Powered by Blogger.

Wednesday, May 20, 2009

കളിവിളക്കിലെ തിരിനീട്ടാൻ…(കെ.ബി.രാജ് ആനന്ദിന്റെ ലേഖനം)

തൌര്യത്രികത്തിൽ ആദ്യമായി മറ്റൊരാളുടെ ലേഖനം പ്രസിദ്ധീകൃതമാവുകയാണ്.വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റിന്റെ സെക്രട്ടറിയും,കലാമണ്ഡലം അക്കാദമിക്ക് കമ്മിറ്റി അംഗവുമായ ശ്രീ.കെ.ബി.രാജ് ആനന്ദിന്റെയാണ് ഈ ലേഖനം.മാറിയ പരിസരങ്ങൾക്കനുസൃതമായി പുതുക്കിപ്പണിയപ്പെടേണ്ട കഥകളിയുടെ ബോധനരീതിയെക്കുറിച്ചുള്ള ഈ മികച്ച ലേഖനം,അത്യന്തം ഗൌരവാവഹമായ സംവാദങ്ങൾ അർഹിക്കുന്നു.കഥകളിയെ സ്നേഹിക്കുന്ന,നാളെയും കഥകളി നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ഓരോ കഥകളിസ്നേഹിയും ചിന്തിക്കേണ്ട ഈ വിഷയത്തിലുള്ള ചർച്ചകൾക്ക് ഈ ലേഖനം ഒരു ഒരു മാർഗരേഖയാകുമെന്ന് വിചാരിക്കുന്നു.എല്ലാവരുടേയും തുറന്ന അഭിപ്രായങ്ങൾക്കായി,ഈ ലേഖനം സമർപ്പിക്കുന്നു:
കളിവിളക്കിലെ തിരിനീട്ടാൻ…
-----------------------------------
‘കൊടുക്കും തോറുമേറിടും’എന്നതാണ് വിദ്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട്.വിദ്യ അർത്ഥിക്കുന്നവന്,അവൻ അത് ഉൾക്കൊള്ളാൻ കഴിവുള്ള പാത്രമാണ് എന്നു ബോധ്യപ്പെട്ടാൽ ഗുരു വിദ്യാദാനം നിർവ്വഹിക്കുന്നു.ദാനത്തിനർഹനാണോ എന്നു നിശ്ചയിക്കുന്നതിനും കുലവും ജാതിയും മുതൽ ബൌദ്ധികനിലവാരം വരെ പല ഘടകങ്ങൾ മാനദണ്ഡമായിരുന്നു.സമൂഹഘടനയിലും സാമൂഹ്യബന്ധങ്ങളിലും ലോകത്താകെ പൊതുവിൽ വന്ന മാറ്റങ്ങൾ വിദ്യയുടെ അർഹത നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളെ പൊളിച്ചെഴുതി.വിശിഷ്യ,കേരളസമൂഹത്തിൽ ഈ മാറ്റം ഏറെ പ്രകടവും ആഴത്തിലുള്ളതുമായിരുന്നു.പോരായ്മകളും പിന്നോട്ടടികളും ഏറെയുണ്ടെങ്കിലും.
സമൂഹബന്ധങ്ങളിൽ വന്ന മാറ്റം സമൂഹത്തിന്റെ ആവശ്യങ്ങളേയും മാറ്റിമറിക്കുക സ്വാഭാവികമാണ്.സമൂഹത്തിന്റെ പുതിയ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന മനുഷ്യരെ സൃഷ്ടിക്കുക എന്നത് അതുകൊണ്ടുതന്നെ വിദ്യാഭ്യാസപ്രക്രിയയുടെ ഉത്തരവാദിത്തമായി.പഠനബോധനപ്രക്രിയയേക്കുറിച്ച് ഏറെ ആഴത്തിലുള്ള പഠനങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ നടന്നു.
