല എന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു!<br /><br /><br /><br /><div><br />സത്യത്തിൽ,വാസുവാശാൻ കഥകളിയെ എന്നതിനേക്കാളും,കഥകളി വാസുവാശാനെയാണ് ആവശ്യപ്പെട്ടിരുന്നത് എന്നു തോന്നുന്നു.പട്ടിയ്ക്കാംതൊടിക്കളരിയുടെ ധൈഷണികതാവഴിയായ വാഴേങ്കടമാർഗം,അത്രമേൽ സഞ്ചാരശൂന്യമായിപ്പോയിരുന്നു.ആവർത്തനം കൊണ്ടു സൃഷ്ടിക്കപ്പെടേണ്ട കലാപരമായ ആവൃത്തിയെപ്പറ്റി ബോധമില്ലാതായ സമകാലകഥകളി,വാസുവാശാന്റെ തിരിച്ചുവരവിനായി ഉള്ളുരുകി പ്രാർത്ഥിച്ചിരിക്കണം.ആ ചരിത്രത്തിന്റെ പ്രാർത്ഥനയാണ് വാസുവാശാനെ തിരിച്ചെത്തിച്ചത്.വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനുശേഷം ലഭിച്ച ഈ ആഹ്ലാദനിമിഷത്തിൽ,അദ്ദേഹത്തെ തിരിച്ചെത്തിച്ച സകല ചികിത്സകർക്കും കഥകളിലോകം നന്ദിപറയണം.<br />ഗുരുവായൂർ നടയ്ക്കലെ നാലാം ദിവസം<br />---------------------------------------------------<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibWnNSl5YpBrd8OtOnzPG09zIziGHgMHX1SAMkR4RGn-v8O8xLbIVtV9JjwLKwHuHGgVPskgDQ5kcdi7Wsl-056gNs2lhMABxNidfeMTPLft8vvCuD3lbpikoC1zcAD9Kitzb-MLK-xXY/s1600-h/140520092397.jpg"><img id="BLOGGER_PHOTO_ID_5337108769395389330" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 228px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibWnNSl5YpBrd8OtOnzPG09zIziGHgMHX1SAMkR4RGn-v8O8xLbIVtV9JjwLKwHuHGgVPskgDQ5kcdi7Wsl-056gNs2lhMABxNidfeMTPLft8vvCuD3lbpikoC1zcAD9Kitzb-MLK-xXY/s320/140520092397.jpg" border="0" /></a><br /><div><br />കോങ്ങാടുവെച്ച് ദക്ഷയാഗത്തിലെ ഒരു പദം ചെയ്തിരുന്നെങ്കിലും,നളചരിതം നാലാംദിവസത്തിലെ ബാഹുകനേപ്പോലെ ഒരു മുഴുനീള ആദ്യാവസാനവേഷം വാസുവാശാന് ചെയ്തു പൂർത്തിയാക്കാനാവുമോ എന്ന ആശങ്ക ഗുരുവായൂരിൽ നിന്നു പരിഹരിക്കപ്പെട്ടു.ഊർജ്ജത്തെ കലാത്മകമായി വിനിയോഗിക്കുന്ന വാസുപ്പിഷാരടിയുടെ രംഗതന്ത്രം അന്ത്യരംഗത്തിൽ വരെ വാസുവാശാനെ ഉന്മിഷിത്തായി നിലനിർത്തി.കഥകളിയുടെ ശൈലീകൃതസൌന്ദര്യതലത്തെ നിരസിക്കാത്ത,അമിതവൈകാരികതകളുടെ വേലിയേറ്റമില്ലാത്ത വാസുവാശാൻ ബാഹുകന്റെ തനതുലാവണ്യത്തിന്റെ തിരിച്ചുവരവായിരുന്നു ഗുരുവായൂരിൽ കണ്ടത്.വർഷങ്ങളോളം കഥകളിയിൽ നിന്നകന്ന ശരീരത്തിലേക്ക് മനസ്സിലെന്നും സമീപസ്ഥമായിരുന്ന രംഗബോധം ഊർജ്ജം പകരുകയായിരുന്നുവെന്നു തോന്നുന്നു.കേശിനിയുമൊത്തുള്ള രംഗത്തിൽ,ഇടയ്ക്കിടെ കുതിരകളെ നോക്കുന്ന തനതുശൈലിപോലും വിട്ടുകളയാതെ ചെയ്തു.പാചകത്തിന്റെ ദൈർഘ്യം പരമാവധി ഒതുക്കി,ആവശ്യമായ സൂചകങ്ങളൊന്നും വിട്ടുകളയാതെ പൂർത്തീകരിക്കുന്നത് പുതിയ ബാഹുകന്മാർ കണ്ടുമനസ്സിലാക്കേണ്ടതായിരുന്നു.<br />“ആനന്ദതുന്ദിലനായ്”എന്ന പദത്തിൽ,സർവ്വാനന്ദദായകമായ ആ പ്രത്യായനത്തിന്റെ മുഴുവൻ ഭാവലയവും നിറഞ്ഞുനിന്നു.“ഉയിർവേരറവോ”ളം കഥകളിയെന്ന പ്രേയസിയുമായി ചേർന്നുവാഴാൻ കൊതിക്കുന്ന ചേതനക്കൊപ്പം,ചിലങ്കകൾ കരഞ്ഞു.“നാഥാ നിന്നെക്കാണാഞ്ഞൂ”എന്ന പദത്തിൽ ദമയന്തി നളനെ സംബോധന ചെയ്യുമ്പോൾ,“ഇങ്ങോട്ടല്ല;അങ്ങോട്ട്”എന്ന അർത്ഥത്തിൽ ശ്രീകോവിലിലേക്ക് ആശാൻ ചൂണ്ടിക്കാണിച്ചത് ഏതു കഥകളിപ്രേമിയുടെ കണ്ണുകളേയും ഈറനണിയിച്ചിരിക്കണം.<br />ഈ തിരിച്ചുവരവ് കാലത്തിന്റെ ആവശ്യമാണ്.കഥകളിയുടെ തനതുസൌന്ദര്യത്തിന്റെ വിജയം.വർഷങ്ങളോളം നടന്ന ഔഷധപ്രയോഗങ്ങൾ പുനരുജ്ജീവിപ്പിച്ചത് ഇന്നു കഥകളിക്കേറ്റവും അത്യാവശ്യമായ ഔഷധിയേയാണ്.സന്താനഗോപാലം ബ്രാഹ്മണനും,കീചകനുമെല്ലാം ഇനിയും നമ്മെ കാത്തിരിക്കുന്നു എന്ന ഗുരുവായൂരിലെ ഈ അറിയിപ്പിനു മുന്നിൽ മനംനിറഞ്ഞ ആഹ്ലാദത്തോടെ നമസ്കരിക്കുന്നു.<br />“ മന്ദപവനൻ തഴുകവേ,കൂരിരുൾ-<br />ഗ്രന്ഥി ഭേദിച്ചു വിരിയുന്നു കോരകം<br />ദേവൻ ദിനേശൻ തൊടുമ്പോൾ തമിസ്രമാം<br />രാവു വെളിച്ചം വിതറും പ്രഭാതമാം!”</div></div>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com32tag:blogger.com,1999:blog-8558223300736378477.post-76625808734006306572009-05-03T01:59:00.004+05:302009-05-22T18:04:15.674+05:30നൃത്താത്മകാസ്വാദനവും കളിയരങ്ങും<strong>നൃ</strong>ത്തം-നൃത്യം-നാട്യം തുടങ്ങിയ പരികൽപ്പനകൾ പലപ്പോഴും ഈ ബ്ലോഗിൽ സംവാദത്തിലെത്തിയിട്ടുണ്ട്.കഥകളിചർച്ചകളിൽ അനിവാര്യമായ സംജ്ഞകളാണ് അവ എന്നതിൽ സംശയമൊന്നുമില്ല.കഥകളി നൃത്യമോ നാട്യമോ (നൃത്യാത്മകനാട്യമോ നാട്യാത്മകനൃത്യമോ)തുടങ്ങിയ തർക്കവിതർക്കങ്ങളും ദീർഘകാലമായി തുടരുന്നു.ആ തർക്കഭൂമിയിലേക്ക് കയറാനല്ല,‘നൃത്താത്മകാസ്വാദനം’എന്ന പാതകം ചെയ്യുന്ന ഒരാളെന്ന നിലയിൽ അതു വിശദീകരിക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.അതിനർത്ഥം,ഞാൻ നൃത്തത്തെ കഥകളിയുടെ പരമകോടിയിൽ പ്രതിഷ്ഠിക്കുന്നു എന്നോ,നൃത്യനാട്യതലങ്ങളെ ആസ്വദിക്കുന്നില്ല എന്നോ,അവ നൃത്താസ്വാദനത്തിനു തുല്യമല്ല എന്നോ അല്ല.ഏതുകലയും പലതരത്തിൽ ഒരാൾക്കു തന്നെ കാണാം.ഇതൊരു ജനാധിപത്യരാഷ്ട്രമായിരിക്കുന്നിടത്തോളം അതിനുള്ള അവകാശമുണ്ട്.നൃത്താത്മകാസ്വാദനം അതുകൊണ്ടുതന്നെ സർവ്വശ്രേഷ്ഠമോ,നിന്ദാർഹമോ ആണെന്നു ധരിക്കേണ്ട.ഇനി നിന്ദാർഹമാണെന്ന് ആർക്കുതോന്നിയാലും ഞാനിങ്ങനെ ആസ്വദിക്കാൻ തന്നെയാണു നിശ്ചയം.<br /><span style="color:#000066;">“ഭാഷാവേഷ വപുഃ ക്രിയാഗുണകൃതാനാശ്രിത്യഭേദാൻ ഗതം<br />ഭാവാവേശവശാദനേകരസതാം ത്രൈലോക്യയാത്രാമയം<br />നൃത്തം നിഷ്പ്രതിബദ്ധബോധമഹിമായഃപ്രേക്ഷകശ്ചസ്വയം<br />സവ്യാപ്താവനിഭാജനം ദിശതുവോദിവ്യഃകപാലീയശഃ”<br /></span>എന്ന മത്തവിലാസശ്ലോകത്തിലെ,നൃത്തോപാസകനായ ശിവൻ നടിക്കുമ്പോൾ തന്നെ സ്വയം പ്രേക്ഷകനായും ചമഞ്ഞു എന്നതിൽ,പ്രേക്ഷകരെക്കുറിച്ചുള്ള സൂക്ഷ്മതത്വമുണ്ട്.നടൻ തന്നെ പ്രേക്ഷകനും,പ്രേക്ഷകൻ തന്നെ നടനുമാണ് എന്നതാണു പ്രധാനം.പ്രേക്ഷകദൃഷ്ടി ഉൾക്കൊള്ളാത്ത നടൻ നല്ല നടനോ,നടദൃഷ്ടിയെ സ്വാംശീകരിക്കാത്ത പ്രേക്ഷകൻ നല്ല പ്രേക്ഷകനോ അല്ല.അഥവാ,നടന്റെ പരഭാഗമാണ് പ്രേക്ഷകൻ.ഈ പരിപ്രേക്ഷ്യത്തിൽ നിന്നുവേണം നൃത്താംശങ്ങളുടെ ആസ്വാദനസ്ഥലത്തേക്കു പ്രവേശിക്കേണ്ടത്.<br />ആദ്യമായി,നൃത്തം-നൃത്യം എന്നീ ഭാരതീയപരികൽപ്പനകളെ ഒന്നു വിശദമാക്കാൻ ശ്രമിക്കട്ടെ.സമഗ്രമായിട്ടല്ല,തുടർചിന്തകൾക്കനിവാര്യമായ പശ്ചാത്തലസൃഷ്ടിക്കേ മുതിരുന്നുള്ളൂ.<br /><strong><span style="color:#660000;">നൃത്തം<br />---------<br /></span></strong>നൃത്തത്തിന് ദശരൂപകാരനായ ധനഞ്ജയൻ നൽകുന്ന നിർവ്വചനം “നൃത്തം താളലയാശ്രയം”എന്നാണ്.താളലയസമന്വിതമായ ഗാത്രവിക്ഷേപമാണ് നൃത്തം.നാട്യശാസ്ത്രത്തിന്റെ നാലാമദ്ധ്യായം നൃത്തത്തിന്റെ ലക്ഷണനിർദ്ദേശങ്ങളും,സവിശേഷതകളും,പരിമിതികളും ചർച്ചചെയ്യുന്നു.<br />“ഹസ്തപാദസമായോഗ”മായ കരണങ്ങൾ ചേർന്നുണ്ടാകുന്ന അംഗഹാരങ്ങളാണ് നൃത്തത്തിലെ പ്രധാനഘടകം.കരവർത്തനങ്ങൾ ഉൾപ്പെടെയുള്ള രേചകങ്ങളോടുകൂടി കരണമൂലകമായ അംഗഹാരങ്ങൾ പ്രയോഗിക്കപ്പെട്ടാൽ നൃത്തമായി.രേചകം എന്നത് പദം,കടി,കണ്ഠം,കരം എന്നിവയുടെ വലനമാണ്.ഇവയുടെ സഞ്ചാലനയോഗം-ഒരു സ്ഥാനം വിട്ട് അന്യസ്ഥാനം പ്രാപിക്കുന്നതു വരെയുള്ള ക്രിയ-ആണ് കരണം.നൃത്തം മൌലികമായും പ്രാദേശികസ്വഭാവമുള്ളതാണ്.“നൃത്തം ച ദേശീതി”എന്നു ദശരൂപകവ്യാഖ്യാതാവായ ധനികൻ.പൊതുസ്വഭാവത്തിലേക്കു സമന്വയിപ്പിക്കപ്പെടാത്ത വൈവിധ്യസമ്പന്നമായ ദേശിയാണ് നൃത്തം.അർത്ഥഭാവങ്ങളെ പ്രത്യക്ഷേണ പ്രകടമാക്കാത്തതാണ് ശാസ്ത്രദൃഷ്ടിയിൽ നൃത്തസ്വഭാവം.“ഗാത്രവിക്ഷേപമാത്രംതു സർവ്വാഭിനയവർജ്ജിതം”എന്നാണ് നൃത്തത്തെ സംഗീതരത്നാകാരൻ വിലയിരുത്തുന്നത്.<br /><strong><span style="color:#660000;">നൃത്യം<br />-------<br /></span></strong>“ഭാവാശ്രയം നൃത്യം” എന്നാണ് ധനഞ്ജയൻ നൃത്യത്തിനു നൽകുന്ന നിർവ്വചനം.ഭാവാശ്രിതമായ ഗാത്രവിക്ഷേപമാണ് നൃത്യം.“നൃത്യം പദാർത്ഥാഭിനയാത്മകം മാർഗമിതി പ്രസിദ്ധം”എന്നു ധനികൻ.പദാർത്ഥാഭിനയപ്രധാനമായ നൃത്യം ശാസ്ത്രീയപദ്ധതിബദ്ധവും,മാർഗിയെന്നു പ്രസിദ്ധിയുള്ളതുമാണ്.“ആംഗികാഭിനയം”കൊണ്ട് ഭാവത്തെ വ്യഞ്ജിപ്പിക്കുന്ന നർത്തനം ആണു നൃത്യമെന്നു സംഗീതരത്നാകരം.ചുരുക്കത്തിൽ അഭിനയനിഷ്ഠമായ നൃത്യം നൃത്തത്തേയും സംവഹിക്കുന്നു.<br /><strong><span style="color:#660000;">നൃത്തം കഥകളിയിൽ<br />-----------------------</span></strong><br />താളലയാശ്രിതമായ ഗാത്രവിക്ഷേപത്തിന്റെ ലാവണ്യമാണ് കഥകളിയുടെ പ്രാഥമികവും പ്രധാനവുമായ സൌന്ദര്യതലമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.പലകാലങ്ങളിലും പ്രകാരങ്ങളിലുമുള്ള കലാശങ്ങൾ,അടക്കം,തോങ്കാരം,ഇരട്ടി തുടങ്ങി പലപ്രകാരത്തിലുള്ള നൃത്തവിശേഷങ്ങൾ കഥകളിയിലുണ്ട്.എന്നാൽ അവമാത്രമല്ല കഥകളിയിലെ നൃത്തത്തിന്റെ സാനിദ്ധ്യം.ഓരോ മുദ്രയുടേയും തദനുസാരിയായ ശരീരത്തിന്റെയും സഞ്ചാലനയോഗം താളലയാശ്രിതമായി നിർവ്വഹിക്കുന്നിടത്താണ് കഥകളിനൃത്തത്തിന്റെ സാഫല്യം കുടികൊള്ളുന്നത്.ആ ധർമ്മംനിന്നുകൊണ്ടു വേണമെന്നുപോലുമില്ല.കലാ.ഗോപിയുടെ ബാലി “ബാധിതസ്യ സായകേന”എന്ന പദം ഇരുന്നഭിനയിക്കുന്നതുകണ്ടപ്പോൾ,ഞാനത്ഭുതത്തോടെ നോക്കിനിന്ന ഒരുകാര്യമാണ്,ആ അഭിനയസ്വാതന്ത്യത്തിലും ഗോപിയാശാന്റെ മുദ്രകൾ 16 മാത്രയിലുള്ള ചെമ്പടയുടെ സവിശേഷസ്ഥാനങ്ങളിൽ തുടങ്ങിയുമൊടുങ്ങിയും ലയാത്മകമാകുന്നത്.(ഇതു “കുണ്ഡിനനായക”യിലും “വിജനേബത”യിലുമെല്ലാം കാണാം)നൃത്തത്തെ ഈ വിശാലമായ പശ്ചാത്തലത്തിൽ ചിന്തിച്ചുകണ്ടിട്ടുള്ളത് കുമ്മിണി വാസുദേവൻ നമ്പൂതിരിപ്പാടാണ്.<br />“ശുദ്ധനൃത്തം”എന്ന ഒന്ന് കഥകളിയിലില്ല എന്ന് പറയാറുണ്ട്.ഏതു നൃത്താംശത്തേയും സ്ഥായീഭാവത്തിലേക്കു സമന്വയിപ്പിക്കുക എന്നതാണ് കഥകളിയുടെ രീതി.മോഹിനിയാട്ടത്തിലെപ്പോലെ,ഏതു നിലവിളിപ്പദത്തിനിടക്കും ജതികൾ വരുമ്പോൾ ചിരിച്ചു പുരികമിളക്കിച്ചെയ്യുന്ന പരിപാടി കഥകളി അനുവദിക്കുന്നില്ല.സ്ഥായീഭാവത്തിലേക്ക് തുടർന്നു വരുന്ന ശുദ്ധനൃത്തങ്ങളേയും സമന്വയിപ്പിക്കുന്നതിനാൽ തന്നെ അവ ഭാവാശ്രിതങ്ങളായ നൃത്യങ്ങളായി രൂപാന്തരപ്പെടുന്നു.അതിനാൽ തന്നെ,നൃത്തം ഒരു അന്യവൽക്കരണോപാധിയായി ഉപയോഗിക്കപ്പെടുന്നു എന്ന മാധവൻ കുട്ടിയേട്ടനടക്കമുന്നയിക്കുന്ന വാദം എനിക്കു മനസ്സിലായിട്ടില്ല.കീഴ്പ്പടം കുമാരൻ നായരായിരുന്നു ഭാവതലത്തെ കേവലനൃത്തങ്ങളേപ്പോലും ഇഴചേർത്ത രാസവിദ്യയിലെ ചക്രവർത്തി.<br /><strong><span style="color:#660000;">നൃത്താത്മകാസ്വാദനം<br />------------------------<br /></span></strong>തുടർച്ചയായി കേൾക്കുന്നതാണ്,കഥകളിയിലെ നൃത്തങ്ങൾ മാത്രമാസ്വദിക്കുന്നവരോടുള്ള പരാതികൾ. നൃത്തമെന്ന സംജ്ഞയുടെ കേവലാർത്ഥമേ അവർ കണക്കിലെടുക്കാറുള്ളൂ,മുൻപ് സൂചിപ്പിച്ച നൃത്തബോധത്തിലേക്ക് പലരും ശ്രദ്ധാലുക്കളാകാറുമില്ല.വാസ്തവത്തിൽ “നൃത്താത്മകാസ്വാദനം”എന്നൊരു സംജ്ഞക്കു തന്നെ പ്രസക്തിയുണ്ടെന്നു തോന്നുന്നു.താളലയാശ്രിതമായ ഗാത്രവിക്ഷേപത്തിന്റെ ലാവണ്യത്തിൽ വ്യാമുഗ്ദ്ധനാവുന്ന അവസ്ഥ പലപ്പോഴും എന്നിലുണ്ട്.പ്രസ്തുതസന്ദർഭത്തിന്റെ ഔചിത്യചിന്തകളെപ്പോലും വകഞ്ഞുമാറ്റിക്കൊണ്ട്,മറ്റൊരു കലയുടേയും ശരീരഭാഷക്കു സ്വായത്തമാക്കാനാവാത്ത നർത്തനചാരുതയിൽ കണ്ണുടക്കുന്നത് ഒരു വലിയ പാതകമെങ്കിൽ,ഞാനാ പാതകത്തെ സ്നേഹിക്കുന്നു.രാമൻകുട്ടിനായരാശാന്റെ തോരണയുദ്ധം ഹനുമാൻ,സമുദ്രദർശനസമയത്ത് മീൻ പിടിക്കുന്നതും നക്രങ്ങളെ കാണുന്നതും എന്റെ ഔചിത്യചിന്തയെ തട്ടിയുണർത്താറില്ല,താളസമീചീനതയുടെ ലയഭംഗിയിൽ വീണുപോയ ആ മുഹൂർത്തത്തിൽ ദർശിക്കുന്നത് അർത്ഥനിരപേക്ഷവും,താളലയാശ്രിതവുമായ നൃത്തത്തെത്തന്നെയാണ്.കൈലാസോദ്ധാരണസമയത്ത്(ബാലിവിജയത്തിലെ)ഞാൻ ആസ്വദിക്കുന്നത് മുഖത്തുവിരിയുന്ന അഭിനയത്തെയോ ഔചിത്യത്തെയോ അല്ല,‘പർവ്വതം’എന്ന മുദ്ര ചവിട്ടിമാറി വിട്ടശേഷം നിർമ്മിക്കപ്പെടുന്ന താളാനുസാരിയായ സൂക്ഷ്മമായ അംഗസഞ്ചാലനയോഗത്തിന്റെ ചതുരശ്രശോഭയെത്തന്നെയാണ്.<br />ചൊല്ലിയാട്ടത്തിൽ,ഈ ആസ്വാദനശീലം കുറേക്കൂടി പ്രയുക്തമാം വിധം അബോധതലങ്ങളിൽ പ്രവർത്തിക്കുന്നു.കിർമീരവധം കൃഷ്ണന്റെ “കഷ്ടമഹോ”എന്ന പദമാണ് എനിക്കു നൽകാവുന്ന ഒരു മികച്ച ഉദാഹരണം. മുറിയടന്തതാളത്തിന്റെ കൃത്യമായ സ്ഥാനങ്ങളിൽ വിന്യസിച്ചിരിക്കുന്ന ആ അനുപമശിൽപ്പത്തിൽ മറ്റെന്താണ് ആസ്വദിച്ചിരിക്കാനാവുക?പഞ്ചാരിയിൽ കാൽകുടഞ്ഞുള്ള ആ വട്ടം വെച്ചുകലാശവും,വലത്തോട്ട് കെട്ടിച്ചാടിക്കലാശിക്കുന്ന ആ മുറിക്കലാശവുമെല്ലാം ആ സമഗ്രനൃത്തത്തിന്റെ പൂരകങ്ങൾ മാത്രമായാണ് അനുഭവപ്പെടുക.<br />രാമൻകുട്ടിയാശാനെപ്പറ്റിയുള്ള മനോജ് കുറൂരിന്റെ ലേഖനത്തിൽ വിവരിക്കുന്ന സവിശേഷമായ മിക്ക സന്ദർഭങ്ങളും(ക്ഷത്രിയവംശത്തിലെ “പിടിക്കുക,വെട്ടുക….”പർവ്വതങ്ങളുടെ ചിറകരിയൽ….)ആസ്വദിക്കുന്നത് നൃത്താത്മകാസ്വാദനത്തിന്റെ തലത്തിൽ നിന്നു തന്നെയാണ്.രാമൻകുട്ടിയാശാന്റെ സഹജശീലമാണ് ഈ “ഏറ്റിച്ചുരുക്കൽ”പ്രക്രിയ.നക്രതുണ്ഡിയോട് “വാ”എന്നു പറഞ്ഞ് തിരിഞ്ഞോടുന്ന നരകാസുരനെ നോക്കുക-“വാാാാ”,“വാാാ”,“വാാ”,“വാ”എന്നിങ്ങനെ ചുരുക്കാതെ,ആശാന്റെ നരകാസുരനെ കാണുകയില്ല.<br />നൃത്താത്മകസ്വാദനത്തിന്റെ കാര്യത്തിൽ,നമ്മുടെ മുൻധാരണയെ സാർത്ഥകമാക്കുന്ന ആവിഷ്കാരമാണ് നമുക്കു രസിക്കുന്നത് എന്നതു മറ്റൊരു വസ്തുതയാണ്.(ഇവയൊക്കെ എഴുതിഫലിപ്പിക്കൽ അത്യന്തം ദുഷ്കരമാണ്.)താളത്തിന്റെ ഇന്ന മാത്രയിൽ ഇന്ന ആംഗികപ്രയോഗത്തിന്റെ പൂർത്തീകരണമുണ്ടാകുമെന്ന മുൻധാരണയുടെ സാഫല്യം അനുഭൂതിദായകമാകുന്നു.“ശൃംഖല മോചിച്ചൂ ഞാൻ”എന്നു തുടങ്ങിയാൽ നമുക്കറിയാം,അടന്തയുടെ അഞ്ചാം മാത്രയിൽ പരത്തിച്ചവിട്ടുമെന്ന്,അവസാനമാത്രയിൽ നിലത്തേക്ക് നോക്കുമെന്ന്….ഈ ധാരണയുടെ സൂക്ഷ്മവും ലയാത്മകവുമായ പൂർത്തീകരണം നൃത്താത്മകാസ്വാദനത്തിന് സന്തോഷപ്രദമാണ്.അപ്പോൾ ആണ് “ബലേ!”എന്നു പറയുക.ഇനി മറ്റൊന്നുണ്ട്,നമ്മുടെ മുൻധാരണയെ ഉല്ലംഘിച്ചുകൊണ്ട്,എന്നാൽ സവിശേഷമാം വിധം ലയാത്മകമായിത്തീർന്നുകൊണ്ട് സൃഷ്ടിക്കുന്ന നൃത്തതലം.അപ്പോഴാണ് “അടിബലേ!”എന്നു പറഞ്ഞുപോവുക.ഗോപിയാശാൻ “ഉചിതമപരവരണോദ്യമം”എന്നതിലെ “ഉചിതം”എന്നു ചെമ്പടയുടെ ആദ്യമാത്രയിൽ ഘടിപ്പിക്കുന്നത് മനോജ് സൂചിപ്പിച്ചിട്ടുണ്ടല്ലോ.ഗോപിയാശാന്റെ ബാഹുകൻ കാണാത്ത,എന്നാൽ കഥകളിയുടെ നൃത്താംശത്തെപ്പറ്റി സൂക്ഷ്മബോധമുള്ള ഒരു ആസ്വാദകനെ സങ്കൽപ്പിക്കുക.അത്തരമൊരു സഹൃദയൻ ഒരിക്കലും ആ മുദ്രാവിന്യാസം പ്രതീക്ഷിക്കുകയില്ല.അപ്രതീക്ഷിതമായ ആ “ഗോപിമാന്ത്രികസ്പർശം”അയാളെക്കൊണ്ട് “അടിബലേ!”എന്നു പറയിപ്പിക്കും എന്നതു തീർച്ചയാണ്.ഇനി മൂന്നാമതൊന്നുണ്ട്,മുൻകൂട്ടിപ്രതീക്ഷിക്കാനാവും എന്ന നൃത്താത്മകാസ്വാദകന്റെ അഹങ്കാരത്തിലടിക്കുന്ന പ്രകടനം.അത് അത്രയെളുപ്പം ദഹിക്കില്ല.വേവാത്ത ഭക്ഷണം പോലെയായിരിക്കും,അത്.മെല്ലെ….വളരെമെല്ലെ വേണം ദഹിക്കാൻ.ദഹിക്കണമെങ്കിൽ പുതിയവക്കുനേരെ കണ്ണടക്കാത്ത ഭാവുകത്വം അനിവാര്യവുമാണ്.കീഴ്പ്പടം ആണ് ഈ അഹങ്കാരഫണങ്ങൾക്കു മുകളിൽ നർത്തനമാടിയ ഒരു കണ്ണൻ.ചമ്പ താളത്തിൽ സന്താനഗോപാലം ബ്രാഹ്മണന് “എട്ടുബാലന്മാർ”എന്നെണ്ണാൻ ലളിതവും അയത്നസുന്ദരവുമായ ഒരു മാർഗമുണ്ട്,അതു സുന്ദരവുമാണ്.പക്ഷേ,കീഴ്പ്പടത്തിന്റെ ബ്രാഹ്മണന് പല നടകളിലൂടെ എണ്ണി,നമ്മുടെ അഹങ്കാരങ്ങളെ പരിഹസിച്ചാലേ തൃപ്തിയായിരുന്നുള്ളൂ.അതു ദഹിക്കാതെ,ഇന്നും നമുക്കുള്ളിൽ കിടപ്പുണ്ടുതാനും.പക്കിൽ മുദ്രവിടുക എന്നത് സഹജശീലമായിരുന്നുവല്ലോ അദ്ദേഹത്തിന്.<br />മറ്റൊന്നുള്ളത്.ഈ ബോധമേ ഇല്ലാത്ത മന്ദബുദ്ധിയായി അരങ്ങത്തു തോന്നിയതു കാണിക്കുക എന്നതാണ്.അതു തെക്കുവടക്കുഭേദമില്ലാതെ നാമിപ്പോൾ നിരന്തരം കണ്ടുസഹിക്കുന്നതായതുകൊണ്ട്,ഉദാഹരിക്കുന്നില്ല.<br />ചൊല്ലിയാട്ടം കാണുക,കണ്ടുശീലിക്കുക എന്നതാവും ഒരാസ്വാദകന് കഥകളിയുടെ നൃത്താത്മകാസ്വാദകനാവാൻ(അതു വേണമെന്നുണ്ടെങ്കിൽ)ഏറ്റവും നല്ല മാർഗം.അതു പണ്ടുമുതലേ കഥകളിയാചാര്യർ പറയുന്ന കാര്യമാണ്.പുതിയ മാറിയ സാഹചര്യത്തിൽ,മറ്റെന്തു മാർഗമാണ് അതിനുള്ളത് എന്നാലോചിക്കേണ്ടതാണ്.ഏതായാലും പത്മനാഭനാശാന്റെ പുസ്തകം കാണാതെപഠിച്ചാലോ,നിവർത്തിവെച്ചുകളികണ്ടാലോ ആ ലാവണ്യശീലം ഉരുവംകൊള്ളില്ലെന്നുതീർച്ചയാണ്.ഏച്ചുകെട്ടിയ മുഴപ്പ് അതിനുണ്ടാകും.അത്തരം ‘കഥകളിപണ്ഡിതരു’ടെ വിലയിരുത്തലുകളിലും അതു പ്രതിഫലിക്കും.(ആ പുസ്തകങ്ങൾ തുറന്നുവെച്ചു കുട്ടികളെ ചൊല്ലിയാടിക്കുന്ന മഹാരഥികളായ കഥകളിയാചാര്യന്മാരും ഉണ്ടെന്നു കേൾക്കുന്നു-അപ്പോപ്പിന്നെ മറ്റേതു സഹിക്കാം,അതുവേറെക്കാര്യം)<br />നൃത്തത്തിന്റെ വിശാലമായ അർത്ഥതലത്തെ ഉൾക്കൊള്ളാതെ കഥകളിയാസ്വദിക്കാനാവില്ല എന്നൊന്നുമില്ല.നൃത്താത്മകാസ്വാദനമായാൽ എല്ലാമായി എന്നുമില്ല.പക്ഷേ,കഥകളിയുടെ ശൈലീകൃതസ്വരൂപത്തെ ആഴത്തിൽ മനസ്സിലാക്കാനും ആസ്വദിക്കാനും അതനിവാര്യമാണ്.<br />എല്ലാ കലാംശവും രൂപവൽക്കരിക്കപ്പെടുന്നത് സവിശേഷമായ സാംസ്കാരികാവസ്ഥകളിലാണ്.ശരീരം,ശരീരചര്യകൾ(bodily practices),ജ്ഞാനം,അധികാരം,വാഹകം(agency),എന്നിവയുടെ മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങൾ,ഈ ബന്ധങ്ങളെ പ്രതിനിധാനം ചെയ്യുന്ന ശരീരത്തിന്റെ വ്യവഹാരങ്ങൾ എന്നിവയുടെയെല്ലാം പങ്ക് നൃത്തത്തിന്റെ രൂപീകരണത്തിലുമുണ്ട്.ചര്യയിലൂടെയാണ്(practice)വ്യത്യസ്തമായ ഈ മേഖലകൾ നൃത്തത്തിലേക്കു സമന്വയിക്കപ്പെടുന്നത്.യൂജിനോ ബാർബയുടെ “എക്സ്ട്രാ ഡൈയ്ലി”എന്ന നാട്യധർമ്മികൽപ്പന നോക്കുക.സാധാരണീകൃതമായ ചര്യകളിൽ നിന്നു വിഭിന്നമായി,ഉത്കൃഷ്ടവൽക്കരിക്കപ്പെട്ട വൃത്തികളാണ് കഥകളിനൃത്തത്തിലും നാം ദർശിക്കുന്നത്.നൃത്തത്തിന്റെ ശൈലീകൃതതലം അങ്ങനെയാണ് കഥകളിയുടെ ജീവനാകുന്നത്.ശൈലീകൃതമായ നൃത്തത്തെ അവഗണിക്കുകയോ,ഒട്ടും ശൈലീകൃതമല്ലാത്ത,നൂറ്റാണ്ടുകളുടെ കർമ്മകാണ്ഡങ്ങളിലൂടെ കഥകളി ആർജ്ജിച്ച നൃത്തബോധത്തെ കീറിക്കളയുകയോ ചെയ്യുന്ന നൃത്തം ആസ്വാദകരിൽ വൈരൂപ്യമാണുളവാക്കുന്നത്.ദുര്യോധനവധത്തിലെ സഭായാത്രക്കായുള്ള ഒരുക്കങ്ങളുടെ കൂട്ടത്തിൽ,ശിങ്കാരിമേളത്തിനു ആധുനികദുശ്ശാസനന്മാർ ‘നൃത്തം’വെക്കുമ്പോൾ ഓക്കാനം വരുന്നത് വെറുതേയല്ല.<br />സവിശേഷസ്ഥാനങ്ങളിലെ പല നൃത്താംശങ്ങളും എടുത്തുപോവുകയോ രൂപം മാറുകയോ ചെയ്തിട്ടുണ്ട്.കിരാതത്തിലെ കാട്ടാളനും കാട്ടാളസ്ത്രീയുമായി തിരശ്ശീലക്കുപിന്നിലേക്കുപോകുന്നസമയത്തെ ഹ്രസ്വവും ചേതോഹരവുമായ നൃത്തത്തെ ശിവതാണ്ഡവമാക്കി മാറ്റിയത് കീഴ്പ്പടമായിരുന്നു.ഇപ്പോൾ നോക്കിയാൽ പഴയ,വില്ലു പിന്നിലേക്ക് പിടിച്ചുകൊണ്ടുള്ള ആ നൃത്തമേ കാണാനില്ലാതായിരിക്കുന്നു.(പുതിയ കാട്ടാളന്മാർ പലതും ഇതൊന്നുമല്ല കാണിക്കുന്നത്.ആ പരിണാമങ്ങളുടെയൊന്നും അർത്ഥമേ എനിക്കു മനസ്സിലായിട്ടില്ല)സന്താനഗോപാലം അർജ്ജുനൻ പത്താമത്തെ കുട്ടിയെ കൊടുക്കുമ്പോൾ അർജ്ജുനനും ബ്രാഹ്മണനും കൂടിയും,“തൊട്ടേനേ ഞാൻ കൈകൾ കൊണ്ടു”എന്നിടത്ത് ഹംസവും ദമയന്തിയും കൂടിയും കളിക്കുന്ന ഹ്രസ്വനൃത്തം,തോരണയുദ്ധത്തിലെ രാവണന് ഹനൂമാൻ പന്തം കാണിച്ചശേഷം പിന്മാറുമ്പോൾ കാണിച്ചിരുന്നിടത്തുനിന്ന് പകർന്നുവന്നതാവാമെന്നു തോന്നുന്നു.എന്നാൽ പ്രസ്തുതസ്ഥാനത്തുനിന്ന് അതെടുത്തു പോവുകയും ചെയ്തു.(കവളപ്പാറയും പട്ടിക്കാംതൊടിയും ചേർന്ന് ചെയ്തിരുന്നു എന്ന് കീഴ്പ്പടം പറഞ്ഞുകേട്ടിട്ടുണ്ട്.കീഴ്പ്പടവും പത്മനാഭനാശാനുമായും അപൂർവ്വം വേദികളിൽ അതുചെയ്തിരുന്നു)സാരിനൃത്തത്തിന്റെ ഘടന ആകെ പുതുക്കി,കഥക്കിന്റെയോ മറ്റോ പ്രയോഗങ്ങൾ ചേർത്ത് സദനം ഭാസിയെപ്പോലുള്ളവർ അവതരിപ്പിക്കുന്നതുകാണാം.“ദാസിയാവുമുർവ്വശി”യിലെ അദ്ദേഹത്തിന്റെ ആശാന്റെ കഥക്കുപോലെ,അതു ദഹിക്കാത്ത വസ്തുവാകുന്നില്ല.പുതിയ പല നടന്മാരും ചില സവിശേഷമായ നാടകീയ പോസ്റ്ററുകൾ നിർമ്മിക്കാനുള്ള ആഗ്രഹം കൊണ്ടോ എന്തോ,നൃത്താംശങ്ങളെ പലപ്പോഴും വ്യത്യസ്തമായി ഉപയോഗിക്കുന്നതു കാണാം.അതു ചിലപ്പോഴൊക്കെ അത്യന്തം ഹൃദയഹാരികളാവുകയും ചെയ്യുന്നു.കലാ.ഷണ്മുഖന്റെ ഉത്തരാസ്വയംവരം ഭാനുമതി,“സുന്ദരാ ശൃണു കാന്താ”എന്ന പദത്തിൽ,“സജ്ജശരാസിജഗജ്ജയി മന്മഥൻ”എന്നിടത്തുനൽകുന്ന ഒരു പ്രത്യേകനൃത്തവിശേഷവും,പോസും കണ്ട് എനിക്കു കൊതി തീർന്നിട്ടില്ല.കുമ്മി പോലുള്ള പല നൃത്താംശങ്ങളും ഗായകന്മാർക്കു സംഗതികൾ നിറച്ചുപാടാനുള്ള സൌകര്യമൊരുക്കിക്കൊടുക്കാനായി പതിഞ്ഞുവരുന്നതോടെ,ജൈവമായ ചാരുത നഷ്ടപ്പെട്ട ശരീരക്രിയകളാകുന്നതും ശ്രദ്ധേയമാണ്.പകുതിപ്പുറപ്പാടുപോലെ താരതമ്യേന പുതിയ നൃത്തസൃഷ്ടികൾക്കുവരെ വേണ്ടത്ര അരങ്ങുകൾ ലഭിക്കുന്നുമില്ല.<br />ശരീരത്തിന്റെ നിരന്തരവും,ശാസ്ത്രീയവുമായ പരിശീലനപ്രക്രിയയിലൂടെയാണ് മികച്ച അനുഭവം സൃഷ്ടിക്കാനാവുന്ന നൃത്തത്തിലേക്ക് ഒരു കഥകളിനടനെത്തിപ്പെടാനാവുന്നത്.ജന്മസിദ്ധമായ പ്രതിഭാവിലാസത്തിനൊപ്പം പരിശീലനചര്യയിലൂടെ,സ്വന്തം ശരീരത്തിന്റെ സാദ്ധ്യതകളേയും പരിമിതികളേയും തിരിച്ചറിയുന്ന നടനാണ് മികച്ച നൃത്താവതാരകനാവുന്നത്.ആ പരിശീലനപ്രക്രിയ ആധുനികകാലഘട്ടത്തിൽ എങ്ങനെ പരിഷ്കരിക്കപ്പെടണം എന്നത് മറ്റൊരു വിപുലവിഷയമാണ്.<br /><em><span style="color:#000099;">അവലംബം:നാട്യശാസ്ത്രം:ഭരതൻ,ദശരൂപകം:ധനഞ്ജയൻ,അവലോകം:ധനികൻ,സംഗീതരത്നാകരം:ശാർങ്ഗദേവൻ,ഭാരതീയകാവ്യശാസ്ത്രസാരം:വേദബന്ധു.</span></em>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com64tag:blogger.com,1999:blog-8558223300736378477.post-14351749523667365622009-04-25T18:19:00.002+05:302009-04-25T19:12:06.053+05:30ഒരു മഹാവൃക്ഷവും മൂന്നു ശിഖരങ്ങളും-ഭാഗം:2<strong>അ</strong>ൽപ്പം ദീർഘമായ ഇടവേളക്ക് നിർബ്ബന്ധിതമായ സാഹചര്യത്തെ മുൻനിർത്തി,പ്രിയ വായനക്കാർ എനിക്കു മാപ്പുതരുമെന്ന പ്രതീക്ഷയോടെ,ഈ രണ്ടാം ഭാഗം നിങ്ങൾക്കു മുന്നിലർപ്പിക്കുന്നു:<br /> പട്ടിക്കാംതൊടിക്കളരിയുടെ മൂന്നു സദ്ഫലങ്ങളെ മുൻനിർത്തിയുള്ള വിശകലനത്തിലെ,ആദ്യ ശിഖരമായ വാഴേങ്കട കുഞ്ചുനായരെപ്പറ്റിയാണ് നാം പറഞ്ഞുനിർത്തിയത്.അദ്ദേഹത്തിന്റെ കളരിയിലും അരങ്ങിലുമുള്ള സംഭാവനകളെപ്പറ്റി “ഔചിത്യം”എന്ന വാക്കിലൊതുക്കിപ്പറയുന്നത് ഒരേ സമയം അനൌചിത്യവുമാണെന്ന തിരിച്ചറിവോടെ,ഈ ഭാഗത്തിൽ,ഔചിത്യവീക്ഷണത്തിലൂന്നിയ പരിഷ്കരണങ്ങളെപ്പറ്റി കൂടുതൽ അലോചനകൾ പങ്കുവെക്കട്ടെ.ഭാരതീയാചാര്യന്മാരുടെ ദർശനത്തെ സമഗ്രമായി “രസാനുഭൂതി”എന്നു പറയാം.രസനിഷ്പത്തിക്ക് അനിവാര്യമായ ഒന്നാണ് ‘ഔചിത്യ’മെന്ന ധാരണ,ഭാരതീയാലങ്കാരികരിൽ തുടക്കം മുതലേയുണ്ട്.<br /><strong>ഔചിത്യസമ്പ്രദായം<br />-------------------------<br /></strong> ഭരതന്റെ നാട്യശാസ്ത്രത്തിൽ തന്നെ,വാസ്തവത്തിൽ ഔചിത്യത്തിന്റെ അങ്കുരമുണ്ട്.അഭിനവഗുപ്തനിലും ആനന്ദവർദ്ധനിലെത്തുമ്പോൾ,ഔചിത്യത്തിന്റെ പ്രകാശം കൂടുതൽ തെളിയുന്നതു കാണാം.“അനൌചിത്യാദൃതേ നാന്യത് രസഭംഗസ്യ കാരണം”(അനൌചിത്യമല്ലാതെ മറ്റൊന്നുമല്ല,രസഭംഗത്തിനു കാരണമായിട്ടുള്ളത്.)എന്നു പ്രസ്താവിക്കുന്ന ആനന്ദവർദ്ധനനിൽ നിന്ന് ക്ഷേമേന്ദ്രനിലേക്കധികം ദൂരമില്ല.രസം കാവ്യാത്മാവാണെന്നു സമ്മതിക്കുമ്പോഴും,ഔചിത്യം രസത്തിന്റെ ജീവനാണെന്നു ഘോഷിച്ച ക്ഷേമേന്ദ്രന്റെ ആശയത്തെ പൊതുവേ ആരും തിരസ്കരിച്ചിട്ടില്ല.ഔചിത്യം കാവ്യശാസ്ത്രത്തിൽ ഒരു സമ്പ്രദായമായി വലിയതോതിൽ പ്രതിഷ്ഠാപിതമായില്ലെങ്കിലും,രസ-ധ്വനികളുടെ അനുയായികൾ എന്നും ഔചിത്യവിചാരത്തിന് അർഹമായ മാന്യതയും സ്ഥാനവും നൽകിപ്പോന്നു.അലങ്കാരങ്ങളും ഗുണങ്ങളും ഔചിത്യമില്ലെങ്കിൽ ഹാസാസ്പദം(പരിഹാസ്യം)ആവും എന്ന ക്ഷേമേന്ദ്രമതത്തിന്റെ സവിശേഷമായ പ്രത്യക്ഷീകരണമാണ് കുഞ്ചുനായർ കഥകളിയിൽ സാധ്യമാക്കിയത്.<br /> സൌകര്യാർത്ഥം,നമുക്ക് കളിയരങ്ങിലെ ഔചിത്യത്തെ രണ്ടാക്കിത്തിരിക്കാം,ഇവ പരസ്പരസംബന്ധിയാണെന്ന ബോധ്യത്തോടെ.<br /><strong>1)പ്രമേയപരമായ ഔചിത്യം<br />------------------------------------</strong><br /> കഥകളിയുടെ പ്രമേയത്തിന്റെ പരമപ്രധാനമായ ഗുണം,തീർച്ചയായും അതിന്റെ പ്രതിപാദ്യസാധ്യത-രംഗസാധ്യത തന്നെയാണ്.കവികൾ തോന്നുമ്പോലെ രചിച്ച കാവ്യങ്ങളേക്കാൾ,പ്രതിപാദ്യത്തെക്കുറിച്ചുള്ള-അരങ്ങിനെക്കുറിച്ചുള്ള ബോധ്യത്തോടെ ചെയ്യുന്ന പ്രമേയരചനയാണ് കഥകളിയാവശ്യപ്പെടുന്നത്.ഈ വീക്ഷണത്തിൽ നോക്കിയാൽ,ഇന്നു വരെ ഉണ്ടായതിൽ വെച്ച് ഏറ്റവും സമർത്ഥമായ ആട്ടക്കഥകളെപ്പറ്റി സംശയിക്കേണ്ടതില്ല,കോട്ടയം കഥകൾ തന്നെ.പദാനുപദം മുദ്രാനുസൃതവും താളാനുസൃതവുമായി അടുക്കി നിർമ്മിക്കപ്പെട്ടിരിക്കുന്ന കോട്ടയം കഥകളോട് ഒരു മത്സരത്തിനുപോലും മറ്റുകഥകൾക്കാവില്ല.കാവ്യഭംഗിയിൽ തമ്പുരാന്റെ അടുത്തെങ്ങുമെത്തില്ലെങ്കിലും,അരങ്ങിനനുയോജ്യമായ ഭാഷയിൽ നിർമ്മിക്കപ്പെട്ടവയാണ് മന്ത്രേടത്തു നമ്പൂതിരിപ്പാടിന്റെ സുഭദ്രാഹരണം,കാർത്തികത്തിരുനാളിന്റെ നരകാസുരവധം,ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം,കീചകവധം,ദക്ഷയാഗം തുടങ്ങിയവ.മറ്റൊരു തലത്തിൽ,പ്രമേയത്തിന്റെ ദുർബലസാഹചര്യത്തെ വിഗണിച്ചുകൊണ്ടും കഥകളി രാവണോത്ഭവം പോലുള്ള അനുപമരംഗശിൽപ്പങ്ങൾ തീർത്തു.ഇവയുടെ പ്രമേയത്തിനനുസരിച്ചുള്ള രംഗഭാഷ്യം ഏറെക്കുറെ പട്ടിക്കാംതൊടിയുടെ ഉദ്ഗ്രഥനത്തോടെ സുഘടിതമായി എന്നു പറയാം.അനാവശ്യമായ ദുർമേദസ്സുകളെല്ലാം എടുത്തുകളഞ്ഞ്,ചെത്തിമിനുക്കപ്പെട്ട ആ രംഗദീപ്തികളിലാണ് രാവുണ്ണിമേനോൻ അരങ്ങിൽ വിസ്മയങ്ങൾ തീർത്തിരിക്കുക.<br /> എന്നാൽ,ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ,മലയാളിയുടെ ഭാവുകത്വമണ്ഡലം പൊളിച്ചെഴുതപ്പെട്ടു.<br /> “നാൾതോറുമിങ്ങനെ പറഞ്ഞതുതന്നെ വീണ്ടു-<br /> മോതുന്നൊരിപ്പണിയിക്കഴിയില്ലെനിക്ക്”<br />എന്നു കുണ്ടൂരിനോടൊപ്പം,മലയാളക്കരയുടെ രാഷ്ട്രീയവും,സാമൂഹികവും,സാസ്കാരികവുമായ സ്ഥലരാശികൾ ചേർന്നുപാടി.കഥകളിയുടെയടക്കമുള്ള ഏതു കലയുടെയും ഉടമസ്ഥാവകാശം ജന്മികളിൽ നിന്നും ജനങ്ങളിലേക്ക്,പകർന്നാടുകയായി.സാമൂഹ്യാധികാരത്തിന്റെ സ്വാതന്ത്ര്യം നൽകിയ ശുദ്ധവായു,അൽപ്പമൊന്നുമല്ല കലാകാരനെ ഉന്മത്തനാക്കിയത്.“ഗതാനുഗതികത്വമല്ല, നവനവോല്ലേഖനമാണ് സർഗസൃഷ്ടിയുടെ മേന്മ”യെ നിർണ്ണയിക്കുന്ന ഘടകമെന്ന പുതിയ ദർശനം,കളിയരങ്ങിനേയും സ്വാധീനിക്കാതെ വയ്യെന്നു വന്നു.എല്ലാ മേഖലയിലും ആ നവീകരണം വന്നിരിക്കണം.ചെണ്ടയിൽ അനുപമായ നാടകീയബോധം കൈമുതലായ കൃഷ്ണൻകുട്ടിപ്പൊതുവാൾ,അതിനനുസൃതമായ അപ്പുക്കുട്ടിപ്പൊതുവാളിന്റെ മദ്ദളം,പുതിയ ഭാവരാശികളെ കണ്ഠത്തിലൊളിപ്പിച്ച നീലകണ്ഠൻ നമ്പീശന്റെ പാട്ട്,നാടകീയതയുടെ ഹിമാലയങ്ങളെ വെല്ലുവിളിക്കുന്ന ഭാവാഭിനയരാജാവായ കൃഷ്ണൻനായരുടെ വേഷം-ഇത്തരമൊരു സമവാക്യം രൂപീകരിക്കപ്പെട്ടതിന്റെ സാഹചര്യം മറ്റൊന്നല്ല.നളചരിതം,.രുഗ്മാംഗദചരിതം,കുചേലവൃത്തം, ദേവയാനീചരിതം തുടങ്ങിയ പുതിയ ഭാവുകത്വപരിസരവുമായി ലളിതസംവേദനം നടത്തുന്ന പ്രമേയാഖ്യാനങ്ങൾ അരങ്ങിൽ പ്രധാനസാനിധ്യമായി.ഒരു ശൈലീകൃതകലയെന്ന നിലയിലുള്ള കഥകളിയുടെ കൂറടക്കത്തെ ഈ ഭാവുകത്വമാറ്റം സ്വാധീനിച്ചതെങ്ങനെ,അതു നന്നായോ ചീത്തയായോ തുടങ്ങിയ കാര്യങ്ങൾ വേറെ ചർച്ചചെയ്യാം;എന്തായാലും ഈ മാറ്റം ചരിത്രപരമായ അനിവാര്യതയായിരുന്നു.ക്രമേണ പഴയ ഭാവുകത്വപരിസരത്തെ രംഗത്തുകൊണ്ടുവരേണ്ടതില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിത്തുടങ്ങി.എന്നാൽ,കഥകളിയുടെ രംഗാവിഷ്കരണത്തിലെ എല്ലാ ശരീരസാധ്യതകളുടെയും കലാത്മകമായ പരിപ്രേക്ഷ്യം ആ ‘ചിട്ടക്കഥ’കളിലായതുകൊണ്ട്,അവ കളരിയിൽ നിന്നൊഴിവാക്കാനാവുമായിരുന്നില്ല.അപ്പോൾപ്പിന്നെ,കളരിയിൽ അഭ്യസിക്കുന്ന കഥകളിയുടെ ആവിഷ്കരണ സാധകോപകരണമായി ‘ചിട്ടക്കഥ’കൾ മാറുകയും,മാറിയ ഭാവുകത്വത്തെ ആവിഷ്കരിക്കാനാവശ്യമായ ശരീരസാധകത്തിനുള്ള,മുന്നൊരുക്കങ്ങളായി പ്രസ്തുത ആവിഷ്കാരങ്ങൾ മാറാനുമുള്ള സാഹചര്യം രൂപപ്പെടുകയും ചെയ്തു.