ഈ പഠനങ്ങൾ വിദ്യാഭ്യാസത്തേക്കുറിച്ചുള്ള അടിസ്ഥാനാശയങ്ങളിൽ വരെ കാതലായ മാറ്റങ്ങൾക്കു കാരണമായി.വിദ്യ കൊടുക്കുക-സ്വീകരിക്കുക എന്ന രീതിയിൽ പരിചരിക്കുന്ന പഠനപ്രക്രിയയെ ജ്ഞാനനിർമ്മിതി എന്ന പുതിയ നിലപാടിൽ നോക്കിക്കാണാൻ തുടങ്ങി.കേവലമായ ആവർത്തനം കൊണ്ട് ഗുരുവിൽ നിന്നു ലഭിച്ച അറിവിനെ ഉറപ്പിക്കുക എന്ന യാന്ത്രികപ്രക്രിയക്കു പകരം,അർത്ഥപൂർണ്ണമായ പുനരുപയോഗത്തിലൂടെ അറിവിന്റെ പുതിയ തലങ്ങൾ സൃഷ്ടിച്ചെടുക്കുക എന്ന നിലയിൽ ബോധനസങ്കൽ‌പ്പം തന്നെ പുനർനിർണ്ണയിക്കപ്പെട്ടു.ഗുരുവും ശിഷ്യനും തമ്മിലുള്ള ഒരു വ്യവഹാരമായി അറിവിന്റെ ഉൽ‌പ്പാദനത്തെ പരിഗണിച്ചു.ജ്ഞാനനിർമ്മിതിയുമായി ബന്ധപ്പെട്ട മാനസികപ്രക്രിയകളെ സൂക്ഷ്മനാഡീകോശബന്ധങ്ങളുടെ വലക്കണ്ണികളുടെ കൂട്ടിച്ചേർക്കലെന്ന നിലയിൽ പരിഗണിക്കുന്ന നാഡീമനഃശാസ്ത്രം തന്നെ രൂപപ്പെട്ടു.ബുദ്ധി,വിവരങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനും ആവശ്യമായ സന്ദർഭത്തിൽ എടുത്തുപയോഗിക്കുന്നതിനുമുള്ള ഒരാളുടെ കഴിവ് എന്നതിനപ്പുറം വൈവിധ്യമാർന്ന തലങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് എന്ന സങ്കൽ‌പ്പം വികസിച്ചു.ഇങ്ങനെ പുതിയ ലോകക്രമം ആവശ്യപ്പെടുന്ന രീതിയിൽ ബോധനപ്രക്രിയയെ സംബന്ധിച്ചുള്ള നൂതനകാഴ്ച്ചപ്പാടുകൾ വികസിച്ചുവന്നപ്പോൾ സ്വാഭാവികമായും ഓരോ സമൂഹവും അവരുടെ ആവശ്യങ്ങൾക്കുതകും വിധം,ഈ ആശയങ്ങളെ പ്രാവർത്തികമാക്കാൻ ശ്രമിച്ചു.സ്വാഭാവികമായും പഠനാനുഭവങ്ങൾ പുനർ‌നിർവ്വചിക്കപ്പെടുകയും ചെയ്തു.നടപ്പാക്കിയവരുടെ വർഗതാൽ‌പ്പര്യങ്ങൾ ഇവയിൽ ഉള്ളടങ്ങിയിട്ടുണ്ടെങ്കിൽ‌പ്പോലും,വിദ്യാർത്ഥിയെ സംബന്ധിച്ചുള്ള നവീനധാരണകൾ അംഗീകരിക്കുന്നു എന്നതുകൊണ്ടുതന്നെ ഇവ പുരോഗമനാത്മകമാണ് എന്നു വിലയിരുത്താം.ആധുനികബോധനശാസ്ത്രചിന്തകളുടെ അടിസ്ഥാനത്തിൽ കഥകളിക്കളരിയെ നോക്കിക്കാണാൻ മാത്രം ശ്രമങ്ങൾ നടന്നുമില്ല.
എല്ലാ ക്ലാസിക്കൽ കലാരൂപങ്ങൾക്കുമെന്ന പോലെ,കഥകളിക്കും നിയതമായ ഒരു അഭ്യാസപദ്ധതിയുണ്ട്.ഈ പദ്ധതി രൂപം കൊണ്ടതാവട്ടെ ഒരുപക്ഷേ,കഥകളി ഇന്നത്തെ നിലയിൽ വളർന്നു വികസിക്കുന്നതിനും മുമ്പുമുതൽക്കുള്ള നിരന്തരാനുഭവങ്ങളുടെ ക്രമികമായ സ്വാംശീകരണത്തിലൂടെയാണ്.എന്നാൽ ഇരുനൂറോ ഇരുനൂറ്റമ്പതോ വർഷങ്ങൾക്കിടക്ക് ഈ പദ്ധതിയിൽ ചില കൂട്ടിച്ചേർക്കലുകളോ എടുത്തുമാറ്റലുകളോ വന്നതൊഴിച്ചാൽ കാര്യമായ പരിഷ്കരണം നടന്നിട്ടില്ലെന്ന് കാണാൻ കഴിയും.കേരളസമൂഹം ഈ കാലയളവിൽ താണ്ടിയ മാറ്റത്തിന്റെ വഴി എത്ര ദീർഘമാണ്!
കഥകളി പാഠശാലകൾ‌‘കളരി’കളാണ്.നമ്മുടെ ആയോധനകലാപാരമ്പര്യത്തിൽ നിന്ന് കഥകളി എത്രമാത്രം കടം കൊണ്ടിട്ടുണ്ട് എന്നതിന്റെ പ്രത്യക്ഷദൃഷ്ടാന്തം കൂടിയാണ് ഈ പേര്.പേര് അന്വർത്ഥമാക്കും വിധം ശരീരത്തെ ആയോധനമുറകൾക്ക് ഒരുക്കിയെടുക്കുന്നതിനു സമമായ പരിശീലനമാണ് കഥകളിക്കളരിയിൽ നടക്കുന്നത്.രണ്ടുവിഷയങ്ങൾ ഈ സന്ദർഭത്തിൽ പരിശോധിക്കേണ്ടതുണ്ട്.
ഒന്ന്:മെയ്‌വഴക്കം സിദ്ധിക്കുന്നതിനുള്ള ഉഴിച്ചിൽ അടക്കമുള്ള അഭ്യാസമുറകൾ ഇന്ന് നൽകുന്ന അളവിൽ ഒരു കഥകളിവിദ്യാർത്ഥിക്ക് നൽകേണ്ടതുണ്ടോ?മുപ്പത് വയസ്സുപോലും തികയാത്ത,യുവതലമുറയിലെ നടന്മാരിൽ ചിലർ,വിട്ടുമാറാത്ത നടുവേദന,കാൽകഴപ്പ്,മുട്ടുവേദന തുടങ്ങിയ ശാരീരികപ്രശ്നങ്ങളുമായി ചികിത്സകരെ തേടിപ്പോകുന്നതായി അറിയുമ്പോൾ ഈ ചോദ്യം ഒന്നുകൂടി പ്രസക്തമാകുന്നു.തന്റ്റെ ശിഷ്യരുടെ ശരീരത്തിന്റെ ഏതുഭാഗത്തിനാണു കോട്ടം എന്ന് തനിക്കേ മനസ്സിലാവൂ എന്നതുകൊണ്ട് ഉഴിച്ചിൽ ഗുരുനാഥൻ നേരിട്ടുനടത്തേണ്ടതാണെന്ന ശാഠ്യം നാട്യാചാര്യൻ രാവുണ്ണിമേനോനുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.എത്ര ക്ഷീണിച്ചാലും മുഴുവൻ ശിഷ്യരേയും അദ്ദേഹം നേരിട്ടുതന്നെ ഉഴിഞ്ഞിരുന്നുവത്രേ.ഓരോ വിദ്യാർത്ഥിയുടേയും കോട്ടം തിരിച്ചറിഞ്ഞ് മെയ്യുറപ്പടവുകളിൽ പ്രത്യേകം ക്രമങ്ങൾ ഓരോ ശിഷ്യർക്കും നിർണ്ണയിച്ചിരുന്നു,കീഴ്പ്പടം കുമാരൻ നായർ.
ഈ ശ്രദ്ധയും അവധാനതയും കണക്കറ്റു കുറഞ്ഞ ആധുനികകളരികളിൽ പക്ഷേ,ശാരീരികപീഡകൾക്കുമാത്രം സാരമായ ഒരു കുറവും സംഭവിച്ചില്ല എന്നതാണത്ഭുതം.ഉഴിച്ചിൽകളരികളുടെ സമീപത്തുകൂടി വെളുപ്പാൻ‌കാലത്ത് ഒന്നു നടന്നുനോക്കിയാൽ കഠിനമായ വേദനകൊണ്ടു പുളയുന്ന വിദ്യാർത്ഥികളുടെ ഉച്ചത്തിലുള്ള നിലവിളി കേൾക്കാം.
മറ്റൊന്ന്:ഈ മെയ്‌വഴക്കം സിദ്ധിക്കുന്നതിന് കൂടുതൽ ശാസ്ത്രീയമായ പദ്ധതി ആവിഷ്കരിക്കാൻ കഴിയുകയില്ലേ?മെയ്‌വഴക്കം സിദ്ധിക്കണമെങ്കിൽ ഈ കഠിനവേദന സഹിക്കണമെന്ന് തീർച്ചയാണോ?ശരീരാംഗങ്ങൾക്ക് ഏതുരീതിയിലും ചലിക്കാനുള്ള മെയ്‌വഴക്കം യോഗയിലെ പല ആസനങ്ങൾക്കും ആവശ്യമാണ്.രണ്ടും,നാലും തെരികകൾ കാൽമുട്ടിനടിയിൽ വെച്ച് അര നിലത്തേക്ക് ചവിട്ടിയമർത്തുന്ന പ്രാകൃതമായ അഭ്യസനം യോഗാചാര്യന്മാർക്ക് സ്വീകാര്യമാവുകയില്ല എന്നു തീർച്ച.ശാരീരികചലനങ്ങളുടെ ഭംഗി അനിവാര്യമായ വേറെയും കലാരൂപങ്ങളുണ്ടല്ലോ.അവിടെയൊന്നും ഇത്തരമൊരുഴിച്ചിൽ കാണുന്നുമില്ല.ഇത്ര കഠിനമായ പീഢകൾ അനുഭവിച്ച് സുസജ്ജമാക്കിയ ശരീരത്തിന്റെ അനായാസത അരങ്ങുക്രിയകളിൽ വേണ്ടത്ര പ്രതിഫലിക്കുന്നുമില്ലല്ലോ.ചുഴിച്ചുചാടി ഒരു മുദ്ര കാണിക്കുമ്പോൾ അവതരിപ്പിക്കുന്ന മുദ്രയുടെ മുന്നൊരുക്കമായി നിർവ്വഹിക്കപ്പെടുന്ന ഈ ചുഴിക്കലും ചാടലും ആ മുദ്രയുടെ അനുപേക്ഷണീയമായ ഭാഗമാണെന്നുകൂടി തിരിച്ചറിയപ്പെടാതെ പോവുകയാണ്.