കലാ.പത്മനാഭൻ നായർ വരെ,കോട്ടയം കഥകളുടെ കളരിയിലുള്ള ‘കാലപ്രകാരം’ അരങ്ങിൽ ദീക്ഷിക്കേണ്ടതില്ലെന്നും,പുതിയ അരങ്ങിനനുസരിച്ച് കോട്ടയം കഥകളുടെ ആവിഷ്കരണരീതിശാസ്ത്രത്തെ പുനർനിർണ്ണയിക്കണമെന്നും അഭിപ്രായപ്പെടുന്നിടത്തോളമെത്തി,കാര്യങ്ങൾ.വാസ്തവത്തിൽ,എൺപതുകളിലുണ്ടായ ചിട്ടപ്പെട്ട കഥകളുടെ പുനരാഗമനം വരെ,സ്ഥിതി വ്യത്യസ്തമായിരുന്നതുമില്ല.രംഗപ്രവൃത്തിയും കളരിയും തമ്മിലുള്ള ഈ ചേർച്ചക്കുറവ്,ഒരു ചരിത്രസത്യം മാത്രമല്ല.തുടർന്നു വന്ന കളിയരങ്ങിനെ നിർണ്ണായകമായി സ്വാധീനിച്ച ഘടകങ്ങളിലൊന്നു കൂടിയാണ്.കലാ.രാമൻകുട്ടിനായരുടേയും പത്മനാഭൻ നായരുടേയും കളരിയിൽ പഠിച്ചിറങ്ങുക;കലാ.കൃഷ്ണൻ നായരെ അനുകരിക്കുക-ഈ സ്ഥിതി പുതിയ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയായിരുന്നു.<br /> ഈ പുതിയ പരിസരത്തിലാണ്,വാഴേങ്കട കുഞ്ചുനായരുടെ കലാജീവിതം വിലയിരുത്തപ്പെടേണ്ടത്.പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കൈകൾ പതിയാതിരുന്ന കഥകളിൽ കൂടി,രാവുണ്ണിമേനോൻ കളരി ആർജ്ജിച്ച ലാവണ്യദർശനവും ഔചിത്യദർശനവും ഉൾച്ചേക്കുകയായിരുന്നു കുഞ്ചുനായരുടെ ചരിത്രദൌത്യം.പ്രമേയനിഷ്ഠമായി നിർമ്മിക്കപ്പെട്ട ആട്ടക്കഥകളുടെ രംഗാവിഷ്കരണത്തിനനുയോജ്യമായ പാത്രബോധം കുഞ്ചുനായർ ഇണക്കിച്ചേർത്തു.കാടും പടലും തല്ലി മനോധർമ്മങ്ങൾ കുത്തിച്ചെലുത്തുന്നതിലല്ല,പാത്രപരിചരണത്തിനനിവാര്യമായ വ്യാഖ്യാനങ്ങളെ ലാവണ്യബോധത്തോടെ ഉൾച്ചേർക്കുന്നതിലാണ് കുഞ്ചുനായരുടെ പ്രമേയബോധം ശ്രദ്ധിച്ചത്.കഥകളി സൃഷ്ടിക്കേണ്ട ലാവണ്യാനുഭുതിയെപ്പറ്റി കുഞ്ചുനായർക്കുണ്ടായിരുന്ന സവിശേഷദർശനത്തെ ആർജ്ജവമുള്ള ഈ വരികൾ നമ്മോടു സംസാരിക്കും:<br /> “അരങ്ങത്തു ചാടിവീണാൽ വാരിയും വലിച്ചും അന്തമില്ലാതെ ഓരോന്നു കാട്ടിക്കൊണ്ട് വേഷം നീട്ടിക്കൊണ്ടു പോയാൽ വലിയ കേമനാവും എന്നൊരു ധാരണ പരിണിതപ്രജ്ഞരായ നടന്മാർക്കു കൂടി ഉണ്ട്.ഇത്രത്തോളം അബദ്ധമായ ഒരു ധാരണ വേറെയില്ല എന്ന് ഉറപ്പിച്ചു തന്നെ പറയേണ്ടിയിരിക്കുന്നു.ചെറിയ ചില സൂചകങ്ങൾ കൊണ്ട്,ഗമകങ്ങൾ കൊണ്ട് വലിയ ഫലം ഉളവാക്കുന്നതിലാണ് അഭിനയത്തിന്റെ മേന്മ.സാകൂതമായ ഒരു നോട്ടത്തിലും സാഭിപ്രായമായ ഒരലർച്ചയിലും മണിക്കൂറുകളോളം ആടിയാലും ഫലിക്കാത്ത ഭാവകോടിയെ ഒതുക്കിക്കാട്ടുന്ന കൂറടക്കം പ്രശംസനീയം തന്നെയാണ്.”<br /> അനുരൂപമല്ലാത്ത,സ്ഥായീഭാവത്തെ ശിഥിലീകരിക്കുന്ന ആട്ടങ്ങളെക്കുറിച്ച്,പുതിയതായി അരങ്ങത്തെത്തുന്ന ‘ശ്ലോക’ങ്ങളുടെ പ്രമേയബോധരാഹിത്യത്തെക്കുറിച്ച്,അനുചിതമായ മനോധർമ്മങ്ങളുടെ നിർത്ഥകതയെക്കുറിച്ച്-എല്ലാം കുഞ്ചുനായർ നിശിതമായ വിമർശനങ്ങളുന്നയിക്കുകയും,ആഴത്തിൽ ചിന്തിക്കുകയും ചെയ്തു.നാലാം ദിവസം ബാഹുകന്റെ രംഗരചനയെക്കുറിച്ച് ഇത്രമേൽ തലപുകച്ച മറ്റൊരു നടനുണ്ടോ എന്നു സംശയമാണ്.കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ ഈ ചരിത്രബോധമുള്ള അഭിപ്രായത്തോടെ,തൽക്കാലം കുഞ്ചുനായരുടെ പ്രമേയൌചിത്യചിന്തക്കു വിരാമമിടട്ടെ:<br /> “സാങ്കേതികാംശങ്ങളിൽ വ്യുൽപ്പന്നരെങ്കിലും കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള മാനസികപശ്ചാത്തലം ഇല്ലാതിരുന്ന പൂർവ്വനടന്മാർ ആടിയാടി കാടും പടലും നിറച്ച കഥകൾ,കുഞ്ചുനായർക്കു മുന്നിൽ വെല്ലുവിളികളായി നിന്നു.താൻ ബുദ്ധിമുട്ടി സമ്പാദിച്ച അറിവുകൾ,കളരിക്കു പുറത്തുള്ള ഈ കഥകളെ കണ്ടാൽകൊള്ളാവുന്നതാക്കാൻ അദ്ദേഹം പിശുക്കില്ലാതെ ഉപയോഗിച്ചു.”<br /><strong>2)രംഗപരമായ ഔചിത്യം<br />-----------------------------<br /></strong> പൊതുവായ ഔചിത്യധാരയോട് ചേർത്തുകൊണ്ട് കളിയരങ്ങിലെ ഔചിത്യത്തെ പൂർണ്ണമായും വായിക്കാനാവില്ല. കഥകളിയുടെ ശൈലീകൃതമായ രംഗരചനയുടെ ഔചിത്യം പലപ്പോഴും സാമാന്യചിന്തയുടെ ഔചിത്യചിന്തകളോട് പൊരുത്തപ്പെടണം എന്നുമില്ല.സാമാന്യയുക്തിയുടെ തലത്തിൽ നിന്നു കൊണ്ട് കഥകളിയെ വായിച്ച്, ‘അനൌചിത്യ’ങ്ങൾ കണ്ടെത്തിയ പണ്ഡിതരോട് “നിങ്ങൾക്കു കളി കാണാറായിട്ടില്ല” എന്നു കുഞ്ചുനായർ നെഞ്ചുറപ്പോടെ പ്രഖ്യാപിക്കുകയാണു ചെയ്തത്.ജോസഫ് മുണ്ടശ്ശേരിക്കും ജി.ശങ്കരക്കുറുപ്പിനും കുഞ്ചുനായർ എഴുതിയ കത്തുകൾ ഈ സ്വാത്മതേജസ്സിനു സാക്ഷ്യം പറയും.ഗുരുനാഥന്റെ കൈകളിലൂടെ കടന്നുപോന്ന്,സുഭദ്രമായ അവതരണശിൽപ്പങ്ങളായി മാറിയ കോട്ടയം കഥകളേയും മറ്റു ചിട്ടപ്പെട്ട രംഗാവിഷ്കൃതികളേയും ഒരിക്കലും ലളിതവൽക്കരിക്കാനോ,പുതുക്കിപ്പണിയാനോ കുഞ്ചുനായർ മുതിർന്നില്ല എന്നതു ശ്രദ്ധേയമാണ്.<br /> ഭാവത്തെ അവയവനിഷ്ഠമായല്ല,ശരീരത്തിന്റെ അമൂലാഗ്രമുള്ള പ്രകർഷമായാണ് കഥകളി കാണുന്നത്.അംഗപ്രത്യംഗോപാംഗങ്ങളെ ഭാവധ്വനനസമർത്ഥമായി ചലിപ്പിക്കാനുള്ള ശേഷിയാണ് കഥകളിനടന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്.ശരീരത്തിന്റെ കൂറടക്കം,മുദ്രാഭാഷയുടെ അയത്നലാളിത്യം തുടങ്ങിയ ഉൾച്ചേരുന്നിടത്താണ് ചൊല്ലിയാട്ടത്തിന്റെ ഔചിത്യം കൂടി പൂർണ്ണമാകുന്നത്.ഇവയുടെ അനുപമമായ സമന്വയമായിരുന്നു കുഞ്ചുനായർ.പട്ടിക്കാംതൊടിയെന്ന മഹാവൃക്ഷത്തിന്റെ ഔചിത്യശിഖരം.ഈ കാതൽ നിറഞ്ഞ ശിഖിരത്തിൽ നിന്നു പൊട്ടിക്കിളിർത്ത മൂന്നു ശിഖിരങ്ങൾ ആണ് കുഞ്ചുനായർ താവഴിയുടെ ആധുനിക കഥകളിക്കുള്ള സമ്മാനങ്ങൾ;നിയോക്ലാസിക്കൽ ലോകത്തിന്റെ കഥകളിപ്പറ്റിനേയും കുഞ്ചുനായരുടെ മുദ്രാ-ശരീരഭാഷ്യത്തെയും സ്വാംശീകരിച്ച കലാ.വാസുപ്പിഷാരോടി,പുരാണഖനികളിലൂടെ അലഞ്ഞുതിരിഞ്ഞ കുഞ്ചുനായരിലെ മനീഷിയെ അനിയന്ത്രിതമാം വിധം വിപുലീകരിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരി,ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതം കൊണ്ട് സർഗരചന നടത്തിയ കുഞ്ചുനായരിലെ പ്രതിഭാശാലിയെ ആവാഹിച്ച കോട്ടക്കൽ ശിവരാമൻ.<br /> സവിശേഷമായ ഭാവുകത്വപരിസരത്തെയും പരിണാമങ്ങളേയും അവയർഹിക്കുന്ന ഗൌരവത്തോടെ നേരിട്ട വാഴേങ്കട കുഞ്ചുനായരുടെ അരങ്ങും കളരിയും ഇനിയും സൂക്ഷ്മമായ വിലയിരുത്തലുകളാവശ്യപ്പെടുന്നു.<br /> തൽക്കാലം,ഈ കൂടുതൽ ചിന്തകൾക്കും വിലയിരുത്തലുകൾക്കുമുള്ള ചെറിയ ചൂണ്ടുപലക അവസാനിപ്പിക്കട്ടെ.വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com56tag:blogger.com,1999:blog-8558223300736378477.post-2800394360300004282009-03-15T14:23:00.001+05:302009-03-16T09:58:48.148+05:30മഹാവൃക്ഷവും മൂന്നു ശിഖരങ്ങളുംകാൽപ്പനികഭാഷയുടെ ചെടിപ്പ് സഹിക്കാൻ തയ്യാറാച്ചാൽ,അങ്ങനെത്തന്നെ തുടങ്ങാം;<br />പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോൻ എന്ന മഹാവൃക്ഷത്തിന്റെയും,അതിന്റെ മൂന്നു ശിഖരങ്ങളുടെയും നേർക്ക്, കാഴ്ച്ചക്കുറവുള്ള എന്റെ ‘നോക്കിക്കാണലാ’ണിത്.കുരുടൻ ആനയെ,അല്ലെങ്കിൽ തലപ്പൊക്കമുള്ള ആനകളെ കാണുമ്പോലെ എന്നും പറയാം.<br />രാവുണ്ണിമേനോന്റെ ജീവിതം പോലെ,സമർപ്പിതചേതസ്സായ ഒരു കലാകാരന്റെ ചരിത്രം കണ്ടെടുക്കാൻ പ്രയാസം.ഊണിലുമുറക്കത്തിലും,സന്തോഷസന്താപങ്ങളിലും കഥകളീയമായ ചേതന.പല മുഖങ്ങളുള്ള അദ്ദേഹത്തിന്റെ മൂന്നു മുഖങ്ങൾ ആണിവിടത്തെ വിഷയം.<br />1)ഭരതമുനിയുടെ നാട്യശാസ്ത്രത്തിലും,പുരാണേതിഹാസഖനികളിലും നിന്ന് സ്വാംശീകരിച്ച അവബോധങ്ങളെ ഔചിത്യപൂർവ്വം കഥകളിയിലേക്കിണക്കുന്ന,ചിന്തനീയനായ പരിഷ്കർത്താവ്,ഗവേഷകൻ.<br />2)നവംനവങ്ങളായ അലോചനകളിലൂടെ മനസ്സിനെ മേയാൻ വിടുകയും,നൃത്തത്തിന്റെയും,സങ്കേതത്തിന്റെയും ഉദ്ഗ്രഥനത്തിൽ ഉന്മുഖനായിരിക്കയും ചെയ്യുന്ന ജിജ്ഞാസു,ഗുരുനാഥൻ.<br />3)കോട്ടം വിട്ട മെയ്യാണ് കഥകളിയുടെ കരുത്തെന്ന ബോധത്തോടെ,അയത്നസുന്ദരവും അഭ്യാസദൃഢവുമായ ആംഗികഭാഷയും,സുഭദ്രമായ സങ്കേതബോധവും കൈമുതലാക്കിയ മഹാനടൻ,ആചാര്യൻ.<br />ഈ മൂന്നു ശിരസ്സുകളും മൂന്നു ശിഷ്യന്മാർക്കു കിട്ടിയ ഒസ്യത്തായി.യഥാക്രമം വാഴേങ്കട കുഞ്ചുനായർ,കീഴ്പ്പടം കുമാരൻ നായർ,കലാമണ്ഡലം രാമൻകുട്ടിനായർ.ബലിഷ്ഠമായ തായ്വൃക്ഷത്തിന്റെ കരുത്തുമുഴുവനും ശിഖരങ്ങൾക്കുമുണ്ടായിരുന്നു.വിന്യസിക്കപ്പെട്ട പ്രതലങ്ങൾ വ്യത്യസ്തങ്ങളെങ്കിലും.<br />രാവുണ്ണിമേനോൻ-കലാബോധത്തിന്റെ പെൻഡുലം<br />----------------------------------------------------------------<br />കളിയരങ്ങിന്റെ ചരിത്രം രാവുണ്ണിമേനോനിൽ നിന്നു ചുഴിമലരികളായി കറങ്ങുന്നത്,കഥകളിയുടെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കം അവിടെയായതു കൊണ്ടാണ്.അദ്ദേഹം സമൂഹത്തിന്റെ ഉടമസ്ഥാവകാശത്തിലേക്ക് കഥകളി സംക്രമിക്കപ്പെട്ട കാലത്തിലെ പരമാചാര്യനായതുകൊണ്ടാണ്.ദശമുഖൻ ശങ്കുപ്പണിക്കരിൽ നിന്ന് കുയിൽത്തൊടി ഇട്ടിരാരിച്ചമേനോനിലെത്തിയപ്പോഴേക്കും തന്നെ,സാങ്കേതികത്തികവിലേക്കു നടന്നെത്തിയ കല്ലുവഴിക്കളരിയുടെ വ്യാകരണത്തെ ആംഗികവും ഉപാംഗവുമായ ഇണക്കങ്ങളിലേക്ക് ഉൾച്ചേർത്തതുകൊണ്ടാണ്.<br />പട്ടിയ്ക്കാംതൊടിയുടെ ജീവിതത്തിലേയും,അതോടൊപ്പം കഥകളിയുടെ ജീവിതത്തിലേയും സുപ്രധാനഏടായ കൊടുങ്ങല്ലൂർ ഗുരുകുലവാസത്തെ മനോജ് സമർത്ഥമായി സൂചിപ്പിച്ചത് എന്നെ ചിന്തിപ്പിക്കുന്നു;“അതൊരു പ്രലോഭനമായിരുന്നു,ഗൌരവമുള്ള ഒരു പ്രലോഭനം”എന്ന്.<br />തീർച്ചയായും അതൊരു പ്രലോഭനം തന്നെയായിരുന്നു.കഥകളിയുടെ പൊതുപ്രകൃതിയിൽ നിന്നു ഭിന്നമായ നാട്യസിദ്ധാന്തങ്ങളെ ഉൾച്ചേർക്കാനുള്ള ശ്രമങ്ങളിൽ ആ പ്രലോഭനം നിലീനമായിരിക്കുന്നു.ഇട്ടിരാരിശ്ശമേനോനിൽ നിന്നു ലഭിച്ച അഭ്യാസത്തികവിന്റെ മുകളിൽ ചെയ്ത ആ നാട്യവിചാരം,തുടർന്നുള്ള കഥകളിയുടെ രൂപത്തെ ഉരുക്കിവാർത്തതുകൊണ്ട്,അതു ചർച്ച ചെയ്യാതെ തരമില്ല.<br />രസപഠനത്തിനെത്തിയ രാവുണ്ണിമേനോനോട്,ഭരതമുനിയുടെ നാട്യശാസ്ത്രത്തെ എടുത്തു കയ്യിൽ കൊടുക്കുകയാണ് കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ ചെയ്തത്.ആ ബൃഹത്സാഗരം കണ്ടമ്പരന്ന രാവുണ്ണിമേനോനോട് “അതു മുഴുവൻ കഥകളിക്കാവശ്യമില്ല”എന്നു പറഞ്ഞ് ‘വേണ്ടതു’ പകർത്തിക്കൊടുത്തു.കണ്ണുസാധകം,മുഖം ഉഴിച്ചിൽ മുതലായവയുൾപ്പെടുന്ന പ്രസ്തുത നാട്യപഠനത്തിന്റെ അനന്തരഫലം,നാട്യബോധത്തിലേക്കുള്ള കഥകളിയുടെ പ്രയാണമായിരുന്നു.കൊടുങ്ങല്ലൂർ പഠനത്തിൽ നിന്ന് രാവുണ്ണിമേനോൻ സ്വാംശീകരിച്ച അവബോധം,അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങളിൽ പ്രകടമാണ്:<br />“പഴയകാലത്ത് കണ്ണ് മുതലായ സാധകങ്ങൾ ഇന്ന സമയത്തെന്ന കണക്കില്ല.മുഖം കൈ കൊണ്ട് വേണ്ട വിധം ഉഴിച്ചിലില്ല.കൊടുങ്ങല്ലൂർ താമസം കാരണമായി അതെല്ലാം പിന്നീട് ഞാൻ നിശ്ചയപ്പെടുത്തി നടപ്പാക്കിയതാകുന്നു.പ്രസന്നം,രക്തം,ശ്യാമം,സ്വാഭാവികം ഈ നാലു മുഖരാഗം നടന്മാർക്ക് അറിവില്ല.സ്ഥായി,സഞ്ചാരി,വാക്യാർത്ഥം,പദാർത്ഥം ഇവയും കഷ്ടി.ഇക്കാലത്ത് ഗ്രാമ്യം പ്രധാനം.അതനുസരിച്ചുള്ള പാട്ടും മതിയത്രേ.അതതു രാഗങ്ങൾക്കുള്ള പ്രധാനസ്വരം,അതതു രസങ്ങൾക്കുള്ള പ്രധാനസ്വരം,നാട്യവും പാട്ടും ഒന്നെന്നറിയുക,ചെല്ലിയാട്ടം തന്നെ നാട്യം,നാട്യം തന്നെ ആട്ടം എന്നിവകളിലെല്ലാം വളരെ കുറഞ്ഞുവന്നു അറിവ്.”<br />പന്ത്രണ്ടു വർഷത്തെ കഥകളിയഭ്യസനത്തിനുശേഷമുള്ള ഈ ഉപരിപഠനത്തിൽ,രസാഭിനയരീതികൾ,പാത്രസ്വഭാവം,ആവിഷ്കരണരീതിശാസ്ത്രം,സ്ഥായീഭാവത്തിന്റെ പ്രാധാന്യം,ഒഴിവാക്കേണ്ട അനൌചിത്യങ്ങൾ തുടങ്ങി,നൃത്തഘടനയ്ക്കും കഥകളിയുടെ സങ്കേതഘടനയ്ക്കും പുറത്തുള്ള എല്ലാ കാര്യങ്ങളിലും അന്വേഷണങ്ങൾ നടന്നുകാണണം.ഇട്ടിരാരിശ്ശമേനോനിൽ നിന്നു ലഭിച്ച ചൊല്ലിയാട്ടത്തികവിനു ക്ഷതമേൽപ്പിക്കാത്ത വിധം,കൊടുങ്ങല്ലൂർ അറിവുകളെ സമന്വയിപ്പിച്ചതിലാണ് രാവുണ്ണിമേനോന്റെ വൈദഗ്ദ്ധ്യത്തെ അറിയേണ്ടതും ആദരിക്കേണ്ടതും.എഴുപത്തഞ്ചോളം ശ്ലോകങ്ങൾ തമ്പുരാന്മാർ ആടാനായി എഴുതിനൽകിയെങ്കിലും,അവയിൽ പ്രസക്തമായതു മാത്രം സ്വീകരിക്കുകയാണ് രാവുണ്ണിമേനോൻ ചെയ്തത്.നൃത്യത്തിൽ നിന്നു നാട്യത്തിലേക്കുള്ള ആ ‘പ്രലോഭനം’,രാവുണ്ണിമേനോന്റെ കലാചിന്തകളെ അടിമുടി ഉലച്ചു.വിശാലമായ വായുസഞ്ചാരമുള്ള ആവിഷ്കാരസ്ഥലികൾ ,ചിട്ടപ്പെട്ട കഥകൾക്കകത്തും പുറത്തുമായി കിടക്കുന്ന കഥകളിയുടെ അവസ്ഥ,അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുന്ന പെൻഡുലമായി രാവുണ്ണിമേനോന്റെ അന്വേഷണങ്ങളെ മാറ്റിത്തീർത്തു.<br />ദശരൂപകത്തിന് അവലോകമെന്ന വ്യാഖ്യാനമെഴുതിയ ധനികൻ,“അന്യൽഭാവാശ്രയം നൃത്തം”എന്ന ശ്ലോകപാദത്തിന്റെ വ്യാഖ്യാനത്തിൽ,നൃത്യം ആംഗികബഹുലവും,നാട്യം സാത്വികബഹുലവുമാണെന്നു പ്രസ്താവിക്കുന്നു. താളലയാശ്രിതമായ കേവലനൃത്തത്തിൽ നിന്നു വേർപെട്ടും,രസഭാവസംയുക്തമായ നൃത്യത്തിൽ നിന്നുയർന്നും,എന്നാൽ സാത്വികബഹുലമായ നാട്യത്തോടു പൂർണ്ണാർത്ഥത്തിൽ ചേരാതെയും ഉള്ള നിലവിലെ കഥകളിയുടെ നില,ആ പെൻഡുലത്തിന്റെ നിലക്കാത്ത ആടിയുലയലിൽ നിന്നുണ്ടായതാണെന്നു സ്പഷ്ടം.ഇങ്ങേ അറ്റത്ത് മെയ്യിന്റെ ദാർഡ്യവും കൂറടക്കവും ചൊല്ലിയാട്ടത്തിന്റെ തികവും അടങ്ങുന്ന കല്ലുവഴിയുടെ പരിപ്രേക്ഷ്യത്തിൽ നിന്നും,അങ്ങേയറ്റത്ത് നാട്യശാസ്ത്രവിധിപ്രകാരം യുദ്ധവും ദ്യൂതവും കഥകളിയിൽ നിന്നുപേക്ഷിച്ചാലോ എന്നു വരെ ചിന്തിച്ചുപോകുന്ന പെൻഡുലചലനങ്ങൾ.മെയ്യിന്റെ കൂറടക്കവും ഘടനാബോധവും കടുകിട വിട്ടുപോകാത്ത,നരകാസുരന്റെ ആവിഷ്കാരത്തെ “കൂറ്റൻമൂരി”എന്നു വിശേഷിപ്പിക്കുന്നിടത്തോളം ആർജ്ജവം തുളുമ്പുന്ന ലാവണ്യബോധം ഒരു വശത്തും,ദുരാഹ്വാനവും യുദ്ധവും വധവും ഭരതമുനി നാട്യനിഷിദ്ധമാണെന്നു കൽപ്പിച്ചിരിക്കുന്നതു കൊണ്ട് അവ കഥകളിയിൽ നിന്നൊഴിവാക്കിയാലോ എന്നുവരെ പോകുന്ന ‘നാട്യചിന്തകൾ’മറുവശത്തും നിൽക്കുന്ന പെൻഡുലം.<br />കൊടുങ്ങല്ലൂർ പ്രലോഭനത്തിന്റെ നേട്ടങ്ങളായി ഞാൻ കരുതുന്നത് മൂന്നു കാര്യങ്ങളാണ്.<br />1)രാവുണ്ണിമേനോന്റെ ഭാഷയിൽ,“പഴയനടപ്പ് ബഹുമാനിച്ചും തറപൊളിച്ചുനീക്കാതെ കേടുകൾവരുന്ന ഭാഗം തീർത്ത് മുൻസ്ഥിതിയിലെങ്കിലും നിലനിർത്തുക”എന്ന ലക്ഷ്യം,നിർവ്വഹണദശയിൽ മുൻസ്ഥിതിയിൽ നിന്ന് സൂക്ഷ്മതലത്തിൽ വലിയ മാറ്റങ്ങൾ വരുത്തപ്പെട്ട സ്ഥിതിയിലായി.നാട്യശാസ്ത്രം അതിനുമുൻപും കഥകളിയിൽ ഇടപെട്ടിട്ടുണ്ടെങ്കിലും,രസാഭിനയപ്രധാനമായ രംഗരചനയായി കഥകളി മാറ്റപ്പെടുന്നത് കൊടുങ്ങല്ലൂർ സംയോഗത്തോടെ തന്നെയാണ്.ഇതിവൃത്തത്തിന്റെയും രംഗത്തിന്റെയും സ്ഥായീഭാവത്തിനനുസൃതമായി,ഓരോ ക്രിയാംശങ്ങളും പരിണമിയ്ക്കണം എന്ന കാഴ്ച്ചപ്പാട് സൈദ്ധാന്തികമായി അതിമുൻപും പലരും സൂചിപ്പിച്ചിട്ടുണ്ടാവാമെങ്കിലും,അതിന് രംഗരൂപമുണ്ടാകുന്നത് രാവുണ്ണിമേനോൻ കളരിയിൽ തന്നെ.നൃത്തത്തിന്റെ കേവലതലം,ഭാവാത്മകമായ പ്രതലത്തിലേക്ക് ഉയർത്തപ്പെട്ടു.“ബാലേ കേൾ നീ” എന്ന ശോകസ്ഥായിയിലുള്ള കിർമീരവധം ധർമ്മപുത്രരുടെ പതിഞ്ഞപദത്തിലെ പല്ലവിക്കുശേഷമുള്ള വട്ടംവെച്ചുകലാശത്തെപ്പറ്റിയുള്ള നിരീക്ഷണം നോക്കുക,സ്ഥായി നിലനിർത്തി കലാശം എടുക്കാനാവില്ലെങ്കിൽ വേണ്ടെന്നുവെക്കുകയാവും ഉചിതം എന്ന നിരീക്ഷണത്തിൽ ഇതിവൃത്താനുസാരിയായ നാട്യതലത്തിന്റെ സ്പർശം മാത്രമല്ല ഉള്ളത്;കഥകളിക്കനുയോജ്യമായ നൃത്തബോധത്തിന്റെയും,ഒതുക്കത്തിലും നിലയിലും ഊന്നിയ ശിൽപ്പബോധത്തിന്റെയും പ്രകാശം കൂടിയാണ്.(അങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് ഇനിയൊരു നടനും ആ വട്ടംവെച്ചുകലാശം എടുക്കാതിരിക്കില്ല എന്നതുവേറെ കാര്യം!)<br />2)അഭ്യസനതലത്തിൽ, കഥകളി കൊടുങ്ങല്ലൂരിൽ നിന്നു സ്വാംശീകരിച്ച അറിവുകളുടെ കൂടി സദ്ഫലമാണ് പിന്നീടുണ്ടായ മഹാനടന്മാർ.കണ്ണുസാധകം,രസാഭിനയം,ഉഴിച്ചിൽ തുടങ്ങിയവയിലെല്ലാം ഇന്നു കഥകളിയഭ്യസനത്തിലുള്ള ശാസ്ത്രീയതയിൽ കൊടുങ്ങല്ലൂരിൽ നിന്നു കൊണ്ടുവന്ന രസചിന്തയ്ക്ക് സാരമായ പങ്കുണ്ട്.ഉപാംഗാഭിനയത്തെ ശരീരത്തിന്റെ ആമൂലാഗ്രമുള്ള ഭാവതലത്തിലേക്ക് കൂട്ടിയിണക്കുവാൻ തുടർന്നുവന്ന നടന്മാർക്കു കഴിഞ്ഞതിന്റെ മുഖ്യകാരണം അതാണ്.<br />3)ഔചിത്യവിചാരങ്ങളുടെ പാത,കൂടുതൽ സുവ്യക്തമാം വിധം കഥകളിയിൽ തുറക്കപ്പെട്ടു.ഇത് ഇതിവൃത്തത്തെ മാത്രമല്ല,സമഗ്രമായി കഥകളിയെത്തന്നെ നവീകരിച്ചിട്ടുണ്ട്.സ്ത്രീവേഷത്തിന്റെ ‘സംബോധന’‘എന്റെ’തുടങ്ങിയ മുദ്രകൾ ഇന്നത്തെ രൂപത്തിലാക്കിയത്,ഉൽഭവത്തിലെ രണ്ടുരംഗങ്ങളെ യോജിപ്പിച്ച് ഒരു രംഗത്തിലാക്കിയത്,ഇരിപ്പിടത്തിലെ പഴയ ഇരിപ്പിന്റെ ശൈലി മാറ്റി,ഇന്നത്തെ പ്രൌഡമായ ഇരിപ്പ് നിർമ്മിച്ചത്,ബകവധത്തിലെ “കുന്തീസുതന്മാരേ”എന്ന പദത്തിനുശേഷമുള്ള ഭീമന്റെ വിസ്തരിച്ച നോക്കിക്കാണൽ ഒഴിവാക്കി,അടുത്ത രംഗത്തിലെ “ബാലേ വരിക”എന്ന ശൃംഗാരപ്പദത്തിലേക്കു നിബന്ധിച്ചത്,കമലദളത്തിലെ രാവണന്റെ ഇരിപ്പ് പുനർനിർണ്ണയിച്ചത്…അങ്ങനെ നിരവധി ഘടനാപരമായ മാറ്റങ്ങൾ അദ്ദേഹത്തിനു വരുത്താനായത് ഈ ഔചിത്യബോധം കൊണ്ടുതന്നെ.തുടർന്ന് ആ വഴിയിൽ വാഴേങ്കട കുഞ്ചുനായർ എന്ന ധിഷണാശാലിയായ ശിഷ്യൻ,ഏറെ മുന്നോട്ടുപോയി.<br />എന്നാൽ,കൊടുങ്ങല്ലൂർ പ്രലോഭനത്തിന് ഒരു മറുപുറമുണ്ട്,അതിന്നും കഥകളിയുടെ അവതരണ-ആസ്വാദനമണ്ഡലങ്ങളിൽ ശക്തമായ സ്വാധീനശക്തിയുമാണ്.കഥകളിയുടെ അനുഭാവാത്മകരൂപവും സൌന്ദര്യശാസ്ത്രവും ആത്യന്തികമായി ഇതിവൃത്തത്തേയും അതിന്റെ ഉള്ളടക്കമായ വിഭാവാദികളേയുമാണ് പ്രത്യക്ഷവൽക്കരിക്കുന്നത് എന്ന് അതു സിദ്ധാന്തിച്ചു.ക്ലാസ്സിസിസത്തിന്റെ കാലം കടലെടുക്കുകയും,പുതിയ ആത്മാവിഷ്കാരങ്ങളുടെ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്തതോടെ,കഥകളി സംവദിക്കുന്ന ഇതിവൃത്തതലം അപ്രസക്തമായി. “കഥകളിയെപ്പോലുള്ള സങ്കരകലകളിലും സാഹിത്യത്തിലും മറ്റും സമൂഹജീവിതം(നായികാനയകന്മാരുടെ ജീവിതം)ആണ് ആസ്വാദകനെ ആത്യന്തികമായി തന്മയീഭപ്പിക്കുന്നത്”എന്ന കിള്ളിമംഗലം-എം.പി.എസ്-വാദഗതിക്ക് ഒരു അടിസ്ഥാനവുമില്ല,പ്രസക്തിയുമില്ല.<br />“ന ഹി രസാദൃതേ കശ്ചിദർത്ഥം: പ്രവർത്തതേ”(രസമില്ലാതെ അർത്ഥത്തിൽ ഒന്നും പ്രവർത്തിക്കുകയില്ല)എന്ന നാട്യശാസ്ത്രപ്രസ്താവം നോക്കുക.രസം എന്ന സങ്കൽപ്പനം അനുകരണത്തിന്റേതെന്ന പോലെ,അതിക്രമണത്തിന്റെയും തത്വമാണെന്ന് ഇവിടെ തിരിച്ചറിയേണ്ടതുണ്ട്.വൈയക്തികമായ വികാരതലത്തെ ‘ഭാവം’എന്നാണ് സംസ്കൃതത്തിൽ വ്യവഹരിക്കുന്നത്.ഇത് സമതുലിതമോ തീവ്രമോ ആയി നമ്മളിലെല്ലാം ഉണ്ടാവും.എത്രമേൽ തീവ്രമായാലും അത് അത്രമേൽ തീവ്രമായ ഒരു അനുഭവമാകുമെന്നല്ലാതെ,സൌന്ദര്യാവബോധപരമായ ഒരു വസ്തുതയായി പരിണമിക്കപ്പെടുകയില്ല.കലയിൽ,കഥകളിയിൽ,ആവിഷ്കരിക്കപ്പെടുന്ന ഭാവമാകട്ടെ,ജീവിതത്തെ അതിക്രമിച്ച് അസാധാരണമായ ഒരു മാനം കൈവരിക്കുന്നു.ലൌകികയുക്തിയുടെ കാഴ്ച്ചപ്പാടിൽ അതിലുള്ള പലതും അയുക്തികമായ ഒരു ഘടനയായി തീരുന്നു.ഏതു ക്ലാസിക്കൽ കലയിലായാലും,മാധ്യമത്തിന്റെ താളവും,രാഗവും,ആകാരവും,വർണവുമെല്ലാം കൂടുതൽ കൂടുതൽ സാന്ദ്രമാക്കി ഭാവത്തെ ആകാവുന്നത്ര ഉച്ചകോടിയിലേക്കു പരിപോഷിപ്പിക്കുകയാണ് കലാകാരന്റെ രചനാതന്ത്രം.വ്യക്തിനിഷ്ഠമായ ഭാവത്തിന്റെ അന്തഃസത്തയെ വസ്തുനിഷ്ഠമായ ലോകത്തിലേക്കു വിക്ഷേപിക്കുന്നതിന്റെ ഫലമായി ഭാവത്തിൽ നിന്ന് ഒരുതരം അകൽച്ച,നിസ്സംഗത,ഉണ്ടാവുകയും ഭാവം അനുധ്യാനിക്കപ്പെടുകയും ചെയ്യുന്നു.“ദ ലിമിറ്റ്സ് ഓഫ് സൈക്കോളജി ഇൻ ഈസ്തറ്റിക്സ്”എന്ന പ്രബന്ധത്തിൽ എൽ.എ.റീഡ് ഇതിനു സമാനമായ നിരീക്ഷണം നടത്തുന്നതു കാണാം.വസ്തുവിന്റെ സൌന്ദര്യശാത്രപരമായ സ്വഭാവം അപഗ്രഥിക്കുമ്പോൾ മനശ്ശാസ്ത്രജ്ഞനായ എഡ്വേഡ് ബുള്ളോ(British Journal of Psychology.IV)അപഗ്രഥിക്കുന്ന ‘മനശ്ശാസ്ത്രപരമായ അകലം’(Psychical distance)ഇതുതന്നെയാണ് വിവരിക്കുന്നത്.ഈ രസത്തിന്റെ അതിക്രമണതലം,വക്രത,ഭട്ടനായകനെപ്പോലുള്ളവർ വ്യാഖ്യാനിക്കുകയും,തുടർന്ന് ഈ വക്രതലത്തെ മുൻനിർത്തി ഭാമഹനെപ്പോലുള്ളവർ രസത്തെ ഒരു അലങ്കാരമായി(രസവദലങ്കാരം)പരിഗണിക്കുന്നതും തുടർന്നാണല്ലോ.<br />സഹജ(ജന്മസിദ്ധപ്രതിഭ)ഉത്പാദ്യ(പ്രയത്നിച്ചുൽപ്പാദിപ്പിക്കപ്പെട്ട വ്യുൽപ്പത്തി) എന്നിങ്ങനെ രണ്ടായി രുദ്രടാചാര്യൻ പ്രതിഭയെ തരംതിരിക്കുന്നുണ്ട്.“വാസനക്കാരനു പ്രയത്നശാലിയെ ജയിക്കാനാവുകയില്ല” എന്നു രാവുണ്ണിമേനോൻ പറയുന്നത്,സൂച്യവും സൂചിതവും തമ്മിലുള്ള ഇഴപിണയലുകളെ കണ്ടിട്ടാവുമെന്നോ,അല്ലെന്നോ പറയുകവയ്യ.കാലികാന്തരീക്ഷത്തിലെ കഥകളിയുടെ ഇതിവൃത്തത്തിന്റെ ഇത്തിരിവട്ടം സംവേദനക്ഷമമല്ലാതാവുമ്പോഴും പാഠ്യത്തിനു ബാക്കി നിൽക്കുന്ന പ്രാധാന്യം,ഭാവോന്മീലനത്തിലാണ്,സമഗ്രമായ കഥകളിശരീരത്തിന്റെ ഭാവോന്മീലനത്തീൽ.<br />ഒന്നാം ശിഖരം-ധൈഷണികതയുടെ ഹരിതാഭ<br />------------------------------------------------------<br />പട്ടിയ്ക്കാംതൊടിയെന്ന മഹാവൃക്ഷത്തിന്റെ ശിഷ്യശിഖരങ്ങളിലെ ഒന്നാം ശിഖരമാണ് വാഴേങ്കട കുഞ്ചുനായർ.അടിയുറച്ച കളരിപ്രകാരത്തിന്റെ ചാരുത,കഥകളിയെക്കുറിച്ചും ലക്ഷണശാസ്ത്രങ്ങളെക്കുറിച്ചും കൃത്യമായ അവബോധം,അനന്യമായ സ്വപ്രത്യയസ്ഥൈര്യം,സുചിന്തിതമായ മാറ്റങ്ങളുടെ പ്രകാശനം,മിതത്വവും പക്വതയുമിണങ്ങുന്ന രംഗരചന,പച്ചയ്ക്കും കത്തിയ്ക്കുമിണങ്ങുന്ന ശരീരം,മികച്ച അദ്ധ്യാപനവൈഭവം എന്നിവയെല്ലാം സമന്വയിച്ച ആചാര്യനായിരുന്നു കുഞ്ചുനായർ.അതിനുമുൻപോ ശേഷമോ അത്രമേൽ മനീഷിയായ ഒരു നടനെ കഥകളി കണ്ടിട്ടുണ്ടോ എന്നു സംശയം.നാട്യശാസ്ത്രത്തിന്റെ പ്രകാശത്തിൽ രാവുണ്ണിമേനോൻ സഞ്ചരിച്ച വഴികളെ ചിട്ടപ്പെടുത്തപ്പെടാത്ത നളചരിതം പോലുള്ള കഥകളിലേയ്ക്കുകൂടി സംക്രമിപ്പിച്ചതിൽ കുഞ്ചുനായർക്കുള്ള പങ്ക് ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.രസഭംഗത്തിനുള്ള പ്രധാനകാരണം അനൌചിത്യമാണ് എന്ന നാട്യശാസ്ത്രവിധിയുടെ വെളിച്ചത്തിൽ,ചിട്ടപ്പെടുത്തപ്പെടാത്തതും,ചിട്ടപ്പെടുത്തപ്പെട്ടതുമായ കഥകളുടെ ആവിഷ്കാരപ്രകാരത്തിലേക്ക് കുഞ്ചുനായരുടെ കണ്ണ് ചെന്നെത്തിയിട്ടുണ്ട്.പട്ടിയ്ക്കാംതൊടി തുറന്നിട്ട നാട്യവീഥിയിലൂടെയുള്ള കുഞ്ചുനായരുടെ ആലോചനകളേയും അവയുടെ രംഗപ്രത്യക്ഷങ്ങളേയും കൂടുതൽ വിശകലനം ചെയ്യേണ്ടതുണ്ട്. പ്രസിദ്ധവും എന്നാൽ ഗൌരവമായി പരിശോധിക്കപ്പെടേണ്ടതുമായ ഒരു മാറ്റം ശ്രദ്ധിക്കുക:<br />കാലകേയവധം അർജ്ജുനന്റെ പതിഞ്ഞപദമായ “ജനകതവദർശനാൽ”എന്ന പദത്തിൽ,“കുടിലതയകതാരിൽ തടവീടും അരിപടലങ്ങളൊക്കവേ ഒടുക്കുവാനായി”എന്നിടത്ത് പണ്ട് നിലവിലുണ്ടായിരുന്ന രീതി,‘ശൌര്യഗുണത്തിലെ ഭീമനെപ്പോലെ,ശത്രുവിന്റെ കാലും തലയും പിടിച്ച് നിലത്തുമറിച്ചിടുന്ന പോലെയായിരുന്നു.കുഞ്ചുവാശാന്റെ കഥാപാത്ര-ഔചിത്യബോധം,അർജ്ജുനന്റെ പ്രകൃതിക്ക് അതു യോജിക്കില്ല എന്നു തിരിച്ചറിയുകയും,അസ്ത്രങ്ങളയക്കുന്ന രൂപത്തിലേക്ക് അവിടം മാറ്റുകയും ചെയ്തു.<br />ധനുർധാരിയായ അർജ്ജുനൻ അമ്പെയ്തുകൊല്ലുന്നതിലെ ഔചിത്യം,ഇരുകൈകൊണ്ടും മാറിമാറി അസ്ത്രമെയ്യുന്നതിൽ തെളിയുന്ന സവ്യസാചിത്വം,20-24-28 മാത്രകളിൽ കൃത്യമായി കാലുകൾവെച്ചുചവിട്ടി അതുചെയ്യുന്നതിലെ ഭംഗി എന്നിവകൊണ്ട് ഈ മാറ്റം<br />ഏറെ പ്രശംസിക്കപ്പെട്ടതാണ്.ഇന്ന്,പൊതുവേ എല്ലാവരും ആ മാറ്റം അംഗീകരിക്കയും ചെയ്തിരിക്കുന്നു.എന്നാൽ ഒന്നിടയ്ക്കു തിരിച്ചുചിന്തിച്ചാലോ?കാൽ വാരി,തലപിടിച്ച് നിലത്തുവീഴ്ത്തുന്ന ശത്രുവിന്റെ ദൃശ്യചാരുത,അസ്ത്രങ്ങളയക്കുന്നതിനുണ്ടോ?കീഴ്പ്പടം ഈ മാറ്റത്തെ അനുസരിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ ശിഷ്യരിലും ആ പഴയനടപ്പ് കാണാം.അത്രമേൽ യുക്തിഭദ്രമായ ഔചിത്യത്തിലല്ല,കഥകളിയുടെ രംഗപ്രകാരമെന്ന തിരിച്ചറിവുണ്ടായാൽ,കുഞ്ചുനായരുടെ മാറ്റത്തിന് ഇത്രയും സ്വീകരണമുണ്ടാകുമോ എന്നു സംശയം.<br />(തുടരും)വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com65tag:blogger.com,1999:blog-8558223300736378477.post-71658241256867749252009-02-18T17:40:00.001+05:302009-02-18T18:03:58.979+05:30സാമ്യമകന്നോരുദ്യാനം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgh_9yl2nl6P5J8P1tl325XMjpNLeAFEI7gmlgaIK9NmsZc-YgbNVeH2FYfAxxn8W4Kk5knE8E-dRLbf4sudARDnbsFUJmFKyGKOhCEzZ9GVS0WpyP6fqNv3EGjaPNkbNdrobZU_BhkQ_I/s1600-h/vlcsnap-75845.png.jpg"><img id="BLOGGER_PHOTO_ID_5304113138611728546" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 246px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgh_9yl2nl6P5J8P1tl325XMjpNLeAFEI7gmlgaIK9NmsZc-YgbNVeH2FYfAxxn8W4Kk5knE8E-dRLbf4sudARDnbsFUJmFKyGKOhCEzZ9GVS0WpyP6fqNv3EGjaPNkbNdrobZU_BhkQ_I/s320/vlcsnap-75845.png.jpg" border="0" /></a><br /><div><strong>സാ</strong>മ്യമകന്ന ഒരുദ്യാനമേ ഞാൻ കണ്ട കഥകളിലോകത്തുള്ളൂ-കോട്ടക്കൽ ശിവരാമൻ.ചരിത്രത്തിന്റെ മുൻ-പിൻ വഴികളിലെങ്ങും സമാനതകളില്ല.ആരെയെങ്കിലും മാതൃകയാക്കി എന്നു പറയാനാവില്ല.മുൻപോ പിൻപോ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ അടുത്തെങ്ങും എത്തിയ ആരുമില്ല.കെ.പി.എസ്.മേനോൻ പണ്ടെഴുതിയ വരികൾ ഇന്നും ബാക്കി-ശിവരാമന്റെ ദമയന്തിക്കൊത്ത നളൻ ഇനിയും ജനിച്ചിട്ടുമില്ല.അക്ഷരാർത്ഥത്തിൽ സാമ്യമകന്നോരുദ്യാനം!<br /><strong><span style="color:#660000;">എന്തുകൊണ്ട് ശിവരാമൻ?<br />----------------------------</span></strong><br />ശിവരാമനെപ്പറ്റി എഴുതാൻ തീരുമാനിക്കുന്നതിലൂടെ,ഞാൻ സമകാലിക കഥകളിയോടാണ് സംസാരിക്കാനുദ്ദേശിക്കുന്നത്.ചിട്ടപ്പെട്ട കഥകൾക്കുപുറത്ത്,രചനാത്മകമായി രംഗാവതരണം നടത്തുവാൻ കെൽപ്പുള്ള യുവനടന്മാർ കുറയുകയാണ്. “ഗംഭീരം” എന്നു പറയിക്കുന്ന നാലാംദിവസ-മൂന്നാം ദിവസ-ബാഹുകന്മാരോ,രണ്ട്-നാല് ദമയന്തിമാരോ യുവാക്കളിൽ ആരുണ്ട് എന്നെനിക്കറിയില്ല.സർഗാത്മകമായ ചിന്തകളും,അവയെ കഥകളീയമായി രംഗത്തെത്തിക്കാനുള്ള സിദ്ധിയും യുവാക്കളിൽ കുറയുകയാണോ?<br />ഓർമ്മകൾ പലപ്പോഴും ഔഷധങ്ങളാണ്.വാഴേങ്കട കുഞ്ചുനായർ സഞ്ചരിച്ച ധൈഷണികമായ അന്വേഷണപഥങ്ങളെ ക്രമേണ മറന്നുപോവുകയും,താരപ്പൊലിമകളുടെ മായികപ്രഭയിൽ വ്യാമുഗ്ധരായി നാം സ്തുതിപാഠകരായി മാറുകയും ചെയ്യുന്നതിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയപ്പെടേണ്ടിയുമിരിക്കുന്നു.<br /><strong><span style="color:#660000;">കുഞ്ചുനായർ താവഴി-ബഹുമുഖങ്ങളുടെ വികേന്ദ്രീകരണം<br />-------------------------------------------------------</span></strong><br />പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോനെപ്പോലെത്തന്നെ,പലമുഖങ്ങളുള്ള ഒരു ശിഷ്യനാണ് അദ്ദേഹത്തിനുണ്ടായത്-വാഴേങ്കടകുഞ്ചുനായർ.അരങ്ങിലും കളരിയിലും ധൈഷണികമണ്ഡലത്തിലും വിന്യസിക്കപ്പെട്ട ആ മനീഷിയുടെ ദർശനത്തെ ഒറ്റവാക്കിൽ ഒതുക്കിയാൽ “ഔചിത്യം” എന്നു പറയാം.അനൌചിത്യമല്ലാതെ മറ്റൊന്നുമല്ല,രസഭംഗത്തിനുകാരണമായിട്ടുള്ളത് എന്ന നാട്യശാസ്ത്രവിധിയെ അദ്ദേഹം തിരിച്ചറിയുകയും,പട്ടിക്കാംതൊടിയുടെ കൈകൾ പതിയാതെ പോയ ഭാവപ്രധാനകഥകളിലേക്കുകൂടി ആ വെളിച്ചം പകരുകയും ചെയ്തു.<br />നിയോക്ലാസിക്കൽ ബിംബകൽപ്പനകളുടെ കഥകളിയുമായുള്ള ചേർച്ച തിരിച്ചറിഞ്ഞുകൊണ്ട്,ഭാവപ്രധാനമായ കഥകളുടെ ആട്ടങ്ങളെക്കൂടി രൂപപ്പെടുത്തിയ കുഞ്ചുവാശാന്റെ വീക്ഷണം,അദ്ദേഹത്തിന്റെ ശിഷ്യരായ കലാ.വാസുപിഷാരടിയിലും,കോട്ടക്കൽ ചന്ദ്രശേഖരവാര്യരിലുമെല്ലാം കാണാം.രുഗ്മാംഗദന്റെ മോഹിനിയോടുള്ള “നിന്നെക്കാണാൻ എനിയ്ക്ക് ഇന്ദ്രനെപ്പോലെ ആയിരം കണ്ണുണ്ടായിരുന്നെങ്കിൽ”എന്നുതുടങ്ങുന്ന വാസുവാശാന്റെ ആട്ടത്തിലെല്ലാം ആ പ്രകാശം നമുക്കുകാണാം.<br />മറ്റൊരു മുഖം പുരാണഖനികളിലൂടെ അലഞ്ഞ,അനന്യസാധാരണമായ പുരാണജ്ഞാനത്തിലൂടെ രംഗഭാഷ്യം ചമയ്ക്കുന്ന കലാകാരന്റെയാണ്.അതു പകർന്നു കിട്ടിയത്,നെല്ലിയോട് വാസുദേവൻ നമ്പൂതിരിയ്ക്കാണ്,അതിന്റെ ആവിഷ്കാരത്തിൽ വിയോജിപ്പുകളുണ്ടെങ്കിലും.<br />മറ്റൊന്ന്,കഥകളിയുടെ സങ്കേതത്തിലെ കടുകിട പിഴയ്ക്കാത്ത അറിവാണ്.ആരുടെ സംശയങ്ങൾക്കും മുന്നിൽ പതറില്ലെന്നുറപ്പുപറയാവുന്ന വിജ്ഞാനകോശം.വാഴേങ്കട വിജയനിൽ നാം കാണുന്നതു മറ്റൊന്നല്ല.<br />എന്നാൽ,ഇനി ഇതിലൊന്നും പെടാത്ത ഒരു ഒസ്യത്തുണ്ട്,ഖേദാഹ്ലാദങ്ങളുടെ തിരമാലകളുയരുന്ന ജീവിതം നിറച്ചുതരുന്ന സർഗ്ഗബോധം.ഔചിത്യധാരയിൽ നിലയുറച്ച ജീവിതാവബോധം.എല്ലാ സൈദ്ധാന്തികചർച്ചകൾക്കും നിയമാവലികൾക്കും ദൂരെ,ഹൃദയത്തിന്റെ അടയാളപ്പെടുത്തലുകൾ.അതു മറ്റാർക്കുമല്ല പകർന്നു കിട്ടിയത്;കാറൽമണ്ണക്കാരൻ ശിവരാമനു തന്നെ.<br /><strong><span style="color:#660000;">സ്ത്രീവേഷത്തിന്റെ നാൾവഴികൾ<br />------------------------------------</span></strong><br />നമുക്കറിയുന്നതും,അറിയാത്തതുമായ അനേകകലകളുടെ സമ്യക്കായ മേളനത്തിലൂടെ വളർന്ന്,ഫ്യൂഡലിസത്തിന്റെ ചിറകിൻ കീഴിൽ പരിരക്ഷിക്കപ്പെട്ട്,ആധുനികകേരളത്തിന്റെ വളർച്ചയിൽ പൊതുജനത്തിന്റെ ഉടമസ്ഥതയിലേക്ക് എത്തിപ്പെട്ട കഥകളിയുടെ സൃഷ്ടിപരിസരം,സ്വാഭാവികമായും പുരുഷകേന്ദ്രീകൃതമാണ്.വെട്ടം കളരിയുടെ കാലത്തുതന്നെ പ്രസിദ്ധരായിരുന്ന നടന്മാർ ബാലിയും,ഹനുമാനും കെട്ടിയവരായിരുന്നു.കോട്ടയത്തു തമ്പുരാന്റെ കഥകളിൽ,അതു സാത്വികകൽപ്പനയിലേക്ക് വഴിമാറിയെന്നേയുള്ളൂ.ധർമ്മപുത്രർ,അർജ്ജുനൻ,ഭീമസേനൻ എന്നീ നായകരുടെ അനന്യസാധാരണമായ രംഗരചനയെ മുന്നിൽകണ്ടിട്ടെന്നോണമാണ് കോട്ടയത്തുതമ്പുരാന്റെ പദരചന.കല്ലൂർ രാഘവപ്പിഷാരടിയുടെ രാവണോൽഭവം മുതൽ നടന്ന പ്രതിനായകവിപ്ലവം,രാജസപ്രൌഡമായ പൌരുഷത്തിലേയ്ക്ക് കളിയരങ്ങിനെ നയിക്കുകയും ചെയ്തതോടെ ചിത്രം പൂർത്തിയായി.കൃത്യമായ രംഗരചന നിലവിലില്ലാതിരുന്ന നളചരിതത്തിന്റെ സാധ്യതകൾ കണ്ടെടുത്തത് പിന്നീടായിരുന്നല്ലോ.<br />സ്ത്രീയെ അന്തഃപ്പുരക്കേളികൾക്കുള്ള ഉപകരണമായി കാണുന്ന ഫ്യൂഡൽ കാഴ്ച്ചയിൽ ആണ് കഥകളിയുടെ മിക്ക സ്ത്രീവേഷങ്ങളുടെയും രചന എന്നതു വ്യക്തമാണ്. “കാലോചിതമായതു കാന്താ കൽപ്പിച്ചാലും” എന്ന കോട്ടയത്തു തമ്പുരാന്റെ മിതത്വത്തിൽ നിന്നും “സ്മരനുടെ കളികളിലുരുസുഖമൊടുതവ പരവശതകൾ കാണ്മാൻ കൊതി പെരുകുന്നു” എന്ന ഇരയിമ്മൻ തമ്പിയുടെ സംഭോഗശൃംഗാരത്തിലേയ്ക്ക് വാക്കുകളുടെ വ്യത്യാസമേ ഉള്ളൂ;അവയുടെ രംഗരചനയും അതു പ്രസരിപ്പിക്കുന്ന അർത്ഥതലവും ഒന്നുതന്നെ.രതിലാലസരായി ഇരിയ്ക്കുന്ന രാജാക്കന്മാർക്കടുത്തേയ്ക്ക് ഒരു ദൂതനോ,മഹർഷിയോ,നിണമോ ഒക്കെ കടന്നുവരാം,അപ്പോൾ അവർക്ക് തന്നോടൊപ്പമുള്ള ഉപകരണത്തോട് “ഇനി നീ അന്തഃപുരത്തിൽ പോയി സുഖമായി ഇരുന്നാലും” എന്നു പറയാം,അതുകേട്ട് “അപ്രകാരം തന്നെ”എന്ന് അനുസരിക്കാം,അത്രതന്നെ.<br />എന്നാൽ,നമ്മുടെ പുരാണേതിഹാസങ്ങൾ പങ്കുവെയ്ക്കുന്ന സ്ത്രീസ്വത്വം അത്രമേൽ ലളിതമല്ലാത്തതുകൊണ്ടുതന്നെ,അവയെ പിൻപറ്റി രചിക്കപ്പെട്ട ആട്ടക്കഥകളിലും ചില കഥാപാത്രങ്ങൾ വേറിട്ടുനിന്നു.കൊട്ടാരക്കരത്തമ്പുരാന്റെ തോരണയുദ്ധത്തിലെ സീത,സമ്മാനങ്ങൾ തന്നു പ്രലോഭിക്കാൻ നോക്കുന്ന രാവണനോട് “എന്നെയും രാമന്നു നൽകി ധന്യന്റെ പാദബ്ജേ ചെന്നു നമസ്കരിക്കായ്കിൽ കൊല്ലും നിന്നെ രാഘവൻ”എന്നു മുഖത്തുനോക്കി പറയുന്നവളാണ്.കോട്ടയത്തു തമ്പുരാനിലെത്തുമ്പോൾ,സ്ത്രീവേഷത്തിന്റെ രംഗകൽപ്പനയെത്തന്നെ അനതിസാധാരണമാം വിധം നിർണ്ണയിക്കത്തക്ക വിധം സജീവമായ പാഠ്യരചനയിലേക്ക് കഥകളി എത്തിച്ചേർന്നു.കാലകേയവധത്തിലെ ഉർവ്വശി തന്നെയാവും മികച്ച ഉദാഹരണം.ഇന്ദ്രന്റെ കൽപ്പനപ്രകാരം അർജ്ജുനന്റെ സമീപത്ത് ‘അനുസരണ’ത്തിനെത്തിയ ഇതിഹാസത്തിലെ ഉർവ്വശിയല്ല,കോട്ടയത്തു തമ്പുരാന്റെ ഉർവ്വശി;പൂർണ്ണകാമനായ അർജ്ജുനനാൽ “വശീകൃതയായി” അഭിസരണത്തിനെത്തിയവളാണ്.ആ മൂലത്തിൽ നിന്നുള്ള മാറ്റത്തിൽ തന്നെയുണ്ട്,തമ്പുരാൻ ഉർവ്വശിയ്ക്കു നൽകിയ രംഗപ്രാധാന്യം.ക്രമേണ നിരവധി ഉദ്ഗ്രഥനങ്ങളിലൂടെ വളർന്നു വന്ന ഇന്നത്തെ ആധുനികകഥകളിയിലെ ഉർവ്വശിയുടെ രൂപഘടന നോക്കുക-“പാണ്ഡവന്റെ രൂപം” എന്ന പദത്തിൽ സൌഗന്ധികം ഭീമനുള്ളതുപോലെ പതിഞ്ഞ ഇരട്ടി,“സ്മരസായകദൂനാം”പോലെ അനേകം ഘടനാ വിശേഷങ്ങൾ നിറഞ്ഞ പദങ്ങൾ-ഏതു നടനും ഇന്നും വെല്ലുവിളിയായി നിൽക്കുന്ന കഥാപാത്രമായി നിൽക്കുന്നു തമ്പുരാന്റെ ഉർവ്വശി.ബകവധം,കിർമീരവധം എന്നിവയിലെ ലളിതമാരും തത്തുല്യമായ രംഗദീപ്തി പങ്കുവെക്കുന്നു.<br />കാർത്തികതിരുനാളിന്റെ നരകാസുരവധത്തിലെ ലളിത,അശ്വതിരുനാളിന്റെ പൂതനാമോക്ഷത്തിലെ പൂതന,രുഗ്മിണീസ്വയംവരത്തിലെ രുഗ്മിണി,മണ്ടവപ്പള്ളി ഇട്ടിരാരിച്ചമേനോന്റെ രുഗ്മാംഗദചരിതത്തിലെ മോഹിനി,ഇരയിമ്മൻ തമ്പിയുടെ കീചകവധത്തിലെ സൈരന്ധ്രി,ദക്ഷയാഗത്തിലെ സതി,കിളിമാനൂർ വിദ്വാൻ രവിവർമ്മത്തമ്പുരാന്റെ(കരീന്ദ്രൻ) രാവണവിജയത്തിലെ(രംഭാപ്രവേശം)രംഭ,അമൃതശാസ്ത്രികളുടെ ലവണാസുരവധത്തിലെ സീത,വയസ്കരമൂസ്സതിന്റെ ദുര്യോധനവധത്തിലെ പാഞ്ചാലി,താഴവന ഗോവിന്ദനാശാന്റെ ദേവയാനീസ്വയംവരത്തിലെ ദേവയാനി,മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെ കുചേലവൃത്തത്തിലെ രുഗ്മിണി തുടങ്ങിയ നിരവധി വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങൾ തുടർന്നുവന്നു.കിരാതത്തിലെ കാട്ടാളസ്ത്രീ,നിഴൽക്കുത്തിലെ മലയത്തി,മണ്ണാത്തി തുടങ്ങിയ വേറിട്ട സ്ത്രീവേഷങ്ങളും അരങ്ങിലെത്തി.<br />ഒന്നു പരാമർശിക്കാതെ പോയത്,അത് പ്രത്യേകപരാമർശത്തിന് അർഹമായതു കൊണ്ടാണ്-നളചരിതത്തിലെ ദമയന്തി.ഇതിവൃത്തപരമായ സംസ്കാരം കൊണ്ട് നളചരിതത്തെ മറ്റൊരു കഥകളിയുമായും തുലനം ചെയ്യാനാവില്ല.ശ്രീ.കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെടും പോലെ,ഭരതസമ്മതമായ നാട്യസങ്കൽപ്പത്തെ അനുസരിച്ചുകൊണ്ട് രചിക്കപ്പെട്ട ഏക ആട്ടക്കഥയാണ് നളചരിതം.രാമായണം സത്യത്തിൽ സീതായനമാണ് എന്നു വാദിക്കാവുന്നതു പോലെ,നളചരിതം വാസ്തവത്തിൽ ദമയന്തീചരിതമാണെന്നും പറയാം.അത്രമേൽ ആഴമേറിയ പാത്രകൽപ്പനയാണ് ഉണ്ണായിവാര്യർ ദമയന്തിയിൽ ചെയ്തിരിക്കുന്നത്. “നേരേ നിന്നു നേരു ചൊല്ലുന്ന”ആ പാത്രകൽപ്പനയുടെ ദാർഡ്യം,അർത്ഥചമൽക്കാരങ്ങളും ധ്വനിസങ്കീർണ്ണതകളും നാളികേരപാകരീതിയുമിഴപിണയുന്ന ഉണ്ണായിയുടെ രചനാശൈലി എന്നിവ ഏതു മഹാനടനും മുന്നിൽ വെല്ലുവിളിയാണ്,ആട്ടക്കഥയെന്ന അർത്ഥത്തിൽ നളചരിതം അത്രമേൽ വിലക്ഷണമെങ്കിലും.<br /><strong><span style="color:#660000;">സ്ത്രൈണനാട്യത്തിന്റെ അടയാളങ്ങൾ<br />-----------------------------------------</span></strong><br />കഥകളിയുടെ ആദ്യകാലത്തെ സ്ത്രീവേഷക്കാരെക്കുറിച്ച് നമുക്കു കാര്യമായറിവൊന്നുമില്ല.കോങ്ങാട്ട് നാണുമേനോൻ(ഉർവ്വശി പ്രസിദ്ധം,ഉർവ്വശി നാണുമേനോൻ എന്നറിയപ്പെട്ടിരുന്നു),പൊറയത്ത്നാരായണമേനോൻ(ദമയന്തി പ്രസിദ്ധം)കുഴിക്കാണക്കണ്ടി രാമൻ നായർ,അപ്പുണ്ണിപൊതുവാൾ,കുത്തനൂർ കരുണാകരപ്പണിക്കർ,മങ്ങാട്ടു ശങ്കുണ്ണിനായർ,വണ്ടൂർ കൃഷ്ണൻ നായർ,കറ്റശ്ശേരി രാമൻ നായർ,പുതിയ കൊച്ചുകൃഷ്ണപ്പിള്ള,അമ്പലപ്പുഴ കുഞ്ഞികൃഷ്ണപ്പണിക്കർ,തകഴി കുഞ്ചുപ്പിള്ള,കുറിച്ചികൊച്ചയ്യപ്പപ്പണിക്കർ,ആറ്റുങ്ങൽ മാതുപ്പിള്ള,വള്ളിക്കോട് കൊച്ചുപിള്ളപ്പണിക്കർ,ദമയന്തി നാരായണപ്പിള്ള,വഞ്ചിയൂർ കാർത്ത്യായിനി അമ്മ,ചെങ്ങന്നൂർ നാണുപ്പിള്ള,തുറവൂർ മാധവൻ പിള്ള,പോരുവഴി ഗോവിന്ദക്കുറുപ്പ്,ക്ലാക്കോട്ടത്തില്ലത്ത് മഹേശ്വരൻ പോറ്റി,കൈതക്കോട്ട് രാമൻപിള്ള എന്നിങ്ങനെ അനേകം പേരുകൾ ചരിത്രത്തിൽ കാണാം.പിന്നീട് പുരുഷവേഷങ്ങളിൽ പ്രസിദ്ധരായ പലരും ആദ്യകാലത്ത് സ്ത്രീവേഷത്തിൽ പേരെടുത്തവരാണ്.തേക്കിൻകാട്ടിൽ രാവുണ്ണി നായരുടെ മണ്ണാത്തി ആദ്യകാലത്തു പ്രസിദ്ധമായിരുന്നത്രേ.കലാമണ്ഡലം കൃഷ്ണൻ നായർ തന്നെ,ആദ്യകാലത്തു പേരെടുത്തത് ‘പൂതനക്കൃഷ്ണൻ’എന്ന പേരിലായിരുന്നല്ലോ.പൂതന,ലളിത തുടങ്ങിയ വേഷങ്ങളിൽ ഇന്നും പലരുടെയും മനസ്സിലെ ഒളിമങ്ങാത്ത ഓർമ്മയായിരിക്കും,കൃഷ്ണൻ നായർ.കറ്റശ്ശേരി രാമൻ നായർ പ്രതിഭാശാലിയായിരുന്ന വേഷക്കാരനായിരുന്നു എന്നാണ് കേൾവി.അകാലത്തിൽ അദ്ദേഹം മരിച്ചപ്പോൾ,ഗുരുനാഥനായ പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോൻ “ഇനി എന്തിനാണ് ഞാൻ കുട്ടികളെ പഠിപ്പിക്കുന്നത്” എന്നു വിലപിച്ചു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണാം.<br />കുടമാളൂർ കരുണാകരൻ നായരായിരുന്നു സ്ത്രീവേഷം കൊണ്ട് ശ്രദ്ധാർഹനായ നടൻ.കൊട്ടാരം നടനായിരുന്ന കരുണാകരൻ നായരുടെ ദമയന്തി,കാട്ടാളസ്ത്രീ,മണ്ണാത്തി,സൈരന്ധ്രി എന്നിവയെല്ലാം അഖിലകേരള പ്രസിദ്ധിയാർജ്ജിച്ച വേഷങ്ങളാണ്.അനുപമമായ വേഷഭംഗിയും,അഭിനയത്തിലെ ഭാവനാത്മകതയും കരുണാകരൻ നായരുടെ സ്ത്രീവേഷങ്ങളെ അന്നത്തെ പുരുഷവേഷങ്ങൾക്കൊപ്പം നിൽക്കാറാക്കി.<br /><strong><span style="color:#660000;">ശിവരാമചരിതം-കളിയരങ്ങിലെ പകർപ്പില്ലാത്ത അദ്ധ്യായം<br />-------------------------------------------------------------<br /></span></strong>കാറൽമണ്ണയിലെ ദാരിദ്ര്യത്തിൽ നിന്ന് കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിലേയ്ക്കു വന്ന ശിവരാമൻ എന്ന കുട്ടിയിൽ നിന്ന് സ്ത്രീവേഷത്തിന്റെ അന്നോളമുള്ള ചരിത്രം പൊളിച്ചെഴുതപ്പെട്ടു.വാഴേങ്കട കുഞ്ചുനായർ എന്ന ധിഷണാശാലിയായ ആചാര്യനുകീഴിൽ അഭ്യസനം പൂർത്തിയാക്കിയ ശിവരാമൻ,തന്റെ പരിമിതികളെ വ്യക്തമായി തിരിച്ചറിയുന്നിടത്തു തുടങ്ങുന്നു,അദ്ദേഹത്തിന്റെ വിജയം.കുഞ്ചുനായരാശാൻ സുഭദ്രാഹരണത്തിലെ “കഷ്ടം ഞാൻ കപടം കൊണ്ട്”എന്ന പതിഞ്ഞപദം ചൊല്ലിയാടിക്കുമ്പോൾ അടിച്ച അടിയുടെ വേദന,ഇന്നും ശിവരാമൻ പറയും.സ്വതവേ താളം കഷ്ടിയായ ശിവരാമന്,“കഷ്ടം ഞാൻ കപടം”പോലെ സങ്കേതസങ്കീർണ്ണമായ ഒരു പദം ചൊല്ലിയാടുവാനുള്ള ബുദ്ധിമുട്ട് പറയാനുണ്ടോ!എന്നാൽ കുഞ്ചുനായരാശാൻ തന്റെ ശിഷ്യർക്കുള്ള സിദ്ധികളെയും പരിമിതികളേയും തിരിച്ചറിയാൻ വിദഗ്ദ്ധനായിരുന്നു.ഗുരു കുഞ്ചുക്കുറുപ്പിന്റെ നളനോടൊപ്പം ഒന്നാംദിവസത്തിൽ ദമയന്തിയായി ശിവരാമനെ ഒരു ആകസ്മികസാഹചര്യത്തിൽ നിർണ്ണയിക്കുന്നതു മുതൽ ആരംഭിച്ച ശിവരാമന്റെ ജൈത്രയാത്ര,ഇന്നും സമാനതകളില്ലാത്തതാണ്.കഥകളിയുടെ അഞ്ചുതലമുറക്കൊപ്പം നായികയായ ചരിത്രം,ഇനി ആവർത്തിക്കപ്പെടുമെന്ന് തോന്നുന്നില്ല.<br />ശിവരാമന്റെ രംഗാവിഷ്കാരത്തെ അനുപമമാക്കുന്ന സവിശേഷതകളെ ഓരോന്നായി വിലയിരുത്താം:<br /><strong><span style="color:#003300;">1)സ്ഥായീഭാവകേന്ദ്രീകൃതമായ രംഗബോധം<br />----------------------------------------------</span></strong><br />കുഞ്ചുനായരിൽ നിന്ന് ശിവരാമനിലേക്കു പകർന്ന പ്രധാനസവിശേഷതയാണത്.ഓരോ കഥാപാത്രത്തിനും,സന്ദർഭത്തിനും സ്ഥായിയായി ഒരു ഭാവമുണ്ട് എന്നും,ആ സ്ഥായീഭാവത്തെ നശിപ്പിക്കുന്നവിധത്തിൽ യാതൊരു പ്രവൃത്തിയും നല്ലതല്ല എന്നുമുള്ള നാട്യബോധം,പാഠ്യത്തിലെ മുദ്രകളെ വരെ അവഗണിക്കുന്നിടത്തോളം ശിവരാമനിൽ രൂഢമൂലമായിരിക്കുന്നു.നളചരിതം ഒന്നാം ദിവസത്തിൽ “മൂർത്തംഗജാസ്ത്രമേറ്റു നേർത്തുടൻ നെടുതായി വീർത്തുഞാനാർത്തയായേൻ”എന്നിടത്ത്, വിസ്തരിച്ച മുദ്രകൾ മനഃപ്പൂർവ്വം ശിവരാമനുപേക്ഷിക്കുന്നതു കാണാം.കുലീനയായ നായികയുടെ സംസാരത്തിന് അത് അനുയോജ്യമല്ല എന്ന സ്ഥായീഭാവബോധത്തിൽ നിന്നാണ് അത്തരം തിരിച്ചറിവുകൾ ഉരുവം കൊള്ളുന്നത്.രുഗ്മാംഗദചരിതത്തിലെ മോഹിനി,വാളെടുത്ത് രുഗ്മാംഗദന്റെ കയ്യിൽ കൊടുക്കുന്നത് ശിവരാമനിൽ കാണില്ല;രണ്ടാംദിവസം ദമയന്തി കാട്ടാളനെ ശപിക്കില്ല-അങ്ങനെ പലതും.<br />മറ്റുചിലയിടത്ത്,മുദ്രകൾ കളരിപാഠത്തിൽ നിന്നു തീർത്തും വ്യത്യസ്തമാകുന്നതുകാണാം.കീചകവധം സൈരന്ധ്രിയുടെ,“സാദരം നീ ചൊന്നോരു മൊഴിയിതു സാധുവല്ല കുമതേ”എന്ന പദത്തിന്റെ ആവിഷ്കാരം നോക്കുക,“അല്ല”എന്ന മുദ്രയ്ക്കു സൂചികാമുഖമാണ്!“പാടില്ല കുട്ടീ”എന്നു പറയുകയാണെന്നുതോന്നും!അതു സൃഷ്ടിക്കുന്ന സ്ഥായീഭാവതലത്തിലാണ് ശിവരാമന്റെ ശ്രദ്ധ.<br /><span style="color:#003300;">2)സംവേദനക്ഷമമായ ഉപാംഗാഭിനയം<br />------------------------------------------</span><br />കഥകളിയ്ക്കു യോജിക്കാത്ത അതിവൈകാരികതലത്തിലേയ്ക്കൂർന്നു പോകാത്തതും,എന്നാൽ അതിതീവ്രമായ സംവേദനം സാധ്യമാകുന്നതുമായ ഉപാംഗാഭിനയമാണ് ശിവരാമനെ അനന്വയമാക്കുന്ന മറ്റൊരു ഘടകം.ദുര്യോധനവധം പാഞ്ചാലിയുടെ “പരിപാഹിമാം ഹരേ”എന്ന പദം ചെയ്യുന്നതു കാണുക-കണ്ണുനീർ നിറഞ്ഞൊഴുകുന്നതു കാണാം;അതുതന്നെ കഥകളിയ്ക്കു നിഷിദ്ധമാണ്.എന്നാൽ ഒരോ മുദ്രകൾക്കും അദ്ദേഹം നൽകുന്ന ഭാവതലത്തിനും വ്യാഖ്യാനത്തിനും മുന്നിൽ നമുക്കതൊന്നും ശ്രദ്ധിച്ചിരിയ്ക്കാനാവില്ല. “ദുർവാക്യവാദിയാം ദുശ്ശാസനൻ തന്റെ”എന്നിടത്തുപോലും ആ മുഖത്ത് നിറഞ്ഞിരിയ്ക്കുന്ന സങ്കടക്കടൽ പോകുന്നില്ല.ഏതു സഞ്ചാരികളേയും സ്ഥായീഭാവത്തെ ഉറപ്പിച്ചുകൊണ്ടുതന്നെ കൊണ്ടുപോകാൻ കഴിയുന്നിടത്താണ് ശിവരാമന്റെ വിജയം.<br /><span style="color:#003300;"><strong>3)സങ്കേതഭദ്രവേഷങ്ങളിലെ ഭാവവിന്യാസം<br />--------------------------------------------</strong></span><br />സങ്കേതത്തികവുള്ള സ്ത്രീവേഷങ്ങളായ ഉർവ്വശിയും ലളിതമാരും അവയുടെ ഘടനാസൌന്ദര്യം കൊണ്ടല്ല,ശിവരാമനിൽ നിറയുന്നത്;അവയുടെ ഭാവവിന്യാസവും അതിന്റെ ഉചിതജ്ഞതയും കൊണ്ടാണ്.കിർമീരവധം ലളിത ചെയ്യുന്ന അനേകം നടന്മാർ ഇന്നും,ഒരുവശത്ത് തത്സ്വരൂപത്തിന്റെ രാക്ഷസീയഭാവവും,മറുവശത്ത് ലളിതാഭാവവും അഭിനയിക്കുന്നതു കാണാം.എന്നാൽ അതു ശിവരാമൻ ചെയ്യുന്ന സ്ഥലവും,അതിന്റെ അനനുകരണീയമായ ചാരുതയും മറ്റാരിലുമില്ല. “പല്ലവാംഗുലിഭിരഭിനയിക്കുന്നു”എന്നു കഴിഞ്ഞെടുക്കുന്ന ഇരട്ടിയുടെ മറുവശം തിരിയലിൽ,അടവുകൾ മാറ്റിയെടുക്കുന്ന ഇരട്ടികളുടെ സ്ഥാനങ്ങളിൽ…കൃത്യമായി വിന്യസിക്കപ്പെടുന്ന ആ പഴുത്ത ചിരി!അതോർക്കുന്നവർ ഓർക്കുമ്പോഴേ തരിച്ചുപോകും.<br /><strong><span style="color:#003300;">4)മണ്ണിൽതൊട്ടാൽ മനുഷ്യസ്ത്രീ<br />----------------------------------------</span></strong><br />അമാനുഷികമായ സ്ത്രീകഥാപാത്രങ്ങൾ പോലും,ശിവരാമനിലെത്തുമ്പോൾ മനുഷ്യവികാരങ്ങൾ പങ്കുവെക്കുന്നതു കാണാം.മണ്ണിൽ തൊട്ടാൽ ഏതു ദേവതയും ദാനവിയും മനുഷ്യസ്ത്രീയാണെന്നാണെന്നു തോന്നും,ശിവരാമന്റെ വീക്ഷണം.ബ്രഹ്മാവിന്റെ മാനസപുത്രിയായ രുഗ്മാംഗദചരിതത്തിലെ മോഹിനി,ശിവരാമനിലെത്തുമ്പോൾ മനുഷ്യദുഃഖങ്ങളലട്ടുന്ന ഒരു സ്ത്രീയായി മാറും.ഒരുവശത്ത് കൽപ്പനയ്ക്കനുസരിച്ച് പ്രവർത്തിക്കേണ്ടതിന്റെ കാര്യനിർവ്വഹണബോധം,മറുവശത്ത് ഇത്തരമൊരു ദുഷ്ടത ചെയ്യേണ്ടിവന്നതിലെ ധർമ്മസങ്കടം-ഇവതമ്മിലുള്ള ഏറ്റുമുട്ടലാണ് ശിവരാമന്റെ മോഹിനിയെ വേറിട്ടുനിർത്തുന്നത്.ഇതുതന്നെ പൂതനയിലും കാണാം.<br /><strong><span style="color:#003300;">5)സ്വാത്മബോധവും സംഘബോധവും<br />----------------------------------------</span></strong><br />കഥകളി ഒരു സംഘകലയാണ്.പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന ഘടകങ്ങളുടെ ചേർച്ചയിലാണ് കളിയരങ്ങിന്റെ ലാവണ്യം കുടികൊള്ളുന്നത്.അനന്യസാധാരണരായ നടന്മാർക്കൊപ്പം ചേരുമ്പോൾ ശിവരാമനിൽ നിന്ന് പ്രവഹിച്ച കലാചാതുരി കൂടി പ്രസ്താവ്യമാണ്.കീഴ്പ്പടം കുമാരൻ നായരുടെ കീചകൻ,പൂക്കളിറുക്കുന്ന മാലിനിയുടെ തലയ്ക്കു മുകളിൽ പൂക്കൾ നിറഞ്ഞ ഒരു കൊമ്പ് പിടിച്ചുകുലുക്കിയപ്പോൾ ശിവരാമന്റെ ശരീരം പ്രതികരിച്ച പ്രതിസ്പന്ദനം കണ്ടവരെ അതു പറഞ്ഞുബോധ്യപ്പെടുത്തേണ്ടിവരില്ല.കലാമണ്ഡലം ഗോപിക്കൊപ്പമുള്ള ഇഴപ്പൊരുത്തത്തിന്റെ സൌന്ദര്യം ഒരു കഥകളിപ്രേമിയോടും വിവരിക്കേണ്ടതില്ലല്ലോ.കൃഷ്ണൻ നായരുടെ കൂടെയുള്ള ദമയന്തിയിലും,ഗോപിയുടെ കൂടെയുള്ള ദമയന്തിയിലും വ്യത്യസ്തമായ സൌന്ദര്യതലങ്ങൾ ദർശിക്കാം.<br />ഇതിനു പുറത്ത് ഒന്നുകൂടിയുണ്ട്,സ്വന്തം കഥകളിദർശനത്തിനനുയോജ്യമല്ലാത്തത് ആരുകാണിച്ചാലും ശിവരാമന്റെ പ്രതികരണം ഒന്നുതന്നെയായിരിക്കും.പലരും പറഞ്ഞുകേട്ട ഒരു കഥയുണ്ട്,കഥകളിയിലെ ഒരു മഹാനടന്റെ ഹരിശ്ചന്ദ്രനും ശിവരാമന്റെ ചന്ദ്രമതിയുമായി ഹരിശ്ചന്ദ്രചരിതം-ഹരിശ്ചന്ദ്രൻ കെട്ടിയ നടൻ “ദോശചുട്ടുകൊടുക്കണം”എന്ന് അരങ്ങത്തുകാണിച്ചു.ശിവരാമനത് കണ്ടഭാവമേയില്ല!മനസ്സിലായിക്കാണില്ലെന്നു കരുതി ഹരിശ്ചന്ദ്രൻ വിസ്തരിച്ച് ആവത്തിച്ചു-മാവുപരത്തി മറിച്ചിട്ട്…..എന്നിട്ടും ശിവരാമനു കണ്ടഭാവമില്ല!...കളികഴിഞ്ഞ് അണിയറയിലെത്തിയപ്പോൾ ഹരിശ്ചന്ദ്രൻ ശിവരാമനോട് ചോദിച്ചു-“ഹേയ് ശിവരാമാ,ഞാൻ ദോശചുടുന്നതാ കാണിച്ചേ,നിനക്ക് മനസ്സിലായില്യ?”ഉടൻ വന്നു ശിവരാമന്റെ മാസ്റ്റർപീസ് മറുപടി:“ശിവരാമനതൊക്കെ മനസ്സിലാവും,പക്ഷേ ചന്ദ്രമതിക്കു മനസ്സിലായില്ല!”<br />ഈ കഥയിൽ ശിവരാമന്റെ കഥകളിദർശനം നിറഞ്ഞുനിൽക്കുന്നു.<br /><strong><span style="color:#660000;">കഥകളീയമല്ലാത്ത കഥകളി<br />-------------------------------<br /></span></strong>കഥകളിയുടെ ഘടനാപരമായ നിയമങ്ങൾ വെച്ച് ശിവരാമന്റെ വേഷങ്ങളെ നോക്കിയാൽ പരാജയമാകും ഫലം.കളിയരങ്ങിനനുഗുണമല്ലാത്ത പോസുകളിൽ തുടങ്ങി,താളപ്പിഴവിനും,മുദ്രകളുടെ വികലപാഠത്തിനും,കലാശങ്ങളുടെ രൂപരാഹിത്യത്തിനും,മുദ്രാനിരാസത്തിനും….അങ്ങനെ പലതിനും ശിവരാമന്റെ വേഷം കണ്ടാൽ മതി.പക്ഷേ ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന പ്രതിഭാശേഷിയാണ് സങ്കേതപ്രകാരത്തിൽ കണ്ണുടക്കിയ കഥകളിനിഷ്ണാതരെ പോലും ശിവരാമന്റെ ആരാധകരാക്കിയത്.എന്നും നന്നാവുമെന്ന് ഒരുറപ്പുമില്ലാത്ത അനേകം ജീനിയസ്സുകളിലൊരാളായിരുന്നു,ശിവരാമനും.ഉണ്ണികൃഷ്ണക്കുറുപ്പിനേപ്പോലെ,ഗോപിയാശാനെപ്പോലെ.<br />അനിതരമായ ഒരു ആംഗികഭാഷയാണ് ശിവരാമന്റേത്.മിക്ക വരികളുടെയും മുൻപ് ഒരു താളവട്ടത്തിൽ കൂടുതൽ നീളുന്ന പോസുകൾ,പതിവിലും ദീർഘിച്ചും,ചിലപ്പോൾ ഒരു ചെറിയ ചിഹ്നം മാത്രമായും മാറുന്ന മുദ്രകൾ…സമകാലികമദ്ദളവാദനത്തിലെ വിസ്മയമായ ശ്രീ.ചെർപ്പുളശ്ശേരി ശിവൻ പറയാറുണ്ട്, “ഏറ്റവും വിഷമമേറിയ കഥകളിമദ്ദളവാദനം അവശ്യപ്പെടുന്ന വേഷക്കാരനാണ് കോട്ടക്കൽ ശിവരാമൻ,പക്ഷേ എപ്പോഴും അദ്ദേഹത്തോടൊപ്പം പ്രവൃത്തിക്കാനാണ് ആഗ്രഹം” എന്ന്.<br /><strong><span style="color:#660000;">ഒരു രംഗജീവിതം ഭാവിയോടു പറയുന്നത്<br />-------------------------------------------<br /></span></strong>ശിവരാമനെ അന്ധമായി അനുകരിക്കുന്നവർ മുതൽ,അദ്ദേഹത്തിന്റെ രംഗനന്മകളെ പിൻപറ്റിയവർ വരെ കഥകളിയിലുണ്ട്.ശിവരാമന്റെ രംഗജീവിതം നൽകുന്ന ഏറ്റവും വലിയ പാഠം,ഇടശ്ശേരിയുടെ ഭാഷയിൽ പറഞ്ഞാൽ,<br />“പറഞ്ഞുപോകരുതിതിനെ<br />മറ്റൊന്നിന്റെ പകർപ്പെന്നു മാത്രം”<br />എന്നതാണ്.സ്വകീയമായ വ്യാഖ്യാനങ്ങൾ ഓരോ പദത്തിനും കണ്ടെത്തി,ഔചിത്യത്തിൽ നിന്നടർന്നു പോകാത്ത കണ്ണുമായി,സ്വന്തം വേഷത്തെ നവീകരിക്കാനാണ് ആ ‘സാമ്യമകന്നോരുദ്യാനം’ പുതിയ കഥകളിക്കാരനോടാവശ്യപ്പെടുന്നത്.കാണാഃപ്പാഠം പഠിച്ചും,ഭാഷാവൈയാകരണന്മാർ പറയുന്ന വിഡ്ഡിത്തങ്ങൾ മുൻപിൻ നോട്ടമില്ലാതെ അരങ്ങിൽ കാണിച്ചും നടക്കുന്നവരടക്കമുള്ള യുവതലമുറ,ആ സന്ദേശം ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം. </div><div><strong><span style="color:#000066;">----------------------------------------------</span></strong></div><div><span style="font-size:85%;color:#000066;">കടപ്പാട്:കഥകളിയുടെ രംഗപാഠചരിത്രം:കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്,കലാ.എം.പി.എസ്.നമ്പൂതിരി.</span></div>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com64tag:blogger.com,1999:blog-8558223300736378477.post-23373285399984019952009-02-05T02:13:00.004+05:302009-03-11T15:11:44.333+05:30സദനം ഭാസി-അടുത്ത അഭിമുഖസംവാദത്തിലേക്ക്...<strong>സ</strong>മകാലീനകഥകളിയുടെ മറ്റൊരു കരുത്തുറ്റ പ്രതീക്ഷയുമായാണ്,ഇത്തവണ ഞാൻ അഭിമുഖസംവാദത്തിലേർപ്പെടുന്നത്-സദനം ഭാസി.കളിയരങ്ങിന്,കല്ലുവഴിസമ്പ്രദായത്തിന്, വൈയക്തികമായ ഒരു ശൈലീവിശേഷത്തിലൂടെ വേറിട്ടൊരു മാനം നൽകിയ കീഴ്പ്പടം കുമാരൻ നായരുടെ ശിഷ്യനായ സദനം ഭാസിയെപ്പോലെ മെയ്യിന്റെ ലാഘവത്വവും അഭ്യാസബലവും തികഞ്ഞ കഥകളിനടന്മാർ അധികമില്ല.കളരിപാഠത്തിന്റെ കണക്കുകൾ അനായാസേന വഴങ്ങുന്ന ഭാസിയുടെ ശരീരത്തിന്റെ പരിമിതികൾ കൂടി ചേതോഹരമാകുന്ന വേഷമാണ് കല്യാണസൌഗന്ധികം,തോരണയുദ്ധം,ലവണാസുരവധം എന്നിവയിലെ ഹനുമാൻ.നിയതമായ കളരിപാഠമുള്ള സ്ത്രീവേഷങ്ങളായ ഉർവ്വശി,ലളിതകൾ എന്നിവയിലും ഭാസിയുടെ അലസതയില്ലാത്ത ആവിഷ്കരണം തിളങ്ങുന്നു.കീഴ്പ്പടം കുമാരൻനായരാശാനോടൊപ്പം വർഷങ്ങൾ നടന്ന് ഭാസി നേടിയ അരങ്ങനുഭവങ്ങളും അറിവുകളും എല്ലാ കളിയരങ്ങുകളിലും അദ്ദേഹത്തിനു കൂട്ടാകുന്നു.കീഴ്പ്പടത്തോടൊപ്പമുള്ള അനുഭവങ്ങൾ,സമകാലകഥകളിയുടെ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഈ സംവാദത്തിൽ വിഷയമാകുന്നു.സംവാദത്തിലേക്ക്:<br /><strong><span style="color:#660000;">:}</span></strong>എങ്ങനെയാണ് കഥകളിയിലെത്തിയത്?<br />ഭാസി:കുട്ടിക്കാലത്തുതന്നെ അടുത്തുള്ള കഥകളികളൊക്കെ കാണുമായിരുന്നു.വാഴേങ്കട,കാന്തള്ളൂർ ഉത്സവക്കളികളൊക്കെ കൂട്ടുകാർക്കൊപ്പം ചെറുപ്പത്തിലേ പോയിക്കാണാൻ ഉത്സാഹമായിരുന്നു.പിന്നെ,നാലാംക്ലാസിൽ പഠിക്കുമ്പോൾ സദനം ലക്ഷ്മിക്കുട്ടിടീച്ചറുടെ ഡാൻസ്ക്ലാസിൽ പോയി ഡാൻസ് പഠിച്ചുതുടങ്ങി.അന്ന് കുറേ സ്റ്റേജിൽ ഡാൻസ് കളിച്ചിട്ടുണ്ട്.പിന്നീട്,പത്താംക്ലാസിനുശേഷമാണ് ഗൌരവമായി കഥകളിപഠിക്കാൻ ആലോചിക്കുന്നത്.വീട്ടുകാർക്കൊന്നും സമ്മതമായിരുന്നില്ല.കലാമണ്ഡലത്തിലേക്ക് അന്ന് അപേക്ഷയയച്ചു.ഇന്റർവ്യൂവിൽ പങ്കെടുത്തെങ്കിലും സെലൿഷൻ കിട്ടിയില്ല.പിന്നീട് കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിലേക്ക് അപേക്ഷയയച്ചു.ഇന്റർവ്യൂകാർഡ് വന്നെങ്കിലും കൊണ്ടുപോകാനാളില്ലാത്തതുകൊണ്ട് പോവാനായില്ല.<br />അടുത്താണ് ശിവരാമൻമാമയുടെ(കോട്ടക്കൽ ശിവരാമൻ)വീട്.അദ്ദേഹത്തിന്റെ വീടുമായി അകന്ന ബന്ധുത്വമുണ്ട്.അവിടേയ്ക്ക് ഇടക്കൊക്കെ പോകുമായിരുന്നു.അദ്ദേഹത്തിന്റെ വീട്ടിൽ കുറച്ചു കളിക്കോപ്പുകളുണ്ട്,അതൊക്കെ നോക്കും.അദ്ദേഹം ഈ ഇന്റർവ്യൂ വർത്തമാനമറിഞ്ഞു.എന്നോട് “എന്താ പോണേന്റെ മുമ്പേ എന്നോടു പറയാഞ്ഞേ” എന്നു ചോദിച്ചു. “ഇപ്പോഴും കഥകളി പഠിക്കണംന്ന് ആഗ്രഹണ്ടോ?” എന്നും ചോദിച്ചു.ആഗ്രഹണ്ട് എന്നു പറഞ്ഞപ്പോൾ “ഞാൻ സദനത്തിലേക്ക് ഒരെഴുത്തുതരാം,ഇതു കൊണ്ടുപോയി കുമാരേട്ടന്റെ(സദനം കുമാരൻ) അടുത്ത് കൊടുക്കുക”എന്നു പറഞ്ഞ് ഒരെഴുത്തുതന്നു.അങ്ങനെ അതുമായി ചെന്ന് സദനത്തിൽ ചേർന്നു.<br /><strong><span style="color:#660000;">:}</span></strong>ആരൊക്കെയായിരുന്നു അന്ന് ഗുരുക്കന്മാർ?<br />ഭാസി:ഞാൻ ചേരുന്ന സമയത്ത് കൃഷ്ണൻകുട്ടിയാശാനും(സദനം കൃഷ്ണൻകുട്ടി)രാമൻകുട്ടിയാശാനും(സദനം രാമൻകുട്ടി-പറശ്ശിനിക്കടവ്)ആയിരുന്നു.ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും കൃഷ്ണൻകുട്ടിയാശാൻ സദനത്തിൽ നിന്നു പോയി.ഒരു വർഷം കഴിഞ്ഞപ്പോൾ രാമൻകുട്ടിയാശാനും.അപ്പോൾ കീഴ്പ്പടം കുമാരൻനായരാശാൻ ഡൽഹിയിൽ നിന്ന് വന്ന സമയമായിരുന്നു.തുടർന്ന് കീഴ്പ്പടം ആശാൻ ആണ് ചൊല്ലിയാടിച്ചത്.ഇതിനിടക്ക് ഹരിയേട്ടനും(സദനം ഹരികുമാർ)കലാനിലയം ബാലകൃഷ്ണാശാനും ആദ്യാവസാനവേഷങ്ങൾ ചൊല്ലിയാടിച്ചിട്ടുണ്ട്.ആദ്യാവസാന സ്ത്രീവേഷങ്ങൾ മിക്കതും ചൊല്ലിയാടിച്ചതൊക്കെ കുമാരൻനായരാശാൻ തന്നെയായിരുന്നു.<br /><strong><span style="font-size:130%;color:#003300;">കീഴ്പ്പടം കുമാരൻ നായർ…<br /></span><span style="color:#660000;">:}</span></strong>കളരിയിൽ കീഴ്പ്പടം ആശാൻ എങ്ങനെയായിരുന്നു?<br />ഭാസി:ഞാനൊക്കെ പഠിക്കുമ്പോഴേക്കും ശുണ്ഠിയൊക്കെ കുറേ കുറഞ്ഞിരുന്നു.പണ്ടൊന്നും അങ്ങനെയല്ലായിരുന്നൂന്നാണ് കേട്ടിട്ടുള്ളത്.പിന്നെ,ക്ലാസ് തീരുന്നതിനൊക്കും ഒരു കണക്കുമുണ്ടായിരുന്നില്ല.ചിലദിവസം രാവിലെ തോടയത്തിന് കയറിയാൽ,ഉച്ചയ്ക്ക് ഒന്നര വരെയൊക്കെ നിർത്താതെ ചൊല്ലിയാടിക്കും.ഏതാണോ ചെയ്യുന്നത്,അത് തീരുന്ന വരെ എന്നതാണു കണക്ക്.ഓർമ്മയുള്ള ഒരു സംഭവം,സദനം കളരിയുടെ നടത്തിപ്പ് ശരിയല്ലാന്ന് എന്തോ ഒരു പരാതി കിട്ടിയിട്ട് അതന്വേഷിക്കാനായി അക്കാദമിയിൽ നിന്ന് ഒരിക്കൽ ആളുകൾ വരികയുണ്ടായി.ആർക്കും അവർ വരുന്നകാര്യമൊന്നും അറിയില്ല.അവരുടെ കൂടെ അന്ന് വന്നിരുന്നത് കെ.ജി.വാസുവാശാനായിരുന്നു.(കലാ.കെ.ജി.വാസു)അപ്പോൾ തോടയം കഴിഞ്ഞ് പുറപ്പാടെടുത്തുകൊണ്ടിരിക്കുകയാണ്.വാസുവാശാന്റെ കണ്ടപ്പോൾ കീഴ്പ്പടം ആശാൻ “ഇരിയ്ക്കൂ” എന്ന് കൈകൊണ്ട് കാണിച്ചു.അന്ന് പാത്രചരിതാണ് ചൊല്ലിയാടിച്ചത്.(കിർമീരവധം ആദ്യഭാഗം)“ബാലേ കേൾ നീ”മുതൽ സുദർശനത്തിന്റെ പിന്മാറ്റം വരെ ചൊല്ലിയാടിക്കഴിയുമ്പോഴേയ്ക്കും സമയം ഒന്നര.വന്നവർ എഴുന്നേറ്റുപോവാനും വയ്യാത്ത ഒരു പരിതസ്ഥിതിയിൽ.അവസാനം ചൊല്ലിയാട്ടം കഴിഞ്ഞതും അവരെഴുന്നേറ്റുപോയി.അവർക്കു മനസ്സിലായി,ഇവിടെ നടക്കുന്നതെന്താണ് എന്ന്.<br />രാവിലത്തെ മെയ്യുറപ്പടവിന്റെ സമയത്തൊക്കെ ആരുമറിയാതെ ഏതെങ്കിലുമൊരു മൂലയിൽ വന്നുനിന്ന് വീക്ഷിക്കും.പിന്നെ എപ്പോഴെങ്കിലും പിന്നെ അതിനേപ്പറ്റി പറയുമ്പോഴാണ് നമ്മളതറിയുക.<br /><strong><span style="color:#660000;">:}</span></strong>കീഴ്പ്പടത്തോടൊപ്പം കുറേക്കാലം നടന്ന പരിചയം ഭാസിക്കുണ്ടല്ലോ.അന്ന് അദ്ദേഹം ഏതെല്ലാം വേഷങ്ങളാണ് പ്രധാനമായും കൂടുതൽ ചെയ്തിരുന്നത്?<br />ഭാസി:ഹനുമാന്മാർ തന്നെയായിരുന്നു കൂടുതൽ.പിന്നെ കീചകൻ,സന്താനഗോപാലം ബ്രാഹ്മണൻ,ബാലിവിജയം രാവണൻ…<br /><strong><span style="color:#660000;">:}</span></strong>നിത്യം പുനർനവീകരിക്കപ്പെടുന്ന അരങ്ങുവഴക്കങ്ങളായിരുന്നല്ലോ കീഴ്പ്പടത്തിന്റേത്.ആ ദർശനത്തോട് ഭാസിയുടെ അഭിപ്രായമെന്താണ്?<br />ഭാസി:അതിപ്പോൾ ഞാൻ പറയുമ്പോൾ ശിഷ്യനായതുകൊണ്ട് പറയുകയാണെന്നു വരും.അങ്ങനെ പറഞ്ഞോളൂ,എന്നാലും കുഴപ്പമില്ല.സ്ഥിരം ചെയ്യുന്നതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ടിരിക്കുന്നതിണെക്കാളും പണിയുണ്ടല്ലോ പുതിയതു ചെയ്യാൻ.മറ്റേത് “തത്തമ്മേ പൂച്ച പൂച്ച”എന്നിങ്ങനെ ചെയ്തുപോരുന്നതിൽ ശരിയുണ്ടെന്നു തോന്നുന്നില്ല.<br /><strong><span style="color:#660000;">:}</span></strong>സ്ഥിരം കളികണ്ടുനടക്കുന്ന,കഥകളി ഗ്രഹിതക്കാർക്കായി ആണ് കീഴ്പ്പടം പലപ്പോഴും വേഷങ്ങൾ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്.കഥകളി മനസ്സിലാവുന്നവർ ആസ്വദിച്ചാൽ മതി എന്ന മട്ട്…<br />ഭാസി:അതിൽ ശരിയുണ്ട്.ഒരിക്കൽ അദ്ദേഹത്തിന്റെ സന്താനഗോപാലം ബ്രാഹ്മണൻ “മൂഢാ!അതിപ്രൌഡമാം”എന്ന പദത്തിനുശേഷം,ലജ്ജിതനായി നിൽക്കുന്ന അർജ്ജുനനോട് :നിന്റെ യോഗ്യതയേറിയ വില്ല് കൊണ്ടുപോയി ചൂണ്ടയാക്കി മീൻ പിടിക്ക്”എന്നു കാണിച്ചു.കളി കഴിഞ്ഞ് അതിനെ വിമർശിച്ച ഒരാസ്വാദകനോട് “ഭാഗവതം ഒന്നു വായിച്ചുനോക്കൂ”എന്നു പറഞ്ഞത് ഓർമ്മയുണ്ട്.വ്യക്തമായ ജ്ഞാനവും കളിയാസ്വദിച്ചുപരിചയവും ഉള്ളവർക്ക് മനസ്സിലാവുന്നതായിരുന്നു ആശാന്റെ ആട്ടങ്ങളിൽ പലതും.<br /><strong><span style="color:#660000;">:}</span></strong>താളവിഷയത്തിൽ അദ്ദേഹത്തിനു സമാനനായി ആരുമുണ്ടായിരുന്നില്ലല്ലോ.<br />ഭാസി:അതു വാഴേങ്കട കുഞ്ചുനായരാശാൻ തന്നെ എഴുതിയിട്ടുണ്ടല്ലോ,താളവിഷയത്തിൽ കീഴ്പ്പടത്തെപ്പോലെ ഇത്രമാത്രം പ്രാഗത്ഭ്യമുള്ള നടന്മാർ ഇന്നില്ലെന്നു മാത്രമല്ല,മുൻകാലങ്ങളിൽ ഉണ്ടായിരുന്നോ എന്നും സംശയമാണ് എന്ന്.<br /><strong><span style="color:#660000;">:}</span></strong>പക്ഷേ പലപ്പോഴും അദ്ദേഹത്തിന്റെ കുസൃതികൾ മേളക്കാരെ ശരിക്കും ബുദ്ധിമുട്ടിച്ചിരുന്നു-സന്താനഗോപാലം ബ്രാഹ്മണന്റെ “എട്ടുബാലന്മാരീവണ്ണം”എന്ന് ചമ്പതാളത്തിൽ കാണിക്കുന്നത്…<br />ഭാസി:അതെയതെ.അവിടെയാണത് ഏറ്റവും സ്പഷ്ടമായി കണ്ടിരുന്നത്.