ഈ മെയ്‌വഴക്കത്തെ സൌന്ദര്യാത്മകമായി വിനിയോഗിക്കാൻ അറിയാത്തിടത്തോളം ഈ വഴക്കം നിരർത്ഥകം തന്നെയെന്നു തീർച്ച.ചുമർക്കിടലും,കൈകാലുകൾ കൂട്ടിക്കെട്ടി മുളയിൽ തൂക്കിയിടലും മറ്റും അടുത്തകാലത്ത് വേണ്ടെന്നുവെച്ചിട്ടുണ്ട്.ഇത്തരത്തിലുള്ള വെട്ടിച്ചുരുക്കൽ പോലും കൃത്യമായ ലക്ഷ്യബോധത്തോടെ നിറവേറ്റപ്പെട്ടതല്ല.സമയം ലാഭിക്കാനായി അദ്ധ്യാപകർ വരുത്തിയ പരിഷ്കാരങ്ങളിൽ ചിലതാണെന്നാണു കേൾവി.കഥകളി പഠിക്കാൻ വേണ്ടി പല സ്വപ്നങ്ങളും നെഞ്ചിലേറ്റി സ്ഥാപനങ്ങളിലെത്തുന്ന വിദ്യാർത്ഥികളിൽ പലരും പഠനം അവസാനിപ്പിക്കുന്നത് ഉഴിച്ചിൽ തുടങ്ങുന്നതോടെയാണെന്നത് പ്രത്യക്ഷമായ യാഥാർത്ഥ്യമാണ്.
സ്വന്തം ശരീരത്തേയും അവയവങ്ങളേയും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നാഡീശാസ്ത്രപരമായ കണ്ടെത്തലുകൾ കൂടി പരിഗണിച്ചുകൊണ്ടേ ഈ പ്രശ്നങ്ങളെ സമീപിക്കാൻ കഴിയൂ.
“ഓരോ വ്യക്തിക്കും സ്വന്തം ശാരീരികചലനങ്ങൾ,സമനില പാലിക്കൽ,വേഗ-ഗമനശേഷി എന്നിവയിൽ ചില നിയന്ത്രണങ്ങളുണ്ട്.സഹജമായ അവബോധത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പുതിയ ഭൌതികസാഹചര്യങ്ങൾക്കിണങ്ങും വിധം ശാരീരികചലനപരമായി ഓരോരുത്തരും പ്രതികരിക്കുന്നത്.ശാരീരികചലനങ്ങൾ നിർണ്ണയിക്കുന്നത് തികച്ചും ബുദ്ധിപരമായ കഴിവാണ്.”-ആധുനികബോധനശാസ്ത്രത്തെ ഏറെ സ്വാധീനിച്ച ഹവാർഡ് ഹാർഡനറുടെ ഈ നിരീക്ഷണം ഇവിടെ പ്രസക്തമായി വരുന്നു.ചിലർക്ക് എത്ര നിഷ്കർഷിച്ച് ആവർത്തിച്ചു ചവിട്ടിയുഴിഞ്ഞാലും കൈമുട്ടുകൾ ചുമലിനു മീതെ ഉയർന്നു നിൽക്കാത്തതിന്റേയും,എത്ര ആവർത്തിച്ചു പരിശീലിച്ചാലും ചുഴിച്ചുചാടിയോ,കെട്ടിച്ചാടിയോ കാണിക്കുന്ന മുദ്രകൾക്ക് ഭംഗി വരാത്തതിന്റേയും ഒക്കെ കാരണം ഈപശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്.അങ്ങനെ വരുമ്പോൾ ശാരീരികചനങ്ങളെക്കുറിച്ച് സഹജാവബോധമുള്ളവരെ,അതായത് ശാരീരിക ചലനപരമായ ബുദ്ധി(Bodily Kinesthetic Intelligence)യിൽ ഉയർന്നു നിൽക്കുന്നവരെ തിരഞ്ഞെടുക്കുക എന്നതു മുതൽ പ്രാധാന്യമർഹിക്കുന്നതായി വരുന്നു.ഇതിനർത്ഥം നിലവിലുള്ള മെയ്യഭ്യാസങ്ങളെ പൂർണ്ണമായി നിരാകരിക്കുകയല്ല എന്നും പറയട്ടെ.