<br /><strong><span style="color:#660000;">:}</span></strong>അതൊക്കെ അനുകരിക്കേണ്ടതാണെന്ന് തോന്നിയിട്ടുണ്ടോ?<br />ഭാസി:ഇല്ല,അതൊന്നും വേണമെന്ന് തോന്നിയിട്ടില്ല.പിന്നെ അദ്ദേഹത്തിന്റെ പോലെ താളഗ്രാഹ്യം നമുക്കില്ല.ഇനി കാണിച്ചാൽ തന്നെ,മേളക്കാർ കൃത്യായി ചേർന്നില്ലെങ്കിൽ ഒരു ഫലവുമുണ്ടാവില്ല.ആശാനൊക്കെ ഒപ്പമുണ്ടായിരുന്നത് മന്നാടിയാരൊക്കെയായിരുന്നു.എന്തുചെയ്താലും ഒപ്പം കൂടും.വേഷക്കാരുടെ കാര്യത്തിലും അതെ.ആശാന്റെ ലവണാസുരവധം ഹനുമാൻ ആ രാമന്റെ കുതിരയെ സീതാദേവിക്ക് കാണിച്ചുകൊടുക്കുമ്പോൾ ശിവരാമന്റെ സീത,പെട്ടെന്ന് നമസ്കരിക്കുകയാണല്ലോ ചെയ്യുന്നത്. “എന്തെങ്കിലും കാണിച്ചാൽ അവനത് മനസ്സിലാവും” എന്ന് ആശാൻ തന്നെ പറയുമായിരുന്നു.<br /><strong><span style="color:#660000;">:}</span></strong>അദ്ദേഹം നിർമ്മിച്ച യുദ്ധവട്ടങ്ങൾ,സ്വകീയമായ രീതികൾ,ഒക്കെ കളരിയിൽ പഠിപ്പിച്ചിരുന്നോ?<br />ഭാസി:അഷ്ടകലാശമൊക്കെ പഠിപ്പിച്ചിരുന്നു.മറ്റു സ്വന്തം രീതികളൊന്നും പഠിപ്പിച്ചിരുന്നില്ല.കണ്ടുമനസ്സിലാക്കിയതുതന്നെയാണ്.പിന്നെ,സ്ഥിരമായി ഒന്നുതന്നെ ചെയ്തുകൊണ്ടിരിക്കുന്ന പതിവ് ആശാനുണ്ടായിരുന്നില്ലല്ലോ.<br /><strong><span style="color:#660000;">:}</span></strong>കീഴ്പ്പടത്തിന്റെ കമലദളത്തിലെ രാവണൻ “ദാസിയാകുമുർവ്വശിയിൽ” ചെയ്യുന്നതിനിടക്ക് ചെയ്യുന്ന കഥക് അംശമുള്ള നൃത്തവിശേഷം തന്നെയാണല്ലോ ഭാസിയുടെ ലളിതയുടെ സാരിനൃത്തത്തിലുമുള്ളത്?<br />ഭാസി:അതെ അതിലെ രീതികൾ തന്നെയാണ്.പക്ഷേ,അതു പൂർണ്ണമായൊന്നും എടുക്കാനാവില്ല.ആ കറങ്ങിച്ചെയ്യുന്ന ചുവടുകളൊക്കെ അദ്ദേഹം ചെയ്യുമ്പോഴാണ് ഭംഗി വരുന്നത്.<br /><span style="color:#660000;"><strong>:}</strong></span>രംഗസ്ഥലം മാറുന്നതിനേക്കുറിച്ചൊക്കെ ഇത്രയും ആരും ചിന്തിച്ചുകണ്ടിട്ടില്ല.<br />ഭാസി:അക്കാര്യത്തിലൊക്കെ അദ്ദേഹം ചിന്തിച്ചിടത്തൊന്നും നമ്മളെത്തിയിട്ടില്ല.നളചരിതം രണ്ടാംദിവസത്തിലെ അദ്ദേഹത്തിന്റെ കാട്ടാളൻ,തിരനോക്കോടെയും തിരനോക്കില്ലാതെ ഉറങ്ങുന്ന പോസിൽ ആയിട്ടും കണ്ടുകാണുമല്ലോ.ഉണർന്നശേഷം,വാതിൽ തുറന്നുനോക്കി,“കണ്ണിൽകുത്തിയാൽ കാണാത്ത ഇരുട്ട്”എന്നു കാണിച്ച് വീണ്ടും വാതിലടക്കുന്നു.പിന്നെ “ആരവമെന്തിതറിയുന്നിതോ”എന്ന പദത്തിന്റെ പകുതിയിൽ,“ഉരത്തെഴും തിമിരം വെൽവാൻ”എന്നിടത്താണ് സൂര്യനുദിച്ചുതുടങ്ങുന്നത്.പിന്നീടുള്ള ഓരോ ഇടകളിലും ആ യാത്രയെ കൃത്യമായി ദ്യോതിപ്പിക്കും. “അപുത്രമിത്രാകാന്താരം”ആകുമ്പോഴേക്കും കുടിൽ വിട്ട് ഏറെ ദൂരം പിന്നിട്ടു എന്ന പ്രതീതി ഉണ്ടാക്കിയെടുക്കുകയാണ്.<br /><strong><span style="color:#660000;">:}</span></strong>കഥകളിയിലെ മഹാചാര്യന്മാരെക്കുറിച്ചുപറയുന്ന പലയിടത്തും,കീഴ്പ്പടത്തെ അവഗണിക്കുകയും അനാദരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലേ?<br />ഭാസി:തീർച്ചയായും.കീഴ്പ്പടത്തെ അറിയുകതന്നെ,കേട്ടിട്ടുതന്നെയില്ല എന്നു പറയുന്നവരെ കണ്ടിട്ടുണ്ട്.ഇതിനുതിരിച്ചും അനുഭവമുണ്ട്,ലവണാസുരവധം ഹനുമാൻ കഴിഞ്ഞ് അണിയറയിൽ വന്ന് “ഞങ്ങൾക്കിന്ന് രാമായണത്തിലെ ഹനുമാനെ കാണാൻ കഴിഞ്ഞു”എന്നു പറഞ്ഞ് നമസ്കരിച്ച് പോകുന്നവരെയും കണ്ടിട്ടുണ്ട്.<br /><strong><span style="color:#660000;">:}</span></strong>കഥകളിയിലെ ബൌദ്ധികലോകം പലപ്പോഴും കീഴ്പ്പടത്തെ അവഗണിച്ചത് എന്താവാം?<br />ഭാസി:അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത ഒരാളെ,അയാൾ എത്ര വലിയവനായാലും അദ്ദേഹം വകവെയ്ക്കുമായിരുന്നില്ല.അതദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു.<br /><strong><span style="color:#660000;">:}</span></strong>കീഴ്പ്പടത്തിന്റെ രംഗശൈലികളെ പിന്തുടരുന്നു എന്നു തോന്നിയിട്ടുള്ളത് ആരുടെ വേഷങ്ങൾ കാണുമ്പോഴാണ്?<br />ഭാസി:സദനം ബാലകൃഷ്ണാശാന്റെ വേഷങ്ങളാണ് കൃത്യമായി അദ്ദേഹത്തിന്റെ മാർഗം തുടരുന്നതായി തോന്നിയിട്ടുള്ളത്.മറ്റുപലരിലും അംശങ്ങൾ ഇല്ലെന്നില്ല.<br /><strong><span style="color:#003300;">സ്വവേഷങ്ങളുടെ വഴിത്താര...<br /></span><span style="color:#660000;">:}</span></strong>സദനം ഭാസി എന്ന നടനെ ആദ്യം ഞങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ദക്ഷയാഗത്തിലെ ഭദ്രകാളിയിലൂടെയാണ്.പിന്നെ,നക്രതുണ്ഡിയിലൂടെയും.എങ്ങനെയായിരുന്നു ഈ ഭദ്രകാളിയൊക്കെ ഇത്രമാത്രം പ്രസിദ്ധമായത്?<br />ഭാസി:ചെറുപ്പത്തിലേ താണ്ഡവപ്രധാനമായ വേഷങ്ങളോട് എനിക്ക് താല്പര്യമായിരുന്നു.ഒരു കോട്ടക്കൽ ഉത്സവമാണെന്നാണോർമ്മ,അതാണ് ഭദ്രകാളിയെ എന്നിലെത്തിച്ചത്.പരിയാനമ്പറ്റ ദിവാകരന്റെ വീരഭദ്രനായിരുന്നു.സദനം കൃഷ്ണൻകുട്ടിയാശാന്റെ ദക്ഷൻ.ഒരു ഭാഗത്ത് ചെണ്ടയിൽ മന്നാടിയാരാശാൻ.മറുവശത്ത് തൃത്താല കേശവപ്പൊതുവാൾ.രണ്ടുചെണ്ട വേറെയും.ഗംഭീരമായ അരങ്ങ്,നിറഞ്ഞ സദസ്സ്.അന്നത്തെ ചെറുപ്പത്തിൽ,കലാശങ്ങളൊക്കെ എടുക്കാൻ ഒരു പ്രത്യേകഹരമായിരുന്ന കാലം.ആ ദക്ഷയാഗം വലിയ അഭിപ്രായമുണ്ടാക്കി.പിന്നെയാണ് ഈ ഭദ്രകാളിക്ക് ഞാൻ സ്ഥിരമാകുന്നത്.പിന്നെപ്പിന്നെ അതുമാത്രമായി വിളിക്കുമ്പോൾ ഞാൻ കൂടെ, ഒരു വേഷം കൂടിതരണം എന്നു പറയാറുണ്ട്.ഇപ്പോൾ ചിലർക്കൊപ്പമേ അതു പതിവുമുള്ളൂ.<br /><strong><span style="color:#660000;">:}</span></strong>ഹനുമാൻ കെട്ടുമ്പോൾ ആശാന്റെ മാർഗം തന്നെയാണല്ലോ പിന്തുടരുന്നത്.<br />ഭാസി:കഴിയുന്നതും അങ്ങനെ ചെയ്യാൻ ശ്രമിക്കാറുണ്ട്.തോരണയുദ്ധം ഹനുമാൻ ആദ്യം ചെയ്യാൻ പോകും മുൻപ് ആശാനെ വീട്ടിൽപോയി കണ്ടു. “നീ വരും എന്ന് എനിക്കറിയാമായിരുന്നു”എന്ന് ആശാൻ പറഞ്ഞു.അന്ന് വിശദമായി ഹനുമാന്റെ രംഗാവിഷ്കരണം പറഞ്ഞുതന്നു.നിവൃത്തിയുണ്ടെങ്കിൽ,തിരനോക്കിനുശേഷം താഴെനിന്നുള്ള ആട്ടങ്ങൾ ചെയ്യണം എന്നു പറഞ്ഞു.സ്റ്റൂളിൽ കയറിനിന്ന് ചെയ്യുമ്പോൾ പല മുദ്രകളും ചെയ്യുന്നതിന്റെ ഭംഗി കുറയും.കാലിന്റെ ചലനസാധ്യതയില്ലാതെ സമുദ്രലംഘനം ചെയ്യുന്നത് ശരിയല്ല.പഴയരീതിയനുസരിച്ച്,താഴെനിന്നുള്ള ആട്ടമൊക്കെ കുട്ടിഹനുമാനാണ്.സമുദ്രലംഘനത്തിനായി പർവ്വതത്തിനു മുകളിൽ കയറുന്നതു മുതലാണ് വലിയ ഹനുമാൻ വരുന്നുള്ളൂ.<br /><strong><span style="color:#660000;">:}</span></strong>ലങ്കാദഹനസമയത്ത് രാവണന്റെ അടുത്ത് പന്തം കാട്ടുമ്പോൾ,രാവണന്റെ പിന്മാറ്റത്തിൽ ഒരു നൃത്തവിശേഷം,“തൊട്ടേനേ ഞാൻ കൈകൾ കൊണ്ടു”വിന് ദമയന്തിയും ഹംസവും ചേർന്നുചെയ്യുമ്പോലെ ഒന്ന്, ഭാസി ചെയ്തുകണ്ടിട്ടുണ്ടല്ലോ?<br />ഭാസി:അതു കണ്ടത് പത്മനാഭനാശാനിലാണ്.കുമാരൻനായരാശാന്റെ ഹനുമാനും,പത്മനാഭൻ നായരാശാന്റെ രാവണനുമായുള്ള ഒരു തോരണയുദ്ധം അരങ്ങിൽ.കളി കഴിഞ്ഞ് മുഖം തുടയ്ക്കുമ്പോൾ ആശാൻ പത്മനാഭനാശാനോട് പറയുന്നതു കേട്ടു,“അതുകണ്ടപ്പോൾ ഗുരുനാഥനും കവളപ്പാറയും കൂടി ചെയ്തിരുന്നതാ ഓർമ്മ വന്നത്” എന്ന്.അതൊരു പഴക്കമുള്ള രീതിയാണെന്ന് മനസ്സിലായി.എന്നെങ്കിലും അവസരം ലഭിക്കുമ്പോൾ അതുചെയ്യണം എന്ന് അന്നേ കരുതിയിരുന്നു.<br /><strong><span style="color:#660000;">:}</span></strong>ഈ പ്രായത്തിൽ താങ്കളെപ്പോലുള്ളവർ ചെയ്യുന്ന അഭ്യാസത്തിനടുത്തുപോലും പുതിയ കുട്ടികൾ എത്തിക്കാണാനില്ലല്ലോ?<br />ഭാസി:പഠനത്തിലുള്ള നിഷ്കർഷയിലും,അധ്യാപനത്തിലും സംഭവിക്കുന്ന അയവുതന്നെയാണ് കാരണം.മെയ്യില്ലാതെത്തന്നെ പൊക്കിപ്പറയാൻ ആളുണ്ടെങ്കിൽ പിന്നെ മെയ്യുണ്ടാക്കാനായി കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ.താണുനിന്ന് വൃത്തിയായി ചൊല്ലിയാടാൻ കഴിയുന്നവർ കുറവാണ്.പിന്നെ,അനുകരണത്തിന്റെ പ്രശ്നവുമുണ്ട്.സ്ത്രീവേഷം ചെയ്യുന്നവർ,മുദ്രകളെ കൃത്രിമമായി അയച്ചുകാണിച്ച് വികൃതമാക്കുന്നത് കാണാം.സ്വാഭാവികമായി പരിചയം കൊണ്ടും കൈത്തഴക്കം കൊണ്ടും വരേണ്ട അയവ്,കൃത്രിമമായി അനുകരിച്ചുണ്ടാക്കുമ്പോൾ നന്നാല്ലാതാവുന്നു.<br /><strong><span style="color:#660000;">:}</span></strong>മേളക്കാരിലും പാട്ടുകാരിലും ഇതു സംഭവിക്കുന്നില്ലേ?<br />ഭാസി:തീർച്ചയായും.വേഷത്തിന്റെ ഘനത്തിനനുസരിച്ചല്ല,അതുകെട്ടുന്ന ആളുടെ വലിപ്പത്തിനനുസരിച്ചാണ് പ്രാമാണികമേളക്കാർ തന്നെ കൊട്ടുന്നത്.ഇതൊക്കെ അടുത്ത കാലത്ത് സംഭവിച്ചതാണ്.<br /><strong><span style="color:#660000;">:}</span></strong>ഏറ്റവും കൂടുതൽ പുതിയ കഥകളിൽ വേഷങ്ങൾ ചെയ്ത കഥകളിനടന്മാരിലൊരാളാവും ഭാസി.ഈ പുതിയ കഥകളുടെ രചനയും ആവിഷ്കാരവും കഥകളിക്കെന്തെങ്കിലും ഗുണം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ?ഇത്തരം കഥകളികളെപ്പറ്റി എന്താണഭിപ്രായം?<br />ഭാസി:ഹരിയേട്ടനൊക്കെ(സദനം ഹരികുമാർ)ചെയ്യുന്ന പുതിയ കഥകൾ,പലവട്ടം കളരിയിൽ ചൊല്ലിയാടിയുറച്ചാണ് അരങ്ങത്തെത്തുന്നത്.അപ്പോൾ കുഴപ്പമൊന്നുമില്ല.അതൊന്നുമില്ലാതെ,എഴുതിവെയ്ക്കുന്നവർക്ക് ആ ബാധ്യതയോടെ തീരും വിധത്തിൽ,പിന്നെ കഥകളിക്കാർ അവരുടെ ഇഷ്ടത്തിന് കളിച്ചോട്ടെ എന്ന സമീപനത്തിൽ കുറേ കഥകളിറങ്ങുന്നുണ്ടല്ലോ.അതൊന്നും ഒരു ഗുണവും ചെയ്യുമെന്ന് തോന്നുന്നില്ല.<br /><strong><span style="color:#660000;">:}</span></strong>താങ്കളുടെ വളർച്ചയിൽ ഏറ്റവും സഹായിച്ച വ്യക്തികൾ…<br />ഭാസി:ഏറ്റവും കൂടുതൽ മികച്ച വേഷങ്ങൾ തരികയും,പ്രോത്സഹിപ്പിക്കുകയും ചെയ്ത ഒരാൾ കുഞ്ചുവേട്ടനാണ്.ഹനുമാന്മാരും,ഉർവ്വശി ലളിതമാരും ഒക്കെ അദ്ദേഹമാണ് എനിക്കു തന്നത്.<br /><br /><strong><span style="color:#660000;">:}</span></strong>കഥകളിയുടെ നന്മയെപ്പറ്റി വാചാലമാകുന്നതിനിടയ്ക്ക് കഥകളിക്കാരനെ മറന്നു പോവുന്നുണ്ടോ?<br />ഭാസി:കഥകളിക്കാരുണ്ടെങ്കിലേ കഥകളിയുള്ളൂ.അക്കാര്യം ആരും ആലോചിക്കുന്നില്ല.തിരുവിതാംകൂറിൽ നിന്ന് ഇങ്ങോട്ട് യുവനടന്മാരെ കൊണ്ടുവന്ന് വേഷം കെട്ടിക്കുന്നുണ്ട്.ഇവിടെ നിന്ന് എത്രപേരെ അങ്ങോട്ടുവിളിക്കുന്നുണ്ട്?ഇതൊക്കെ ആലോചിക്കേണ്ട വിഷയങ്ങളാണ്.<br /><strong>------------------------</strong><br /><strong><em><span style="color:#003300;">കീഴ്പ്പടം കുമാരൻ നായരെക്കുറിച്ച് ഞാൻ മുൻപ് മൂന്നു ഭാഗങ്ങളായി എഴുതിയ ലേഖന പരമ്പരയുടെ ലിങ്ക് താഴെക്കൊടുക്കുന്നു:വായിക്കൂ:</span></em></strong><br /><strong><em><span style="color:#003300;"><a href="http://chengila.blogspot.com/2008/09/blog-post_18.html">ഭാഗം-1</a></span></em></strong><br /><strong><em><span style="color:#003300;"><a href="http://chengila.blogspot.com/2008/09/2_21.html">ഭാഗം-2</a></span></em></strong><br /><strong><em><span style="color:#003300;"><a href="http://chengila.blogspot.com/2008/09/3.html">ഭാഗം-3</a></span></em></strong><br /><strong><em><span style="color:#003300;">കീഴ്പ്പടത്തെപ്പറ്റി എതിരൻ കതിരവൻ എഴുതിയ ഈ മികച്ച ലേഖനം കൂടി വായിക്കൂ:</span></em></strong><br /><strong><em><span style="color:#003300;"><a href="http://ethiran.blogspot.com/2007/08/blog-post_05.html">കീഴ്പ്പടം കുമാരൻ നായർ-അരങ്ങിലെ ധിഷണ</a></span></em></strong>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com91tag:blogger.com,1999:blog-8558223300736378477.post-37399841616171366252009-01-22T22:00:00.003+05:302009-01-23T10:31:03.529+05:30നിണം!കളിയരങ്ങിലെ ഭീകരവിസ്മയം!<strong>നാ</strong>സികാകുചങ്ങൾ ഛേദിക്കപ്പെട്ട്,രക്താഭിഷിക്തയായി,“അയ്യയ്യയ്യയ്യോ…”എന്ന ദീനരോദനവുമായി,പന്തങ്ങളിലെറിയുന്ന തെള്ളിപ്പൊടിയുടെ ജാജ്വല്യപ്രഭയിൽ,പാഞ്ഞുവരുന്ന ഭീകരസത്വം!നിണം!ബാല്യത്തിലെങ്ങാനും ആ കഥകളിക്കാഴ്ച്ച കണ്ടാൽ,ആജന്മം ആ നടുക്കം മനസ്സിൽനിന്നു പോകുമെന്നു തോന്നുന്നില്ല.സ്ത്രീത്വത്തിന്റെ അത്യന്തദയനീയമായ ആ അവസ്ഥയുടെ ദു:ഖമല്ല,ഭീകരമായ രാക്ഷസീയതയുടെ ഭീതിയും ആമൂലാഗ്രം മാംസവും രക്തവും ചിതറിയ ശരീരത്തിന്റെ ജുഗുപ്സയുമാണ് നിണക്കാഴ്ച്ച ഉൽപ്പാദിപ്പിക്കുന്നത്.നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഈ ദൃശ്യവിസ്മയത്തിനായി ഒരുങ്ങാനെടുക്കുന്ന മണിക്കൂറുകളുടെ മനുഷ്യപ്രയത്നങ്ങൾ സാർത്ഥകമാകുന്നതും അവിടെയാണ്.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixmZTIqDBZ4LzTvMWZXSbWVevxYKC3FGdUclmLD5pZVxuUaN-iEzbfL22BPliWavAD5hvMAcjJ-vjxbvfFsoX9QXFybeOmapRhQzhJJqQXI1cUtxmx39yt5b-bVXQHVooTmOjkdMfLgGk/s1600-h/Ninam-1+copy.jpg"><img id="BLOGGER_PHOTO_ID_5294164104444174066" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixmZTIqDBZ4LzTvMWZXSbWVevxYKC3FGdUclmLD5pZVxuUaN-iEzbfL22BPliWavAD5hvMAcjJ-vjxbvfFsoX9QXFybeOmapRhQzhJJqQXI1cUtxmx39yt5b-bVXQHVooTmOjkdMfLgGk/s320/Ninam-1+copy.jpg" border="0" /></a><br /><span style="color:#660000;"><span style="color:#000000;"></span><div><br /></span></div> <div><span style="color:#660000;"><strong>കഥാസന്ദർഭങ്ങൾ</strong></span> : അനിയന്ത്രിതമായ കാമനകൾക്കോ,പ്രത്യേക കാര്യനിർവ്വഹണത്തിലെ പരാജയത്തിനോ അടിപ്പെട്ട്, മൂക്കും മുലയും ഛേദിക്കപ്പെട്ടു രക്താഭിഷിക്തയായി,ആ വാർത്തയറിയിക്കാനായി പാഞ്ഞുവരുന്ന അസുര-രാക്ഷസീരൂപമാണ് നിണം.കഥകളിയിൽ നാലു സന്ദർഭങ്ങളിലാണ് നിണം വിധിച്ചുകാണുന്നത്:<br />ഖരവധം:ശൂർപ്പണഖ<br />കിർമീരവധം:സിംഹിക<br />നരകാസുരവധം:നക്രതുണ്ഡി<br />ശൂരപത്മാസുരവധം:അജമുഖി<br />ഇവയിൽ,നരകാസുരവധവും കിർമീരവധവും മാത്രമേ ഇപ്പോൾ അരങ്ങിൽ നടപ്പുള്ളൂ.രണ്ടുകഥകളിലും വ്യത്യസ്തമായ രണ്ടു സന്ദർഭങ്ങളിലാണ് നാസികാകുചഛേദനം നടക്കുന്നത്.<br /><strong><span style="color:#003300;">നരകാസുരവധം:</span></strong>നക്രതുണ്ഡിയെന്ന ഘോരരാക്ഷസി,നരകാസുരന്റെ കൽപ്പനപ്രകാരം ദേവസ്ത്രീകളെ അപഹരിക്കാനായി സ്വർഗത്തിലെത്തുന്നു.അവിടെ വെച്ച് അവൾ,ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് അനുരക്തയാകുന്നു.തന്റെ ഭീകരമായ രാക്ഷസീരൂപം വെടിഞ്ഞ്,സുന്ദരിയായ ലളിതാരൂപം ധരിച്ച് ജയന്തസമീപത്തെത്തുന്ന നക്രതുണ്ഡി പലപാടുപറഞ്ഞുനോക്കിയെങ്കിലും,അച്ഛന്റെ അനുമതി കൂടാതെ താൻ വിവാഹം ചെയ്യുകയില്ല എന്ന് ജയന്തൻ തീർത്തുപറയുന്നു.ഒരുതരത്തിലും തന്റെ അഭീഷ്ടം സാധ്യമാവില്ലെന്നു തിരിച്ചറിയുന്ന നക്രതുണ്ഡി,ഘോരമായ സ്വരൂപം ധരിച്ച്,ജയന്തനെ നേരിടുന്നു.ജയന്തൻ നക്രതുണ്ഡിയുടെ നാസികാകുചങ്ങൾ അരിഞ്ഞ് വിടുന്നു.അതികഠിനമായ വേദനയാൽ പുളഞ്ഞലറി,നരകാസുരന്റെ മുന്നിലേക്ക് നക്രതുണ്ഡി പാഞ്ഞുപോകുന്നു.ഈ സമയം,ഉദ്യാനത്തിൽ തന്റെ പത്നിയുമായി സല്ലപിക്കുകയായിരുന്ന നരകാസുരൻ,എന്തോ ഭയങ്കരമായ ശബ്ദം കേട്ട്,അതെന്താണെന്ന് ശങ്കിക്കുന്നു.ആകാശത്തിൽ പർവ്വതങ്ങൾ കൂട്ടുമുട്ടുന്ന ശബ്ദമാണോ,സമുദ്രജലം കരകയറിവരുന്ന ശബ്ദമാണോ എന്നിങ്ങനെ പലതും ശങ്കിക്കുന്ന നരകാസുരൻ,(ശബ്ദവർണ്ണന)ദൂരെനിന്നും അത്യുച്ചത്തിലുള്ള നിലവിളിയുമായി ഓടിവരുന്ന നക്രതുണ്ഡിയെ കാണുന്നു.ഇതാണ് നരകാസുരവധത്തിലെ നിണത്തിന്റെ സന്ദർഭം.തുടർന്ന് നക്രതുണ്ഡിയിൽ നിന്ന് വൃത്താന്തങ്ങളറിയുന്ന നരകാസുരൻ,സൈന്യസമേതനായിച്ചെന്ന് ഇന്ദ്രനെ പോരിനുവിളിക്കുകയും,ഇന്ദ്രനെ തോൽപ്പിച്ച് സ്വർഗം കീഴടക്കുകയും ചെയ്യുന്നു.<br /><strong><span style="color:#003300;">കിർമീരവധം:</span></strong>പാണ്ഡവരുടെ വനവാസകാലത്ത്,പാണ്ഡവർ കാമ്യകവനത്തിൽ താമസിക്കവേ,ശാർദ്ദൂലൻ എന്ന ഒരു രാക്ഷസൻ അർജ്ജുനനോടേറ്റുമുട്ടുകയും യുദ്ധത്തിൽ ശാർദ്ദൂലൻ കൊല്ലപ്പെടുകയും ചെയ്തു.ഈ വാർത്തയറിഞ്ഞ ശാർദ്ദൂലപത്നിയായ സിംഹിക,പാണ്ഡവരോട് പ്രതികാരമായി പാഞ്ചാലിയെ അപഹരിക്കാനുറച്ച് ലളിതാരൂപം പൂണ്ട് പാഞ്ചാലിക്കടുത്തെത്തി.പാണ്ഡവർ സന്ധ്യാവന്ദനത്തിനു പോയ നേരമായിരുന്നു അത്.അടുത്തൊരു ദുർഗാക്ഷേത്രമുണ്ടെന്നും,അവിടെപ്പോയി പ്രാർത്ഥിച്ചാൽ ഭർത്താക്കന്മാരുടെ ആപത്തുകൾ നീങ്ങുമെന്നും പാഞ്ചാലിയെ പറഞ്ഞുവിശ്വസിപ്പിച്ച്,സിംഹിക അവളേയും കൊണ്ടു യാത്രയായി.എന്നാൽ മാർഗമധ്യേ ദുഃശ്ശകുനങ്ങൾ കണ്ട് പാഞ്ചാലി മടങ്ങിപ്പോരാൻ തുനിഞ്ഞപ്പോൾ,സിംഹിക ലളിതാവേഷം ഉപേക്ഷിച്ചു രാക്ഷസീരൂപം പൂണ്ട് ബലാൽക്കാരേണ അവളെ പിടിച്ചുകൊണ്ടുപോകാനൊരുങ്ങി.പാഞ്ചാലിയുടെ വിലാപം കേട്ട് ഓടിയെത്തിയ സഹദേവൻ സിംഹികയുടെ കുചനാസികകൾ അരിഞ്ഞ് അവളെ വിരൂപയാക്കി അയച്ചിട്ട് പാഞ്ചാലിയെ മോചിപ്പിച്ചു.ദേവകളെ ജയിക്കാനായി ശിവപൂജ ചെയ്തുകൊണ്ടിരുന്ന കിർമീരനെന്ന തന്റെ സഹോദരന്റെ അടുത്തേക്ക് വിരൂപയാക്കപ്പെട്ട സിംഹിക രക്തത്തിൽ മുങ്ങി ഓടിച്ചെല്ലുന്നു.ഇതാണ് കിർമീരവധത്തിലെ നിണത്തിന്റെ സന്ദർഭം.സിംഹികയിൽ നിന്ന് വാർത്തയറിയുന്ന കിർമീരൻ,യുദ്ധത്തിനൊരുങ്ങി പാണ്ഡവസമീപത്തേക്കുചെല്ലുകയും,തുടർന്നുണ്ടായ യുദ്ധത്തിൽ ഭീമസേനൻ കിർമീരനെ വധിക്കുകയും ചെയ്യുന്നു.,ശാർദ്ദൂലനും സിംഹികയും കോട്ടയത്തുതമ്പുരാന്റെ ഭാവനാസൃഷ്ടികളാണ്.അവർ മഹാഭാരതത്തിലില്ല.<br />നരകാസുരവധത്തിലെ നക്രതുണ്ഡിയെ,കാമാതുരവൃത്തികളാണ് ആ അവസ്ഥയിലെത്തിക്കുന്നതെങ്കിൽ,കിർമീരവധം സിംഹികയെ പ്രതികാരദാഹമാണ് വിരൂപയാക്കുന്നത്.നരകാസുരവധത്തിൽ,നാസികാകുചഛേദനത്തിന്റെ പ്രതികാരം സ്വർഗ്ഗജയത്തോടെ നരകാസുരൻ പൂർത്തിയാക്കുന്നെങ്കിൽ,കിർമീരവധത്തിലെ പ്രതികാരനിർവ്വഹണത്തിന് കിർമീരന് സാധിക്കുന്നില്ല.<br /><strong><span style="color:#660000;">നിണമൊരുക്കുകൾ<br />---------------------<br /></span></strong>പെൺകരി വേഷത്തിൽ നിന്ന്,നിണമായി മാറാൻ കുറഞ്ഞസമയമാണ് സാധാരണവേഷക്കാരനു ലഭിക്കുക.നരകാസുരവധത്തിൽ,നരകാസുരന്റെ പതിഞ്ഞപദവും തുടർന്ന് വിസ്തരിച്ചുള്ള ശബ്ദവർണ്ണനയുമുള്ളതു കൊണ്ട് കുറച്ചുസമയം കൂടുതൽ ലഭിച്ചേക്കും,കിർമീരവധത്തിൽ കാര്യങ്ങൾ പെട്ടെന്നാകും.ഏതാണ്ട് അര-മുക്കാൽ മണിക്കൂറുകൊണ്ട് ഒരുങ്ങി,അഞ്ച്-പത്തുമിനിറ്റുകൾ മാത്രം നീളുന്ന ഒരു പ്രകാശനം ആണ് നിണത്തിന്റേത്.എന്നാൽ,നിണത്തിന്റെ ഒരുക്കുകൾ സവിശേഷമാണ്,കളിനടക്കുന്ന ദിവസം ഉച്ചക്കാരംഭിക്കുന്ന ഒരുക്കങ്ങൾ.അതിൽ വൈദഗ്ധ്യമുള്ളവർക്കേ ആ ഒരുക്കങ്ങൾ ഭംഗിയായി ചെയ്യാനുമാവൂ.<br />തിളപ്പിച്ച വെള്ളത്തിൽ ഉണക്കലരിയും മഞ്ഞളും ചുണ്ണാമ്പും ചേർത്താണ് ‘ചാന്ത്’എന്നു വിളിക്കുന്ന രക്തസമാനമായ കൊഴുത്തദ്രാവകം തയ്യാറാക്കുന്നത്.മാംസക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്ന അനുഭവം സൃഷ്ടിക്കാനായി ഈ കൊഴുത്ത ചുവപ്പുദ്രാവകത്തിലേക്ക് ഇളനീരു വെട്ടിയൊഴിക്കുന്നു.ഇളനീരിനകത്തെ വെള്ളനിറത്തിലുള്ള കാമ്പ് ചുരണ്ടിയിട്ടാൽ ശരിക്കും മാംസക്കഷ്ണങ്ങളെന്നേ തോന്നൂ.ഇതാണ് നിണത്തിന്റെ ആഹാര്യത്തിന് ജുഗുപ്സാവഹമായ അന്തരീക്ഷം നൽകുന്ന പ്രധാനഘടകങ്ങളിലൊന്ന്.കുരുത്തോലയുടെ ഈർക്കിലയോടുകൂടിയ ഭാഗം കീറിയെടുത്ത് ചങ്ങലപോലെ നിർമ്മിച്ച്,തുണികീറി മുറിച്ച് നിണച്ചാന്തിൽ മുക്കി,ഛേദിക്കപ്പെട്ട ഭാഗം അരിഞ്ഞുതൂങ്ങിയ പോലെ കെട്ടിയിടുന്നു.നാസികാകുചഛേദനത്തിന്റെ രംഗം കഴിഞ്ഞുവന്നാൽ,ഉടനേ ഉടുത്തുകെട്ടും അലങ്കാരങ്ങളും(കിരീടമൊഴിച്ച്)അഴിച്ചുവെച്ചശേഷം,നിണച്ചാന്ത് തയ്യാറാക്കിയ വലിയ ഉരുളിയിലേക്ക് വേഷക്കാരൻ ഇറങ്ങിയിരിക്കുന്നു.ഇരുവശത്തുനിന്നും നിണച്ചാന്ത് കോരിയൊഴിക്കുന്നു.രംഗത്തേക്കുപോകാനാവുന്നതോടെ,പുറംതുണിവെച്ച് കെട്ടി,ഇരുവശവും നിണം താങ്ങുന്നവരുടെ തോളിൽ കയ്യിട്ട്,നിണം അരങ്ങത്തേക്കു യാത്രയാകുന്നു.<br /><strong><span style="color:#660000;">രംഗാവതരണം<br />----------------</span></strong><br />കളിയരങ്ങിന് കുറച്ചകലെയായിരിക്കും നിണമൊരുങ്ങുന്ന സ്ഥലം.നിണമുണ്ടെങ്കിൽ,അതിന്റെ ഒരുക്കുകളും അരങ്ങും മാറിമാറി ഓടിക്കാണുക കഥകളിഭ്രാന്തരുടെ ഇഷ്ടങ്ങളിലൊന്നാണ്.ശബ്ദവർണ്ണന സമാപിക്കാനാവുമ്പോഴേക്കും തന്നെ,നിണം അരങ്ങത്തേക്കു പുറപ്പെട്ടുതുടങ്ങും.തുടക്കമെന്ന നിലയിൽ ആദ്യത്തെ നിലവിളിമുഴങ്ങുന്നതോടെ,നിണം പുറപ്പെടുകയായി.ഇരുവശവും നിണംതാങ്ങാനായി രണ്ടുപേരുണ്ടാകും.ഇവരും ഒപ്പം അത്യുച്ചത്തിൽ നിലവിളിച്ചുകൊണ്ടിരിക്കും.ഇവർ നരകാസുരന്റെ/കിർമീരന്റെ ഭൃത്യർ തന്നെയാണെന്നാണ് വെപ്പ്.ആദ്യമായി ഒരു നിണംതാങ്ങി,കയ്യിൽ നിറയെ ചോരപുരണ്ട മാംസക്കഷ്ണങ്ങളുമായി നിലവിളിച്ച് നരകാസുരന്റെ/കിർമീരന്റെ അടുത്തേക്ക് ഭയാനകമായി നിലവിളിച്ചുകൊണ്ട് ഓടിവന്ന്,ആ കയ്യിലുള്ള രക്താവശിഷ്ടങ്ങൾ അരങ്ങിൽ നിക്ഷേപിച്ച് തിരിഞ്ഞോടും.ഈ ചടങ്ങിന് ‘നിണമറിയിക്കൽ’എന്നു പറയും.തുടർന്ന്,കത്തിക്കാളുന്ന അനേകം പന്തങ്ങളുടേയും,അവയിലെറിഞ്ഞുപടരുന്ന തെള്ളിവെളിച്ചത്തിന്റേയും ഉജ്ജ്വലപ്രഭയിൽ,ഇരുവശവും നിണം താങ്ങുന്നവരുടേയും കൂടി അത്യുൽക്കടമായ നിലവിളികളുടെ അകമ്പടിയോടെ,നിണം പ്രേക്ഷകർക്കിടയിലൂടെ അരങ്ങിലേക്കു വരുന്നു.ഈ സമയം നരകാസുരൻ/കിർമീരൻ ഓടി താഴേക്കിറങ്ങിവന്ന് “വാ”എന്നു മുദ്രകാണിച്ച് കാണാൻ വയ്യാത്തമട്ടിൽ തിരിഞ്ഞോടി,വീണ്ടും താഴേക്കോടിവന്ന് “വാ” എന്നാവർത്തിച്ചുകൊണ്ടിരിക്കും.അരങ്ങിലെത്തുന്ന നിണത്തോട് “നിന്നെ ഇപ്രകാരം വികൃതയാക്കിയതാര്?”എന്ന് അന്വേഷിക്കും.അപ്പോൾ നക്രതുണ്ഡിയാണെങ്കിൽ “അവൻ,ഇന്ദ്രപുത്രനായ ജയന്തൻ എന്നെ ഇങ്ങനെ ചെയ്തു” എന്നു പറയും.വിലാപസ്വരത്തിനിടയിലൂടെ,“ജയന്തൻ” എന്നൊക്കെ ‘പറയുക’തന്നെയാണ് നിണം ചെയ്യാറ്.സിംഹികയെങ്കിൽ,പദം തന്നെയുണ്ട്,അപൂർവ്വമായി അതുചെയ്യാറുമുണ്ട്.പ്രധാനമുദ്രകളേ കാണിക്കേണ്ടതുള്ളൂ.തുടർന്ന്,നരകാസുരൻ/കിർമീരൻ,“അവനെ കൊന്ന് ആ രക്തം നിനക്കു കുടിക്കാനായി തരുന്നുണ്ട്,പോരെ?”എന്നു ചോദിക്കുന്നു-സമ്മതഭാവത്തിൽ,വിലാപത്തോടെ നിണം പിൻവാങ്ങുന്നു.<br /><strong><span style="color:#660000;">കൂടിയാട്ടവും ഫോൿലോർ വേരുകളും<br />---------------------------------------<br /></span></strong>കൂടിയാട്ടത്തിലെ ശൂർപ്പണഖാങ്കത്തിൽ കാണുന്ന നിണം തന്നെയാവണം കഥകളിയിലേക്കുവന്നത്.മുന്നൂറോളം വർഷങ്ങൾ പഴക്കമുള്ളതും,കൂടിയാട്ടത്തെ നിശിതമായി വിമർശിക്കുന്നതുമായ ‘നടാങ്കുശ’മെന്ന വാദഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന കൂടിയാട്ടത്തിന്റെ രൂപഘടനതന്നെയാണ് ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യം വരെ നിലനിന്നിരുന്നത് എന്ന് പണ്ഡിതർ നിരീക്ഷിക്കുന്നുണ്ട്.*കുലശേഖരന്റേയും തോലന്റേയും പരിഷ്കരണശേഷം കൂടിയാട്ടത്തിന്റെ ഘടനയിലെ ഉൾപ്പിരിവുകളെ കൃത്യമായി അടയാളപ്പെടുത്താനാവശ്യമായ തെളിവുകളൊന്നുമില്ല.കപ്ലിങ്ങാട് നിർവ്വഹിച്ച കൂടിയാട്ടത്തെ മുൻനിർത്തിയുള്ള പരിഷ്കരണത്തിനു മുൻപുള്ള കൂടിയാട്ട-കഥകളി ബന്ധങ്ങളെക്കുറിച്ചും കൃത്യമായ തെളിവുകൾ കുറവാണ്.ഏതായാലും കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ തന്നെ കാണാവുന്ന കൂടിയാട്ടസംബന്ധികളായ കൽപ്പനകൾ സുവ്യക്തമാണ്. ‘തോരണയുദ്ധം’,‘ആശ്ചര്യചൂഡാമണി’,‘അത്ഭുതാംഗുലീയം’തുടങ്ങിയ വാക്കുകൾ തന്നെ ശക്തിഭദ്രന്റെ ‘ആശ്ചര്യചൂഡാമണി’യിലെ അശോകവനികാങ്കം,ഭാസന്റെ അഭിഷേകനാടകത്തിലെ തോരണയുദ്ധാങ്കം എന്നിവയിൽ നിന്നാണല്ലോ.നിണവും അവിടെ നിന്നു തന്നെയാവണം വന്നത്.കഥകളിയിലെ നിണസന്ദർഭങ്ങളുള്ള കഥകളികളെല്ലാം നിണമില്ലാതെയും സമർത്ഥമായി അവതരിപ്പിക്കുന്നവയാണ്.അത്തരം സന്ദർഭങ്ങളിൽ-നരകാസുരൻ തന്നെ നക്രതുണ്ഡിയുമായി ‘പകർന്നാ’ടുന്ന രീതി കപ്ലിങ്ങാടാണ് കൂടിയാട്ടത്തിൽ നിന്ന് കഥകളിയിലേക്ക് സമന്വയിപ്പിക്കുന്നത്.മദ്ധ്യകേരളത്തിൽ ഈ പകർന്നാട്ടമില്ല,നക്രതുണ്ഡിയുടെ വാക്കുകൾ നരകാസുരൻ കേൾക്കുന്നതേയുള്ളൂ.ഈ ‘കേട്ടാട്ട’മെന്ന സങ്കേതവും കൂടിയാട്ടത്തിന്റേതാണ്.<br />പ്രകടമായിത്തന്നെ നമ്മുടെ നാടോടിവിജ്ഞാനീയവുമായി നിണകൽപ്പനക്ക് ബന്ധമുണ്ട്.ഓലകൊണ്ട് കെട്ടിയൊരുക്കുന്ന നിണമൊരുക്കം,സംസാരത്തോളമെത്തുന്ന ആവിഷ്കരണം,ലോകധർമ്മിയായ അവതരണസ്വഭാവം-ഒന്നടങ്കം ഫോക് ആയ പ്രകൃതിവിശേഷമാണ് നിണം ഉൾക്കൊള്ളുന്നത്.കളമെഴുത്തുപാട്ട്,കാളിത്തീയാട്ട്,മുടിയേറ്റ്,പടയണി,കാളിയൂട്ട് തുടങ്ങിയ അനേകം കലകളുടെ സർഗസൃഷ്ടികളെ സവിശേഷമായ തലത്തിൽ കഥകളി സ്വീകരിച്ചിട്ടുണ്ട്.<br />കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളിൽ സുപ്രധാനമാണ് നരകാസുരന്റെ ‘പകർന്നാട്ട’മെന്ന കൽപ്പന.നരകാസുരൻ തന്നെ നക്രതുണ്ഡിയായി പകർന്നാടിയാൽ മതി എന്ന തീരുമാനം കൂടിയാട്ടസങ്കേതങ്ങളുടെ സമന്വയകർമ്മത്തോടൊപ്പം അദ്ദേഹത്തിന്റെ ദർശനത്തേയും പ്രതിനിധീകരിക്കുന്നില്ലേ?കഥകളിയുടെ അത്യന്തബാഹ്യമായ ചട്ടക്കൂടിനകത്ത് നാട്യാവസ്ഥയിലേക്കു സംക്രമിക്കുന്ന കഥകളിയുടെ സ്വരൂപം കൂടിയാണ് കപ്ലിങ്ങാട് ലക്ഷ്യമിട്ടതെന്നു തോന്നുന്നു.നരകാസുരന്റെ ഈ പകർന്നാട്ടത്തിന് അടുത്ത കാലം വരെ ‘ശൂർപ്പണാങ്ക’മെന്ന പേരുണ്ടായിരുന്നു എന്നത് വിരൽചൂണ്ടുന്നത് മറ്റൊരു ചരിത്രതലത്തിലേക്കാണ്.ശൂർപ്പണഖ നിണമായി വരുന്ന നിലയിൽ,പണ്ടു ഖരവധം അരങ്ങിലുണ്ടായിരുന്നു എന്നാണോ വിചാരിക്കേണ്ടത്?<br />എന്തായാലും കപ്ലിങ്ങാടിന്റെ ഉദ്ഗ്രഥനശേഷമെങ്കിലും നിണമില്ലാതെയുമുള്ള നരകാസുരവധ/കിർമീരവധ അവതരണങ്ങൾക്കു പ്രചാരം ലഭിച്ചു.ഇന്ന് ഇവയതരിപ്പിക്കുന്ന മിക്ക അരങ്ങിലും നിണമുണ്ടാകാറില്ല.ഒരു അപൂർവ്വക്കാഴ്ച്ചയായി നിണം മാറിക്കൊണ്ടിരിക്കുന്നു.ഇത്തരം ദൃശ്യങ്ങളിൽ കഥകളിയില്ലെന്നും,അതിനാൽ അവയൊക്കെ ഉപേക്ഷിക്കാവുന്നതാണെന്നും പലരും പറയുന്നതിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല.ഇത്തരം ഫോൿ ആവിഷ്കാരങ്ങൾ കൂടി ഉൾപ്പെടുമ്പോഴാണ് കഥകളിയുടെ ചിത്രം സമഗ്രവും പൂർണ്ണവുമാകുന്നത്.ഭാരിച്ച ചിലവ്,ഏതാനും നിമിഷങ്ങൾക്കായുള്ള ദീർഘസമയത്തെ മനുഷ്യാധ്വാനം,കഥകളി നടക്കുന്ന പുതിയ ഇടങ്ങളിലെ അസൌകര്യം-ഇങ്ങനെ പല കാരണങ്ങളാൽ നിണം കുറഞ്ഞുവരുന്നു.<br />അപൂർവ്വചാരുതകളോരോന്നായി വിസ്മൃതിയുടെ കടലെടുത്തുപൊയ്ക്കൊണ്ടിരിക്കുന്നു.<br /><strong><span style="color:#000066;">------------------------------------------</span></strong><br /><span style="color:#003300;"><em><strong><span style="font-size:85%;">*കഥകളിയുടെ രംഗപാഠചരിത്രം-കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്,കലാ.എം.പി.എസ്.നമ്പൂതിരി-പേജ്:34.<br />ഫോട്ടോ:രാജേഷ്,ചെന്നൈ.(നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ നിണം)രാജേഷിന് നന്ദി.<br />പഴയ എന്റെയൊരു യക്ഷി-നിണം-കഥകളിപോസ്റ്റിലേക്ക് പോയി <a href="http://chengila.blogspot.com/2008/11/blog-post.html">ഇതുകൂടിവായിക്കൂ...<br /></a>ഒരു നിണം അരങ്ങ് കണ്ട അനുഭവം ശ്രീകാന്ത് അവണാവ് തന്റെ ബ്ലോഗിൽ സചിത്രം വിശദീകരിച്ചിരിക്കുന്നിടത്തേക്കുകൂടി <a href="http://kalivettam.blogspot.com/2008/08/2008_21.html">പോയിനോക്കൂ...<br /></div></a></span></strong></em></span>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com48tag:blogger.com,1999:blog-8558223300736378477.post-42461701887198508842009-01-19T02:19:00.004+05:302009-01-19T02:47:26.280+05:30കളിയരങ്ങിലെ രംഗോപകരണങ്ങളുടെ ഉപയോഗസംഹിത-2<strong>വി</strong>പുലമായ ശ്രേണീബന്ധങ്ങളുള്ള കഥകളിയുടെ ചരിത്രത്തിൽ,അരങ്ങിന്റെ കാലികരൂപത്തിൽ,ഉപകരണജാലത്തിന്റെ ഉപയോഗങ്ങൾ പരിശോധിക്കുകയായിരുന്നു നാം.തുടരട്ടെ;<br /><strong><span style="color:#660000;">മേലാപ്പ്<br />---------<br /></span></strong>പതികാലത്തിലുള്ള തിരനോക്കുകൾക്ക് കത്തിവേഷങ്ങൾക്കു നിബന്ധിച്ചിട്ടുള്ള മേലാപ്പ്,അപൂർവ്വം അന്യസാഹചര്യങ്ങളിലും കാണാം.(ഉദാ:കുചേലവൃത്തം കൃഷ്ണന്റെയും പത്നിയുടേയും മട്ടുപ്പാവിലെ ഇരിപ്പ്,സലജ്ജോഹം അർജ്ജുനന്റെ ഇരിപ്പ്)ആദ്യാവസാനകത്തിവേഷത്തിന്റെ രാജസപ്രൌഡിക്ക് അത്യന്താപേക്ഷിതമായ മേലാപ്പിന്റെ സാനിദ്ധ്യം,ഒരു ഫ്രൈമിന്റെ നിർമ്മാണം കൂടി നടത്തുന്നുണ്ട്.ഓരോ ഇഞ്ചിലും ചെത്തിമിനുക്കപ്പെട്ട പതികാലതിരനോക്കിന്റെ ആ ചട്ടക്കൂടുകൂടിയായി മേലാപ്പ് വർത്തിക്കുന്നു.ഇത് വ്യക്തമായത് ഒരു പുതിയ മേലാപ്പുപരീക്ഷണം കണ്ടപ്പോഴാണ്.മുകളിൽ കെട്ടിയുറപ്പിച്ച,കാണാനാവാത്ത നൂലുകളിൽ,മേലാപ്പ് നിൽക്കുന്നു-ഒറ്റനോട്ടത്തിൽ മേലാപ്പ് വായുവിലെന്നേ തോന്നൂ!ആദ്യത്തെ അമ്പരപ്പിനും കൌതുകത്തിനും ശേഷം തോന്നി,എന്തോ ഒരു കുറവുണ്ടല്ലോ എന്ന്.മറ്റൊന്നുമല്ല,അത്.മുൻപറഞ്ഞ ഫ്രൈയിം പൂർത്തിയാകുന്നില്ല.അതിന് രണ്ടുവശത്തും എന്തെങ്കിലും വേണം!ചിലർ,രണ്ടുവശത്തും തൂണുകൾ കൊടുത്തുള്ള മേലാപ്പ് ഇപ്പോഴുമുപയോഗിക്കുന്നുണ്ടല്ലോ.വൃത്തിയായി മേലാപ്പു പിടിക്കാനും പരിശീലനം നൽകേണ്ട കാലമായിരിക്കുന്നു.<br /><strong><span style="color:#660000;">ആലവട്ടം<br />-----------<br /></span></strong>പതികാലതിരനോട്ടത്തിന്റെ മറ്റൊരു അനിവാര്യസൌന്ദര്യമാണ് ആലവട്ടം.തിരനോക്കുന്ന കലാകാരനേപ്പോലെ,പിന്നിലൊളിച്ചുനിന്ന് ആലവട്ടം ഭംഗിയായി പിടിക്കുന്ന ആൾക്കും പണിയുണ്ട്.വേഷക്കാരന്റെ സൂക്ഷ്മമായ രംഗചലനങ്ങൾക്കൊപ്പം ശ്രദ്ധയോടെ ചെയ്യേണ്ട പ്രവൃത്തി.കഥകളിയാവശ്യത്തിനായി രൂപപ്പെടുത്തിയ ചെറിയ ആലവട്ടങ്ങൾ പിടിക്കുന്നതിലും ഒരു കലയുണ്ടെന്നർത്ഥം.പുതിയ ആലവട്ടങ്ങൾ ചെറുതായിച്ചെറുതായി ഭംഗിയില്ലാതാവുന്നുമുണ്ട്.നിയതമായ അളവുകൾ ഇവക്കുണ്ടാകുന്നതുതന്നെയാണ് നല്ലത്.<br /><strong><span style="color:#660000;">ഇരിപ്പിടങ്ങൾ<br />-------------<br /></span></strong>കഥകളിയരങ്ങിന്റെ രണ്ടുവശത്തുമായി സ്ഥാപിക്കുന്ന രണ്ട് ഇരിപ്പിടങ്ങൾ,മറ്റു രംഗോപകരണങ്ങളെപ്പോലെത്തന്നെ,വ്യവസ്ഥാപിതമായ കൽപ്പനയിലല്ല.ഇന്ന് ഉപയോഗിക്കുന്ന സ്റ്റൂളിന് പകരം,ഒരു നൂറ്റാണ്ടിനോടടുത്ത് മുൻപുവരെ,ഉരലുകളായിരുന്നു ഉപയോഗിച്ചിരുന്നത്.ഇന്ന് കഥകളിയിൽ കാണുന്ന,ഒരുകാൽ മടക്കിയ,ശൈലീകൃതമായ ഇരിപ്പുതന്നെ ഒരുപാട് കാലശേഷം രൂപം കൊണ്ടതാണ്.മുൻപ് കഥകളിവേഷങ്ങൾ ഉരലിനു മുകളിൽ കുന്തിച്ചിരിക്കുകയായിരുന്നത്രേ!<br />അന്നുണ്ടായിരുന്ന ഒരു അപൂർവ്വ ഉപയോഗം,തോരണയുദ്ധത്തിൽ അഴകിയ രാവണൻ “രാജ്യച്യുതം”എന്ന ശ്ലോകമാടുമ്പോൾ,സീതക്കു പകരം ഉരലാണ് ഉപയോഗിച്ചിരുന്നത് എന്നതാണ്.നിശ്ചിതപദങ്ങൾ വരെ കൊട്ടാരക്കരത്തമ്പുരാൻ സീതക്കെഴുതിയിട്ടുണ്ടെങ്കിലും,സ്ത്രീവേഷത്തെ നിഷേധിക്കുന്ന ആ രംഗകൽപ്പനയുടെ അർത്ഥമറിയണമെങ്കിൽ,കൂടിയാട്ടത്തിലെ തോരണയുദ്ധം രാവണന്റെ ആട്ടത്തിലേക്ക് പോകണം.അവിടെ സീതക്കു പകരം കത്തിച്ചുവെച്ച നിലവിളക്കാണ്!കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെ,പ്രത്യക്ഷമായിത്തന്നെ കൂടിയാട്ടശൈലിയിൽ ചിട്ടപ്പെട്ട അഴകിയരാവണന്റെ ആട്ടത്തിൽ,ത്രിപുടയുടെ വിവിധകാലങ്ങളിൽ വിന്യസിക്കപ്പെട്ട ആവിഷ്കാരത്തിൽ ആസ്വാദകചേതന നിലയുറപ്പിച്ചുനിർത്താൻ കൂടിയായിരിക്കണം,ഈ നിരാസം.എന്നാൽ,ആധുനികകഥകളി ആ രംഗവഴക്കത്തെ തിരസ്കരിക്കുകയും,സീതയെ രംഗത്തെത്തിക്കുകയും ചെയ്തു.<br />ഒരുപാട് സംവാദങ്ങൾ നടന്നതാണ്,നളചരിതം ഒന്നാം ദിവസത്തിലെ ഇരിപ്പിടത്തെപ്പറ്റി കലാമണ്ഡലം ഹൈദരാലി നടത്തിയ അഭിപ്രായത്തെച്ചൊല്ലി.നാരദനും നളനുമടങ്ങുന്ന ആദ്യരംഗത്തിൽ,സിംഹാസനാരൂഢനായിരിക്കുന്ന നളന്റെ അടുത്തേക്ക് നാരദൻ വരുന്നു.വലതുവശത്തിരിക്കുന്ന നളൻ എഴുന്നേറ്റ് നളനിരിക്കുന്ന ഇരിപ്പിടം നാരദന് നൽകുന്നു-ഇതു ശരിയല്ല എന്നായിരുന്നു ഹൈദരാലിമാഷുടെ അഭിപ്രായം.രാജാവിന്റെ സിംഹാസനം ആർക്കും ഇരിക്കാൻ നൽകാറില്ലല്ലോ.ഈ ദർശനം കഥകളിയുടെ രംഗകൽപ്പനയുടെതന്നെ നിഷേധമാണ്.വലതുവശത്തെ മാന്യസ്ഥാനമായാണ് കഥകളി കാണുന്നത്.ബഹുമാന്യനെന്നു ബോധ്യമായാൽ,വലതുവശം നൽകുക എന്നത് കഥകളിയുടെ രീതിയാണ്.(ഉദാ:നളചരിതം മൂന്നാം ദിവസത്തിൽ കാർക്കോടകനെ തിരിച്ചറിയുന്നതോടെ ബാഹുകൻ ഇടതുവശത്തേക്കു മാറുന്നു)അടിസ്ഥാനപരമായി,അതൊരു സ്റ്റൂളാണ്.നളനിരിക്കുമ്പോൾ അതു സിംഹാസനമാകുന്നു,നാരദനിരിക്കുമ്പോൾ അതു സുഖാസനമാകുന്നു(ബാലിവിജയം രാവണൻ എഴുന്നേറ്റ് “നാരദമഹാമുനേ” എന്ന പദത്തിനു മുമ്പ് നാരദന് ‘സുഖാസനം’ നൽകുന്നത് ശ്രദ്ധിക്കുക) അത്രമാത്രം.ഇനിയുമങ്ങനെ ഒരുപാടുപറയാം-നരകാസുരൻ പടപ്പുറപ്പാടിനുശേഷം കയറിനിന്ന് “മുന്നോട്ട്”എന്നു കൽപ്പിക്കുമ്പോൾ അതു തേർനിലയാകുന്നു,ദക്ഷയാഗം ശിവൻ ജടയടിക്കാനായി എഴുന്നേൽക്കുമ്പോൾ കൈലാസഗിരിശൃംഗമാകുന്നു,രൌദ്രഭീമൻ “നരസിംഹരൌദ്ര”ത്തോടെ എഴുന്നേൽക്കാൻ മുഖം മറക്കുന്ന ഒരു വിതാനം മാത്രമാകുന്നു,ഹനുമാനും ശ്രീകൃഷ്ണനും വിശ്വരൂപം കാണിക്കാനുള്ള ഉയർന്ന പ്രതലമാകുന്നു-അങ്ങനെ പലതും.<br />പൊട്ടിത്തകർന്ന സ്റ്റൂളിന്റെ എണ്ണം നോക്കി സീതാസ്വയംവരത്തിലെ പരശുരാമന്റെ കേമത്തം പറയുന്ന ആസ്വാദകരും ഇടക്കാലത്തുണ്ടായിരുന്നല്ലോ.അഭ്യാസത്തിന്റെ അത്തരം അതിവായനകളിലൂടെ നിർമ്മിക്കുന്ന താരവൽക്കരണം,എന്നും കഥകളിയുടെ ശാപമാണ്.<br /><strong><span style="color:#660000;">മരക്കൊമ്പുകൾ<br />----------------<br /></span></strong>പ്രതീതികളെ സൃഷ്ടിക്കുന്നതിലും,അതിനനുസൃതമായി ആസ്വാദകമനസ്സ് രൂപപ്പെടുത്തുന്നതിലും വെറും മരക്കൊമ്പുകൾ വെച്ച് കഥകളി നടത്തുന്ന ഇന്ദ്രജാലം വിസ്മയകരമാണ്.ബാലി,ബകൻ എന്നീ ചുവന്നതാടികളുടെ തിരനോക്കിൽ തന്നെ ഇരുവശങ്ങളിലും പിടിക്കുന്ന ഇലകൾ നിറഞ്ഞ മരക്കൊമ്പുകൾ അവക്കു നൽകുന്ന പരഭാഗശോഭ അനുപമമാണ്.കാട്ടിൽ,“എനിക്കു വിശപ്പു സഹിക്കുന്നില്ല” എന്നാരംഭിക്കുന്ന ബകന്റെ ആട്ടത്തിന് അനുഗുണമായ അന്തരീക്ഷരചനയാണ് മരക്കൊമ്പുകൾ നൽകുന്നത്.ബാലിസുഗ്രീവയുദ്ധത്തിൽ,അന്യോന്യമടിക്കാനുള്ള വൃക്ഷങ്ങളായി അവ മാറുന്നതു കാണാം.നക്രതുണ്ഡിയുടെ കയ്യിലെ തൂപ്പുകൾ,ഫോൿലോർ സ്വഭാവവിശേഷമുള്ള ആ ആവിഷ്കാരത്തിന് കൃത്യമായി ഇണങ്ങുന്നു.തോരണയുദ്ധത്തിൽ,മരക്കൊമ്പുകൾ കൊണ്ടു സൃഷ്ടിക്കപ്പെടുന്ന പ്രമദവനം ശ്രദ്ധേയമാണ്.സമുദ്രലംഘനം,ഹിമകരം,രാജ്യച്യുതം എന്നിങ്ങനെ നാട്യധർമ്മിയും ക്ലാസിക്കൽ സ്വഭാവഘടനയോടു കൂടിയതുമായ ആട്ടങ്ങൾക്കു ശേഷം വരുന്ന ആ ലോകധർമ്മികൾ,കളിയരങ്ങിന്റെ സമഗ്രസ്വഭാവത്തെ വിളിച്ചോതുന്നു.<br /><strong><span style="color:#660000;">പന്തങ്ങൾ<br />----------<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPy91lYA8sjXpbrOhPtpf2dfB1Wf6iztcHdoDMGiWgWh0JuLNPMlXXXe9k5usLdV8BKS6czAfGg64vV6Wn7PwE_-FRA8QCA-EpO4sElJXV4J4S36Ff2bhnje4DWriu7ZxUncqRhJuZClc/s1600-h/vlcsnap-42493.png.jpg"><img id="BLOGGER_PHOTO_ID_5292744961816672066" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 214px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPy91lYA8sjXpbrOhPtpf2dfB1Wf6iztcHdoDMGiWgWh0JuLNPMlXXXe9k5usLdV8BKS6czAfGg64vV6Wn7PwE_-FRA8QCA-EpO4sElJXV4J4S36Ff2bhnje4DWriu7ZxUncqRhJuZClc/s320/vlcsnap-42493.png.jpg" border="0" /></a><br /><div><br /><br /></span></strong></div>ആലക്തികപ്രഭ അന്യമായിരുന്ന പഴയഘട്ടത്തിൽ പന്തങ്ങൾ നിർവ്വഹിച്ച പങ്ക് ഇന്നും അവ നിർവ്വഹിക്കുന്നെന്നു പറഞ്ഞുകൂടാ.അന്നുപയോഗിച്ചിരുന്ന പലയിടങ്ങളിൽ നിന്നും പന്തങ്ങൾ എടുത്തുപോയിട്ടുമുണ്ട്.ഇരുകൈകളിലും പന്തങ്ങളുമായി ഹനുമാന്റെ അടുത്തേക്ക് പ്രവേശിക്കുന്ന സൌഗന്ധികം ഭീമൻ,ഇന്നെവിടെയും പ്രചാരത്തിലില്ലല്ലോ.കീചകന്റെ മരണസമയത്ത് പന്തം പിടിക്കലും അന്യമായിരിക്കുന്നു.സവിശേഷമായ ഭാവാവിഷ്കാരമുള്ള രംഗങ്ങൾ,പന്തങ്ങൾ കൊണ്ട് പ്രകാശമാനമാക്കേണ്ടത് ഇന്ന് അത്രമേൽ ആവശ്യമല്ലല്ലോ. കിർമീരവധത്തിലെ “മാധവജയശൌരേ”(സുദർശനം)പോലെ,മുദ്രാഭിനയമില്ലാത്ത അവതരണത്തിന് പന്തങ്ങൾ വലിയ ദീപ്തിയാണ് നൽകുന്നത്.ഹനുമാന്റെ ലങ്കാദഹനം പോലുള്ള അവസരങ്ങളിൽ പന്തങ്ങൾ നാലിരട്ടി പോലുള്ള നൃത്താംശങ്ങൾക്കു നൽകുന്ന അധികചാരുത,വീരഭദ്രന്റെ തിരനോക്കിലും,കാർക്കോടകന്റെ വിലാപത്തിലും വഹിക്കുന്ന ഉജ്ജ്വലസാനിദ്ധ്യം-പ്രകാശത്തിന്റെ ആവശ്യത്തിനപ്പുറത്തേക്കും വ്യാപിക്കുന്ന രംഗ സാദ്ധ്യതകൾ അവക്കുണ്ട്.<br /><strong><span style="color:#660000;">കഥാനുബന്ധ ഉപകരണങ്ങൾ<br />--------------------------------<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiajGuytAN0vTcGsve-NOBTIxbGxAJz2gEAcuEJDHrhtpcIHR1TjATSHG4vEvssjib7Oy47bpbAJs9V2NZee-ACVtMs3HzQoL6EKynRrqviDjfyFoyA7hyphenhyphenrVg24h1fSsptRaDjeyYCyto8/s1600-h/170120092056.jpg"><img id="BLOGGER_PHOTO_ID_5292740782699346578" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiajGuytAN0vTcGsve-NOBTIxbGxAJz2gEAcuEJDHrhtpcIHR1TjATSHG4vEvssjib7Oy47bpbAJs9V2NZee-ACVtMs3HzQoL6EKynRrqviDjfyFoyA7hyphenhyphenrVg24h1fSsptRaDjeyYCyto8/s320/170120092056.jpg" border="0" /></a><br /><br /><br /><div><br /><br /></span></strong></div>ഇവയൊന്നുമല്ലാതെ,കഥകൾക്കനുസരിച്ച് വരുന്ന ഉപകരണങ്ങൾ നിരവധിയാണ്.അവയിൽ പലതിന്റേയും അനിവാര്യതയെക്കുറിച്ചും,ഉപയോഗക്രമത്തെക്കുറിച്ചും ഇന്നും സന്നിഗ്ദ്ധതകൾ നിലനിൽക്കുന്നു.<br />പൂതനാമോക്ഷത്തിലെ ഉണ്ണിക്കണ്ണന്റെ പാവ,ലളിതാരൂപിണിയായ പൂതനയുടെ സർഗാത്മകരംഗരചനയെ പരിമിതപ്പെടുത്തുന്നേയുള്ളൂ എന്ന് മുൻപേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സന്താനഗോപാലത്തിലെ ശിശുശവത്തിന്റെ കാര്യത്തിലും ഈ പ്രശ്നമുന്നയിച്ചുകേട്ടെങ്കിലും അതു പ്രസക്തമെന്നു തോന്നുന്നില്ല.രാജസൂയം,ദക്ഷയാഗം,നിഴൽക്കുത്ത് എന്നിവക്ക് ആവശ്യമായി വരുന്ന യാഗ-മന്ത്രവാദ രൂപങ്ങൾക്ക് വാഴപ്പോള കൊണ്ടുണ്ടാക്കിയ ഹോമകുണ്ഡമാണ് ഉപയോഗിക്കാറ്.നാടൻ കലകളിൽ നിന്നു പകർന്ന ഈ സർഗവൈഭവം വേണ്ട ചാരുതയിൽ വിന്യസിക്കാനും ഇന്നു കഴിയാറില്ല.<br />ചില സവിശേഷസന്ദർഭങ്ങളിൽ കഥകളിയുടെ ആഹാര്യവസ്തുക്കൾ തന്നെ ഉപകരണമായി പരിണമിക്കുന്നതും കാണാം.അഴകിയ രാവണൻ സീതയെ പ്രലോഭിപ്പിക്കാനായി നൽകുന്ന വസ്തുക്കളിൽ കഥകളിയിലെ സ്ത്രീവേഷം മാറിലണിയുന്ന മുലക്കുരലാരവും ഉണ്ട്.കഥകളിക്കോപ്പിന്റെ പെട്ടിയാണ് തോരണയുദ്ധത്തിലെ കിങ്കരന്മാർ പൊക്കിക്കൊണ്ട് വരുന്നത്.ചുകപ്പുത്തരീയമാണ് ഹാരമായി ബാലി മരണസമയത്ത് സുഗ്രീവനെ അണിയിക്കുന്നത്.കൃഷ്ണനെ പിടിച്ചുകെട്ടാൻ ദുര്യോധനാദികൾ ശ്രമിക്കുന്ന കയർ കഥകളിയിലുടുത്തുകെട്ടുന്ന തുണി തന്നെ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIwOeSFj1dByusc5aeguxT5l0XEcAjPjPbgvTYzbJs0JOMxl4KwnLAIcPObveYHbGuUH4wjGrDhxkOlE3xNxFyeOl-eIvz8B__-E7I_OayiedDyPR8PwnlNCdgDTfI0J7u1nDa8dNr0QQ/s1600-h/vlcsnap-44922.png.jpg"><img id="BLOGGER_PHOTO_ID_5292742888545779314" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIwOeSFj1dByusc5aeguxT5l0XEcAjPjPbgvTYzbJs0JOMxl4KwnLAIcPObveYHbGuUH4wjGrDhxkOlE3xNxFyeOl-eIvz8B__-E7I_OayiedDyPR8PwnlNCdgDTfI0J7u1nDa8dNr0QQ/s320/vlcsnap-44922.png.jpg" border="0" /></a><br /><br /><div><br /><br />വലലന്റെ ചട്ടുകം,മലയന്റെ ആനക്കൊമ്പ്,ബലരാമന്റെ കലപ്പ,ഭദ്രകാളിയുടെ നാന്ദകവും(പ്രത്യേകതരം വാൾ) ചിലമ്പും,നളചരിതം രണ്ടാം ദിവസത്തിൽ ദമയന്തിയെ കടിക്കുന്ന പാമ്പ്,കൃഷ്ണന്റെ വിശ്വരൂപസമയത്തെ സുദർശനം,സാരഥികളുപയോഗിക്കുന്ന ചമ്മട്ടി,എന്നിങ്ങനെ വിപുലമായ ആ ഉപകരണസമുച്ചയവും കഥകളിയുടെ ആന്തരഘടനയോട് ചേരുന്നു.<br />ഇത് ഒരു സമഗ്രപഠനമോ,സൂക്ഷ്മമായ അപഗ്രഥനമോ അല്ല.ബഹുസ്വരതയാർന്ന്,മറ്റൊരു തീയറ്ററിനും അവകാശപ്പെടാനാവാത്തവിധം സമഗ്രവും ലളിതവുമായ തലത്തിൽ അർത്ഥസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണവൃന്ദത്തേക്കുറിച്ച് ഒരു കുറിപ്പ്,അത്രമാത്രം-നന്ദി. </div>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com18tag:blogger.com,1999:blog-8558223300736378477.post-10668276826570826952009-01-13T00:11:00.000+05:302009-01-13T00:19:03.836+05:30കളിയരങ്ങിലെ രംഗോപകരണങ്ങൾ-അപൂർവ്വമായ ഉപയോഗസംഹിത<strong>പെ</strong>രുമാറ്റചിത്രീകരണത്തിന്റെ വിവിധഘട്ടങ്ങൾ നമ്മുടെ രംഗകലകളിലുണ്ട്.തത്കാലങ്ങൾ ആവശ്യപ്പെടുന്ന പാഠവും രൂപവും കൈക്കൊള്ളുന്ന ചരിത്രമാണ് കലകളുടേതെന്നതുകൊണ്ടുതന്നെ,പ്രസ്തുതകാലത്തിനിപ്പുറം ചില ചേരുവകൾ അപ്രസക്തമാകുന്നു,കാലാനുരൂപമായവ സംയോജിച്ച് പുതിയ കലാശിൽപ്പങ്ങൾ രൂപം കൊള്ളുന്നു. ‘സവർണ്ണം’എന്ന വ്യവഹാരം കലയോട് ചേരാത്തതും അതുകൊണ്ടുതന്നെ,നമ്മുടെ ഒരുകലയും അത്രമേൽ സവർണ്ണമല്ല-അവർണ്ണരെന്നു വിശേഷിപ്പിക്കപ്പെടുന്നവരുടെ കൈക്കുറ്റപ്പാടുകൾ പതിയാത്ത ഒരു സവർണ്ണകലയും നമുക്കില്ല.എല്ലാ ക്ലാസിക്കൽ കലയും ചരിത്രത്തിന്റെ സമഞ്ജസമായ സമാരോഹമാണ്.ശതകങ്ങളിലൂടെ സവിശേഷതലത്തിൽ പരിണമിക്കപ്പെട്ട സംഗീതത്തിന്റെയും,നൃത്തത്തിന്റെയും,വാദനത്തിന്റെയും,സാഹിത്യത്തിന്റെയും സമ്യക്കായ മേളനമാണ് കഥകളിയെന്ന കലാരൂപമായി പരിണമിച്ചത്.ഒരോ സൂക്ഷ്മഘടകങ്ങളിലും നടന്ന ശൈലീകരണപ്രക്രിയയുടെ ഫലമാണ് ഇന്നു കാണുന്ന ആധുനികകഥകളിയുടെ രൂപം.അത്യന്തം ശൈലീകൃതമായ ആവിഷ്കരണസംസ്കൃതിക്കനുസരിച്ചുള്ള ആഹാര്യം,തദനുരൂപമായ രംഗസജ്ജീകരണം എന്നിവയുടെ സ്ഫുടീകരണത്തിനനുസരിച്ചാണ് കളിയരങ്ങിലെ ഉപകരണങ്ങളും രൂപപ്പെട്ടത്.അവയുടെ വിനിയോഗം അത്യന്തം വിസ്മയാവഹമായിരിക്കുന്നു,ലോകത്തൊരു തീയറ്റർ കലാരൂപത്തിനും ഇത്രയും ലളിതമായ ഉപകരണസമുച്ചയം കൊണ്ട് ഇത്രയും വിപുലമായ സ്ഥലകാലങ്ങളെ അടയാളപ്പെടുത്താനായിട്ടുണ്ടെന്നു തോന്നുന്നില്ല.<br /> യഥാതഥാവിഷ്കരണത്തിന്റെ പരിമിതവൃത്തത്തെ,കലാത്മകമായ രൂപബോധം കൊണ്ട് മറികടക്കുന്ന കഥകളിയുടെ തന്ത്രം രംഗോപകരണങ്ങളുടെ ആകൃതി മുതൽ ഉപയോഗം വരെ പ്രയോഗിച്ചുകാണാം.ഓരോ ഉപകരണത്തിനും അരങ്ങിൽ സന്ദർഭാനുസാരിയായ അർത്ഥകൽപ്പനകൾ കൈവരുന്നു.സുനിശ്ചിതത്വമല്ല,സന്ദർഭാനുസാരിത്വമാണ് ഓരോ ഉപകരണത്തിന്റെയും സത്വത്തെ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും.അഥവാ,രസോല്പാദനം സാധ്യമാകുന്നത് കലാകാരന്റെ പ്രകടനത്തിലല്ല,ആസ്വാദകന്റെ ചേതനയിലാണ് എന്ന നാട്യശാസ്ത്രസിദ്ധാന്തത്തെ,കഥകളിയിലെ ഉപകരണവൃന്ദവും പിൻപറ്റുന്നുവെന്ന് സാരം.<br />കഥകളിയിലെ പ്രധാന രംഗോപകരണങ്ങളോരോന്നായി എടുത്ത് പരിശോധിക്കാം:<br /><span style="color:#000066;">---------------------------------------------------<br />1)ആട്ടവിളക്ക്<br />2)തിരശ്ശീല<br />3)ആയുധങ്ങൾ(വാൾ,അമ്പും വില്ലും,ഗദ,മഴു,കലപ്പ)<br />4)മേലാപ്പ്<br />5)ആലവട്ടം<br />6)ഇരിപ്പിടങ്ങൾ<br />7)മരക്കൊമ്പുകൾ<br />8)പന്തങ്ങൾ<br />9)കഥാനുബന്ധമായി വരുന്ന ഉപകരണങ്ങൾ.<br />--------------------------------------------------------<br /></span><strong><span style="color:#660000;">ആട്ടവിളക്ക്<br />---------------<br /></span></strong> വൈദ്യുതപ്രകാശത്തിന്റെ സാനിധ്യമില്ലാതിരുന്ന കാലത്ത്,ആട്ടവിളക്കിന്റെ വെളിച്ചത്തിലായിരുന്നു കഥകളി.വേഷക്കാരന്റെ നെഞ്ചോളം പൊക്കമുള്ള ആട്ടവിളക്കിൽ ഇരുവശവും വണ്ണം കൂടിയ തിരികളിൽ കത്തുന്ന ദീപപ്രകാശത്തിലാണ് കഥകളിയുടെ വലിയൊരുകാലം കടന്നുപോയത്.അരങ്ങിന്റെ നിശ്ചിതസ്ഥലത്തെ മാത്രം ദൃശ്യവൽക്കരിക്കുന്ന ആ ദീപപ്രഭക്കനുസൃതമായി രംഗഭാഷയും പരുവപ്പെട്ടിട്ടുണ്ടെന്നു തീർച്ച.കഥകളിക്കളരിയിൽ ഇന്നും വ്യവഹരിക്കപ്പെടുന്ന ‘പറവട്ട’ത്തിന്റെ(ഒരു പറ നെല്ല് ഉണങ്ങാൻ ചിക്കിയിടുന്ന സ്ഥലത്ത് ഒതുങ്ങിനിന്നു വേണം പ്രവൃത്തി എന്ന ദർശനം)സാധുത തന്നെ,ഈ പരിമിതമായ ദീപപ്രഭയിലധിഷ്ഠിതമാണ്.ആട്ടവിളക്കിന്റെ വെളിച്ചത്തിനപ്പുറത്ത് പ്രകാശിതമാകേണ്ട രംഗസാഹചര്യങ്ങളിൽ,പന്തമുപയോഗിക്കുക എന്നതായിരുന്നു ആകെയുള്ള പോംവഴി. രാവണൻ ‘കമലദളം’എന്ന രസാഭിനയപ്രധാനമായ പതിഞ്ഞ പദം ചെയ്യുമ്പോൾ,ആട്ടവിളക്കിനു പുറമേ അഞ്ചുനിലവിളക്കുകൾ കൂടി അരങ്ങിൽ കത്തിച്ചുവെക്കുക എന്ന നിയമം അങ്ങനെയുണ്ടായതുതന്നെയാകണം.വൈദ്യുതപ്രകാശം അരങ്ങിലെത്തുന്ന കാലത്ത്,കളിവിളക്കിന്റെ വെളിച്ചത്തിലുള്ള കഥകളി ശീലിച്ചവർക്കിടയിലുണ്ടായിരുന്ന എതിർപ്പ് പന്നിശ്ശേരി നാണുപിള്ളയുടെ കഥകളിപ്രകാരത്തിൽ കാണാം.ആലക്തികപ്രഭയിൽ നിന്നു വ്യത്യസ്തവും,മനോഹരവുമായ ഒരു സൌന്ദര്യമാണ് ആട്ടവിളക്കിന്റെ വെളിച്ചത്തിൽ കഥകളിക്കോപ്പുകൾക്ക് കിട്ടുന്നത്.ആട്ടവിളക്കിന്റെ തന്നെ വിപുലീകരണമെന്ന നിലയിലുള്ള പ്രകാശവിന്യാസം കഥകളിയിൽ പരീക്ഷിച്ചുനോക്കേണ്ടതാണ്.വെറുതേ രണ്ടു ശക്തിയേറിയ ബൾബുകൾ അരങ്ങിലേക്ക് കൊടുത്ത്,പരമാവധി ചൂടുൽപ്പാദിപ്പിച്ച് കലാകാരന്മാരെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്ന് ഇന്നും കഥകളിയുടെ പ്രകാശസംവിധാനം വളർന്നിട്ടില്ലല്ലോ. <br /> കളിയരങ്ങിന്റെ മധ്യത്തിലായി പ്രതിഷ്ഠിക്കുന്ന ആട്ടവിളക്കിന്,ആദ്ധ്യാത്മികതയോട് മാത്രമല്ല ബന്ധമുള്ളത്.അരങ്ങിന്റെ സ്ഥലകൽപ്പനയെ അത് ശാസ്ത്രീയമായി അടയാളപ്പെടുത്തുകയാണ്.വലത്-ഇടത് വശങ്ങളുടെ വിഭജനം,ഓരോ ആംഗികവിന്യാസത്തിലും സുനിയതമായി കഥകളിക്കളരി കാണുന്നതുകൊണ്ടുതന്നെ ആട്ടവിളക്കിന്റെ രംഗസാനിധ്യം പ്രധാനമാകുന്നു.തിരശ്ശീലയുടെ മധ്യഭാഗം ആട്ടവിളക്കിനഭിമുഖമായല്ലാതെ വരുമ്പോൾ അനുഭവപ്പെടുന്ന വിലക്ഷണത സൃഷ്ടിക്കപ്പെടുന്നത് അങ്ങനെയാണ്.വലതുഭാഗത്തെ മാന്യസ്ഥാനമായി കാണുന്ന കഥകളിയുടെ വ്യവസ്ഥയെ,തിരനോക്കുന്ന വേഷത്തിന്റെ സ്ഥലബോധത്തെ-അങ്ങനെ പലയിടത്തും ഈ സ്ഥലമാപനം പ്രസക്തമാകുന്നു.<br /><strong><span style="color:#660000;">തിരശ്ശീല<br />-----------<br /></span></strong> കഥകളിയുടെ തിരശ്ശീല,‘കർട്ടൻ’എന്ന ദർശനത്തിൽ നിന്ന് ഏറെ ദൂരെയാണ്.രംഗങ്ങളെ വേർതിരിക്കുന്ന കർട്ടനാവുക എന്നത് അതിന്റെ അനേകധർമ്മങ്ങളിൽ ഒന്നുമാത്രം.ഇത്രമാത്രം ലളിതമായ ഒരു ഉപകരണം കൊണ്ട് കഥകളി സാധ്യമാക്കിയ ഇടപെടലുകൾ ലോകതീയറ്ററിലെതന്നെ അത്ഭുതമാണ്.<br /> തിരശ്ശീലയിലെ വർണ്ണസങ്കലനം,കഥകളിയിലെ ആഹാര്യത്തിന്റെ വർണ്ണസങ്കലനത്തെ പ്രത്യക്ഷമാക്കുന്നു എന്ന് ആർട്ടിസ്റ്റ് നമ്പൂതിരി നിരീക്ഷിച്ചിട്ടുണ്ട്.നാലോ അഞ്ചോ പാളികളിൽ വിവിധനിറങ്ങളിൽ രൂപകൽപ്പനചെയ്യുന്ന തിരശ്ശീലയുടെ വർണ്ണസമന്വയം,അനുക്രമമായി വിസ്താരം കുറഞ്ഞുവരുന്ന ഘടനയിലാണ്.ആഖ്യാനത്തിൽ സൂക്ഷ്മാംശങ്ങളിലേക്കു ഇഴപിരിയുന്ന കഥകളിയുടെ ആവിഷ്കരണസ്വരൂപത്തെ അതു ധ്വനിപ്പിക്കുന്നു എന്നും നമ്പൂതിരി നിരീക്ഷിക്കുന്നുണ്ട്. <br />കഥകളിയുടെ പാഠ്യരൂപമായ ആട്ടക്കഥയുടെ രണ്ടു പ്രധാനഘടകങ്ങളാണ് ആഖ്യാതാവും കഥ നിർവ്വഹിക്കുന്ന കഥാപാത്രവും.ആഖ്യാതാവിന്റെ ആഖ്യാനനിർദ്ദേശരൂപത്തിലുള്ള വാക്യങ്ങളാണ് പ്രായേണ ശ്ലോകങ്ങളും ചൂർണ്ണികകളും ദണ്ഡകങ്ങളും നിലപ്പദങ്ങളും.ആഖ്യാതാവിന്റെ ഇടപെടലുകളായ ശ്ലോകങ്ങൾ സാധാരണയായി തിരശ്ശീലക്കു പിന്നിൽ നിർവ്വഹിക്കപ്പെടുന്നു.(അങ്ങനെയല്ലാത്ത സന്ദർഭങ്ങളും സുലഭം)പലപ്പോഴും ദണ്ഡകങ്ങളും.കളിവിളക്ക് മധ്യത്തിൽ വരത്തക്കവിധം പിടിക്കുന്ന തിരശ്ശീലയുടെ പിറകിൽനിന്ന് ശ്ലോകം ചൊല്ലി,അടുത്ത രംഗത്തേക്ക് പ്രവേശിക്കുക എന്നതാണ് സാധാരണമായ രീതി.എന്നാൽ,സവിശേഷസന്ദർഭങ്ങൾ തിരശ്ശീലയുടെ ഈ സാധ്യതയെ നിരസിക്കുന്നതു കാണാം.ചിലപ്പോൾ ആ നിരാസം അത്യന്തം നാട്യധർമ്മിയായ ഒരു മാനം അരങ്ങിനു നൽകുന്നു-ഉദാ:കിർമീരവധത്തിലെ പാത്രലബ്ധി മുതൽ കൃഷ്ണന്റെ മടക്കം വരെയുള്ള കഥാഭാഗങ്ങൾ തിരശ്ശീല കൊണ്ട് രംഗവിഭജനമില്ലാതെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.ധർമ്മപുത്രർ എന്ന കഥാപാത്രത്തിന്റെ നില അതോടുകൂടി വലിയൊരു വെല്ലുവിളിയായി മാറുന്നു.അതിനെ സമർത്ഥമായി നേരിടുന്ന നടന് അനിതരസാധാരണമായ ഒരു അനുഭവം സൃഷ്ടിക്കാനുമാവുന്നു.എന്നാൽ ഇതേ തിരശ്ശീലയുടെ ആവശ്യമായിടത്തു കൂടിയുള്ള നിരാസം കഥകളിയുടെ ഘടനാശിൽപ്പത്തെത്തന്നെ നശിപ്പിക്കുകയും ചെയ്യുന്നു.കർണ്ണശപഥം തന്നെ ഏറ്റവും മികച്ച ഉദാഹരണം.<br /> തിരനോട്ടം എന്ന രംഗക്രിയ,തിരശ്ശീല കൊണ്ട് കഥകളി നിർമ്മിച്ച ഏറ്റവും മികച്ച ദൃശ്യവിസ്മയമാണ്.രാജസ-രൌദ്രപ്രധാനങ്ങളായ കഥാപാത്രങ്ങൾക്കു നിശ്ചയിച്ച തിരനോക്കിൽ അരംഗത്തുനിന്ന് രംഗത്തേക്കുള്ള പാത്രപ്രവേശത്തിന് വ്യത്യസ്തമായ മാനം ലഭിച്ചു.തുടർന്നുവരുന്ന പ്രസ്തുതകഥാപാത്രത്തിന്റെ ഭാവതലത്തെ സൌന്ദര്യാത്മകമായി പ്രകാശിപ്പിക്കുന്ന തിരനോട്ടത്തിന്റെ ക്രിയാപദ്ധതി,തിരശ്ശീലയുടെ സ്വതന്ത്രമായ നിലയിൽ നിന്ന് രൂപകൽപ്പന ചെയ്യപ്പെട്ടതാണ്.സർവ്വാലംകൃതമായ കത്തിവേഷത്തിന്റെ രാജസപ്രൌഡിയുള്ള പതിഞ്ഞതിരനോക്കു മുതൽ,ഭീരുവിന്റെ തിരശ്ശീലക്കടിയിലൂടെയുള്ള തിരനോക്കുവരെയുള്ള രംഗപ്രകാശനത്തിന്റെ ലാവണ്യബോധം കഥകളിക്കു സ്വന്തം.<br /> കാല-സ്ഥലരാശികളെ അടയാളപ്പെടുത്തുന്ന കഥകളിയുടെ മുഖ്യ ഉപാധി,തിരശ്ശീല തന്നെയാണ്.സവിശേഷമായ ഒരു സമയസന്ധിയിൽ നിന്നും കഥകളി വിമുക്തമാകുന്നത് പലപ്പോഴും തിരശ്ശീല എന്ന സാധ്യതയിലൂടെയാണ്.സമാന്തരമായും.കോണോടുകോണായും സന്ദർഭാനുസാരിയായി രംഗം വിഭജിക്കപ്പെടുന്നു.തിരശ്ശീലക്കുള്ളിലേക്ക് മറഞ്ഞുതിരിഞ്ഞ് വരുന്നതോടെ,അതുവരെയുള്ള സ്ഥല-കാല പരിസരം മാറിമറിയുന്നു.ബാലിസുഗ്രീവന്മാർ യുദ്ധം ചെയ്യുമ്പോൾ തിരശ്ശീല അവർക്കു പർവ്വതം ചുറ്റാനുള്ള പർവ്വതമാകുന്നു.ദക്ഷയാഗത്തിലെ ശിവൻ കോപിഷ്ഠനായി ജടയടിക്കുമ്പോൾ വീരഭദ്ര-ഭദ്രകാളികൾക്ക് പ്രത്യക്ഷമാകാനുള്ള കൈലാസഗിരിശൃംഗമാകുന്നു.കീചകവധത്തിൽ,കീചകനെക്കാത്ത് വലലനു പുതച്ചുറങ്ങാനുള്ള പുതപ്പാകുന്നു.സ്വരൂപം ധരിക്കൽ(തോരണയുദ്ധത്തിൽ ലങ്കാലക്ഷ്മി ലങ്കാശ്രീയാകുന്നത്,കിരാതം കാട്ടാളനും കാട്ടാളസ്ത്രീയും ശിവപാർവ്വതിമാരാകുന്നത്…)ഒരു രൂപം വെടിഞ്ഞ് വേറൊന്ന് ധരിക്കൽ(നളൻ ബാഹുകനാകുന്നത്)ഈശ്വരന്മാരുടെ പ്രത്യക്ഷപ്പെടൽ(കിർമീരവധത്തിലെ സൂര്യദേവൻ,രുഗ്മാംഗദചരിതത്തിലെ വിഷ്ണു…)ഇങ്ങനെ എണ്ണിയാൽ തീരാത്ത ഉപയോഗങ്ങളുടെ കലവറയാണ് തിരശ്ശീലയെന്ന രംഗോപകരണം.ആധുനികകാലത്ത് തിരശ്ശീല വേണ്ടെന്നു വെക്കാമെന്ന അഭിപ്രായം തട്ടിമൂളിക്കുന്ന ആസ്വാദകർക്ക് ഈ ബഹുസ്വരതയാർന്ന ഉപയോഗസമാർജ്ജനത്തെക്കുറിച്ച് എന്തറിയാൻ!<br /><strong><span style="color:#660000;">ആയുധങ്ങൾ<br />----------------<br /></span></strong> പുരാണകാലത്തിന്റെ ആവിഷ്കരണത്തിന് അത്യന്താപേക്ഷിതങ്ങളായ ആയുധങ്ങൾക്ക് കഥകളി നൽകിയിരിക്കുന്ന സൌന്ദര്യമാനം അനന്യസാധാരണമാണ്.വസ്തുസ്ഥിതിപരമായ യഥാതഥദർശത്തിനപ്പുറത്തേക്ക് വളർന്ന കഥകളിയുടെ കലാത്മകമായ ലാവണ്യദർശനമാണ് ആയുധങ്ങളിലും കാണാനാവുക.കഥകളിയിലെ ഗദ നോക്കുക,യഥാർഥഗദയുടെ ആകൃതിവിശേഷവുമായി അതു പൊരുത്തപ്പെടുന്നതേയില്ല,വലിപ്പത്തിന്റെ കാര്യത്തിലോ,ഒന്നരചാൺ നീളം മാത്രം.പക്ഷേ,ക്രുദ്ധനായ രൌദ്രഭീമൻ അതെടുത്ത് ചുഴറ്റിയുയർത്തുമ്പോൾ അതിന്റെ വലിപ്പമെത്രയാണ്!വില്ലിന്റെ നിയതമായ ആകൃതിയിലല്ല,ഞാൺ കെട്ടുന്ന ആംഗികക്രിയക്ക് അനുസൃതമായ നിർമ്മാണത്തിലാണ് കഥകളിയുടെ കണ്ണ്.അസ്ത്രം തൊടുക്കുന്ന രീതി തന്നെ,ഭംഗിയായി ചെയ്യുമ്പോൾ എത്രമേൽ ശൈലീകൃതമാണെന്നു നോക്കുക.വാളിന്റെയും അസ്ത്രത്തിന്റെയും മൂർച്ച കൂട്ടുന്നത്,വാളിളക്കി താഴ്ത്തുന്നത്-എല്ലാം ചാരുതയാർന്ന ശൈലീകരണത്തിലേക്ക് സമന്വയിക്കുന്നു.<br /> കഥകളിയുടെ നൃത്തസ്വരൂപത്തിലേക്ക് ഉൾച്ചേരുന്ന വിധത്തിലാണ് പല ആയുധങ്ങളുടേയും രചന.സീതാസ്വയംവരം പരശുരാമന്റെ “ക്ഷത്രിയവംശം” എന്ന പ്രസിദ്ധഭാഗത്തിലെ കലാശത്തിന് നിലവിലുള്ള ഉജ്ജലദീപ്തി നൽകുന്നതിൽ കൈയ്യിലിരിക്കുന്ന മഴുവിന്റെ പങ്ക് പറയേണ്ടതില്ലല്ലോ.<br /> ചിലപ്പോൾ ആയുധങ്ങളും നിയതമായ അർത്ഥം കൈവെടിയുന്ന സന്ദർഭങ്ങളുണ്ട്.മഹാനടന്മാരുടെ കൈകളിൽ ചിലപ്പോൾ ആയുധങ്ങൾക്ക് പുതിയ തലങ്ങൾ ലഭിക്കുന്നു.ഉദാ:കലാമണ്ഡലം രാമൻകുട്ടിനായരുടെ ശിശുപാലൻ(രാജസൂയം) കൃഷ്ണനെ നിന്ദിച്ചുകൊണ്ട് പൂർവ്വകഥകളാടുമ്പോൾ,ഗോപസ്ത്രീവസ്ത്രാപഹരണ സമയത്ത് കൃഷ്ണന്റെ ഓടക്കുഴൽ വായിച്ചുനിൽക്കുന്ന പോസുകൾക്കെല്ലാം അസ്ത്രമുപയോഗിക്കുന്നത് പണ്ടുമുതലേ കാണാം.അടുത്തിടെ അദ്ദേഹം ശിശുപാലൻ ചെയ്തപ്പോൾ ഇഷ്ടാനുസരണം കുനിഞ്ഞുനിവരാൻ അദ്ദേഹത്തിന് വയ്യാതായിരിക്കുന്നു-എന്നിട്ടും ഓരോ തവണയും കഷ്ടപ്പെട്ട് കൃഷ്ണന്റെ ഓടക്കുഴൽ സന്ദർഭങ്ങളിലെല്ലാം കുനിഞ്ഞ് അസ്ത്രമെടുത്ത് പിടിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നു.ആ അസ്ത്രമില്ലെങ്കിലും കഥകളിയിൽ കടകമുദ്രകൊണ്ട് കൃഷ്ണനെ ദൃശ്യവൽക്കരിക്കുന്ന വിധമുണ്ട്,പക്ഷേ രാമൻകുട്ടിയാശാന്, അരങ്ങിലെ ആത്മാർത്ഥതയുടെ പ്രതിപുരുഷന് എത്ര കഷ്ടപ്പെട്ടായാലും അതുപോരല്ലോ.<br /> (തുടരും)വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com21tag:blogger.com,1999:blog-8558223300736378477.post-25897355435957584882009-01-08T23:36:00.000+05:302009-01-09T00:00:59.896+05:30ഒരു അഭിമുഖസംവാദം-കഥകളിയെപ്പറ്റിയുള്ള ആശങ്കകളും....<strong>ഭാ</strong>വിയെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവെക്കാതെ,ഇപ്പോൾ ഒരു കഥകളി ചർച്ചയും പൂർത്തിയാവുന്നില്ല.കഴിഞ്ഞനൂറ്റാണ്ടിലെ കളിയരങ്ങിനെ സമ്പന്നമാക്കിയ മഹാമേരുക്കളോരോന്നായി നിലം പൊത്തിക്കൊണ്ടിരിക്കുന്നു.ഈ അസ്തമനദശയിൽ,സൃഷ്ട്യുന്മുഖമായ ഒരു യുവതലമുറയുടെ അനിവാര്യത നമുക്കുബോധ്യമാകുന്നു.പ്രഗത്ഭരായ ആചാര്യന്മാരുടെ ശിക്ഷണത്തിൽ മികവുറ്റ ഒരു യുവതലമുറ കഥകളിയിലുണ്ട്.അംഗീകൃതസ്ഥാപനങ്ങൾക്കുപുറത്ത്,കഥകളിക്കായി ജീവിതമുഴിഞ്ഞുവെച്ച നിരവധി കലാകാരന്മാരുണ്ട്.പുതിയ കലാകാരന്മാർ നേരിടുന്ന പ്രശ്നപരിസരങ്ങളെപ്പറ്റി ആരെക്കാളും ബോധ്യം അവർക്കായിരിക്കുമല്ലോ.അത്തരം ചർച്ചകൾക്കുകൂടി വഴിമരുന്നിടുന്നു,ഈ അനൌപചാരികഅഭിമുഖസംവാദം.ശ്രീ.കലാമണ്ഡലം സോമൻ,ശ്രീ.വെള്ളിനേഴി ഹരിദാസ് എന്നിവരാണ് ഈ അഭിമുഖസംവാദത്തിൽ എന്നോടൊപ്പമുള്ളത്.ആദ്യവസാന പച്ച,കത്തി,താടി,കരി തുടങ്ങിയ പുരുഷവേഷങ്ങളെല്ലാം കൈകാര്യം ചെയ്യുന്ന സോമൻ,പ്രശസ്തകഥകളിനടനായിരുന്ന ശ്രീ.വെള്ളിനേഴി നാണുനായരുടെ മരുമകനാണ്.പ്രഗത്ഭ ഗുരുനാഥന്മാരിൽ നിന്നാർജ്ജിച്ച അഭ്യാസദാർഡ്യം സോമന്റെ വേഷങ്ങൾക്കു കരുത്തേകുന്നു.കഥകളിസംഗീതത്തിലെ ഇതിഹാസം ഉണ്ണികൃഷ്ണക്കുറുപ്പിന്റെ മകനാണ് വെള്ളിനേഴി ഹരിദാസ്.സ്ത്രീവേഷങ്ങളോടൊപ്പം,അച്ഛന്റെ മാർഗത്തിൽ കഥകളിസംഗീതവും പരിചയസമ്പന്നനായ ഈ നടൻ കൈകാര്യം ചെയ്യുന്നു.സംവാദത്തിലേക്ക്:<br /><strong><span style="color:#990000;">:}</span></strong>കളരിയിൽ പഠിക്കുന്ന,ചിട്ടപ്പെട്ട കഥകൾക്കു പുറത്ത് നളൻ,രുഗ്മാംഗദൻ തുടങ്ങിയ വേഷങ്ങൾ ചെയ്യേണ്ടിവരുമ്പോൾ എങ്ങനെയാണ് സോമൻ ഒരു രൂപമുണ്ടാക്കാൻ ശ്രമിക്കാറ്?<br /><strong><span style="color:#990000;">സോമൻ:</span></strong>നളചരിതത്തിന്റെ കാര്യത്തിൽ കൃഷ്ണൻനായരാശാന്റെ പുസ്തകമാണ് പ്രധാനമായും നോക്കാറ്.പിന്നെ ഗോപിയാശാൻ ചെയ്യുന്നത്,അതേപടിയല്ല-അതേപടി ചെയ്താൽ അതിൽ എന്റെ വ്യക്തിത്വമില്ലല്ലോ.ഗോപിയാശാന്റെ രംഗക്രിയകളെ എന്റേതായ മാർഗത്തിൽ പുനരാലോചിച്ച് ആവിഷ്കരിക്കാൻ ശ്രമിക്കാറുണ്ട്.<br /><strong><span style="color:#990000;">:}</span></strong>നളചരിതം ചിട്ടപ്പെടുത്തണമെന്നൊക്കെയുള്ള അഭിപ്രായങ്ങൾ ഇപ്പോഴും ഉയർന്നുകേൾക്കുന്നുണ്ടല്ലോ.എന്താണഭിപ്രായം?<br /><strong><span style="color:#660000;">സോമൻ:</span></strong>അതു നടക്കുമെന്ന് തോന്നുന്നില്ല.നളന്റെ കാര്യത്തിൽ ഇപ്പോൾ ആസ്വാദകരുടെ മനസ്സിലുള്ളത് ഗോപിയാശാൻ ഉണ്ടാക്കിവെച്ച ഒരു ഫ്രൈമാണ്.