പരമ്പരാഗതകളരിസമ്പ്രദായത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരുകാര്യം,താൻ ചെയ്യുന്ന പ്രവർത്തിയുടെ കലാപരമായ സാധ്യതയാണ്.ഉദാഹരണത്തിന്,ഹംസപക്ഷത്തിൽ നെറ്റിയിൽ നിന്നു തുടങ്ങി കൈകൾ രണ്ടുപുറത്തേക്കുമായി അർദ്ധചന്ദ്രത്തിൽ അവസാനിച്ചാൽ “എന്ത്” എന്നായി.മാറത്തുനിന്നു തുടങ്ങിയാലും “എന്ത്”എന്നു തന്നെ.മാറിനുനേരെ നിന്നു തുടങ്ങി,മുന്നോട്ടുനേരെ നീട്ടി,അർദ്ധചന്ദ്രത്തിൽ കലാശിച്ചാലും“എന്ത്”എന്നു തന്നെ.ഈ ‘എന്തു’കൾക്കെല്ലാം ഒരേ അർത്ഥമല്ലെന്നും,വിവിധ സന്ദർഭങ്ങളിൽ വിവിധ ‘എന്തു’കളാണ് ഉപയോഗിക്കേണ്ടത് എന്നും അറിയുന്ന ഒരു കഥകളിനടൻ ഇന്ന സന്ദർഭത്തിൽ ഇന്ന ‘എന്ത്’എന്തുകൊണ്ടുകാണിക്കുന്നു എന്നു ചോദിച്ചാൽ,“കളരിയിൽ പരിശീലിച്ചതങ്ങനെയാണ്”എന്ന മറുപടിയിൽ മാത്രം തിരിച്ചെത്തുന്നു.അതായത്,അർത്ഥമറിയാതെ യാന്ത്രികമായി ആചരിക്കപ്പെടുന്ന ക്രിയകളായി കഥകളിയുടെ ഊട്ടിമിനുക്കിയ ചിട്ടകൾ ഇവരുടെ കൈകളിൽ തരംതാഴ്ത്തപ്പെടുന്നു എന്നർത്ഥം.ഇതു പരിഹരിക്കപ്പെടാൻ കഴിയും വിധം ഈ ക്ലാസിക്കൽ കല അതിനു മുമ്പുള്ള നാടോടിപാരമ്പര്യത്തെ എങ്ങനെയെല്ലാമാണ് അംഗീകൃതമായി പുതുക്കിപ്പണിതത് എന്ന് തിരിച്ചറിയാൻ അവസരം പഠിതാവിനു ലഭിക്കണം.മറ്റ് ശാസ്ത്രീയകലകളേയോ,നാടോടികലകളേയോ ആധുനികകലാരൂപങ്ങളേയോ അടുത്തറിയാനും,താൻ കൈകാര്യം ചെയ്യുന്ന കലാരൂപത്തിന്റെ സ്വത്വത്തെ ഇവയുമായി താരത‌മ്യം ചെയ്യാനും ആ സ്വത്വത്തിന് കോട്ടം വരാത്ത വിധം മറ്റുള്ളവയിൽ നിന്ന് ചിലതെല്ലാം സ്വാംശീകരിക്കാനുമുള്ള അവസരം ഒരു കഥകളിവിദ്യാർത്ഥിക്ക് വേണ്ടത്ര ലഭിക്കുന്നില്ല.കലാമണ്ഡലം രാമൻ‌കുട്ടിനായരാശാൻ തന്റെ ഗുരുകുലകാലത്തേപ്പറ്റി ഓർക്കുന്നതിങ്ങനെയാണ്:
“രാവുണ്ണിമേനോൻ ആശാന്റെ നിഷ്കർഷകൾ കഠിനമായിരുന്നു.രാവിലെ കുളിച്ച് ഭസ്മം തൊട്ട് അമ്പലത്തിൽ പോയി തൊഴണം,സുഖമുണ്ടായാലും ഇല്ലെങ്കിലും.മുടിചീകരുത്,കുടുമ വേണം,രാവിലെ കഞ്ഞികുടിച്ചുകൊള്ളണം,സിനിമ,നാടകം,ഡാൻസ് എന്നിവ കാണുന്നതിനേപ്പറ്റി ചിന്തിക്കാനേ പാടില്ല….”
അന്യകലാരൂപങ്ങളേക്കുറിച്ച് കഥകളി ആചാര്യന്മാരുടെ കാഴ്ച്ചപ്പാട് ഇന്നും ഏറെക്കുറെ ഇതുതന്നെയാണ്.ഇന്നത്തെ കുട്ടികൾ സിനിമ കാണുന്നുണ്ടാവാം,നാടകമോ നൃത്തങ്ങളോ ആസ്വദിക്കുന്നുണ്ടാവാം. എന്നാൽ അവയിലെ ഏതെങ്കിലും സൂക്ഷ്മമോ സ്ഥൂലമോ ആയ സങ്കേതങ്ങൾ പൂർണ്ണമോ ഭാഗികമോ ആയി തന്റെ കലയിൽ ഉപയോഗപ്പെടുത്തുന്നതിനേപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നും തന്നെ ഇന്നും അവരുടെ അഭ്യാസപദ്ധതിയിൽ ഇല്ല.