നാളെ ഞാനോ മറ്റാരെങ്കിലുമോ വേറൊരു രീതിയിൽ ചെയ്താൽ “ഹേയ്,ഇയാളിതെവിട്ന്നു പഠിച്ചുവന്നിരിക്കയാണ്”എന്നേ പറയൂ.കത്തിവേഷത്തിലും അതുണ്ട്,രാമൻകുട്ടിയാശാൻ കത്തിവേഷങ്ങൾക്കുനൽകിയ രൂപഘടനക്കു പുറത്തുള്ള ഒന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.<br /><strong><span style="color:#660000;">:}</span></strong>കത്തിവേഷങ്ങളുടെ കാര്യത്തിൽ,കളരിയിൽ ഒരു ആവിഷ്കാരക്രമം നിലവിലുണ്ടല്ലോ.നളന്റെ അവസ്ഥ അതല്ലല്ലോ.<br /><strong><span style="color:#660000;">സോമൻ:</span></strong>കളരിയിൽ ഒരു ക്രമം കത്തിവേഷത്തിന് ഉണ്ട് എന്നു പറയുമ്പോൾ…ഉൽഭവം രാവണനെ ഉദാഹരണമായിട്ടെടുക്കുക,മുഴുവൻ കളരിയിൽ ചൊല്ലിയാടുന്നതും എഴുതിവെച്ചതുമായ കാര്യങ്ങളാണ് ചെയ്യുന്നത്.പക്ഷേ അതിന്റെ രംഗപ്രയോഗത്തിന് ഒരു ഘനം കിട്ടുന്നത് രാമൻകുട്ടിയാശാൻ ചെയ്യുമ്പോഴാണല്ലോ.ഇപ്പോൾ ഞാനടക്കം ഉൽഭവം രാവണൻ ചെയ്യുന്നുണ്ട്.പക്ഷേ അതു വേണ്ടപോലെയാവുന്നില്ല.രാമൻകുട്ടിയാശാൻ ചെയ്യുന്ന അനുഭവം കിട്ടുന്നില്ല.നളചരിതത്തിന്റെയും അവസ്ഥ അതാണ്.പലരും നളൻ കെട്ടുന്നുണ്ട്.പക്ഷേ ഗോപിയാശാന്റെ നളൻ മനസ്സിൽ നിൽക്കുന്ന ആസ്വാദകന്റെ മനസ്സിൽ അത് ഏൽക്കുന്നില്ല.കോട്ടക്കൽ ശിവരാമന്റെ ദമയന്തിയും.<br /><strong><span style="color:#660000;">:}</span></strong>തുടർന്നുവരുന്ന കലാകാരന്മാർ അവരുടെ വഴി പിൻതുടർന്നാൽ മതി എന്നാണോ?<br /><strong><span style="color:#660000;">സോമൻ:</span></strong>അവർ ഉണ്ടാക്കിവെച്ച രൂപത്തെ പിൻതുടരാം.പക്ഷേ അത് സ്വന്തം വ്യക്തിത്വത്തോടുകൂടി ചെയ്യണം.അതേപടി അനുകരിക്കുന്നതിനോട് അഭിപ്രായമില്ല.ഇപ്പോൾ,ഗോപിയാശാന് അരങ്ങത്തുവെച്ച് ചുമ വന്നാൽ,കൈകൊണ്ട് ഒരു പ്രത്യേകരീതിയിൽ മറച്ചുപിടിച്ച് ചുമക്കുന്ന ഒരു സ്റ്റൈലുണ്ട്.ഒരു കാര്യവുമില്ലെങ്കിലും,അരങ്ങിൽവന്നാൽ മൂന്നുനാലുവട്ടം കൈകൊണ്ട് അതുപോലെ മുഖം മറച്ചുപിടിക്കുന്ന കലാകാരന്മാരെ കാണാം.അതിനോടൊന്നും യോജിക്കാനാവില്ല.താൻ ചെയ്യുന്ന വേഷം എങ്ങനെ സ്വന്തം വ്യക്തിത്വം നൽകി ചെയ്യാം എന്നു പുതിയ നടന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്.<br /><strong><span style="color:#660000;">:}</span></strong>താങ്കളുടെ കത്തിവേഷങ്ങൾ രാമൻകുട്ടിയാശാൻ കളരിയുടെ തനതായ രൂപം ദീക്ഷിക്കുവാൻ എപ്പോഴും ശ്രദ്ധിച്ചുകാണുന്നു.പച്ചവേഷങ്ങളിൽ ചിട്ട വാഴേങ്കട വിജയന്റെയാണോ?<br /><strong><span style="color:#660000;">സോമൻ:</span></strong>തെക്കും വടക്കും എല്ലാം ഒരുപോലെ അംഗീകൃതവും അതുല്യവുമായ കത്തിവേഷം രാമൻകുട്ടിയാശാന്റെ തന്നെയാണെന്നാണ് എന്റെ അഭിപ്രായം.പരമാവധി എന്റെ കത്തിവേഷങ്ങൾ പിന്തുടരുന്നത് ആ മാതൃകയാണ്.പച്ചവേഷത്തിൽ,വിജയാശാന്റെ സമ്പ്രദായം തന്നെയാണ് ചെയ്യാറ്.<br /><strong><span style="color:#660000;">:}</span></strong>രാമൻകുട്ടിയാശാൻ ചെയ്യുന്നത് ആവർത്തനം മാത്രമാണെന്നും,പുതിയ ഒന്നും അതില്ല്ലെന്നും,വിമർശനം ഇപ്പോഴുമുയർത്തുന്നവരുണ്ടല്ലോ.എന്താണഭിപ്രായം.<br /><strong><span style="color:#660000;">സോമൻ:</span></strong>ആ പറയുന്നവർ കഥകളിയെപ്പറ്റി വിവരമില്ലാത്തവരാണ്.അത്രയേ പറയാനുള്ളൂ.ഇന്നൊന്നു ചെയ്യുക,നാളെ വേറൊന്ന്,അങ്ങനെ ചെയ്തുപോവുന്നതിന് തോന്നിയത് ചെയ്യുക എന്നേ പറയാനാവൂ.അത് കഥകളിക്ക് നന്നല്ല.<br /><strong><span style="color:#660000;">:}</span></strong>ഇന്നത്തെ താടിവേഷക്കാർ പൊതുവേചെയ്യുന്ന വഴിയിൽ നിന്ന് വിഭിന്നമാണ് താങ്കളുടെ ചുവന്നതാടിവേഷങ്ങൾ എന്നുതോന്നിയിട്ടുണ്ട്.ചുവന്നതാടിവേഷങ്ങൾക്ക് മാതൃകയായത് അമ്മാവനായ വെള്ളിനേഴി നാണുനായരുടെ വേഷങ്ങൾ തന്നെയായിരുന്നുവോ?<br /><strong><span style="color:#660000;">സോമൻ:</span></strong>നാണുമാമയുടെ വേഷങ്ങൾ ചെറുപ്പത്തിൽ കണ്ടിട്ടുണ്ടെങ്കിലും,അതിന്റെ കേമത്തമെന്താ എന്നൊന്നും അറിയുമായിരുന്നില്ല.പിന്നീട് കലാമണ്ഡലത്തിലെ കോഴ്സ് കഴിഞ്ഞ്,കുറുവട്ടൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നാലഞ്ചുമാസത്തോളം പോയി,താടിവേഷത്തിന്റെ തീയറിയായിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.അദ്ദേഹം തന്നെയാണ് മനസ്സിലുള്ള മാതൃക.<br /><strong><span style="color:#660000;">:}</span></strong>താടിവേഷങ്ങളിൽ ഇന്നു പൊതുവേ കാണുന്നത്,കുറേ പുരാണകഥകൾ ആടിനിറക്കുകയോ,ലൌകികമായ കുറേ പ്രവൃത്തികൾ ചെയ്യുകയോ ചെയ്യുന്നതാണല്ലോ.അതൊന്നും താങ്കളുടെ താടിവേഷങ്ങളിൽ കാണാറില്ല.എന്താണ് ഇത്തരമൊരു മാറ്റത്തിനുള്ള കാരണം?<br /><strong><span style="color:#660000;">സോമൻ:</span></strong>താടിവേഷമെന്നു വെച്ചാൽ ഗോഷ്ടി കാണിക്കാനുള്ളതാണ് എന്ന നിലപാടിനോടെനിക്ക് യോജിപ്പില്ല.അതും കഥകളിയിലെ ഒരു വേഷം തന്നെയാണെന്നു മനസ്സിലാക്കണം.ദുശ്ശാസനൻ എന്നു വെച്ചാൽ ഒരു പൊട്ടനൊന്നുമല്ല.അതുപോലെ ഏതു താടിവേഷകഥാപാത്രവും.ഇപ്പോൾ നടക്കുന്നത് അനുകരണം വരുന്നതിന്റെ കുഴപ്പമാണ്.ഉദാഹരണത്തിന്,ഉണ്ണിത്താൻ ചേട്ടന്റെ താടിവേഷം കേമമാണ്.അതുകൊണ്ട് അതിനെ അനുകരിക്കുകയാണ്.അങ്ങനെ വരുന്നതാണ് പ്രധാനകുഴപ്പം.<br /><strong><span style="color:#660000;">:}</span></strong>കഥകളിയുടെ സമഗ്രതയിൽ നിന്ന് സംഗീതമൊക്കെ അടരുന്നതിന്റെ പ്രശ്നങ്ങൾ ഇപ്പോൾ സജീവമാണ് എന്നുതോന്നുന്നു.കുറേ രാഗമാറ്റങ്ങൾക്കും കസർത്തുകൾക്കുമപ്പുറം,വേഷക്കാരനു സഹായകമാകുന്ന നിലയിൽ പാടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നു.ഇത് വേഷത്തെ എത്രമാത്രം ബാധിക്കുന്നുണ്ട്?<br /><strong><span style="color:#660000;">സോമൻ:</span></strong>ഇപ്പോൾ ആരെയും പേടിക്കുകയൊന്നും വേണ്ടല്ലോ.കൃത്യമായി ചേങ്ങിലയിൽ താളം കിട്ടാത്തതുകൊണ്ടുള്ള പ്രശ്നം ഗുരുതരമാണ്.നരകാസുരന്റെ പതിഞ്ഞപദമായ “ബാലികമാർ” കേകിയിലെത്തുമ്പോൾ ചെമ്പട 32മാത്ര ഒന്നു പൊങ്ങിയാൽ ആ വേഷക്കാരൻ അതുവരെ പ്രവർത്തിച്ചതൊക്കെ വെറുതേയായിക്കിട്ടും.അതൊന്നും ഇപ്പോൾ അവരോടൊന്നും പറയാനേ പറ്റില്ല.വലിയ അലോഹ്യമാകും.വേഷക്കാരൻ രംഗത്തെത്തുമ്പോൾ രണ്ടുമിനിറ്റ് രാഗം പാടിയാൽ കുറ്റമായി.ഈ ‘രാഗം’ പാടാനുള്ളതാണ്.ഉണ്ണികൃഷ്ണക്കുറുപ്പാശാൻ “ഹരിണാക്ഷി”ക്കു മുമ്പുള്ള രാഗം പാടിയിരുന്നത് ഓർക്കണം.അദ്ദേഹമാണ് അതു കൊണ്ടുവന്നത്.രാമൻകുട്ടിയാശാൻ അരങ്ങിൽ വന്ന് കുറുപ്പാശാൻ രാഗം പാടുമ്പോൾ സ്റ്റൂളിൽ പിന്നിലേക്ക് തിരിഞ്ഞിരിക്കും.ആ മുകളിലേക്ക് പിടിക്കുന്ന സമയത്ത് രാമൻകുട്ടിയാശാന്റെ ചുണ്ടിൽ വിരിയുന്ന ഒരു ചെറുചിരിയുണ്ട്. “മതി കുറുപ്പേ,കേമമായി” എന്ന അർത്ഥത്തിൽ.എന്നിട്ട് മുന്നിലേക്ക് തിരിയും.ഈ രാഗം പാടൽ വേഷക്കാർക്ക് കഥാപാത്രത്തിന്റെ സ്ഥായിയിലേക്ക് എത്താനുള്ള ഒരു സഹായം കൂടിയാണ്.ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലാതായി.<br /><strong><span style="color:#660000;">വെള്ളിനേഴി ഹരിദാസ്:</span></strong>രാഗം മാറ്റലിനെപ്പറ്റി പറഞ്ഞല്ലോ.അതിൽ തെറ്റൊന്നുമില്ല.അച്ഛൻ പലയിടങ്ങളിലും രാഗം മാറ്റിപ്പാടിയിരുന്നു.പക്ഷേ അതുകേട്ടാൽ “അതങ്ങനെത്തന്നെയാണ് വേണ്ടത്” എന്ന് കേൾക്കുന്നവർക്കു തോന്നിയിരുന്നു.ഇപ്പോൾ നടക്കുന്നതിൽ പലതും “ഇങ്ങനെ പല അപൂർവ്വരാഗങ്ങളും അറിയാം” എന്നു കാണിക്കാൻ കൂടി വേണ്ടിയാണ്.ഞാനീ പുരോഗമനവാദികളായ പാട്ടുകാരോട് ചോദിക്കാറുണ്ട്,ഇപ്പോ പ്രധാനപ്പെട്ട പല പദങ്ങളും ഇവരാരും ഒരിക്കലും രാഗം മാറ്റാറില്ലല്ലോ,“മറിമാൻ കണ്ണി” ദ്വിജാവന്തിയിൽ നിന്ന് “പരിപാഹിമാം ഹരേ” നവരസത്തിൽ നിന്ന്,“നാഥാ ഭവൽചരണ” ദേവഗാന്ധാരിയിൽ നിന്ന്,ഒന്നും മാറ്റാറില്ലല്ലോ എന്ന്.മാറ്റിയാൽ നാട്ടുകാരു തല്ലും,അതു തന്നെ.<br /><strong><span style="color:#660000;">:}</span></strong>കഥകളിസംഗീതത്തിൽ ഉപയോഗിക്കുന്ന രാഗങ്ങൾ തന്നെ,കർണ്ണാടകസംഗീതത്തിന്റെ മാർഗത്തിൽ പാടുന്ന ഒരു ശീലവും വ്യാപകമാവുന്നുണ്ടല്ലോ.<br /><strong><span style="color:#660000;">വെള്ളിനേഴി ഹരിദാസ്:</span></strong>അതു കൃത്യമായി മനസ്സിലാകുന്നത് സ്കൂൾ യുവജനോത്സവത്തിലെ കഥകളിസംഗീതമത്സരങ്ങളിൽ വിധികർത്താക്കളായി പോകുമ്പോഴാണ്.പാടുന്നത് കഥകളിപ്പദമാണ്, “സഖിമാരേ നമുക്കു”.പക്ഷേ വഴി മുഴുവൻ കർണ്ണാടക ദ്വിജാവന്തിയാണ്.അതിനു പരമാവധി ഫസ്റ്റ് കൊടുക്കാതെ നോക്കും.പക്ഷേ പ്രശ്നം ഇവരെ ഇതു പഠിപ്പിക്കുന്ന ചില കഥകളിസംഗീതജ്ഞരുണ്ട്.അവർ അരങ്ങിൽ പാടുമ്പോഴും ഇതു തന്നെയാണ് അവസ്ഥ.<br /><strong><span style="color:#660000;">:}</span></strong>മേളത്തിലും ഇത്തരം പ്രശ്നങ്ങൾ വ്യാപകമാണല്ലോ.ഉരുളുകോലിന്റെ കസർത്തിനോ,അനാവശ്യമായ വീക്കുകോലിന്റെ ഘനത്തിനോ അല്ലാതെ,‘കഥകളിക്കു കൊട്ടുന്ന’ കൊട്ടുകാരും കുറയുന്നില്ലേ?<br /><strong><span style="color:#660000;">സോമൻ:</span></strong> ചെയ്യുന്ന തൊഴിലിനെ അവർ ബഹുമാനിച്ചാൽ മതി.മേളപ്രധാനമായ ഒരു വേഷം,ഏതു കലാകാരനുമാവട്ടെ,ചെയ്യുമ്പോൾ ആ ചെയ്യുന്ന കഥാപാത്രത്തിന്റെ വലിപ്പത്തിനനുസരിച്ച് കൊട്ടിക്കൊടുക്കണം.അതിനു പകരം “ഇവന്റെയൊരു രാവണൻ” എന്ന മട്ടിൽ കൊട്ടാവുന്നതാണ് അപകടം.അങ്ങനെയൊന്നുമല്ലാതെ,കൃത്യമായി എന്റെ കോട്ടങ്ങളും മേന്മകളുമറിഞ്ഞ് കൊട്ടിത്തരുന്ന ചെറുപ്പക്കാരായ നല്ല കൊട്ടുകാരും ഉണ്ട്.<br /><strong><span style="color:#660000;">:}</span></strong>കഥകളിയുടെ മേന്മയെപ്പറ്റി മാത്രം സംസാരിക്കുകയും കഥകളിക്കാരനെപ്പറ്റി ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന ദയനീയാവസ്ഥയും നിലവിലുണ്ടല്ലോ.<br /><strong><span style="color:#660000;">സോമൻ:</span></strong>അരങ്ങത്തു കാണുമ്പോൾ വലിയ അലങ്കാരങ്ങളും കിരീടവും രാജപദവിയുമൊക്കെയുണ്ടെങ്കിലും കളികഴിഞ്ഞ് അതെല്ലാമഴിച്ചുവെച്ചുവീട്ടിലെത്തിയാൽ ഈ കഥകളിക്കാരനെന്ന പച്ചമനുഷ്യന്റെ മുന്നിൽ ഭാര്യയും കുട്ടികളുമുണ്ട്.ഒരു ആസ്വാദകനും ഒരു കലാകാരനും വാരിക്കോരി കൊടുക്കാനാവില്ല.പക്ഷേ,ഇന്നൊരു കളിക്കു വിളിച്ച് എഴുനൂറുരൂപ കൊടുത്താൽ,നാളെവിളിക്കുമ്പോൾ എഴുനൂറ്റിപ്പത്തുരൂപ കൊടുക്കാനുള്ള മനസ്സെങ്കിലും കാണിക്കണം.നാൽപ്പത്തഞ്ചും അൻപതും വയസ്സുള്ള,അരങ്ങിൽ പത്തുമുപ്പതുവർഷത്തെ അനുഭവമുള്ള കലാകാരന്മാർക്കു പോലും ആയിരം രൂപ പോലും പ്രതിഫലം കിട്ടാത്തത് കഷ്ടമാണ്.കഥകളി മുന്നിലിരുന്നു കണ്ട്,അതിനെ ഇഴ കീറി പരിശോധിക്കാൻ ഇവിടെ ആസ്വാദകരുണ്ട്.ഈ വേഷമെല്ലാം കെട്ടുന്ന പച്ച മനുഷ്യനെപ്പറ്റി ചിന്തിക്കാൻ ഇവരാരും തയ്യാറല്ല.അവർക്കെല്ലാം മാന്യമായ ജോലിയും ജീവിതപശ്ചാത്തലവുമുണ്ടാവും,ഒരു ഹോബിയായി കഥകളിയാസ്വാദനവും.കഥകളിക്കാരൻ ജീവിക്കാനായി പെടുന്ന പാട് അവർക്കറിയേണ്ട.അനവധി സ്ഥലങ്ങളിൽ നടന്ന നാട്യശാലകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്.അവിടെയെല്ലാം കഥകളിയെങ്ങനെ നന്നാക്കാം എന്നല്ലാതെ,കഥകളിക്കാരനെപ്പറ്റി അവരൊന്നും പറഞ്ഞുകണ്ടിട്ടില്ല.ഒരു വേഷക്കാരൻ ഒരരങ്ങിൽ എന്തെങ്കിലും വയ്യായ്ക കൊണ്ടോ മറ്റോ ഒരു രംഗം മോശമാക്കിയാൽ-അടുത്തരംഗം മുതൽ അയാൾ തന്നെ ചെയ്തുകാണും,ആ കുഴപ്പം അയാൾ വെള്ളമടിച്ചിട്ടാണ് എന്നു പറയുക-അയാളെ അപമാനിക്കുക-അതിനൊക്കെ ഇവിടെ ആളുണ്ട്.എന്തുമാവാം കലാകാരന്റെ മേൽക്ക് എന്നായിരിക്കുന്നു.കൃഷ്ണൻ നായരാശാനുണ്ടാക്കിയതായിരുന്നു കഥകളിക്കാരനു വില.ഇപ്പൊ അദ്ദേഹം ഇല്ലല്ലോ.<br /><strong><span style="color:#660000;">:}</span></strong>ചെറുപ്പക്കാരായ കഥകളിക്കാർക്ക് എങ്ങനെ പ്രതിഫലം നൽകാം എന്നതിൽ ഒരു കൃത്യതയും വടക്കോട്ട് ഇല്ല എന്നുതോന്നുന്നു.തെക്കോട്ട് മാന്യമായ പ്രതിഫലം കിട്ടുന്നത് ഒരു കാര്യം തന്നെയാണല്ലോ.<br /><strong><span style="color:#660000;">വെള്ളിനേഴി ഹരിദാസ്:</span></strong> നമ്മൾ പങ്കെടുക്കുമ്പോൾ തന്നെ,തെക്കുനിന്നുള്ള നമ്മളേക്കാൾ ജൂനിയേഴ്സായ കളിക്കാരും പങ്കെടുക്കുന്നുണ്ടാകും.അവർക്ക് നമ്മൾക്കുള്ളതിലും പണം കൊടുക്കുകയും ചെയ്യും.ഏതൊക്കെ തരത്തിലാണോ അവഗണിക്കാൻ പറ്റുക,അതൊക്കെ നോക്കുക,അത്രതന്നെ.ഒരാൾ നന്ന് എന്നു വരുത്താൻ നാലാളെ മോശം എന്നു പറയുക.ഇതാണ് ഇപ്പോഴത്തെ രീതി.<br /><strong><span style="color:#660000;">:}</span></strong>ഒന്നോ രണ്ടോ വേഷക്കാരെ തെരഞ്ഞുപിടിച്ച് അവരെ മാത്രം വളർത്തുന്ന പ്രവർത്തനവും ഉണ്ട്.<br />വെള്ളിനേഴി ഹരിദാസ്:അവരവർക്കിഷ്ടപ്പെട്ട കലാകാരന്മാരെ വളർത്തുന്നതിൽ ആക്ഷേപം പറയാനില്ല.പക്ഷേ അതിനു മറ്റുള്ളവർ മോശം എന്നു പറയാതിരുന്നാൽ മതി.എന്നാൽ വേറെയുള്ളവർ വേഷം കൊടുക്കും.ഒറ്റക്കു നിൽക്കണ കഥകളിക്കാരുടെ പ്രശ്നാണ് ഇതൊക്കെ.<br /><strong><span style="color:#660000;">സോമൻ:</span></strong> സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കഥകളിക്കാരന് ഇത്തരം പ്രശനമൊന്നുമില്ല.ശമ്പളം ഉണ്ടല്ലോ.ഒഴിവുസമയത്ത് നാലുകുട്ടികൾക്ക് അറിയുന്ന കല പറൺജുകൊടുക്കാം.അതു സന്തോഷമുള്ള കാര്യവുമാണ്.പുറത്തേക്കെറങ്ങിയാലുണ്ടല്ലോ,ഭോപ്പാൽ ദുരന്തം കഴിഞ്ഞ അവസ്ഥയാണ് കഥകളിലോകത്ത്.ഒരാൾ ഒരു സ്ഥലത്ത് അയ്യായിരംരൂപക്ക് കളിയേൽക്കുന്നെങ്കിൽ അവിടെച്ചെന്ന് മറ്റുചിലർ രണ്ടായിരത്തഞ്ഞൂറിന് കളിയേൽക്കും.ഒരഞ്ഞൂറു രൂപയെങ്കിലും കളിക്കാരനു കിട്ടട്ടെ എന്ന മനസ്സുകൊണ്ടാവും ആദ്യത്തെയാൾ അയ്യായിരം പറഞ്ഞത്.ഇതു കേൾക്കുന്നവനെന്താണ് തോന്നുക?രണ്ടായിരത്തഞ്ഞൂറിന് കളിയേൽക്കുന്നവന്റെ ലക്ഷ്യം വേറെയാവും-അവനെവിടെയെങ്കിലും പോയി ഒരു കഷ്ണം കഥകളിസംഗീതമോ,ഒരു കഷ്ണം വേഷമോ പഠിച്ചിട്ടുണ്ടാവും.അതവിടെ സേവിക്കാമല്ലോ.<br /><strong><span style="color:#660000;">വെള്ളിനേഴി ഹരിദാസ്:</span></strong> സേവിക്കാല്ലോ എന്നല്ല പറയണ്ട ഭാഷ,അന്നത്തെ ആ കഥകളിയങ്ങ്ട് കൊളാക്കാലോ എന്നാണ്.<br /><strong><span style="color:#660000;">സോമൻ:</span></strong>അവർ ഉന്നത ജോലിയിൽ നിന്നു രാജിവെച്ചശേഷമോ,ഒഴിവുസമയത്തോ കുറച്ച് കഥകളിയോ സംഗീതമോ പഠിച്ചതാവും.ഒരു ജിവിതം മുഴുവൻ നിയോഗമായി ഇതിനെ സ്നേഹിച്ചുകൊണ്ടുനടക്കുന്ന,ജീവിതോപാധിയായി ഇതിനെ കൊണ്ടുനടക്കുന്ന കലാകാരനാണ് അവിടേയും അപമാനിക്കപ്പെടുന്നത്.അതാണ് ഞാനാദ്യം പറഞ്ഞത്,എന്തുമാവാം കലാകാരന്റെ മേലേക്ക് എന്നായിരിക്കുന്നു.ഓടിക്കേറുന്നത് മുഴുവൻ ഇവിടെക്കാ.കഥകളിയിൽ എന്തുമാവാം.അത്രക്ക് വേദനയോടു കൂടിയാണിത് പറയുന്നത്.<br /><strong><span style="color:#660000;">:}</span></strong>തെക്കോട്ട് പ്രതിഫലക്കാര്യം കുറേക്കൂടി ഭേദമാണെന്നു തോന്നുന്നു.<br /><strong><span style="color:#660000;">സോമൻ:</span></strong>അവർക്ക് കഥകളി ഉണ്ടാവണമെങ്കിൽ ഈ കഥകളിക്കാരൻ വേണം എന്നറിയാം.ഈയടുത്ത് തെക്കൊരു സ്ഥലത്ത് രണ്ടുദിവസത്തെ കളിക്കു പോയിവന്നതേയുള്ളൂ.അവർ മാന്യമായി പ്രതിഫലം തന്നു.കലാകാരനാവശ്യമായ സൌകര്യങ്ങളൊരുക്കിക്കൊടുക്കാനും പ്രതിഫലം കൊടുക്കാനും അവർക്കു നിഷ്ഠയുണ്ട്.ഇവിടെ അതില്ല.ഒരു നല്ല വേഷം കെട്ടി എന്നേയുണ്ടാവൂ.അതു കഴിഞ്ഞാൽ കഷ്ടമാവും.അതുകൊണ്ടുതന്നെ തെക്ക് കളികാണാനും ആളുണ്ട്.ഇവിടെയിനിയിപ്പോൾ കാണാൻ വരുന്നവർക്കും കളിക്കാർക്കു കൊടുക്കുന്ന പോലെ പത്തോ അഞ്ഞൂറോ കൊടുത്ത് കൊണ്ടുവന്നിരുത്തേണ്ട സ്ഥിതിയിലേക്കാണ് പോക്ക്.<br /><strong><span style="color:#330033;">--------------------------------------------------------------------</span></strong>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com62tag:blogger.com,1999:blog-8558223300736378477.post-46163710281222810762009-01-05T22:48:00.006+05:302009-01-05T23:23:04.603+05:30താടിയരങ്ങ്-2008<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTvg6FxzuIbWBDQJM0baTsQR7_oK2ImVTXo7ktY9-IZQ_xs0lU3V2UevH_4Yc968jghvlAz1DrhbQl-KAb18jP-g3SzneoSkXvg_Q7ABl6Xu6xmq4ky3EXRxsFnS1cTvp9zyHItEO_zt0/s1600-h/sugreevan.jpg"><img id="BLOGGER_PHOTO_ID_5287868601628321698" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTvg6FxzuIbWBDQJM0baTsQR7_oK2ImVTXo7ktY9-IZQ_xs0lU3V2UevH_4Yc968jghvlAz1DrhbQl-KAb18jP-g3SzneoSkXvg_Q7ABl6Xu6xmq4ky3EXRxsFnS1cTvp9zyHItEO_zt0/s320/sugreevan.jpg" border="0" /></a><br /><div><strong>അ</strong>ലർച്ച,പകർച്ച,ഊക്ക്,നോക്ക്-ഇങ്ങനെ മികച്ച ചുവന്നതാടിക്കാരുടെ ലക്ഷണം പഴമക്കാർ പറയാറുണ്ട്.എന്തായാലും രാമനാട്ടത്തിന്റെ ആദ്യകാലത്ത്,പ്രധാനനടന്മാരുടെ വേഷമായിരുന്നു ചുവന്നതാടി.കോട്ടയം കഥകളുടെ സാത്വികനായക-പച്ചവേഷ-പ്രഭാവം കളിയരങ്ങിനെ കീഴടക്കുകയും,തുടർന്നുവന്ന പ്രതിനായക-കത്തിവേഷ-തരംഗം കഥകളിയെ മാറ്റിപ്പണിയുകയും ചെയ്തതോടെയാകണം താടിവേഷങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടത്.മിക്ക കഥകളിലേയും ചുവന്നതാടികൾ ഒരേ അച്ചിൽ വാർത്ത യാന്ത്രികകൽപ്പനകളായി.പരാക്രമശാലിയെന്നങ്കരിക്കുകയും,അവസാനം നായകനിൽ നിന്ന് മരണമോ,തോൽവിയോ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഒരു മന്ദബുദ്ധിയായ വേഷപ്പടർപ്പ്.അപ്പോഴും രാമനാട്ടം രൂപകൽപ്പന ചെയ്ത ബാലിവേഷം,ഏതു പ്രമുഖനടന്മാരും ഒരിക്കലെങ്കിലും ചെയ്തുകാണും.ഒരു ആദ്യാവസാനവേഷത്തിന്റെ പ്രൌഡിയുള്ള ജരാസന്ധൻ,ത്രിഗർത്തൻ,ബകൻ തുടങ്ങിയ വേഷങ്ങൾക്കും കളിക്കമ്പക്കാർക്കിടയിൽ സ്ഥാനമുണ്ടായി.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMwuGtzWz_GScXWwWWo36weMUqkBaEvUL8W5caY-YuugR2tjViFTMxNXwCZbHHeYCfqrySt2eJmWCHuUEbVlVDdHM0foLrWCvCA2EVKrFXrBoFfMYbgKHn6LSt0z_Qod0ZwNG4-LrZPIE/s1600-h/mali-sumali-malyavan.jpg"><img id="BLOGGER_PHOTO_ID_5287862174250195826" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMwuGtzWz_GScXWwWWo36weMUqkBaEvUL8W5caY-YuugR2tjViFTMxNXwCZbHHeYCfqrySt2eJmWCHuUEbVlVDdHM0foLrWCvCA2EVKrFXrBoFfMYbgKHn6LSt0z_Qod0ZwNG4-LrZPIE/s320/mali-sumali-malyavan.jpg" border="0" /></a><br /><br /><br /><br /><br /><div><br /><br />താടിവേഷത്തിന്റെ നിലവിലുള്ള ഘടനയിലെ സാരമായ ഘടകങ്ങൾക്കു തന്നെ രൂപം നൽകിയത് പരേതനായശ്രീ.വെള്ളിനേഴി നാണുനായരാണ്.താടിവേഷത്തിന്റെ രൂപശിൽപ്പത്തിലുള്ള അവ്യവസ്ഥിതാവസ്ഥ,നാണുനായരുടെ രംഗക്രിയകളോടെയാണ് മാറ്റപ്പെടുന്നത്.അതുകൊണ്ടുതന്നെ,താടിവേഷത്തിന്റെ കാര്യത്തിൽ നാണുനായരെ ‘യുഗപ്രഭാവൻ’എന്നു വിളിക്കുന്നത് അധികമാവില്ല.അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്തിരുന്ന പാലക്കാട് ജില്ലയിൽ കുറുവട്ടൂരിൽ തന്നെ ‘വെള്ളിനേഴി നാണുനായർ സ്മാരകകേന്ദ്രം’ എന്ന പേരിൽ നാണുനായരാശാന്റെ സ്മരണാർത്ഥം ഒരു കലാസ്ഥാപനം പ്രവർത്തിക്കുന്നു.പ്രസ്തുത കലാകേന്ദ്രത്തിന്റെ ഏഴാം വാർഷികം ഒരു ‘ചുവന്നതാടിസംഗമ’മായി,‘താടിയരങ്ങ്’എന്ന പേരിൽ,2008 ഡിസം.27ന് ആഘോഷിക്കുകയുണ്ടായി.11കഥകളിലുള്ള ചുവന്നതാടിവേഷങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ഒരു രാത്രി.പങ്കെടുത്തവർക്കെല്ലാം വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ‘താടിയരങ്ങ്’.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIYTKxnSZqVoy0awWoto-8HvD-5mn23rqsvnXeyw23vwGcbBUlZrSeEG5wM4C3lrpmEnyhIhul2PbFNB6nqiv3swwiADGVk7MnAfiV1wSW3jhS9PcvbTP0clSTByJa78_q7X2zD-gvA8M/s1600-h/bali-maranam.jpg"><img id="BLOGGER_PHOTO_ID_5287863897404638882" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIYTKxnSZqVoy0awWoto-8HvD-5mn23rqsvnXeyw23vwGcbBUlZrSeEG5wM4C3lrpmEnyhIhul2PbFNB6nqiv3swwiADGVk7MnAfiV1wSW3jhS9PcvbTP0clSTByJa78_q7X2zD-gvA8M/s320/bali-maranam.jpg" border="0" /></a><br /><br /><br /><br /><div><br /><br />സമകാലീനകഥകളിയിലെ ഒട്ടുമിക്ക പ്രമുഖതാടിവേഷക്കാരെയും സംഗമിപ്പിച്ച താടിയരങ്ങിന്റെ സംഘാടനത്തെ അഭിനന്ദിക്കാതെ വയ്യ.നെല്ലിയോടു വാസുദേവൻ നമ്പൂതിരി മുതൽ ഹരി.ആർ.നായർ വരെയുള്ള വിവിധതലമുറകളിൽ പെട്ട താടിവേഷക്കാരുടെ സംഗമം കൂടിയായി,താടിയരങ്ങ്.വിവിധ കഥകളിൽ താടിവേഷങ്ങളണിഞ്ഞവരുടെ വിവരം താഴെക്കൊടുക്കുന്നു:<br /><span style="color:#660000;">1.കിർമീരവധം:സുദർശനം-കലാമണ്ഡലം നാരായണൻകുട്ടി<br />2.രാവണോത്ഭവം:മാല്യവാൻ-നെല്ലിയോട് വാസുദേവൻ നമ്പൂതിരി,മാലി-കലാമണ്ഡലം കേശവദേവ്,സുമാലി-കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണപ്പിള്ള<br />3.ഉത്തരാസ്വയംവരം:ത്രിഗർത്തൻ-കോട്ടക്കൽ കേശവൻ എമ്പ്രാന്തിരി<br />4.ബകവധം:ബകൻ-ടി.ടി.കൃഷ്ണൻ,പയ്യന്നൂർ<br />5.രാജസൂയം:ജരാസന്ധൻ-കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ<br />6.നളചരിതം രണ്ടാംദിവസം:കലി-പരിയാനംപറ്റ ദിവാകരൻ,ദ്വാപരൻ-കലാനിലയം മധുമോഹനൻ<br />7.കാലകേയവധം:കാലകേയൻ-കാവുങ്ങൽ ദിവാകരപ്പണിക്കർ<br />8.ദുര്യോധനവധം:ദുശ്ശാസനൻ-ഗീതാവർമ്മ<br />9.ബാലിവിജയം:ബാലി-കൊട്ടാരക്കര ഗംഗ<br />10:ബാലിവധം:ബാലി-കോട്ടക്കൽ ദേവദാസ്,സുഗ്രീവൻ-കലാമണ്ഡലം ഹരി.ആർ.നായർ<br />11.ദക്ഷയാഗം:വീരഭദ്രൻ-മാങ്ങോട് കുമാരൻ.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYugrd6dZnYA0KuaoWOJROo2VNSgEic-Aozv0_Z4-vmLKSUetaOA_8Ht1jbJtBzrEfKo8h_WWFDSakNtTrLrAttFmxo9Q8UJlb4MaQ-KvkeJPgqw2ylt6LIBQ2r4vvMR1v3YOmXfY02PQ/s1600-h/sudarsanam.jpg"><img id="BLOGGER_PHOTO_ID_5287866681304583986" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYugrd6dZnYA0KuaoWOJROo2VNSgEic-Aozv0_Z4-vmLKSUetaOA_8Ht1jbJtBzrEfKo8h_WWFDSakNtTrLrAttFmxo9Q8UJlb4MaQ-KvkeJPgqw2ylt6LIBQ2r4vvMR1v3YOmXfY02PQ/s320/sudarsanam.jpg" border="0" /></a><br /><br /><br /><div><br /><br /></span>ആദ്യന്തം വ്യത്യസ്തവും,വിചിത്രവുമായ താടിയരങ്ങ് ആരംഭിച്ചതുതന്നെ കേട്ടുകേൾവിപോലുമില്ലാത്ത ‘ചുവന്നതാടിപ്പുറപ്പാടോ”ടുകൂടിയാണ്.നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും കലാനിലയം മധുമോഹനും കലാ.നാരായണൻകുട്ടിയും കൂടി ചെയ്ത ഈ പുറപ്പാടിന് എന്തർത്ഥമാണുള്ളത് എന്ന് മനസ്സിലായതേയില്ല.സാധാരണപുറപ്പാടിന്റെ എണ്ണങ്ങൾ തന്നെ,മൂന്നു ചുവന്നതാടിവേഷങ്ങൾ ചെയ്യുന്ന രംഗം ഒരു കൌതുകം ഉണർത്തുക എന്നതിലപ്പുറം എന്തു ധർമ്മമാണ് നിറവേറ്റുന്നത്?കൃഷ്ണവേഷത്തിന്റെ നിരതിശായിയായ മനോഹാരിതയിൽ അർത്ഥപൂർണ്ണമാകുന്ന പുറപ്പാടിന്റെ ഒരു വികലമായ ആവിഷ്കാരം എന്നതിലപ്പുറം ഒന്നും തോന്നിയില്ല.ചുവന്നതാടിക്കാരുടെ വികൃതമായ മുദ്രാഭാഷയിൽ കൂടിയാണ് ഈ ആഭാസം എന്നതുകൂടിയായപ്പോൾ പൂർത്തിയായി.<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJSJDukTfcCOfU9yqVBqrmqEmAb0A-M0-LpOU7TggXlRUtsoPlxlqSNvdsoT0MGMyapfJEyV_Mifun0wPjzaAKrgqR3K7OgtS0aQAM7bFSaTjo7XO49h7jq0r7tdeMhO_ULztAsvDZ4t0/s1600-h/jarasandan.jpg"><img id="BLOGGER_PHOTO_ID_5287867580307356386" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJSJDukTfcCOfU9yqVBqrmqEmAb0A-M0-LpOU7TggXlRUtsoPlxlqSNvdsoT0MGMyapfJEyV_Mifun0wPjzaAKrgqR3K7OgtS0aQAM7bFSaTjo7XO49h7jq0r7tdeMhO_ULztAsvDZ4t0/s320/jarasandan.jpg" border="0" /></a><br /><br /><div><br /><br />ആദ്യകഥയായ രാവണോത്ഭവത്തിൽ,രംഗത്ത് അത്യപൂർവ്വമായ മാലി-സുമാലി-മാല്യവാന്മാരുടെ രംഗമാണ് അവതരിപ്പിച്ചത്.മൂന്നു ചുവന്നതാടിവേഷങ്ങൾ ഒരുമിച്ച് രംഗത്തെത്തുന്ന അപൂർവ്വകഥാഭാഗമാണത്.മാല്യവാനായി രംഗത്തെത്തിയ നെല്ലിയോട്,നന്നാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മറ്റു രണ്ടുപേരും പരമാവധി നശിപ്പിക്കാൻ തീരുമാനിച്ചിരുന്നതു കൊണ്ട് ഗുണമൊന്നുമുണ്ടായില്ല.ഇന്ദ്രനുമായുള്ള യുദ്ധസമയത്ത്,നരകാസുരവധത്തിലെ നരകാസുരനേപ്പോലെ,‘അഹല്യാമോക്ഷം’ആട്ടം നെല്ലിയോട് ആടിയതുകൂടി മറ്റു രണ്ടുപേരും ഇടപെട്ടുനശിപ്പിച്ചു.<br />മികച്ചപ്രകടനം എന്നു പറയാവുന്നത് ബാലിവധത്തിൽ ബാലിയായി വേഷമിട്ട കോട്ടക്കൽ ദേവദാസിന്റേതായിരുന്നു.പൊതുവേ പാത്രശ്രദ്ധയില്ലാതെ ചെയ്തുശീലിച്ച താടിവേഷത്തിന്റെ അവസ്ഥയിൽ നിന്ന്,മൌലികമായ ഒരു മാറ്റത്തിനും ആരും ശ്രമിച്ചുകണ്ടില്ല.കലകേയനായി വേഷമിട്ട കാവുങ്ങലും ഭേദപ്പെട്ട പ്രകടനം നടത്തി.<br />ഒരേ മട്ടിലുള്ള തന്റേടാട്ടങ്ങളുടെ ആവർത്തനം,നിരന്തരമായി ചുവന്നതാടിവേഷത്തെ കണ്ടാലുള്ള ചെടിപ്പ്-ഇതെല്ലാമാണ് താടിയരങ്ങിന്റെ പരിണിതഫലം.രാവിലെ മടങ്ങുമ്പോൾ ഒരു സുഹൃത്തു പറഞ്ഞു:“ഇനി ഒരു കൊല്ലത്തേക്ക് ചുവന്നതാടി കണ്ടാൽ ഛർദിക്കാൻ വരും എന്നായിക്കിട്ടി.”</div></div></div></div></div>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com34tag:blogger.com,1999:blog-8558223300736378477.post-85924596377634100972008-12-22T00:33:00.002+05:302008-12-22T00:57:55.865+05:30കഥകളിസംഗീതത്തിന്റെ സമയസന്ധികളും കാലിക പ്രശ്നവിചാരങ്ങളും<strong>ക</strong>ഥകളിയുടെ ഏറ്റവും വിസ്മയകരമായ വ്യതിരിക്തതകളിലൊന്ന്,സംഗീതം തന്നെയാണ്.മറ്റേതെങ്കിലും ഒരു തീയറ്റർ കലാരൂപത്തിന് ഇത്രമാത്രം വിപുലവും ഭാവവൈചിത്ര്യം നിറഞ്ഞതുമായ ഒരു സംഗീതപദ്ധതി രൂപപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.ഒരുപക്ഷേ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ കേരളത്തിനെടുത്തു വെക്കാവുന്ന തനതുസംഗീതജ്ഞന്മാരിൽ ഒരുവലിയപങ്കും കഥകളിസംഗീജ്ഞരായിരിക്കുകയും ചെയ്യും.ഒരു പ്രയുക്തസംഗീതത്തിനു കിട്ടാവുന്നതിലും പലമടങ്ങ് അംഗീകാരം കഥകളിസംഗീതത്തിനു ലഭിച്ചിട്ടുണ്ട്.ഒരു പ്രയുക്തസംഗീതത്തിന്റെ ചട്ടവട്ടങ്ങൾക്കപ്പുറം അതുവളർന്നിട്ടുമുണ്ട്.കഥകളിയിൽ നിന്നകന്നാൽ കഥകളിസംഗീതമുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നെങ്കിലും.<br />കഥകളിസംഗീതത്തിന്റെ ചരിത്രം,ഏറെ ഭാവനാത്മകമായ പരീക്ഷണങ്ങളുടെ ചരിത്രമാണ്.കഥകളിയുടെ ആദ്യകാലത്ത് ‘പിൻപാട്ട്’എന്ന സമ്പ്രദായമുണ്ടായിരുന്നോ എന്ന വിഷയത്തിൽ ചരിത്രകാരന്മാർ ഭിന്നാഭിപ്രായക്കാരാണ്.ഏതായാലും ആദ്യകഥകളായ രാമനാട്ടകഥകളിൽ തന്നെ,‘സാരിപ്പദം’പോലുള്ള,രംഗത്ത് മുദ്രാഭിനയമില്ലാത്ത സങ്കേതങ്ങളുണ്ടായിരുന്നു എന്ന് സ്പഷ്ടം.(സീതാസ്വയം വരത്തിലെ സീത,വരണമാല്യവുമായി പ്രവേശിക്കുന്നത് ഒരു സാരിപ്പദത്തിന്റെ അകമ്പടിയോടെയാണ്)വാചികം സംഗീതത്തിലേക്കു നിജപ്പെട്ടതോടെയാണ്,കഥകളിയിൽ ആംഗികം കൂടുതൽ നാട്യധർമ്മിയായത്.കഥകളിക്കാവശ്യമായ അലൌകികപശ്ചാത്തലം സൃഷ്ടിക്കാൻ സംഗീതം ഏറെ സഹായിക്കുകയും ചെയ്തു.<br />കേരളീയർ പൊതുവേ ‘നാദ’ത്തേക്കാൾ ‘ഒച്ച’ക്ക് പ്രാധാന്യം കൊടുത്തവരാണ്, സ്വാതിയുടെ ഉദയവും,തുടർന്ന് തിരുവനന്തപുരവും സമീപപ്രദേശങ്ങളിൽ നിന്നു വികസിച്ചതുമായ ആ നാദപ്രവാഹത്തെ ഒഴിച്ചാൽ.ശക്തമായ ഒച്ചകളുടെ സാനിധ്യത്തെ സ്നേഹിച്ച ജനത. അനുപമമായ ശംഖമദ്ദളമംഗലധ്വനികളുടെ നിർമ്മിതി അങ്ങനെയാണു സാധ്യമായതും.സോപാനമാർഗത്തിന് വിപുലമായ രാഗവൈവിധ്യം സ്വന്തമല്ല.സ്വാഭാവികമായും സോപാനസംഗീതമാർഗത്തെ പിൻപറ്റിയ കഥകളിസംഗീതം,പരിമിതികളുടെ തടവറയിൽ തന്നെയായിരുന്നു.കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെയാണ് കഥകളിയുടെ ഘടകകലകൾ നിർവ്വഹിക്കേണ്ട ധർമ്മങ്ങളെപ്പറ്റി വ്യക്തമായ രൂപമുണ്ടാകുന്നത്.അദ്ദേഹം കളിയരങ്ങിന്റെ ഊടും പാവും മാറ്റിനെയ്തു. അപ്പോഴും കഥകളിസംഗീതത്തിൽ സമൂലമായ പരിണാമങ്ങൾ സംഭവിച്ചിരുന്നില്ല.