എന്നാൽ,നാടകകലയുടെ നിത്യനൂതനമായ സങ്കേതങ്ങൾ വളർത്തിയെടുത്ത കഥകളിയിൽ നിന്ന് അന്യകലാരൂപങ്ങൾ എന്തെല്ലാം കടംകൊള്ളുന്നു!കാലോചിതമായ പരിഷ്കാരം എന്നത് കഥകളിയെ കഥകളിയല്ലാതാക്കും വിധമുള്ള,ചിട്ടകളിൽ നിന്നുള്ള പിൻ‌മടങ്ങലല്ല എന്നും,ആധുനിക കലാസമൂഹം ആർജ്ജിച്ചിട്ടുള്ള കലാപരമായ ഉൾക്കാഴ്ച്ചകളുടെ വിവേകപൂർണ്ണമായ ഉപയോഗപ്പെടുത്തലാണെന്നും തിരിച്ചറിയാനാവശ്യമായ പാഠങ്ങൾ അഭ്യസനകാലത്തുതന്നെ ഓരോ കഥകളി വിദ്യാർത്ഥിക്കും ലഭിക്കണം.ഇതില്ലാത്തതുകൊണ്ടാണ് ഒരു മഹാനടൻ “വാഴുന്നെങ്ങിനെ വിപിനേ”എന്നഭിനയിച്ചപ്പോൾ പന്തൽക്കാലിന്മേൽ രണ്ടുകൈയ്യും കെട്ടിവെച്ചുനിന്ന് തലകുനിച്ച് കെഞ്ചിക്കെഞ്ചിക്കരഞ്ഞു എന്ന് കുമ്മിണി മാസ്റ്റർക്ക് വിലപിക്കേണ്ടി വന്നത്.
പത്തെഴുപത് വർഷങ്ങൾക്കു മുമ്പ് രാവുണ്ണിമേനോന്റെ കളരിയിലേക്ക് ഒറ്റമുണ്ടുടുത്ത് കയറിവന്ന രാമൻ‌കുട്ടിയല്ല ഇന്ന് കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ വരുന്ന കുട്ടി.അവന്റെ ജീവിതാനുഭവങ്ങളിൽ,കാഴ്ച്ചപ്പാടിൽ,ആഗ്രഹങ്ങളിൽ,ലോകത്തേക്കുറിച്ചുള്ള സങ്കൽ‌പ്പങ്ങളിൽ എല്ലാം വന്ന മാറ്റം അത്ര വലുതാണ്.അതുകൊണ്ടുതന്നെ,രാവുണ്ണിമേനോനാശാൻ ചെയ്തത് അതുപോലെ(അതുപോലെ ചെയ്യാൻ അദ്ദേഹം തന്നെ വിചാരിച്ചാലും ഇന്ന് കഴിയുകയില്ല)ആവർത്തിക്കാൻ ശ്രമിക്കുന്നത് മൌഢ്യമാണ്.കഥകളിയുടെ സ്വത്വം നിറഞ്ഞ ചിട്ടകൾ പരിരക്ഷിക്കപ്പെടുക തന്നെ വേണം.എന്നാൽ ചിട്ടകൾ ഒരിക്കലും മുന്നോട്ടുള്ള പോക്കിന് വിഘാതമായിക്കൂടാ.അതിനാൽ,മുൻപൊരു ലേഖനത്തിൽ ഡോ.പി.കെ.വാര്യർ സൂചിപ്പിച്ചതുപോലെ,“കഥകളി മുഖ്യമായി അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങൾ പാഠ്യപദ്ധതിയിൽ കാലോചിതമായ മാ‍റ്റം വരുത്തുക,അതിനുപാകത്തിൽ സമയം ക്രമപ്പെടുത്തുക,പാഠ്യവിഷയങ്ങൾക്ക് സഹോദരസ്ഥാപനങ്ങളിൽ ഐക്യരൂപ്യം വരുത്തുക,ഒരു പൊതുമാനദണ്ഡം വെച്ച് പരീക്ഷകൾ നടത്തുക എന്ന വഴിയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു”.ഈ ചിന്തയാകട്ടെ,കഥകളിയഭ്യസിപ്പിക്കുന്ന വിചക്ഷണരും മനഃശാസ്ത്രജ്ഞരും മറ്റ് കലാമേഖലകളിൽ പ്രവർത്തിക്കുന്നവരുമെല്ലാം ഒത്തുചേർന്ന് നടത്തേണ്ട ഒരു സാമൂഹ്യ പ്രക്രിയയാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.കേരളകലാമണ്ഡലത്തിന്റേയും മറ്റ് സ്ഥാപനങ്ങളുടേയും എല്ലാം കൂട്ടായ പരിശ്രമം ഈ ദിശയിൽ ഉണ്ടായാൽ മാത്രമേ പോയതലമുറ നമുക്കായി തിരനീക്കിയ ഉജ്ജ്വലമായ കളിയരങ്ങുകളെ നമുക്ക് തിരിച്ചുപിടിക്കാൻ കഴിയൂ.
കെ.ബി.രാജ് ആനന്ദ്