അതുസംഭവിക്കുന്നത് വെങ്കിടകൃഷ്ണഭാഗവതരുടെ ആഗമനത്തോടെയാണ്.പട്ടിക്കാംതൊടിക്കളരിയുടെ പരീക്ഷണശാലയിൽ ഉണ്ടായിരുന്നവരെല്ലാം അവരവരുടെ മേഖലകളെ പുതുക്കിപ്പണിത പ്രസ്ഥാനങ്ങളായിരുന്നു എന്നതൊരു അത്ഭുതമാണ്.വേഷത്തിൽ പട്ടിക്കാംതൊടി,സംഗീതത്തിൽ വെങ്കിടകൃഷ്ണഭാഗവതർ,ചെണ്ടയിൽ മൂത്തമന,മദ്ദളത്തിൽ വെങ്കിച്ചസ്വാമി.ആ സമഗ്രമായ ഉദ്ഗ്രഥനത്തിന്റെ കളരിയിൽ നിന്നാണ് സോപാനമാർഗത്തിന്റെ തനതുവാർപ്പുകളെ കർണ്ണാടകസംഗീതത്തിന്റെ വിശാലസമുദ്രജലം കൊണ്ട് നവീകരിക്കാനുള്ള ബലം വെങ്കിടകൃഷ്ണഭാഗവതർ ആർജ്ജിക്കുന്നത്.ഓരോ ഭാവവൈചിത്ര്യത്തിനും അനുസാരിയായി അനുരൂപമായ രാഗവൈവിധ്യങ്ങൾ,ആവർത്തിച്ചുപാടേണ്ടിവരുമ്പോൾ വ്യത്യസ്തമായ സംഗതികൾ,ഭൃഗകളും ഗമകങ്ങളുമടങ്ങുന്ന ആലങ്കാരികമായ സംഗീതരീതിശാസ്ത്രം-കഥകളിയുടെ അമൂലാഗ്രം നടന്ന പൊളിച്ചെഴുത്തുകളിലേക്ക് സംഗീതവും ഉൾച്ചേരുകയായിരുന്നു.<br />വേഷത്തിനനുസരിച്ച പാട്ട്,കൊട്ട്-ഈ അലിഖിതനിയമം പട്ടിക്കാംതൊടിക്കളരിയുടെ മുഖമുദ്രയായതിനാൽ തന്നെ,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതവും ആ വൃത്തനകത്തുനിന്നു.ഭാവസംഗീതമായിരുന്നു അദ്ദേഹത്തിന്റേത് എന്നാണു കേട്ടറിവ്.ഘനശാരീരവും,അനതിസാധാരണമായ രംഗബോധവും സമന്വയിക്കുന്ന വെങ്കിടകൃഷ്ണഭാഗവതരുടെ പ്രവർത്തനമാണ് തുടർന്നുള്ള സംഗീതത്തിന്റെ ദിശാസൂചകമായി വർത്തിച്ചത്.<br /><strong><span style="color:#003300;">കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ-തലമുറകളുടെ പ്രമാണി<br />----------------------------------------------------------------<br /></span></strong>കഥകളിസംഗീതത്തിന്റെ ശ്രവ്യസൌകുമാര്യത്തിലേക്ക് സഹൃദയസമൂഹത്തിന്റെ കണ്ണുമിഴിയുന്നത് നമ്പീശന്റെ സംഗീതജീവിതത്തോടെയാണ്.കേരളമാകെ ആദരിച്ച,ആദരിക്കുന്ന, പിന്നീടുണ്ടായ മിക്ക ഗായകരും നടന്നവഴിത്താരകൾ നമ്പീശന്റെ മാർഗേണയാണ്.മൂത്താൻ ഭാഗവതരുടെ (പുലാപ്പറ്റ കുട്ടൻ ഭാഗവതർ) ശിഷ്യനായി ആരംഭിച്ച ആ സംഗീതജീവിതം അദ്വിതീയമായ ഒരു യുഗത്തിന്റെ ചരിത്രമാണ്.ആലാപനവഴിയിൽ,വെങ്കിടകൃഷ്ണഭാഗവതർ തുടങ്ങിവെച്ച ശാസ്ത്രീയപരിഷ്കരണം നമ്പീശൻ അവിടെനിന്നും മുന്നോട്ടുനയിച്ചു.ആരെയും വ്യാമുഗ്ധരാക്കുന്ന ശ്രവണസുഖദമായ ശാരീരം,അടിയുറച്ച താളം,വിപുലമായ ജ്ഞാനം-നമ്പീശന്റെ സംഗീതത്തിന്റെ സവിശേഷചാരുത വേറിട്ട അദ്ധ്യായമായി.ഒരിക്കലും ജ്ഞാനം കസർത്തുകൾക്കുപയോഗിക്കാതെ,കളിയരങ്ങ് ആവശ്യപ്പെടുന്ന ഭാവതലത്തെ ഉന്മിഷിത്താക്കുന്ന നമ്പീശന്റെ കാൽപ്പാടുകൾ കഥകളിസംഗീതമുള്ള കാലത്തോളം മാഞ്ഞുപോവില്ല.<br /><strong><span style="color:#003300;">ഉണ്ണികൃഷ്ണക്കുറുപ്പ്-തീഷ്ണപ്രതിഭയുടെ അവധൂതജന്മം<br />----------------------------------------------------</span><br /></strong>കഥകളി സംഗീതത്തിൽ മുൻപോ പിൻപോ കാണാത്ത പ്രതിഭാവിലാസത്തിന്റെ ഹിമാലയമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പ്.സമാനതകളില്ലാത്ത അവധൂതജന്മം.ആർക്കുമുമ്പിലും തലകുനിക്കാതെ,ആ ബൊഹീമിയൻ ജീവിതം സംഗീതം കൊണ്ടലഞ്ഞ ഘോരവിപിനങ്ങളിലൂടെ മറ്റാരും എത്തിനോക്കിയിട്ടില്ല.ഏതെല്ലാം സംഗീതത്തിന്റെ സമവായമായിരുന്നു കുറുപ്പിലൂടെ പ്രവഹിച്ചതെന്നു പറയാൻ പ്രയാസം.പാരമ്പര്യമായി കിട്ടിയ കളമെഴുത്തുപാട്ടുമുതൽ,ഹിന്ദുസ്ഥാനിസംഗീതം വരെയുള്ള നാദഗോപുരങ്ങളിലൂടെ കഥകളിസംഗീതം കുറുപ്പിലൂടെ നടന്നു.ഏറെക്കാലം കേരളത്തിനുപുറത്ത്,ബംഗാളിൽ ശാന്തിനികേതനത്തിലെ ജോലിയുമായി കഴിഞ്ഞപ്പോഴും അവധിക്കു വരുമ്പോൾ കുറുപ്പുപാടുന്ന ഏതാനും അരങ്ങുകൾക്കായി ആസ്വാദകലോകം കാതോർത്തുകാത്തിരുന്നു.പിന്നീട് കുറുപ്പു നാട്ടിലെത്തിയതോടെ,ഓരോ അരങ്ങും സംഗീതത്തിന്റെ ഉത്സവങ്ങളായി.കഥ ചിട്ടപ്രധാനമോ,ഭാവപ്രധാനമോ ആകട്ടെ,കുറുപ്പിന് എല്ലാം സമമായിരുന്നു.ഓരോ രാഗങ്ങളും കുറുപ്പിന്റെ കണ്ഠത്തിലൂടെ സവിശേഷമായ വ്യക്തിത്വമാർജ്ജിക്കുന്നതുകണ്ട് കഥകളിലോകം വിസ്മയസ്തബ്ധരായി.എന്നാൽ അവയൊന്നും കഥകളിയുടെ സമഗ്രശിൽപ്പത്തിൽ നിന്നു തെറ്റിപ്പോയതുമില്ല.ഇന്നും കുറുപ്പിനേപ്പോലെ സഹൃദയഹൃദയത്തിൽ ജീവിക്കുന്ന മറ്റൊരു കഥകളിസംഗീതജ്ഞനുണ്ടാകുമെന്നു തോന്നുന്നില്ല.വളരെ ചെറിയ ശിഷ്യസഞ്ചയമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പിന്റേതെങ്കിലും,ഇന്നു കഥകളിലോകത്തിന്റെ തുഞ്ചത്തുള്ള ഒരുപിടി പാട്ടുകാർ-കോട്ടക്കൽ നാരായണനും,പാലനാട് ദിവാകരനും,കലാനിലയം ഉണ്ണികൃഷ്ണനും,കോട്ടക്കൽ മധുവുമെല്ലാം-അദ്ദേഹത്തിന്റെ ശിഷ്യരാണെന്നത് കാലം ആ ജീനിയസ്സിനു നൽകിയ സമാദരണമാവാം.<br /><strong><span style="color:#003300;">എമ്പ്രാന്തിരി-ഹൈദരാലിമാർ-ജനകീയതയുടെ പൊന്നാനിപ്പാട്ട്<br />-----------------------------------------------------------------<br /></span></strong>കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും കലാമണ്ഡലം ഹൈദരാലിയുമാണ് കഥകളിസംഗീതത്തിന്റെ പ്രയുക്താവസ്ഥക്കു മുകളിൽ ജനകീയമായ ഒരു സ്ഥാനം അതിനു നിർമ്മിച്ചത്.താരതമ്യേന ലളിതവും,ശ്രവണസുഖദവുമായ എമ്പ്രാന്തിരി സംഗീതത്തിന്,ഒരു വലിയ കൂട്ടം സംഗീതപ്രേമികളെ അരങ്ങിനു മുന്നിലെത്തിക്കാനായി.എമ്പ്രാന്തിരിയുടെ “കിം കിം അഹോ സഖിയും”,“കരുണാവാരിധേ കൃഷ്ണാ”യും കേൾക്കാനായി മാത്രം കഥകളിക്കുവന്നിരുന്ന ആസ്വാദകരെ അന്നു സുലഭമായി കാണാമായിരുന്നു.അതുകഥകളിയുടെ ആകമാനീയതയെ,ഇഴപ്പൊരുത്തത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്.ശിങ്കിടിക്കു ഒറ്റക്കുപാടാനവസരം നൽകാതെ,അനുസ്യൂതം പാടുന്ന ആ ശൈലിയും ഏറെ വിമർശനങ്ങൾ വരുത്തിവെച്ചു.ഭാവതലത്തിൽ എമ്പ്രാന്തിരി സൃഷ്ടിച്ച വ്യതിരിക്തമായ പരിസരം കൊണ്ടു മയങ്ങിയ ഒരു സമൂഹത്തിന്റെ സൃഷ്ടി അദ്ദേഹത്തിന്റെ മാത്രം വിജയമായിരുന്നു,കഥകളിയുടെ വിജയമായിരുന്നില്ല.<br />ഹൈദരാലിയുടെ ജീവിതം ഒരു പോരാട്ടത്തിന്റെ കഥയാണ്.ഫ്യൂഡൽ കാലഘട്ടത്തിന്റെ നിയമാവലികളെ മറികടന്ന്,കറുത്തുമെലിഞ്ഞ ആ മാപ്ലച്ചെക്കൻ സൃഷ്ടിച്ച വിപ്ലവം കേരളകലാചരിത്രത്തിലെ ഒരു വീരചരിതമായിത്തന്നെ അടയാളപ്പെടുത്തപ്പെടണം.‘അഹിന്ദുക്കൾക്ക് പ്രവേശനമില്ലെ’ന്നു തിട്ടൂരമിറക്കിയവർക്കും ആ സംഗീതധാരക്കുമുന്നിൽ കീഴ്പ്പെടേണ്ടിവന്നത് ചരിത്രം.ഏതു പദത്തിനും ഹൈദരാലിക്ക് സ്വകീയമായ പ്രകാശനരീതിയുണ്ടായിരുന്നു,മികച്ച രംഗബോധവും.പ്രഗത്ഭരെല്ലാം ഒഴിഞ്ഞപ്പോൾ ‘ഇനി ഹൈദരാലിയുടെ കാലം’എന്നു കരുതിയിരിക്കുമ്പോഴാണ് ഒരു ടിപ്പർലോറിയുടെ രൂപത്തിൽ വന്ന മരണം അദ്ദേഹത്തെ കാലത്തിന്റെ കോപ്പറയിലേക്കു പിൻവിളിച്ചത്.മധുരമായ ശബ്ദവും,അനുപമമായ ഭാവസൌന്ദര്യവും ഒത്തിണങ്ങിയ ആ വിപ്ലവകാരി അകാലത്തിൽ നമ്മോടുവിടവാങ്ങി.<br />വെണ്മണി ഹരിദാസ് കഥകളിലോകത്തിനു സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്.നല്ലകാലം മുഴുവൻ ശിങ്കിടിയായി പാടിത്തീർത്ത ആ ഗായകന്റെ തൊണ്ടയിലൊളിച്ചിരുന്ന ശാരീരഭൂമികൾ ആർക്കും വേണ്ടപോലെ കേട്ടുകൊതിതീരാനായില്ല.കുറുപ്പിനും എമ്പ്രാന്തിരിക്കും ശിങ്കിടിയായി ഹരിദാസ് പാടിത്തീർത്ത ഗീതധാരകൾക്കിടക്ക് എല്ലാവരും അതുമറന്നും പോയി.കുറുപ്പിനേപ്പോലെ,അപ്രവചനീയമായിരുന്നു ഹരിദാസിന്റേയും സംഗീതം.ചിലപ്പോൾ നന്നായെന്നു വരികയില്ല,ചിലപ്പോഴങ്ങുനന്നാവും,നന്നായാൽ പിന്നെ ആർക്കും ഒപ്പമെത്താനുമാവില്ല.അനായാസതയായിരുന്നു വെണ്മണിസംഗീതത്തിന്റെ മുഖമുദ്ര.ചെറിയ പദങ്ങൾ പലതും അദ്ദേഹത്തിന്റെ ശബ്ദലാളനം കൊണ്ട് അവിസ്മരണീയമായിട്ടുണ്ട്.കുന്തളവരാളിയിൽ അദ്ദേഹം പാടാറുള്ള സന്താനഗോപാലത്തിലെ “കല്യാണാലയേ ചെറ്റും”എത്രകേട്ടാലും മതിവരാത്ത ഒരുദാഹരണം.കുറുപ്പിനേപ്പോലെത്തന്നെ,സ്വയംകൃതാനർത്ഥങ്ങൾ നിശ്ചയിച്ച മരണവുമായി പിൻവാങ്ങിയ ആ പ്രതിഭയേ ഓർക്കുമ്പോഴെല്ലാം നഷ്ടബോധമാണ് മുന്നിൽ നിൽക്കുക.<br />വേറിട്ട് തങ്ങളുടെയൊച്ച കേൾപ്പിച്ച ഒരുപറ്റം സംഗീതജ്ഞർ ഇക്കാലത്തുതന്നെ കളിയരങ്ങുകണ്ടിട്ടുണ്ട്.രാമുവാരിയരും,വാസുനെടുങ്ങാടിയും, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും,പരമേശ്വരൻ നമ്പൂതിരിയുമടക്കം പലരുടേയും പ്രവത്തനങ്ങൾ ചേർന്നാലാണ് കഥകളിസംഗീതത്തിന്റെ ചിത്രം പൂർത്തിയാകുന്നത്.കലാ.ഗംഗാധരനേപ്പോലെ കർണ്ണാടകസംഗീതത്തിന്റെ ഗമകപ്രധാനങ്ങളായ സഞ്ചാരങ്ങളെ തികച്ചും ക്ലാസിക്കലായിത്തന്നെ കളിയരങ്ങിലെത്തിച്ച ഗായകരുടെ കൂടി കൈയൊപ്പുകൾ ഇന്നത്തെ കഥകളിസംഗീതത്തിലുണ്ട്.<br /><strong><span style="color:#003300;">സമഗ്രശിൽപ്പത്തിൽ നിന്നടരുന്ന സംഗീതം<br />---------------------------------------------<br /></span></strong>സാർത്ഥകമാകുന്ന അരങ്ങിന്റെ അടിസ്ഥാനഗുണം,അതിന്റെ തൌര്യത്രികചാരുതയാണ്.ഒരു സംഘകലയായ കഥകളിയിൽ വേഷത്തിനിണങ്ങിയ ഗീതവാദ്യങ്ങളുടെ മേളനം അനിവാര്യമാണ്.അവയുടെ പരസ്പരമുള്ള ഇഴപ്പൊരുത്തമാണ് രംഗത്തെ സർഗാത്മകമാക്കുന്നത്.ഘടകകലകളുടെ ഈ സമന്വയത്തിലെ ഏതെങ്കിലുമിഴകൾ വിട്ടുപോകുന്നതോടെ,രംഗശിൽപ്പം ശിഥിലമാകുന്നു.കഥകളിസംഗീതത്തിന്റെ വളർച്ച നൽകുന്ന പ്രതീക്ഷകൾക്കൊപ്പം ഉണരുന്ന ആശങ്കയും അതാണ്.അരങ്ങിന്റെ ആകമാനീയതയിൽ നിന്നടർന്ന് സ്വച്ഛഗതിയായി വിഹരിക്കുന്ന കഥകളിസംഗീതം മറ്റെന്തോ ആയിത്തീരുന്നു,അതു കഥകളിയിൽ നിന്നു വേർപെടുന്നു.എന്നാൽ പ്രയുക്തതയിൽ നിന്നടരുന്ന കഥകളിസംഗീതത്തിന് മുഖം നഷ്ടമാവുകയല്ലാതെ,ഒന്നും ലഭിക്കുന്നുമില്ല.സോപാനസംഗീതത്തിന്റെ ചാരുത മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെപ്പോലുള്ള അപൂർവ്വം ഗായകരിൽ ശേഷിക്കുന്ന പുരാവസ്തുവായി.<br />പാട്ടുകേൾക്കാൻ വേണ്ടി കഥകളിക്കുവരുന്നവരുണ്ടായതോടെ,പാടാൻ വകയുള്ള കഥകൾ വെക്കുന്ന പ്രവണത സംഘാടകരിലും പടർന്നു.പിന്നെപ്പിന്നെ,പാട്ടുകാരനു വിസ്തരിക്കാൻ സാധ്യതയുള്ള ഭാഗം വേഷകാരൻ വിസ്തരിച്ച് ചെയ്യലിൽ വരെയെത്തി.ഇങ്ങനെ പരസ്പരമുള്ള ഇഴപ്പൊരുത്തം നഷ്ടപ്പെട്ട്,ആനുപാതികമല്ലാത്ത ഘടകകലകളുടെ അവയവഭാരവും പേറി കഥകളി യാത്രതുടരുന്നു.സമഗ്രതലത്തിലുള്ള ഉദ്ഗ്രഥനസാധ്യതകൾ ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു.<br />പ്രസ്ഥാനങ്ങൾ അസ്തമിച്ചെന്നേയുള്ളൂ. പുതിയ പാട്ടുകാരിൽ മികച്ച നിരവധി ശബ്ദങ്ങളുണ്ട്.പക്ഷേ,രാഗമാറ്റത്തിന്റെ കസർത്തുകൾക്കും ലളിതസംഗീതത്തിന്റെ ഉപരിതലത്തിനും മുകളിൽ പുതിയ അന്വേഷണവഴികൾ അവർ കണ്ടെത്തേണ്ടിയിരിക്കുന്നു.കോട്ടക്കൽ മധുവും,പത്തിയൂർ ശങ്കരൻ കുട്ടിയും,കലാമണ്ഡലം ബാബു നമ്പൂതിരിയും,കലാനിലയം രാജീവും,കലാമണ്ഡലം വിനോദും,ജയപ്രകാശും,ഹരീഷും,നെടുമ്പള്ളി രാം മോഹനും,വേങ്ങേരി നാരായണനുമെല്ലാമടങ്ങുന്ന ആ തലമുറയാണ് ഇനി തങ്ങൾക്കെന്തുചെയ്യാനാവുമെന്ന് തെളിയിക്കേണ്ടത്.വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com24tag:blogger.com,1999:blog-8558223300736378477.post-67402307885410961742008-12-14T11:32:00.000+05:302008-12-14T11:36:18.944+05:30തെക്കുവടക്കുവഴക്ക്-കഥകളിയുടെ നാശത്തിന്വാസ്തവത്തിൽ,എല്ലാ കഥകളിക്കാർക്കും കളിക്കമ്പക്കാർക്കും ഇഷ്ടമുള്ള ഒരു കഥയാണ് ഉള്ളത്; ‘തെക്കുവടക്കുയുദ്ധം’.കഥകളിയുടെ അവതരണ-ആസ്വാദന-സംവാദ സ്ഥലികളിലെല്ലാം പടർന്നുപിടിച്ച കാൻസറാണ് തെക്കുവടക്കു വഴക്കുകൾ.അങ്ങോട്ടുമിങ്ങോട്ടും പുച്ഛിച്ചും,പാരപണിതും,മേനിനടിച്ചും,പരദൂഷണം പറഞ്ഞും ഇവർ നടത്തുന്ന ചക്കളത്തിപ്പോരാട്ടങ്ങൾ ആർക്കാണു ഗുണം ചെയ്യുന്നത്?ലോകം മുഴുവൻ വിസ്മിതനേത്രങ്ങളുമായി നോക്കുന്ന കളിയരങ്ങിന്റെ അകത്ത് ചീഞ്ഞുനാറുന്ന ഈ മാലിന്യങ്ങളെ പുറന്തള്ളിയാലേ ഇനി കഥകളിക്കു മുന്നോട്ടുപോക്കുള്ളൂ.ഉറക്കമില്ലാത്തവർ,ഉറങ്ങുന്നവർ,ഉറക്കം നടിക്കുന്നവർ,കതിന പൊട്ടിയാലും ഉണരാത്തവർ-ഇങ്ങനെ ഭിന്നരുചികളുടെ ആവാസഭൂമിയായ കഥകളിലോകത്ത് ‘ജനാധിപത്യം’എന്നുള്ള വാക്കിന് നേരിയ അംഗീകാരമേ ഉള്ളൂ.ഞാൻ കാണുന്ന രീതി മാത്രമാണ് ആത്യന്തികമായ ശരി,എന്റെ കാഴ്ച്ചവട്ടത്തിൽ ഒതുങ്ങാത്തതും ഇഷ്ടപ്പെടാത്തതും കളിയരങ്ങിലെ ചീത്തത്തങ്ങളാണ്-ഇതാണ് കഥകളി ഫാസിസ്റ്റുകളുടെ ഒരു മട്ട്.ഈ ലോകത്തിലെ ഏറ്റവും ഗംഭീര കലാരൂപം കഥകളിയാണെന്നും,(ലോകത്തിലെ എല്ലാ കലാരൂപങ്ങളും ആരു കണ്ടിരിക്കുന്നു?)കഥകളിയെപ്പറ്റി വിവരമുണ്ടാവലാണ് ഏറ്റവും വലിയ വിവരമെന്നും,ആ വിവരമില്ലാത്തവർ എത്ര മഹാന്മാരാണെങ്കിലും അവജ്ഞാർഹരാണെന്നും ധരിച്ചിരിക്കുന്ന കൂപമണ്ഡൂകങ്ങളും കുറവല്ല.ഈ തെക്കുവടക്കുതൊഴുത്തിൽകുത്തുകൾക്ക് വേണ്ട അടിസ്ഥാനയോഗ്യത,സങ്കുചിതമായ മനസ്സാണ്.കഥകളിയുടെ നാശത്തിനായി പിറന്ന ഈ ദുര്യോഗികളെ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.<br /><strong><span style="color:#660000;">തെക്കൻവാദം-ഉപരിതലസ്പർശിയായ ബോധതലം.<br />--------------------------------------------------------</span></strong><br /> തെക്കൻ വാദികളുടെ പൊതുസവിശേഷതകളിലൊന്ന്,കഥകളിയുടെ സങ്കേതഘടനയോടുള്ള ഉപരിതലസ്പർശിയായ ബോധമാണ്.പൂർണ്ണമായും ശാസ്ത്രീയവും,വ്യക്തിത്വമുള്ളതുമായ ചിട്ടപ്രകാരം നിലവിലില്ലാത്തതിനാൽ,സുനിയതമായ ശിൽപ്പഘടന തെക്കൻകളരിക്കു കുറവാണ്.കഥകളി എന്നാൽ കുറേ മനോധർമ്മങ്ങളുടെ സംഘാതമാണെന്നാണ് ധാരണ.“-----ആശാനും-------ആശാനും കൂടി സീതാസ്വയംവരം നാലുമണിക്കൂർ നിന്ന് ആടി.എന്നാ കളിയായിരുന്നു” ഇതാണ് അഭിപ്രായരീതി.ഏതു കഥയാണെങ്കിലും ശൈലീകൃതമായ അഭിനയപ്രകരണത്തിൽ സുനിയതമായ സങ്കേതഘടന അനിവാര്യമാണെന്നും,സ്ഥായീഭാവത്തിലൂന്നിയ നാട്യമാണ് കഥകളിയുടെ ജീവൻ എന്നും,ഒരുപാട് നേരം ഒരുപാട് കഥകൾ ആടലല്ല,ഒരു നിമിഷത്തിലേക്ക് ഭാവകോടികളെ ഒതുക്കുന്ന മിതത്വവും ഔചിത്യവുമാണ് കളിയരങ്ങിന്റെ ജീവനെന്നും ,നാലുമണിക്കൂർ എങ്ങനെ ആടിയാലും രംഗശിൽപ്പം ശിഥിലമാവുകയാണ് ഫലം എന്നും ഇവർക്കു മനസ്സിലാവില്ല,മനസ്സിലായാലും സമ്മതിക്കില്ല.<br /> അത്യന്തം ശാസ്ത്രീയവും,രസാധിഷ്ഠിതവുമായ നൃത്തമാണ് കഥകളിയുടെ ജീവൻ.ആ വസ്തുത തെക്കൻകളരിക്കുതന്നെ ഇന്നന്യമാണ്.ചൊല്ലിയാട്ടത്തിലെ ഓരോ വാക്കിനും ഓരോ ഭാവശരീരം നൽകുകയും,അനുരൂപമായ താള-ഗീതങ്ങളുടെ സമന്വയമായി അതാവിഷ്കരിക്കുകയും ചെയ്യുന്നതിലാണ് കഥകളിയുടെ മർമ്മമിരിക്കുന്നത്.ഇത്തരം കഥകളിയുടെ അന്തര്യാമിയായ തലങ്ങളിലേക്കൊന്നും ഒരു തെക്കൻ ഫാസിസ്റ്റിന് ഒന്നും പറയാനില്ല. ‘ഭാവം’എന്നാൽ ‘മുഖത്തുവിരിയുന്നഭാവം’എന്നാണ് അവരർത്ഥമാക്കുന്നതുതന്നെ.ശരീരത്തിന്റെ സമഗ്രമായ ഭാവാവിഷ്കരണമാണ് കഥകളിയുടെ രീതി എന്ന തിരിച്ചറിവില്ല.<br /> വിശാലമനസ്കതയുടെ മനുഷ്യരൂപങ്ങളാണ് ഞങ്ങൾ തെക്കുള്ളവർ-ഇതാണ് മറ്റൊരു നാട്യം.ഏതു നല്ല കളി കണ്ടാലും സ്വീകരിക്കുമെന്നും.വടക്കുള്ളവർ എത്ര മിടുക്കരാണെങ്കിലും തെക്കു വന്ന് കഴിവുതെളിയിക്കണം,കാരണം “ഞങ്ങളാ”ണല്ലോ കളിക്കാഴ്ച്ചയിലെ വിശാലഹൃദയർ.എന്തു കൊണ്ട് തെക്കൻകളരിയിൽ വടക്കുനിർമ്മിക്കപ്പെട്ട പോലുള്ള വിസ്മയങ്ങൾ ഉരുവം കൊള്ളുന്നില്ല?അതാലോചിക്കുന്നില്ല.ആകെ ഭംഗിയായറിയാവുന്നത്,‘സ്തുതി‘കൾ പാടി നടക്കാനാണ്.ഇന്നും കേൾക്കാം,“കൃഷ്ണൻ നായർ ജയജയ” എന്ന കീർത്തനാലാപനം.ആ മഹാനടൻ എന്തു പാപം ചെയ്തുവോ?ആരും സമ്പൂർണ്ണരല്ല എന്ന ബോധമില്ലായ്മയാണ് ഈ സ്തുതികൾക്കു പിന്നിലുള്ളത്.ഉപാംഗങ്ങളുടെ ഭാവാവിഷ്കാരത്തിലും,രംഗനിറവിലും,നാടകീയരംഗങ്ങളുടെ അവതരണത്തിലും കൃഷ്ണൻനായരെ മറികടക്കുന്ന ഒരാൾ ഇനിയും ജനിച്ചിട്ടില്ല.എന്നാൽ,അദ്ദേഹത്തിന് അതുപോലെത്തന്നെ ദോഷവശങ്ങളും ധാരാളമുണ്ടായിരുന്നു.അമിതമായ ലോകധർമ്മികൾ,കഥകളിയുടെ ഘടനക്ക് ഒട്ടും അനുയോജ്യമല്ലാത്ത,സദസ്സിലെ കഥകളിയെക്കുറിച്ചറിയാതെ വന്നിരിക്കുന്ന ആസ്വാദകരെ കയ്യിലെടുക്കാനുള്ള സ്ഥായീഭാവത്തെ വിട്ടുള്ള അപഥസഞ്ചാരം-ഇങ്ങനെ പലതും.ഈ ദോഷവശങ്ങളെല്ലാം ചേർത്ത് സ്തുതിപാടുന്നവർ,കഥകളിയുടെ വിനാശത്തിനായി വഴിയൊരുക്കുകയാണ്.കഥകളി കാണാൻ ഒരു സങ്കേതവും,കളരിപ്രകാരവും മനസ്സിലാക്കണമെന്നില്ല.പക്ഷേ ഇത്തരം സ്തുതിഗീതങ്ങൾക്കും ആധികാരിക അഭിപ്രായപ്രകടനങ്ങൾക്കും മുമ്പ് എന്താണ് കഥകളിയുടെ ഘടനാശിൽപ്പം എന്ന് തിരിച്ചറിയേണ്ടതുണ്ട്.<br /><strong><span style="color:#660000;">വടക്കൻവാദം-സങ്കുചിതമനസ്സിന്റെ ഇത്തിരിവട്ടം<br />---------------------------------------------------</span></strong><br /> മൌലികവാദമാണ് വടക്കൻഫാസിസത്തിന്റെ സ്വഭാവം.കല്ലുവഴിക്കളരി പട്ടിക്കാംതൊടിയുടെ പരിഷ്കരണങ്ങളോടെ ആർജ്ജിച്ച അനന്യസാധാരണമായ കളരിയും,അത്യന്തം ശാസ്ത്രീയമായ സങ്കേതശിൽപ്പവും വടക്കൻകളരിക്കു സ്വന്തം.അതാണ് തുടർന്നുള്ള മൂന്നു തലമുറയിലെ കളിയരങ്ങിന്റെ സദ്ഫലങ്ങളെ സൃഷ്ടിച്ചതും. സൂചകങ്ങൾ സൂച്യങ്ങളാകുന്ന അവസ്ഥയാണ് വടക്ക് മൌലികവാദത്തെ നിർമ്മിച്ചത്.ആട്ടക്കഥയുടെ നാട്യവത്തായ ആവിഷ്കാരത്തിനു വേണ്ടി ഉപയോഗിച്ച ആയുധങ്ങളെ മാത്രം പ്രത്യേകമായെടുത്ത് ആസ്വദിച്ച് സംതൃപ്തിയടയുന്ന ഒരുതരം ലാവണ്യവാദം വടക്ക് പടർന്നുപിടിച്ചു.കഥാപാത്രത്തിന്റെ സ്ഥായീഭാവത്തിലൂന്നി പട്ടിക്കാംതൊടി വളർത്തിയെടുത്ത നാട്യപ്രകരണത്തെ വികലമായി വായിച്ചുണ്ടാക്കിയ,കഥയെ കളഞ്ഞ് ആസ്വദിക്കുന്ന ഈ അപായകരമായ വ്യാകരണവാദം തീരെ ചുരുങ്ങിയ മനസ്സുകളുടെ നിർമ്മാണമാണ് വടക്ക് നടത്തിയത്.<br /> വൃത്തിയുള്ള ചൊല്ലിയാട്ടത്തിന്റെ ആവർത്തനങ്ങളിൽ അഭിരമിക്കുന്ന ഒരുതരം യാന്ത്രികകലാസ്വാദനത്തിന്റെ മനസ്സ് അങ്ങനെ വടക്ക് നിർമിക്കപ്പെട്ടു.ആ യാന്ത്രികമനസ്സിനെ തൃപ്തിപ്പെടുത്തുന്നവർ മഹാചാര്യന്മാരായി.കല്ലുവഴിക്കളരിയുടെ മുഴുവൻ സങ്കേതസൌന്ദര്യവുമുൾക്കൊണ്ട്,ഈ ആവർത്തനത്തെ വെല്ലുവിളിച്ച കീഴ്പ്പടത്തെപ്പോലുള്ള പ്രതിഭകൾ അനഭിമതരുമായി. “എന്താ മുദ്രയുടെ വൃത്തി” എന്നു പാടിക്കൊണ്ടിരുന്ന വടക്കൻപക്ഷപാതികൾ,ഈ വൃത്തികൾ രൂപപ്പെടുത്തേണ്ട രംഗപരമായ ആവൃത്തിയെപ്പറ്റി അജ്ഞരായി.സ്വാഭാവികമായി,ചിട്ടയെപ്പറ്റിയുള്ള അറിവ് അഭിനയിക്കുകയാണ് കഥകളിവിജ്ഞാനിയാവാനുള്ള വഴി എന്നു വന്നു.<br /> തെക്കുവടക്കുവഴക്കു കൊണ്ട് ക്രിയാത്മകമായ പൊതുസംവാദത്തിന്റെയും ആദാനപ്രദാനങ്ങളുടെയും സാധ്യതകളാണ് ഇല്ലാതാവുന്നത്.തെക്കൻകളരി എന്ന ഒന്ന് ഇനിയും നിലനിൽക്കുമെന്നുതന്നെ തോന്നുന്നില്ല.കഥകളിയുടെ ബഹുസ്വരതകളിൽ നിന്ന് പലതും നഷ്ടമാകുന്നു.അപ്പോഴും ഈ ജുഗുപ്സാവഹമായ ചേരിപ്പോര് തുടരുകയും ചെയ്യുന്നു.കലയുടെ വളർച്ചക്ക് അത്യന്താപേക്ഷിതമായി വേണ്ടത് ജനാധിപത്യബോധമുള്ള മനസ്സാണ് എന്ന് ഇനിയെങ്കിലും ഈ നിഴൽയുദ്ധക്കാർ തിരിച്ചറിഞ്ഞാൽ കൊള്ളാം.വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com70tag:blogger.com,1999:blog-8558223300736378477.post-67209351925148244532008-12-09T12:43:00.002+05:302008-12-12T10:58:49.493+05:30കലാകാരന്റെ നട്ടെല്ലും വാഴേങ്കട കുഞ്ചുനായരുടെ കത്തുകളും<strong>ഔ</strong>ചിത്യവിചാരത്തിന്റെ പ്രകാശധാരയിൽ കളിയരങ്ങിനെയാകമാനം നവീകരിച്ച മഹാനടനാണ് പത്മശ്രീ വാഴേങ്കട കുഞ്ചുനായർ.സമൂഹത്തിലും കലാവിമർശനസ്ഥലികളിലും എങ്ങനെയാണ് ഒരു കലാകാരൻ സക്രിയമായി ഇടപെടേണ്ടത് എന്നതിന് കഥകളിയിൽ കുഞ്ചുനായരേക്കാളും മികച്ച മറ്റൊരു മാതൃക ഇന്നുമുണ്ടെന്നു തോന്നുന്നില്ല.ഏതു സിംഹങ്ങളോടും നേർക്കുനേരെ നിന്നു ഗർജ്ജിക്കാനുള്ള ആർജ്ജവം കുഞ്ചുനായരുടെ രക്തത്തിലുണ്ടായിരുന്നു.കഥകളി എന്തെന്നറിയാതെ,കഥകളിക്കുമേൽ കുതിരകയറുന്നത് ആരായാലും കുഞ്ചുനായർക്ക് സമമായിരുന്നു.കേരളം കണ്ട എക്കാലത്തെയും വലിയ രണ്ട് പ്രതിഭാശാലികളോട് കുഞ്ചുനായരെഴുതിയ മറുപടിക്കത്തുകൾ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘കഥകളിവെട്ടം’എന്ന പുസ്തകത്തിലുണ്ട്.കലാചർച്ചകളുടെ പാത കൂടുതൽ മൂർച്ചയുള്ളതാകേണ്ട ഈ കാലികാന്തരീക്ഷത്തിൽ,ആ ആത്മാഭിമാനം തുളുമ്പുന്ന കത്തുകൾ വായിക്കൂ:<br />1)പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിക്ക്: കോട്ടക്കൽ<br /><strong><span style="color:#000099;">-----------------------------------------------------</span></strong> 2-11-1950<br /><span style="color:#660000;">‘മംഗളോദയത്തിൽ വെച്ച് ബ്രഹ്മശ്രീ ദേശമംഗലത്തു തമ്പുരാന്റെ സാന്നിദ്ധ്യത്തിൽ നമ്മൾ തമ്മിൽ നടന്ന സംഭാഷണം ഓർമ്മിക്കാൻ അപേക്ഷ.അന്നു താങ്കളുടെ അഭിപ്രായങ്ങളൊന്നും(നളചരിതം ആട്ടക്കഥ നാടകമാക്കുന്നതു സംബന്ധിച്ച്)ഞാൻ എത്ര തൊള്ളതുറന്നിട്ടും ഒട്ടും മാറിയില്ല എന്നു കത്തുകണ്ടപ്പോൾ തോന്നി.തമ്പുരാൻ എനിക്കു ബഹുമാനമുള്ള ആളായതുകൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് ബഹളം വേണ്ട എന്നുവെച്ചാണ് ഞാനിറങ്ങിപ്പോന്നത്.<br />ഞാൻ പാവപ്പെട്ട ഒരു കഥകളിവേഷക്കാരനാണ്.കളിയരങ്ങിൽ വിവിധവേഷങ്ങൾ കെട്ടിയും കളരിയിൽ കുട്ടികളെ അഭ്യസിപ്പിച്ചും കഴിഞ്ഞുകൂടുന്നു.കഥകളി എന്റെ ഉപജീവനമാർഗം ആകുന്നു.ആ കലയില്ലെങ്കിൽ ഞാനില്ല.<br />കഥകളിയെ ബാലേയാക്കണം,അതാക്കണം,ഇതാക്കണം എന്നൊക്കെപ്പറയാൻ താങ്കൾക്കുള്ള യോഗ്യത കഥകളിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായ്മയാകുന്നു.<br />മുണ്ടശ്ശേരി ഗംഭീരനായ ഒരദ്ധ്യാപകനാകുന്നു,ശരി.മികച്ച സാഹിത്യതത്വവേദിയാകുന്നു,സമ്മതം.ആവക രംഗങ്ങളെപ്പറ്റി എന്തെങ്കിലും നിങ്ങൾ പറയുകയാണെങ്കിൽ അതു ശ്രദ്ധിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്.<br />പക്ഷേ,നളചരിതത്തെ നാടകമാക്കണം എന്നുപറയാൻ അങ്ങേക്കു കഥകളിയുടേയും നാടകത്തിന്റെയും അവതരണശിൽപ്പത്തെക്കുറിച്ച് എന്തെങ്കിലും ബോധം വേണം.നിങ്ങൾക്ക് ആവക കാര്യങ്ങളൊന്നും അറിഞ്ഞുകൂടെന്ന് നിങ്ങളൊഴികെ എല്ലാവർക്കും അറിയാം.<br />കേരളത്തിൽ കൂടിയാട്ടമുണ്ട്,കൃഷ്ണനാട്ടമുണ്ട്,കഥകളിയുമുണ്ട്.വിശാലമായ അർത്ഥപശ്ചാത്തലത്തിൽ ഇവയൊക്കെ നാടകം തന്നെ.എന്നാൽ അവതരണശിൽപ്പത്തിലെ വ്യത്യാസങ്ങൾ കൊണ്ട് അവ വ്യത്യസ്തകലാരൂപങ്ങളായിനിൽക്കുന്നു.ഇതു കാണാൻ സാമാന്യബുദ്ധിമതി.അതു വേണം താനും.<br />നളചരിതം കളിയരങ്ങത്തവതരിപ്പിക്കാനാണ് അതെഴുതിയ ആൾ ഉദ്ദേശിച്ചത്.ഇതു വരെ അങ്ങനെ അവതരിപ്പിച്ചുപോരികയും ചെയ്തു.എത്രയോ ആളുകൾ അതാസ്വദിച്ചിരിക്കുന്നു.ഇനിയും വളരെയാളുകൾ അതാസ്വദിക്കുകയും ചെയ്യും.ഓട്ടത്തിൽ കേമനെപ്പിടിച്ച് ചാട്ടത്തിൽ പൊട്ടനാക്കണോ?<br />മുണ്ടശ്ശേരി നല്ലൊരു നിരൂപകനാണ്.അങ്ങ് അതിനുവേണ്ടി സമയം വിനിയോഗിക്കുകയാണെങ്കിൽ അതു കൈരളിക്കു നേട്ടമാകുന്നു.കഥകളിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ.ഞാനറിഞ്ഞിടത്തോളം,എന്തെങ്കിലും മനസ്സിലാക്കാൻ നിങ്ങൾക്കു താല്പര്യവുമില്ല.നമ്മൾ തമ്മിൽ ചേരില്ല.<br />സ്വന്തം<br />കുഞ്ചുനായർ.<br /></span><span style="color:#000066;"><strong>---------------------------------------------------------<br /></strong></span>2) മഹാകവി ജി.ശങ്കരക്കുറുപ്പിന്: കോട്ടക്കൽ<br />19-11-50<br /><span style="color:#660000;">നായത്തോട്ടമ്പലത്തിൽ വെച്ച് കിർമീരവധം ധർമ്മപുത്രരെ കളിയരങ്ങത്തു കണ്ടുകൊണ്ടിരിപ്പാൻ താങ്കൾക്കു പ്രയാസം നേരിട്ടതിന് ഒന്നേ അർത്ഥമുള്ളൂ;ശങ്കരക്കുറുപ്പിന് കളികാണാറായിട്ടില്ല.<br />നൃത്തഗീതമേളങ്ങളുടെ സമീചീനമായ സമ്മേളനസ്ഥലമാണ് കളിയരങ്ങ്.അവതരണശിൽപ്പത്തിലാണ് കഥകളിയുടെ അപൂർവ്വത കുടികൊള്ളുന്നത്.അതിന്റെ സാങ്കേതികസങ്കീർണ്ണതകളിൽ താല്പര്യവും വിവരവുമുള്ളവർ പിന്നെയും പിന്നെയും കാണാൻ കൊതിക്കുന്ന വേഷമാണ് കിർമീരവധം ധർമ്മപുത്രർ.<br />രുഗ്മാംഗദനും നളനും ബാഹുകനുമൊക്കെയാണ് അരങ്ങത്തു വേണ്ടത്,കോട്ടയം കഥകൾ കളരിയിൽ ഒതുങ്ങട്ടെ എന്ന അഭിപ്രായം ഒരിക്കലും സ്വീകരിക്കവയ്യ.കഥകളിയുടെ ശിൽപ്പബന്ധം നടന് മന:പാഠമാവണമെങ്കിൽ സങ്കേതസങ്കീർണ്ണങ്ങളായ കോട്ടയം കഥകൾ ആടിയാടി തഴക്കം വരണം.കാണികൾക്കും അതേ; അവ കണ്ടു പഴകിയാലേ കളി കാണാനാവൂ.<br />പിന്നീടാണ് നളനും ബാഹുകനും കെട്ടേണ്ടതും കാണേണ്ടതും.എന്റെ ആത്മാർത്ഥമായ അഭിപ്രായത്തിൽ നളചരിതം കഥകളിയിലെ ഒഅനന്വയമാകുന്നു.അതിനു കൃത്യമായ ചിട്ടയും നിശ്ചയിച്ചിട്ടില്ല,താരതമ്യേന വൈകി മാത്രം പ്രചാരത്തിൽ വന്നതുകൊണ്ട്.അതുകൊണ്ട് ആർക്കും ആ വേഷം കെട്ടാമെന്നും,ആ വേഷം കെട്ടിയാൽ എന്തും കാട്ടാമെന്നും ആയിത്തീർന്നിട്ടുണ്ട് ഇപ്പോൾ.വിദഗ്ധരായ കലാകാരന്മാരും ആസ്വാദകപണ്ഡിതന്മാരും ഒരുമിച്ചിരുന്ന് നളചരിതത്തിന് ഒരവതരണശിൽപ്പം നിശ്ചയിക്കേണ്ടതാണ്.<br />എനിക്ക് നളചരിതത്തോട് പ്രത്യേക താല്പര്യമുണ്ട്.എന്നാൽ കോട്ടയം കഥകളോട് അതിരുകവിഞ്ഞ ആദരവുമുണ്ട്.<br />സ്വന്തം<br />കുഞ്ചുനായർ.<br /></span><span style="color:#000099;"><strong>-------------------------------------------------------<br /></strong></span>കേരളം കണ്ട എക്കാലത്തെയും വലിയ രണ്ടു പ്രതിഭകളോടാണ് കുഞ്ചുനായരുടെ ഈ ചുട്ട മറുപടികൾ!ഒരാളോട് <strong>“താങ്കൾക്ക് കഥകളിയെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ”,</strong>അപരനോട് <strong>“ശങ്കരക്കുറുപ്പിന് കളി കാണാറായിട്ടില്ല”!</strong> കഥകളി പോകട്ടെ,ഇന്ന് ഏതു കലയിൽ പ്രവർത്തിക്കുന്ന,ഏതു കലാകാരന്/കാരിക്ക് ധൈര്യമുണ്ട് ഇങ്ങനെ നിവർന്നുനിൽക്കാൻ?ചതുരശ്രശോഭിയായ ഒരു ഫലകവും തിരുവെഴുത്തുകളും വീരശൃംഖലയും സ്വപ്നം കണ്ടു കഴിയുന്നവരിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിനുള്ള പരിധി അറിയാവുന്നതിനാൽ അധികം അങ്ങോട്ടുപോകുന്നില്ല.<br />ശങ്കരക്കുറുപ്പിനുള്ള മറുപടിയിൽ കുഞ്ചുനായർ നളചരിതത്തെക്കുറിച്ചുള്ള നിലപാട് അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്.കലാകാരന്മാരും ആസ്വാദകരും കൂടിയിരുന്ന് തീരുമാനിക്കേണ്ടതായി കുഞ്ചുനായർ പറയുന്നത് നളചരിതത്തിന്റെ ‘അവതരണശിൽപ്പ’ത്തെക്കുറിച്ചാണ് എന്നോർക്കുക.നളചരിതമടക്കമുള്ള കഥകളുടെ വൈവിധ്യത്തെയും അതിന്റെ ചാരുതയേയും തിരിച്ചറിയാത്തയാളല്ല കുഞ്ചുനായർ.അവതരണം മേൽക്കുമേൽ ശിഥിലമാകുന്ന അവസ്ഥയിൽ,കൃത്യമായ ഒരു ശിൽപ്പഘടന നളചരിതത്തിനു നിർണ്ണയിക്കുന്നതു നന്നായിരിക്കും എന്നാണ് കുഞ്ചുനായരുടെ നിരീക്ഷണം.അല്ലാതെ,എല്ലാ കഥാപാത്രങ്ങളുടെയും പ്രകൃതി ‘നിർവ്വചിച്ച്’ശവപ്പെട്ടിയിലാക്കണം എന്നല്ല.കുഞ്ചുനായർക്കേറ്റവും ഇഷ്ടപ്പെട്ടവേഷമായിരുന്നു മൂന്നാംദിവസത്തിലെ ബാഹുകൻ.നാലാം ദിവസം ബാഹുകനിലടക്കം,പല പരീക്ഷണങ്ങളുടെ ബഹുസ്വരതകളിലൂടെ കുഞ്ചുനായർ സഞ്ചരിച്ചതിനു രേഖകളുമുണ്ട്.<br />പഴയ പ്രഭുഭരണകാലത്തിലും പതിവില്ലാത്തവിധം കുനിഞ്ഞൊടിഞ്ഞ നട്ടെല്ലുമായി,അധികാരികളുടെ പ്രഖ്യാപനങ്ങളും കിനാവുകണ്ട് ജിവിക്കുന്ന കലാപണ്ഡിതരുടെയും ആചാര്യന്മാരുടെയും ഈ കറുത്തകാലത്ത് ഈ കത്തുകളുടെ പുനർവായനക്കും സംവാദത്തിനും പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു.<br /><span style="color:#000099;"><strong>-----------------------------------------<br /></strong></span><br /><em><span style="color:#006600;">കടപ്പാട്:കഥകളിവെട്ടം-വാഴേങ്കട കുഞ്ചുനായർ.<br />വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ്.</span></em>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com20tag:blogger.com,1999:blog-8558223300736378477.post-49963304809723832042008-12-05T08:55:00.000+05:302008-12-05T08:59:44.039+05:30പുഴയൊഴുകും വഴി<strong>ഒ</strong>രു നദിയുടെ ഉൽഭവം തിരഞ്ഞുപോകുകയാണ് ഒരു കലാരൂപത്തിന്റെ ഉൽഭവം തിരഞ്ഞുപോകുന്നതിനേക്കാൾ കരണീയം.വനാന്തരത്തിലെ നീരുറവയായി പുറപ്പെട്ട്,ചുരങ്ങളിൽ കാട്ടാറായി കലമ്പിയൊഴുകി, സമതലങ്ങളെ നനക്കുന്ന പയസ്വിനിയായി മാറുന്നതിനിടക്ക് അവ നേരിട്ട അനുഭവലോകങ്ങൾ ഇഴപേർക്കുക അതിലും ദുഷ്കരം.ഏതെല്ലാം പോഷകനദികളെ ഉള്ളിലൊതുക്കിയെന്ന് ആർക്കറിയാം?