45 comments:

വികടശിരോമണി said...

ശ്രീ.കെബി.രാജ് ആനന്ദിന്റെ കാലികപ്രസക്തമായ ഒരു ലേഖനം അദ്ദേഹത്തിന്റെ അനുവാദത്തോടെ,ഇവിടെ പോസ്റ്റ് ചെയ്യുന്നു.
തുറന്ന സംവാദങ്ങൾക്കായി കാത്തിരിക്കുന്നു.
സസ്നേഹം,
വികടശിരോമണി.

നിഷ്ക്കളങ്കന്‍ said...

ശ്രീ രാജാന‌ന്ദ്,
വ‌ള‌രെ പ്രസക്തമായ ലേഖനം. ഒരുപാട് എഴുതണമെന്നുണ്ട്.
"ഉഴിച്ചിൽകളരികളുടെ സമീപത്തുകൂടി വെളുപ്പാൻ‌കാലത്ത് ഒന്നു നടന്നുനോക്കിയാൽ കഠിനമായ വേദനകൊണ്ടു പുളയുന്ന വിദ്യാർത്ഥികളുടെ ഉച്ചത്തിലുള്ള നിലവിളി കേൾക്കാം."
കുറച്ചുകാലം കഥക‌ളി അഭ്യസിച്ചിരുന്നു ഇതെഴുതുന്നയാളും. എന്റെ കൂടി അനുഭവമാണിത്. ആ തെരികപ്രയോഗവും സുചിക്കിരിക്കലും ഞാന്‍ ഒരിക്കലും മ‌റക്കില്ല. നടന്റെ ശരീരം പാകപ്പെടുത്താനുള്ള ഉഴിച്ചില്‍ ശാസ്ത്രീയമായല്ല പഠിപ്പിക്കപ്പെടുന്നത്. എന്തായാലും ഉഴിയുന്ന ആളിന്റെ ഗ്രഹിതദോഷം ഉഴിയപ്പെടുന്നയാളിനെ ബാധിച്ചേക്കാം. എന്നു കരുതി,യുവന‌ടന്മാരില്‍ പോലും കാണുന്ന ശരീരാസ്ക്യതക‌ള്‍ ഉഴിച്ചില്‍ മൂലമെന്നും പറക വയ്യ. മെയ്യിന് ഇത്രയും പ്രാധാന്യം കല്പ്പിക്കുന്ന ഒരു കല‌യായ കഥക‌ളിക്ക്, കുടവയറും, തൂങ്ങിയ മുലക‌ളും (ഭീമ‌മായ ശരീരം), അത് താങ്ങാന്‍ കെ‌ല്പ്പില്ലാത്ത കാലുക‌ളും ഉള്ള ഉപാസകരാണ് കൂടുതലും ഉള്ളത് എന്നത് അവരുടെ ജീവിതശൈലിയുടെ കൂടി കുഴപ്പമാണ്.

താങ്ക‌ള്‍ സൂചിപ്പിച്ചപോല‌ത്തെ ഒരു വിദ്യാ‌ര്‍ത്ഥിയായിരുന്നു ഞാനും എന്ന് എനിക്ക് തോന്നുന്നു.
ചുഴിപ്പുക‌‌ളും മ‌റ്റും ക‌ളരിയില്‍ എണ്ണം (നൂറുകണ‌ക്കിന്) പറഞ്ഞെടുക്കുമ്പോഴും അത്, ഞാന്‍ കാണിക്കുന്ന എല്ലാ മുദ്രയിലും എങ്ങിനെ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നും, അതിന്റെ സൗന്ദര്യശാസ്ത്രമെന്തെന്നും മന‌സ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. തീര്‍ച്ചയായും എന്റെ കഴിവുകേടാണെങ്കില്‍ തന്നെയും, ആ പ്രായത്തില്‍ ഇതൊക്കെ ശരിയായി പറഞ്ഞ് മ‌ന‌സ്സിലാക്കിത്തരാനുള്ള ഒരു സമ്പ്രദായവും ഇല്ല എന്നതും ശരിതന്നെ.

കാതലായ വിപ്ലവകരമായ മാറ്റമാണ് താങ്ക‌ളുടെ ലേഖനം വിവക്ഷിക്കുന്നത്. പരിണതപ്രജ്ഞരായ കൂടുതല്‍ ആളുക‌ള്‍ വരട്ടെ. ച‌ര്‍ച്ച പുരോഗമിക്കട്ടെ.


രാജാനന്ദിനും, വികടശിരോമ‌ണിക്കും ന‌ന്ദി

-സു‍-|Sunil said...

കല്ലുവഴി വിചാരസ്ഥലിക്കാരാ, വടി കൊടുത്ത് അടി മേടിക്കാൻ തന്നെ ആണ് പ്ലാൻ അല്ലേ? ഇത്തരം കളരികളൊന്നും തെക്കൻ സമ്പ്രദായത്തിൽ ഇല്ല എന്ന് അറിയില്ലേ? :):):)

പലതും ഒരു പാട് ചരിച്ചിരിക്കുന്നു, അതുകൊണ്ട്‌ ബാക്കിയുള്ളവർ പറയുന്നത് കേൾക്കാൻ വന്നതാ.
-സു-

മനോജ് കുറൂര്‍ said...