എനിക്കെന്താണോ പുഴ,അതുതന്നെയാവണമെന്നില്ല താങ്കൾക്ക്.അഥവാ,നിത്യവും ഉള്ളടക്കം മാറുന്ന പുഴയും കലയും ഒരോ മനസ്സിലും ഓരോ രൂപമാർജ്ജിക്കുന്നു.അപ്പോൾ പുഴയൊഴുകും വഴിയും നമുക്കുമുന്നിലെ സമസ്യയാകുന്നു,ഭൂമിയിലോ മനസ്സിലോ-വിചാരത്തിലോ വികാരത്തിലോ പുഴയൊഴുകുന്നത്?<br /> കഥകളി പോലുള്ള സങ്കരകലകളെ വാസ്തവത്തിൽ ഒരു കലാസമുച്ചയ വ്യവസ്ഥയെന്നു പറയാം.പ്രധാനമായും അതിന് മൂന്നുഘടകങ്ങളുണ്ട്:<br />1)ആട്ടക്കഥാരൂപത്തിലുള്ള പാഠ്യം.<br />2)രംഗാവിഷ്കാരരൂപം.<br />3)ആസ്വാദനപാഠം.<br />രംഗാവിഷ്കാര പാഠത്തെ അപേക്ഷിച്ച് മന്ദഗതിയിലേ ആട്ടക്കഥയിൽ,പാഠ്യത്തിൽ ചരിത്രപരമായ മാറ്റങ്ങൾ കാണുന്നുള്ളൂ.എന്നാൽ രംഗ-ആസ്വാദന ഘടകങ്ങളാകട്ടെ,പരസ്പരസ്വാധീനത്തിനും സാമൂഹികമാറ്റങ്ങൾക്കും വിധേയമായി നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു.ഈ പരിണാമചരിത്രമാണ് കഥകളിസങ്കേതചരിത്രത്തിന്റെയും ഉള്ളടക്കം.ഇക്കാര്യം കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് മുമ്പേ മനോഹരമായി ചർച്ച ചെയ്തിട്ടുണ്ട്.<br /> ഗീതാഭിനയവാദിത്രങ്ങളുടെ കലാത്മകമായ സംയോഗമാണല്ലോ കളിയരങ്ങ്.ഈ ഘടകങ്ങളുടെ(ആട്ടം,പാട്ട്,കൊട്ട്) ബന്ധങ്ങളും വിബന്ധങ്ങളുമാണ് പലപ്പോഴും രംഗാവിഷ്കരണത്തെ നിർണ്ണയിക്കുന്നത്.ഈ ഓരോ ഘടകത്തിനും സ്വതന്ത്രമായ ഒരു നിലയും മറ്റുള്ള ഘടകങ്ങളുടെ സംബന്ധി എന്ന മറ്റൊരു നിലയും ഉണ്ട്.മറ്റുള്ളവയോട് ചേർന്നാണ് തന്റെ നിലയെന്ന അവസ്ഥയെ അവഗണിച്ച് ഒറ്റക്കു വളരാനുള്ള പ്രവണത പലകാലത്തും ഇതിലോരോ ഘടകവും പ്രകടിപ്പിച്ചിട്ടുണ്ട്.അപ്പോഴാണ് ഇവക്കുണ്ടായിരുന്ന സമ്യക്കായ ഇണക്കം അവസാനിക്കുകയും,ദൃശ്യ-ശ്രാവ്യ പൊരുത്തങ്ങൾ ശിഥിലമാവുകയും,ശിൽപ്പബന്ധം വിഘടിച്ച് ആസ്വാദകർക്ക് അരോചകമാവുകയും ചെയ്യുന്നത്.അത്തരം പ്രതിസന്ധിഘട്ടങ്ങളിലാണ് ഘടകകലകളിലെല്ലാം പ്രവീണനായ ഒരു ഉദ്ഗ്രഥാവ് ഇടപെടുന്നതും പലമട്ടിൽ വിഘടിച്ചുനിൽക്കുന്ന കലാഘടകങ്ങളെ ആ കലാംശങ്ങളാർജ്ജിച്ച എല്ലാ മേന്മകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് കൂടുതൽ ഉദാത്തമായ ഒരു തലത്തിൽ അവയെ കൂട്ടിയിണക്കുന്നതും.മുമ്പൊരിക്കലുമില്ലാത്തവിധം,ഇത്തരത്തിലുള്ള ഒരു മഹാസംയോജനദൌത്യം നിർവ്വഹിച്ച ഉദ്ഗ്രഥാവായിരുന്നു കപ്ലിങ്ങാട്.പാട്ടും കൊട്ടും ആട്ടവും തമ്മിലുള്ള ലാവണ്യാത്മകമായ സംയോഗത്തിന് കാരണം ആ ഉദ്ഗ്രഥനമായിരുന്നു.<br /> സമാനമായ സംയോജനധർമ്മമാണ് പട്ടിക്കാംതൊടി രാവുണ്ണിമേനോനും നിറവേറ്റിയത്.അദ്ദേഹത്തിന്റെ തന്നെ പ്രയോഗത്തിലൂടെയും,ശിഷ്യരുടെ നിരന്തരസൃഷ്ടിയിലൂടെയും ആ ഉദ്ഗ്രഥനം കഥകളിയിൽ സുപ്രതിഷ്ഠിതമാവുകയും ചെയ്തു.കുയിൽത്തൊടി ഇട്ടിരാരിച്ചമേനോന്റെ കീഴിൽ കല്ലുവഴിസമ്പ്രദായത്തിന്റെ അനുപമമായ ചൊല്ലിയാട്ടം ആർജ്ജിച്ച ശേഷം,കൊടുങ്ങല്ലൂർ കളരിയിൽ നിന്ന് നാട്യശാസ്ത്രത്തിലൂന്നിയ രസാഭിനയപദ്ധതിയും സ്വാംശീകരിച്ചാണ് പട്ടിക്കാംതൊടിയുടെ ഉദ്ഗ്രഥനം കഥകളിയെ പുതുക്കിപ്പണിതത്.മൂത്തമനയുടെ ചെണ്ട,വെങ്കിച്ചൻസ്വാമിയുടെ മദ്ദളം,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതം എന്നിങ്ങനെ അന്ന് ലഭ്യമായതിൽ ഏറ്റവും മികച്ച ഘടകകലാകാരന്മാരുടെ സംയോജനമാണ് പട്ടിക്കാംതൊടിയെ അതിനു പ്രാപ്തനാക്കിയത്.പദാർത്ഥാഭിനയപ്രധാനമായ നൃത്യാവിഷ്കരണത്തിന് അനുരൂപമായ നിലയിലായിരുന്നു നളചരിതമൊഴിച്ചുള്ള ആട്ടക്കഥകളുടെയും അവയുടെ രംഗാവിഷ്കൃതിയുടെയും അവസ്ഥ,പട്ടിക്കാംതൊടി അവയെ വാക്യാർത്ഥപ്രധാനവും രസാഭിനയനിഷ്ഠവുമായ നാട്യത്തിന്റെ പദവിയിലേക്ക് ഉയർത്തി.<br /> ആംഗികാഭിനയത്തിന്റെ വ്യാകരണം,അതിനെ ക്രമികമാക്കുന്ന താളവ്യവസ്ഥ,ഒരു താളവട്ടത്തിൽ ഇത്ര മുദ്രയെന്ന കണക്ക്,ഭാവാനുസാരിയായ കാലപ്രമാണം എന്നിവയെല്ലാം ഒത്തുചേരുന്ന പദരചനകളിലാണ് രാവുണ്ണിമേനോന്റെ പരിഷ്കരണഫലം സുവ്യക്തമാകുക.മുൻപുള്ള പോസ്റ്റിൽ നാം ചർച്ച ചെയ്ത നാട്യധർമ്മിതയുടെ പ്രത്യക്ഷരൂപമായി കഥകളി മാറുന്നത് അപ്പോഴാണ്.കിർമീരവധം ധർമ്മപുത്രരുടെ “ബാലേ കേൾ നീ” എന്ന പതിഞ്ഞപദമെടുത്താൽ,ശൃംഗാരം കലരുന്ന ശോകസ്ഥായിയിൽ ആദ്യന്തം ആവിഷ്കരിക്കേണ്ട രൂപഘടനയിലാണ് ആ പദത്തിന്റെ ചൊല്ലിയാട്ടം തന്നെ എന്നു കാണാം.വനവാസസമയത്ത് വേനലിലെ നഖം പോലും ചുട്ടുപൊള്ളുന്ന ചൂടിൽ,പൊടിനിറഞ്ഞ കാട്ടുവഴിയിലൂടെ നടക്കുമ്പോൾ പാഞ്ചാലിയെ ആശ്വസിപ്പിച്ചുകൊണ്ട് ധർമ്മപുത്രർ പറയുന്ന വാക്കുകളാണ് ആ പദം.തദനുരൂപമായ ചൊല്ലിയാട്ടശരീരം പദം ആർജ്ജിച്ചിരിക്കുന്നതു നോക്കുക-“ബാലേ കേൾ നീ മാമകവാണി കല്യേ കല്യാണീ” എന്നു നാലുതാളവട്ടത്തിൽ പാഞ്ചാലിയുടെ ദൈന്യാവസ്ഥ നോക്കിക്കണ്ട ശേഷം,ഒന്നരതാളവട്ടത്തിൽ(32+16)‘ബാലിക’എന്ന ഒറ്റ മുദ്ര പ്രത്യക്ഷമാകുന്നത് കാണുക-48മാത്ര നീളുന്ന ഒറ്റ മുദ്ര എന്നത് അത്യപൂർവ്വമാണ്.ആ ഒരൊറ്റ ‘ബാലിക’മുദ്രയിൽ തൽക്കാലത്തിന്റെ മുഴുവൻ ദൈന്യവും നിറയും.ഈ മുദ്രാവിഷ്കാരത്തെ “ദയനീയേ” എന്ന ഭാവതലത്തിൽ വേണം ആവിഷ്കരിക്കാൻ എന്ന രാവുണ്ണിമേനോന്റെ ദർശനം,സ്ഥായീഭാവത്തിലൂന്നിയ,വാക്യാർത്ഥപ്രധാനമായ നാട്യത്തെയാണ് കളിയരങ്ങിലേക്കാവാഹിച്ചത്.<br /> എന്നാൽ,പദാർത്ഥാഭിനയസാധ്യതകളെ അതിശക്തമാം വിധം പ്രോജ്വലിപ്പിക്കുക കൂടി ഈ പരിണാമസന്ധിയുടെ അനിവാര്യതയായിരുന്നു,കഥകളിയിൽ ഒരേ ഭാവതലത്തിന്റെ തുടർച്ചകളല്ലല്ലോ ഉള്ളത്.ഏറ്റവും കഥകളീയം എന്ന് ഞാനാവർത്തിച്ചുപറയാനിഷ്ടപ്പെടുന്ന ഒരു പദം,കിർമീരവധത്തിലെത്തന്നെ കൃഷ്ണന്റെ പദമായ “കഷ്ടമഹോ” ആണ്.ദ്രുതകാലത്തിലുള്ള മുറിയടന്തയിൽ, ഓരോ വാക്കും കൃത്യമായി താളവ്യവസ്ഥയോടു ഘടിച്ച്,കലാശത്തിനു പഞ്ചാരിയിലേക്കു വീണ്…അനുപമമായ ശിൽപ്പമാണത്.<br /> അത്രമേൽ ശാസ്ത്രീയമായ ആ പരിഷ്കരണപ്രക്രിയയുടെ സദ്ഫലങ്ങളാണ് എന്നു നാം പ്രകീർത്തിക്കുന്ന ‘താര’ങ്ങളുടെയെല്ലാം നിർമ്മിതി എന്നു നിസ്സംശയം പറയാം.ഇളകിയാട്ടം,നൃത്തപ്രകരണം,അരങ്ങിലെ നില,ആഹാര്യം,ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങി എല്ലാ മണ്ഡലങ്ങളേയും ആ പരിഷ്കരണം ഉടച്ചുവാർത്തിട്ടുണ്ട്.ഈ ഉദ്ഗ്രഥനത്തിന്റെ ബലത്തിലാണ് കഥകളിവ്യാകരണത്തിൽ അത്രമേൽ കൃതകൃത്യമല്ലാത്ത രചനകളുടെ രംഗാവിഷ്കരണത്തിലും കഥകളിക്കാർ ശ്രമങ്ങൾ നടത്തിയത്.നളചരിതം,ദേവയാനീചരിതം,നിഴൽക്കുത്ത് തുടങ്ങിയ പാഠ്യങ്ങൾക്ക് കോട്ടയം കഥകളും രാവണോൽഭവം,നരകാസുരവധം തുടങ്ങിയ ശിൽപ്പമാതൃകകളും നൽകിയ ഘടനാസവിശേഷതകളുടെ പിൻബലത്തിലാണ് രംഗരൂപമുണ്ടാക്കിയത് എന്നു സാരം.രസാഭിനയപ്രധാനവും വാക്യാർത്ഥപ്രധാനവുമായ നളചരിതത്തിന്റെ പ്രകൃതിക്ക് ജീവൻ ലഭിക്കുന്നതും അങ്ങനെയാണ്.അതുകൊണ്ടാണല്ലോ കലാമണ്ഡലം കൃഷ്ണൻനായരുടേയും ഗോപിയുടേയും നളബാഹുകന്മാർ മറ്റാരെക്കാളും മുന്നിലെത്തിയത്.വാക്യാർത്ഥപരമായ സമീപനം അനിവാര്യമായിരുന്നു-“അതിചണ്ഡരിപുഷണ്ഡ ഗളഖണ്ഡനപണ്ഡിത ഭുജദണ്ഡ” എന്ന പദശകലം അതിചണ്ഡം,രിപുഷണ്ഡം,ഗളഖണ്ഡനം,പണ്ഡിതം,ഭുജം,ദണ്ഡം എന്നീ മുദ്രകളും ഒരു സംബോധനാമുദ്രയും കാണിച്ചാൽ സംവദിക്കപ്പെടില്ലല്ലോ. “അതിക്രൂരന്മാരായ ശത്രുക്കളുടെ സമൂഹത്തിന്റെ കഴുത്തറുക്കുന്നതിൽ സമർത്ഥങ്ങളായിരിക്കുന്ന ഭുജദണ്ഡങ്ങളോടു കൂടിയവനേ” എന്നു തന്നെ കാണിക്കണം.അപ്പോൾ മുദ്രക്കും പദാർത്ഥത്തിനും താളവ്യവസ്ഥക്കും തമ്മിൽ സമീചീനമായ യോജിപ്പിന് പ്രയാസം നേരിടുന്നു.പിന്നെ ഒരു വഴിയേ ഉള്ളൂ,ഒരു താളവട്ടം അനേകം തവണ ആവർത്തിക്കുക-നടൻ മുദ്രീകരണം പൂർത്തിയാക്കുന്നവരെ.ഈ സ്വാതന്ത്ര്യം ദുരുപയോഗിക്കുന്ന നടൻ,‘പലപാട് അഭിനയസിദ്ധികൾ’ കാണിക്കാനുള്ള ഇടമാക്കി ഇത്തരം സ്ഥലങ്ങളെ മാറ്റുന്നു.ഗായകനു ലഭിക്കുന്ന അവസരം ‘രാഗജ്ഞാനപ്രദർശന’ത്തിനുള്ള ഇടമാക്കി ദുരുപയോഗം ചെയ്യപ്പെടുന്നു.വാദകർ,ഇവരുടെ പ്രകടനങ്ങൾക്കൊപ്പം ഒരു അനുസാരിയാകുന്നു.അമിതമായ ചില വൈകാരികതകൾ,ഒട്ടിപ്പിടിക്കുന്ന പൈങ്കിളിത്തങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു.അതോടെ ഘടകകലകൾ തമ്മിലുള്ള മുൻപരാമർശിച്ച ബന്ധം ഗുരുതരമാം വിധം ശിഥിലമാകുകയും,എന്നേപ്പോലുള്ള വിഡ്ഡികൾ ‘ഇതു കഥകളീയമല്ല’ എന്നു പറഞ്ഞു പോവുകയും,മോഹനെപ്പോലുള്ള ശാസ്ത്രജ്ഞാനമുള്ളവർ കഥകളിയെ നിർവ്വചിക്കാനാവശ്യപ്പെടുകയും ചെയ്യുന്നു.<br /> ഈ സങ്കേതവ്യവസ്ഥകളെല്ലാം ഹിമാലയം പൊടിഞ്ഞുപോകും വരെ ഇങ്ങനെത്തന്നെ നിൽക്കണമെന്ന് ഒരു നിർബന്ധവുമില്ല.പരിണാമം അനിവാര്യമാണുതാനും.നളചരിതം പോലുള്ള കഥകളുടെ ധ്വന്യാത്മകമായ ഭാഷയുടെ സമർത്ഥമായ സംവേദനത്തിന് നിലവിലുള്ള കളരിപ്രകാരം മതിയാവില്ല. “അവടങ്ങൾ സങ്കടങ്ങൾ,അകമേ ദുഷ്ടമൃഗങ്ങൾ”-എങ്ങനെയാണ് ഉണ്ണായി ഉദ്ദേശിച്ച അർത്ഥതലം രംഗത്ത് സംവദിക്കേണ്ടത്?ഗോപിയെയും ശിവരാമനേയും പോലുള്ള മഹാപ്രതിഭകൾ അത്തരം പ്രതിസന്ധികളെ ഭാവപ്രകർഷങ്ങൾ കൊണ്ട് മറികടക്കുകയാണ്,അതു കളരിയുടെ വഴിയല്ല.കോട്ടയം കഥകളിലൂടെ നടന്ന് ശിൽപ്പബന്ധം ശരീരത്തിനും മനസ്സിനും മന:പാഠമായിട്ടുവേണം നളചരിതത്തിലെത്താൻ എന്ന രാവുണ്ണിമേനോന്റെ നിരീക്ഷണം ഈ വെളിച്ചത്തിൽ വേണം നോക്കിക്കാണാൻ.പുതിയ പരീക്ഷണങ്ങൾ ഘടനാശിൽപ്പവുമായി ബന്ധപ്പെട്ടുതന്നെ ഉയർന്നുവരേണ്ടിയിരിക്കുന്നു.കഥകളിക്കു പുറത്തുള്ള വിശാലമായ കലാപരിസരങ്ങളുമായും ആരോഗ്യകരമായ ആദാനപ്രദാനങ്ങളും ചർച്ചകളും അതിനാവശ്യമാണ്.ഒരു ചിട്ടയും കണ്ണാടിക്കാഴ്ച്ചകളായി ആവർത്തിക്കപ്പെടാനുള്ളതല്ല,ഇട്ടിരാരിച്ചമേനോൻ പഠിപ്പിച്ചതേ ഞാനരങ്ങത്തു ചെയ്യൂ എന്ന് വാശിപിടിച്ച് ഇത്തിരിവട്ടത്തിൽ പട്ടിക്കാംതൊടി ഇരുന്നിരുന്നെങ്കിൽ ഇന്നത്തെ കഥകളി ഉണ്ടാകുമായിരുന്നില്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും.വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com6tag:blogger.com,1999:blog-8558223300736378477.post-63381110517187391292008-11-26T23:27:00.001+05:302008-11-29T02:10:27.514+05:30നാട്യധർമ്മിയും ലോകധർമ്മിയും-ചില ചിന്തകൾനാട്യധർമ്മി-ലോകധർമ്മി എന്നീ വാക്കുകൾ തൌര്യത്രികത്തിലെ കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി പലപ്പോഴും സംവാദത്തിലെത്തിയിട്ടുണ്ട്.ഒരു അനോനിപ്പുലി,എന്നെയും അതുവഴി വടക്കു “കൂറ്റാക്കൂരിരുട്ടത്തിരിക്കുന്ന”“താലിബാനിസ”ത്തിന്റെ വക്താക്കളെയും വിമർശിക്കാനുപയോഗിച്ച ഒരു വാദം,കുട്ടിക്കാട്ടാളന്മാരുമായും(കിരാതം)കിങ്കരന്മാരുമായും(തോരണയുദ്ധം)ആശാന്മാർ കാണിക്കുന്ന കോപ്പിരാട്ടികളൊക്കെ ‘നാട്യധർമ്മി’യാണെന്ന് വാദിക്കുന്നു എന്നാണ്.അതെവിടെയാണ് ഞാൻ പറഞ്ഞത് എന്നു കാണിച്ചുതരാൻ ഞാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഒന്നും പറയുന്നില്ല.അതുപോകട്ടെ,അനോനികൾ വരും പോകും.എന്തായാലും ഇത്തരം സാങ്കേതികപദങ്ങൾ വെറുതേ ഉപയോഗിക്കുന്നതിലും നല്ലതാണല്ലോ,അവയുടെ അർത്ഥതലത്തെയും,കലാരൂപങ്ങളിൽ അവയുടെ സ്ഥാനത്തെയും കുറിച്ച്<br />ചിന്തിച്ചുപയോഗിക്കുന്നത്.ആ ചിന്തകൾ,സുനിൽ കഴിഞ്ഞ പോസ്റ്റിലെ കമന്റിൽ ചെയ്ത,കൂടിയാട്ടത്തിൽ ലോകധർമ്മി കലർന്ന് കഥകളി എന്ന കഥകളിചരിത്ര നിരീക്ഷണത്തെയും സംവാദാത്മകമാക്കും.<br /><strong><span style="color:#660000;">നാട്യശാസ്ത്രം-ലോക-നാട്യധർമ്മികൾ<br />-------------------------------------------------<br /></span></strong>ത്രിലോകങ്ങളെയും സംബന്ധിക്കുന്ന ഒരു ശക്തിയായാണ് ഭരതൻ നാട്യത്തെ കാണുന്നത്.<br /><strong><span style="color:#000099;">നൈകാന്തതോത്ര ഭവതാം ദേവാനഞ്ജുഭാവനം<br />ത്രൈലോക്യസ്യാസ്യ സർവ്വസ്യ നാട്യം ഭാവാനുകീർത്തനം</span></strong><br />(ദേവപ്രീതിക്കു മാത്രമായല്ല നാട്യം സ്ഥിതിചെയ്യുന്നത്,ത്രിലോകങ്ങളിലുമുള്ളവയെ അനുകരിക്കുക വഴി അത് ഏവർക്കു ആനന്ദം പകരുന്നു)<br />പിന്നീട് അദ്ദേഹം പറയുന്നു:<br /><strong><span style="color:#000099;">നാനാഭാവോപസമ്പന്നം നാനാവസ്ഥാന്തരാത്മകം<br />ലോകവൃത്താനുകരണം നാട്യമേതന്മയാകൃതം<br /></span></strong>(അതിന്റെ അനുകരണരീതികളിലൂടെ,നാട്യം മാനസികാവസ്ഥകളെക്കൂടി അനുകരിക്കുന്നു; ജീവിതത്തിന്റെ വ്യത്യസ്തമായ സന്ദർഭങ്ങളെയും അത് കാണിച്ചുതരുന്നു.)<br />ഇത്തരം അനുകരണത്തെ ഭരതൻ രണ്ടായി തിരിക്കുന്നു,ലോകധർമ്മിയും നാട്യധർമ്മിയും.രണ്ടിനേയും താരതമ്യപ്പെടുത്തി,വ്യത്യാസങ്ങൾ കണ്ടെത്തി<br />നിശികാന്ത് മിരാജ്കർ വിശദീകരിക്കുന്നത് ശ്രദ്ധിക്കൂ:<br /><strong><span style="color:#993399;">ലോകധർമ്മി<br />----------------<br /></span></strong>സ്വഭാവഭാവോപഗതം -യാഥാർത്ഥ്യത്തിലധിഷ്ഠിതം<br />ശുദ്ധം,അവികൃതം -ജീവിതത്തിന്റെ തനിപ്പകർപ്പ്<br />ലോകവാർത്തക്രിയാപേതം -വിഖ്യാതമായ സംഭവങ്ങളിൽ നിന്നെടുത്തത്<br />അംഗലീലാവിവർജ്ജിതം -സ്വാഭാവികചലനങ്ങൾ<br />സ്വഭാവാഭിനയോപേതം -സ്വാഭാവികഭാവങ്ങൾ<br />നാനാ പുരുഷാശ്രയം -സാധാരണ സ്ത്രീപുരുഷസ്വഭാവങ്ങളിലതിഷ്ഠിതമായത്<br /><strong><span style="color:#993399;">നാട്യധർമ്മി<br />---------------</span></strong><br />അതിസത്വം-വിശേഷസ്വത്വത്തോടു കൂടിയത്<br />അതിഭാവകം-വിശേഷഭാവങ്ങളടങ്ങിയത്<br />അതിവാക്യക്രിയാപേതം-കവിയുടെ ഭാവനയിൽ നിന്നുമെടുത്തത്<br />ലീലാംഗഹാരാഭിനയം-ശൈലീകൃതമായ ചലനങ്ങൾ<br />സ്വരാലങ്കാരസംയുക്തം-അലങ്കാരപ്രയോഗങ്ങൾ<br />അവസ്ഥാപുരുഷാശ്രയം-സ്ത്രീപുരുഷന്മാരുടെ അവസ്ഥാസ്വഭാവങ്ങളിൽ അധിഷ്ഠിതമായത്<br /><strong>---------------------------------------------</strong><br />ലോകധർമ്മിയും നാട്യധർമ്മിയും ലോകത്തെ തനതായ അവസ്ഥകളിൽ പ്രകാശിപ്പിക്കുന്നെങ്കിലും രണ്ടും വ്യത്യസ്തമായ വിധത്തിലാണ് അവ നിർവ്വഹിക്കുന്നത്.<br />പച്ചയായ മനുഷ്യജീവിതത്തെ അതേപടി ചിത്രീകരിക്കുന്ന ആവിഷ്കാരം തന്നെയാകണം പ്രാഥമികമായ കലാവതരണങ്ങൾ.അധ്വാനിക്കുന്ന മനുഷ്യന്റെ വിവിധ അവസ്ഥാന്തരങ്ങളെ പ്രകാശിപ്പിക്കുന്ന ഫോൿലോർ കലാപ്രകടനങ്ങളിൽ പലതിലും നമുക്ക് ജീവിതത്തിന്റെ യഥാതഥാവിഷ്കാരം കാണാം.ആദിവാസിനൃത്തവും ചെറുമക്കളിയും പോലുള്ള കലാരൂപങ്ങൾ ശ്രദ്ധിക്കുക-ജീവിതാഹ്ലാദങ്ങളേയും ഖേദങ്ങളേയും നേരിട്ടുസംവദിക്കുന്ന,പ്രയോക്താവും ആസ്വാദകനുമൊന്നാകുന്ന അത്തരം പ്രാചീനകലാപ്രകടനങ്ങളിൽ തന്നെ,ക്ലാസിക്കൽ എന്നു നാമിന്നു വിവക്ഷിക്കുന്ന കലാരൂപങ്ങളിലെ മിക്ക താളങ്ങളുമുണ്ട്.പ്രാഥമികമായ ചിട്ടപ്പെടുത്തലുകൾ അന്നേ സംഭവിച്ചിട്ടുമുണ്ട്. ക്രമേണ അവ ശൈലീകരണത്തിനു വിധേയമാകുന്നു.കാക്കരശ്ശിനാടകത്തിലും പൊറാട്ടിലും തെയ്യത്തിലും അർജ്ജുനനൃത്തത്തിലുമെത്തുമ്പോഴേക്ക് അവ പ്രയോക്താവിനേയും ആസ്വാദകനേയും വേർപെടുത്തുന്നതുകാണാം.,അപ്പോഴും അവ തീവ്രമായ പ്രേക്ഷകബന്ധം നിലനിർത്തി.ഒരു പൊറാട്ടും തെയ്യവും പ്രേക്ഷകരിലേക്കിറങ്ങാതെ പൂർണ്ണമാകുന്നില്ല.എന്നാൽ,സ്വച്ഛഗതിയായ താളവും അഭിനയരീതിബോധവും സംഗീതവും ചിട്ടപ്പെടുത്തലുകൾക്ക് വിധേയമാകുകയും ചെയ്തു.തോറ്റങ്ങളിലും പാങ്കളിയിലും അർജ്ജുനനൃത്തത്തിലും കണ്ടിരുന്ന പല താളങ്ങളും രാഗങ്ങളും ഇന്ന് നാമാവശേഷമായിരിക്കുന്നു.അഭിനയത്തെ നൃത്തവുമായും സംഗീതവുമായും യോജിപ്പിക്കുന്ന ആ കലാരൂപങ്ങളിലാണ് ലോകധർമ്മിയായ പ്രകാശനരീതി സുവ്യക്തമായി കാണാനാവുക.സാധാരണീകൃതമായ ചലനങ്ങളിലൂടെ ആഖ്യാനത്തെ കലാത്മകമാക്കുന്ന അഭിനയരീതി.കേരളത്തിലങ്ങോളമിങ്ങോളം പല രൂപഘടനകളെ നിർമ്മിച്ച ആ അത്ഭുതങ്ങളുടെ നൂറ്റാണ്ടുകൾ നീണ്ട ഒരു സമന്വയമാണ് കൂടിയാട്ടത്തിലെത്തിയത്.സംസ്കൃതനാടകത്തിന്റെ കേരളീയമായ ആവിഷ്കാരരൂപത്തിന് കേരളത്തിലുടനീളം വ്യാപരിച്ച കലാസംസ്കാരത്തിന്റെ പലമയെ മനോഹരമായി കൂട്ടിയിണക്കാനായി. വിദൂഷകനും നിണവും പോലെ,നിരന്തരവും അനുരൂപവുമായ ലോകധർമ്മികളെക്കൊണ്ടു നിറഞ്ഞിരിക്കുമ്പോൾ തന്നെ,വാചികാഭിനയ ശേഷം വിസ്തരിച്ചുള്ള ആംഗികാഭിനയം ചേർന്ന് കൂടിയാട്ടം കൂടിയ(വിസ്തരിച്ചുള്ള,മികവാർന്ന)നാട്യധർമ്മിതയുടെ ആട്ടമായി.ലോകധർമ്മിയേയും നാട്യധർമ്മിയേയും വിന്യസിക്കുന്ന അനുപാതഗണിതങ്ങളിൽ ഇത്രയും തീയറ്റർ അവബോധം കാണിച്ച മറ്റൊരു കലാരൂപമില്ല.സുഭദ്രാധനഞ്ജയത്തിൽ,മണ്ണിലേക്കിറങ്ങിവന്ന സൌന്ദര്യധാമത്തെപ്പറ്റി ഏറ്റവും നാട്യധർമ്മിയായ അഭിനയം കഴിഞ്ഞുനിൽക്കുന്ന അർജ്ജുനനടുത്തെത്തി വിദൂഷകൻ(തോഴൻ)ചെയ്യുന്ന കൈ ഞൊട്ടയിടൽ ശ്രദ്ധിക്കുക,ത്രിപുടതാളത്തിലുള്ള വിന്യാസവും ലോകധർമ്മിയുടെ ഔചിത്യഗർഭമായ പ്രയോഗവും ആ രംഗത്തിന്റെ ക്ലാസിക്കൽ തനിമക്കു നൽകുന്ന അധികദീപ്തി കാണാം.<br /><strong><span style="color:#660000;">കഥകളിയും ലോക-നാട്യധർമ്മികളും<br />----------------------------------------------</span></strong><br />രാമനാട്ടത്തിൽ നിന്ന് കഥകളിയിലേക്കുള്ള വികാസപാത,ലോകധർമ്മിയായ ആവിഷ്കാരപ്രകൃതിയിൽ നിന്ന് നാട്യധർമ്മിതയിലേക്കുള്ളതുകൂടിയായിരുന്നു.കപ്ലിങ്ങാട് നമ്പൂതിരിയാണ് കൂടിയാട്ടത്തിന്റെ സവിശേഷപദ്ധതികളെ കഥകളിയിലേക്ക് കൊണ്ടുവന്നത്.അതിനുമുമ്പും കഥകളിക്ക് കൂടിയാട്ടബന്ധം ഇല്ലെന്നല്ല.കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെ,കഥകളിയുടെ നാട്യവ്യവസ്ഥ അത്യന്തം ശൈലീകൃതമായി.ഭരതന്റെ നാട്യധർമ്മീവിചാരങ്ങളുടെ യഥാർത്ഥ പ്രത്യക്ഷമായി കഥകളി മാറുകയായിരുന്നു,<br /><strong><span style="color:#000099;">അതിവാക്യക്രിയോപേതമതിസാത്വതിഭാവകം<br />ലീലംഗഹാരാഭിനയം നാട്യലക്ഷണലക്ഷിതം<br />സ്വരാലങ്കാരസംയുക്തമസ്വസ്ഥപുരുഷാശ്രയം<br />യദീദൃശം ഭവേർനാട്യം നാട്യധർമ്മീ തു സാ സ്മൃതാ</span></strong><br />(നാട്യശാസ്ത്രം)<br />എന്ന ഭരതന്റെ നാട്യധർമ്മീനിർവ്വചനം സമഗ്രാർത്ഥത്തിൽ പ്രത്യക്ഷമാകുന്നത് കഥകളിയിലാണ്.‘അതിവാക്യ’ത്തോടു കൂടിയതത്രേ നാട്യധർമ്മി.നാട്യധർമ്മിയായ അഭിനയത്തെ ലക്ഷ്യമിടുന്ന നാടകരൂപത്തിൽ വാക്യങ്ങൾ അതിശയോക്തി പ്രധാനമായിരിക്കും.ജീവിതത്തിലെ കേവലമായ വാക്കുകൾ പോരാ.കൈമുദ്രകൾ,നൃത്തവിശേഷങ്ങൾ എന്നിവകൊണ്ട് പ്രത്യക്ഷീകരിക്കാനാവും വിധം ‘സ്വരാലങ്കാരസംയുക്ത’മായിരിക്കണം.ആ ആവിഷ്കാരവിശേഷത്തിലാണ് ശ്രദ്ധ.ബാലിവിജയത്തിലെ രാവണന്റെ പ്രസിദ്ധപദം നോക്കുക,ബാലി രാവണൻ നിസ്സാരനാണെന്നു പറഞ്ഞു എന്ന് നാരദൻ പറഞ്ഞതു കേട്ടതാണ് സന്ദർഭം:<br /><strong><span style="color:#000099;">“ചിത്രമഹോ നമുക്കൊരു ശത്രുവുണ്ടായതും<br />ചിത്തമതിലോർക്കുന്നേരം സത്രപനാകുന്നു<br />മത്തദിഗ്ഗജങ്ങളുടെ മസ്തകം പിളർക്കും<br />മൽകരബലം തടുപ്പാൻ ഒരു വാനരനാളാമോ?<br />വാനവരെ ജയിച്ചോരു മാനിയാകുമെന്നെ ഒരു-<br />വാനരൻ ജയിക്കയെന്നു വന്നീടുമോ പാർത്താൽ”?</span></strong><br />ശ്രദ്ധിക്കുക-രചനയാകമാനം കേന്ദ്രീകരിച്ചിരിക്കുന്നത് വിപുലമായ ആംഗികാഭിനയസാദ്ധ്യതകളിലാണ്.മത്തദിഗ്ഗജങ്ങൾ,മസ്തകം തകർക്കൽ,കരബലം,വാനവരെ ജയിക്കൽ-ഇങ്ങനെ രാവണന്റെ വീര്യത്തെയും അഹന്തയേയും പ്രത്യക്ഷമാക്കുന്ന മുദ്രാവിന്യാസത്തിനനുസൃതമാം വിധത്തിലാണ് രചന.8മാത്രയിലുള്ള ചെമ്പടതാളത്തിൽ,ചിത്രം(വിശേഷം!)എന്ന് ആദ്യമുദ്ര പിടിച്ച്,ഇടംവലം കൈകളാൽ മാറിമാറി മെയ്യുലഞ്ഞ് വിട്ട്,വട്ടംവെച്ചുകലാശമെടുക്കുന്ന പദാരംഭത്തിന്റെ ചിട്ടപ്പെടുത്തൽ തന്നെ ആദ്യന്തം ‘അതിവാക്യ’ത്തിന്റെ ശരീരവൽക്കരണമാണ്.ഉപാംഗാഭിനയത്തിൽ മാത്രമുളവാകുന്ന ഭാവപ്രകർഷങ്ങളിലല്ല,ശരീരമാസകലം നിറയുന്ന ഭാവപ്രകർഷത്തിലാണ് കഥകളിയുടെ കണ്ണ്.ഓരോ വാക്കിനും അതു പ്രതിനിധീകരിക്കുന്ന വികാരത്തിനും അനുസൃതമായി നടന്റെ ചലനങ്ങൾ ക്രമീകരിക്കപ്പെടുന്നു.ആ വിസ്തരിച്ചുള്ള വ്യാഖ്യാനത്തിനും അഭിനയത്തിനും വേണ്ടിക്കൂടിയാണ് കഥകളിയിലെ വാചികം ഭാവസംഗീതമായി വ്യവസ്ഥപ്പെട്ടത്.<br />പതികാലത്തിലുള്ള ഓരോ മുദ്രയുടേയും ആവിഷ്കരണത്തിന് അങ്കുശം,വികാസം,പ്രത്യക്ഷം,നിർവ്വഹണം എന്നിങ്ങനെ നാലു ഭാഗങ്ങളുള്ളതായി കാണാം. ‘താമര’എന്ന മുദ്രയെടുക്കുക-മുകുളമുദ്രയിലാരംഭിക്കുന്ന അങ്കുശം,ക്രമേണ വിരിഞ്ഞുവരുന്ന വികാസം,പൂർണ്ണമായി വിടർന്ന പ്രത്യക്ഷം,ഒന്നുകൂടി വിടർന്ന് മുദ്രയവസാനിപ്പിക്കുന്ന നിർവ്വഹണം-ഈ സന്ധികളിലൂടെ കടന്നുപോകുന്നതോടെ പ്രസ്തുതമുദ്ര സംവദിക്കുന്ന സമഗ്രമായ പദാർത്ഥത്തെ കൃത്യമായി ദ്യോതിപ്പിക്കാനാവുന്നു.അത്യന്തം നാട്യധർമ്മിയായ ഈ അവതരണസത്വമാണ് കഥകളിയുടെ ഘടനാശിൽപ്പത്തിന് ജീവൻ നൽകുന്നത്.<br />വാക്കും ആംഗികവും ഒന്നിച്ചു ചെയ്യുമ്പോൾ അംഗഹാരസാദ്ധ്യതകൾ മുഴുവൻ പ്രയുക്തമാവുകയില്ല,ലൌകികതയിൽ നിന്ന് പൂർണ്ണമായും മുക്തമാവുകയുമില്ല.വാചകസഹിതമായതിനേക്കാൾ വാചകരഹിതമാകുന്ന ആംഗികാഭിനയത്തിന് നാട്യധർമ്മിത കൂടുന്നു.വാക്കിനൊത്ത് ചുണ്ടനക്കുന്നതു പോലും ലോകധർമ്മിയാകുമെന്നതുകൊണ്ടാണ് കഥകളിയിൽ നടന്റെ വാചികാഭിനയം നിശ്ശേഷം വർജ്ജിക്കപ്പെട്ടത്.വാചികം പിൻപാട്ടുകാരനെ ഏൽപ്പിക്കുക വഴി, അത് ഭാവോന്മീലനത്തിൽ ശ്രദ്ധയൂന്നുന്ന ഗീത-വാദ്യങ്ങളിൽ പ്രയുക്തമാകുന്നു.<br /><strong><span style="color:#660000;">തെക്കൻ കളരിയുടെ ശാസ്ത്രീയതകൾ<br />-------------------------------------------------</span></strong><br />വടക്കും തെക്കും തിരിഞ്ഞുള്ള കഥകളിക്കാരുടെയും ആസ്വാദകരുടേയും തിണ്ണമിടുക്കുകളിൽ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തെക്കൻ കളരിക്ക് പണ്ടുണ്ടായിരുന്ന ശാസ്ത്രീയതകൾ.പന്നിശ്ശേരി നാണുപിള്ളയുടെ ‘കഥകളിപ്രകാരം’കല്ലുവഴിക്കളരിയിൽനിന്നുദിക്കുന്നൂ ലോകം കല്ലുവഴിക്കളരിയാൽ വൃദ്ധിതേടുന്നു എന്നു വിശ്വസിച്ചിരിക്കുന്നവർ വായിക്കേണ്ട പുസ്തകമാണ്.സലജ്ജോഹത്തിന്റെ തെക്കൻ അവതരണശിൽപ്പം,സൌഗന്ധികം ഭീമന്റെ വനയാത്രയുടെ ക്രമം എന്നിവ നാണുപിള്ള എഴുതിയിരിക്കുന്നത് വായിച്ചാൽ അത്ഭുതപ്പെട്ടുപോകും.കാലകേയവധവും സൌഗന്ധികവുമടക്കമുള്ള കോട്ടയം കഥകൾ കൃത്യമായ കളരിപാഠത്തോടെ പഠിപ്പിച്ചിരുന്നെന്ന് വ്യക്തം.ധർമ്മരാജയിലെ കഥകളി പരാമർശങ്ങളുടെ മുകളിലും നാമിനിയും ശ്രദ്ധിക്കേണ്ടതുണ്ട്.മമാവെങ്കിടൻ ഒരു കഥകളിചരിത്രരേഖ കൂടിയാകുന്നു.ഗുരു ചെങ്ങന്നൂർ രാമൻ പിള്ളയുടെ ‘തെക്കൻ ചിട്ടയിലെ കഥകളി അഭ്യാസക്രമ’വും പഠനാർഹം തന്നെ.<br /><strong><span style="color:#660000;">കല്ലുവഴിക്കളരിയും രാവുണ്ണിമേനോനും<br />-----------------------------------------------</span></strong><br />ഇതുപറയാതെ കഥകളിയുടെ നാട്യസത്വത്തെപ്പറ്റിയുള്ള സംവാദം പൂർണ്ണമാകുകയില്ല.കുത്തനൂർ ശങ്കുപ്പണിക്കരും(ദശമുഖൻ ശങ്കുപ്പണിക്കർ)കരുമനശ്ശേരി കൃഷ്ണൻകുട്ടി ഭാഗവതരും ഒളപ്പമണ്ണമനക്കൽ ചിത്രഭാനു നമ്പൂതിരിപ്പാടും ചേർന്ന് രൂപം കൊടുത്ത കല്ലുവഴിസമ്പ്രദായത്തെ ശങ്കുപ്പണിക്കരുടെ ശിഷ്യനായ ഇട്ടിരാരിച്ചമേനോനിൽ നിന്നും അദ്ദേഹത്തിന്റെ ശിഷ്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോനിലെത്തിയപ്പോൾ കല്ലുവഴിക്കളരിക്കുണ്ടായ സർവ്വാംഗീണമായ ശിൽപ്പഭംഗിയും നാട്യ-രസ ദീപ്തിയുമാണ് തുടർന്നുള്ള കഥകളിയുടെ ചരിത്രത്തെ നിർണ്ണയിച്ചത്.വാഴേങ്കട കുഞ്ചുനായർ,കീഴ്പ്പടം കുമാരൻ നായർ,കലാമണ്ഡലം കൃഷ്ണൻ നായർ,കലാമണ്ഡലം രാമൻകുട്ടിനായർ,കലാമണ്ഡലം പത്മനാഭൻ നായർ എന്നീ അഞ്ചു ശിഷ്യരും അവരുടെ ശിഷ്യരുമടങ്ങുന്ന ഒരു ലോകം തന്നെ സൃഷ്ടിക്കപ്പെട്ടു.ഇതിനെല്ലാം കാരണമായത് കൊടുങ്ങല്ലൂർ കളരിയിൽ നിന്ന് പട്ടിക്കാംതൊടി സ്വാംശീകരിച്ച നാട്യശാസ്ത്രവിചാരങ്ങളും അവയുടെ വെളിച്ചത്തിൽ അദ്ദേഹം നടത്തിയ ഉദ്ഗ്രഥനവുമായിരുന്നു.പദാർത്ഥാഭിനയത്തിൽ നിന്ന് വാക്യാർത്ഥാഭിനയത്തിലേക്കുള്ള സാർത്ഥകമായ വളർച്ച കൂടിയാണത്.കിർമീരവധത്തിലെ “ബാലേ കേൾ നീ”എന്ന പദത്തിലെ ‘ബാലേ’ എന്ന സംബോധന നളചരിതത്തിലെ “കുവലയവിലോചനേ ബാലേ”യിലെ ‘ബാലേ’അല്ല എന്നും,പ്രസ്തുത അവസരത്തിൽ ‘ബാലേ’എന്ന വാക്കിന് “ദയനീയേ”എന്ന് അർത്ഥമാക്കണമെന്നുമുള്ള പട്ടിക്കാംതൊടിയുടെ നിരീക്ഷണത്തെ വാക്യാർത്ഥാഭിനയത്തിലേക്ക് വളരുന്ന കഥകളിയുടെ വീക്ഷണവെട്ടത്തിൽ വേണം നോക്കിക്കാണാൻ.അനുപമമായ ഒതുക്കവും സങ്കേതത്തിന്റെ എല്ലുറപ്പും കഥകളിയിൽ ദൃശ്യമാകുന്നത് പട്ടിക്കാംതൊടിയുടെ ഉദ്ഗ്രഥനങ്ങളോടെയാണ്.ആ എല്ലുറപ്പിന്റെ ബലമാണ് ഇന്നും കഥകളിയുടെ ജീവനെന്ന് നിസ്സംശയം പറയാം.<br /><strong><span style="color:#660000;">കഥകളിയിലെ ലോകധർമ്മികൾ<br />------------------------------------------</span></strong><br />കഥകളി ആദ്യന്തം നാട്യധർമ്മിയായ ഒരു കലാരൂപമാണോ?അല്ലേയല്ല,കഥകളി കേരളത്തിന്റെ കലാസമ്പത്തിന്റെ ഒരു സമർത്ഥശേഖരണമാണ്.നാട്ടകപ്പൊലിമകളിൽ നിന്ന്, ജനപദവിജ്ഞാനീയത്തിൽ നിന്ന് കഥകളി സ്വാംശീകരിച്ച ലോകധർമ്മികൾ കൂടി ചേരുമ്പോഴാണ് കളിയരങ്ങ് പൂർണ്ണമാകുന്നത്.നിണവും,ഭീരുവും,ആശാരിയും,മന്ത്രവാദിയും,ആനക്കാരനും,മണ്ണാനും മണ്ണാത്തിയും,മാപ്പിളയും,കുട്ടിക്കാട്ടാളരും,ഭദ്രകാളിയും,പൂജാബ്രാഹ്മണരും,ഭൂതഗണങ്ങളും,ഗോപാലകരും,വൃദ്ധയും,രാവണകിങ്കരന്മാരും-അങ്ങനെ നിരവധി കഥാപാത്രങ്ങളിലായി പകരുന്ന ലോകധർമ്മിയായ ആവിഷ്കാര പ്രകൃതിയും കഥകളിക്കു സ്വന്തമാണ്.ആദ്യന്തം നാട്യധർമ്മിതയാർന്ന ആവിഷ്കാരശിൽപ്പങ്ങളായി കഥകളിയിൽ അപൂർവ്വം കഥാപാത്രങ്ങളേയുള്ളൂ,അവ മാത്രം ചേരുന്നതല്ല കഥകളി.സലജ്ജോഹം കേമമാണ്,ആദ്യന്തം നാട്യധർമ്മിയാണ്-എന്നാൽപ്പിന്നെ പുലരും വരെ സലജ്ജോഹം തന്നെയാവാം-അങ്ങനെയല്ലല്ലോ കഥകളിയുടെ അവതരണഘടന.പുലരി വെളിച്ചം പടരുന്ന സമയത്തെ കുട്ടിക്കാട്ടാളന്മാരുടെ കൂക്കുവിളികളിലും കൂടിയാണ് കളിയരങ്ങിന്റെ ലാവണ്യം സഫലമാകുന്നത്.<br />പുതിയ അവതരണരീതിയുടെ പരിമിതികൾ ലോകധർമ്മിയായ നിരവധി ചാരുതകളെ കളിയരങ്ങിൽ നിന്ന് കളയുന്നുണ്ട്.ഒരു നിണം അവതരിപ്പിക്കുക എന്ന ‘റിസ്ക്’ഇന്നു പൊതുവേ ഒരു സംഘാടകരും ആഗ്രഹിക്കുന്ന ഒന്നല്ല.കട്ടയുടച്ചിട്ട പാടങ്ങളിൽ നമുക്ക് തെങ്ങിൻ പട്ട കൊണ്ട് തീയിട്ട് കാർക്കോടകനു തീയൊരുക്കാമായിരുന്നു,ഓഡിറ്റോറിയത്തിൽ അതു “ഫോൿലോർ തനിമ”യാണ് എന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല,നടപ്പില്ല.<br />നാട്യധർമ്മിയെന്നാൽ അതിമഹത്തരവും,ലോകധർമ്മിയെന്നാൽ പുച്ഛിക്കപ്പെടേണ്ടതും ഇല്ലാതാക്കപ്പെടേണ്ടതും-ഈ ധാരണ സമ്പൂർണ്ണ വങ്കത്തമാണെന്ന് ഇനി പറയേണ്ടതില്ലല്ലോ.<br /><strong><span style="color:#660000;">ലൌകികം-ലോകധർമ്മി-നാട്യധർമ്മി<br />-------------------------------------------------</span></strong><br />ശ്രീ,കാവാലം നാരായണപ്പണിക്കരുടെ അർത്ഥഗഭീരമായ ഒരു ദർശനത്തിന്റെ ചിന്തയോടെ ഈ പോസ്റ്റിന് ധനാശിയാകുന്നു. <strong>“ലൌകികത്തിൽ നിന്ന് ലോകധർമ്മിയിലേക്കുള്ളതിലും ദൂരമുണ്ട്,ലോകധർമ്മിയിൽ നിന്ന് നാട്യധർമ്മിയിലേക്ക്.കാക്കരശ്ശിനാടകം മുതൽ കഥകളി വരെ,ആ ദൂരമത്രയും നടന്നുതീർത്തു,മലയാളിയുടെ സർഗ്ഗ പ്രതിഭ</strong>”(ഓർമ്മയിൽ നിന്ന്-വാചകഘടനയിൽ വ്യത്യാസമുണ്ടാകാം)<br /><em><span style="color:#006600;">റഫറൻസ്</span></em>:<em><span style="color:#330033;">നാട്യശാസ്ത്രം-ഭരതൻ<br />നാട്യശാസ്ത്രപഠനം-നിശികാന്ത് മിരാജ്കർ<br />ചൊല്ലിയാട്ടം-കലാമണ്ഡലം പത്മനാഭൻ നായർ<br />കഥകളിപ്രകാരം-പന്നിശ്ശേരി നാണുപിള്ള<br />തെക്കൻ ചിട്ടയിലെ അഭ്യാസക്രമം-ചെങ്ങന്നൂർ രാമൻ പിള്ള</span></em>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com67tag:blogger.com,1999:blog-8558223300736378477.post-29522283408706473702008-11-23T06:49:00.003+05:302008-11-23T06:56:10.675+05:30കൃഷ്ണലീലയും അരങ്ങിന്റെ വികാസപരിണാമങ്ങളും.<a href="http://chengila.blogspot.com/2008/11/blog-post_22.html">ഡോ.വേണുഗോപാലിന്റെ ആട്ടക്കഥയായകൃഷ്ണലീലയുടെ രംഗാവിഷ്കാരത്തെ മുൻനിർത്തി,കളിയരങ്ങിന്റെ വികാസപരിണാമങ്ങളിലേക്കും കൃഷ്ണലീലയുണർത്തുന്ന ആത്മീയമാനത്തിലേക്കും ഒരു നോട്ടം.സ്വാഗതം...</a>വികടശിരോമണിhttp://www.blogger.com/profile/06501663961340560929noreply@blogger.com2