മികച്ച ലേഖനം വി.ശീ. രാജാനന്ദേട്ടനെ ഇവിടെ കാണാനായതില്‍ വളരെ സന്തോഷം. അദ്ദേഹത്തെ ബ്ലോഗിങ്ങിനൊന്നു പ്രേരിപ്പിക്കരുതോ? ഞാന്‍ ശ്രമിച്ചു പരാജയപ്പെട്ടു :)

ഇപ്പോഴത്തെ അഭ്യാസസമ്പ്രദായത്തിന്റെ അപര്യാപ്തതകളും നിലനിര്‍ത്താവുന്ന ഘടകങ്ങളുടെ സാധ്യതകളും നന്നായി വിലയിരുത്തിയിരിക്കുന്നു. ബോധനരീതിയുടെ പരിഷ്കരണം നടപ്പാക്കുന്നതിന് സാമാന്യം വലിയ ഹോം വര്‍ക്ക് ആവശ്യമാണെന്നുതോന്നുന്നു.
ഒന്നാമതായി ഇക്കാര്യത്തില്‍ ഇപ്പോഴുള്ള ആശാന്മാരുടെ സ്വന്തമായ അഭിപ്രായങ്ങള്‍ എന്താണെന്നറിയാന്‍ താല്പര്യമുണ്ട്.

പിന്നൊന്ന് കേരളത്തില്‍ പലയിടത്തുമുള്ള കളരിപ്പയറ്റുമായി ബന്ധപ്പെട്ട കളരികളും ശാസ്ത്രീയ യോഗാ പരിശീലനകേന്ദ്രങ്ങളുമാണ്. അവിടങ്ങളില്‍ ഇപ്പോഴുള്ള അഭ്യാസപദ്ധതിയെന്തെന്ന് അന്വേഷിക്കാവുന്നതാണ്. മറ്റു കായികകലകള്‍ പരിശീലിപ്പിക്കുന്നതിന്റെ സമീപകാലവികാസത്തെപ്പറ്റിയും അറിയേണ്ടതുണ്ട്.

കഥകളിയില്‍നിന്നുള്ള മെയ്യഭ്യാസരീതികള്‍ സ്വാംശീകരിച്ചുകൊണ്ട് സമകാലികനാടകപ്രവര്‍ത്തകര്‍ വികസിപ്പിച്ചെടുത്ത പരിശീലനരീതിയെന്തെന്നും പരിശോധിക്കാം. കേരളത്തിലും പുറത്തും (യൂജിനോ ബാര്‍ബയുടെ കാര്യം നേരത്തെ പറഞ്ഞല്ലൊ) ഉള്ള രീതികളും നിരീക്ഷിക്കേണ്ടതുണ്ട്.

കഥകളിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിലവിലുള്ള രീതി ആവുന്നത്ര നിലനിര്‍ത്തിക്കൊണ്ടുതന്നെ, കൂടുതല്‍ ശാസ്ത്രീയവും സമകാലികവുമായ പദ്ധതികള്‍ സ്വീകരിക്കാമല്ലൊ.

അധികം ശ്രദ്ധ പതിയാത്ത ഈ മേഖലയെക്കുറിച്ച് കൂടുതല്‍ ആലോചിച്ചതിന് രാജാനന്ദേട്ടനു നന്ദി. പ്രസിദ്ധീകരിച്ച വി.ശി.ക്കും :)

Rajasekhar.P said...

കഥകളിയെ സംബന്ധിച്ചു ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു വിഷയം ശ്രദ്ധയിൽ കൊണ്ടു വന്ന ലേഖകനും വീശിക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
എവിടെപ്പറയും,ആരോടു പറയും, എങ്ങനെ പറയും എന്നു പലപ്പോഴും ആലോചിച്ചുട്ടുള്ള വിഷയത്തെ കുറിച്ച്‌ എന്റെ സുഹൃത്ത്‌ ശ്രീ രാജാനന്ദൻ സമർത്ഥമായി ഒരു ചർച്ച തുടങ്ങി വച്ചിരിക്കുന്നു. സമഗ്രമായി പരിഷ്ക്കരിക്കപ്പെടേണ്ട ഒന്നാണീ കഥകളിയുടെ ബോധന സമ്പ്രദായമെന്നതിൽ രണ്ടുപക്ഷം ഇല്ല. ചവുട്ടിയുഴിച്ചിൽ ലഘൂകരിക്കുന്നതു മാത്രമല്ല, ഒരു കഥകളി വിദ്യാർത്ഥിയെ,സ്വയം ഒരു ആസ്വാദകനും അങ്ങനെ തികഞ്ഞ ഒരു കലാകാര നുമാക്കുവാൻ പര്യാപ്തമായ ഒരു നവീന കരിക്കുല വും അഭ്യസന ക്രമവും കഥകളിയുടെ അനായാസമായ നിലനിൽപ്പിനത്യന്താപേക്ഷിതമായിരിക്കുന്നു.
കാലഘട്ടത്തിന്റെ ആവശ്യമാണിത്‌. വെള്ളത്തിൽ പൊന്തിക്കിടക്കുന്ന മഞ്ഞു കട്ട പോലെ,തന്റെ അഭ്യാസത്തിന്റെ ചെറിയോരംശം മാത്രമേ അരങ്ങിൽ പ്രകടിപ്പിക്കുന്നുള്ളൂ (പ്രകടമാകുന്നുള്ളൂ ?) എന്നതും ഗൗരവമായി പരിഗണിക്കേണ്ട മറ്റൊരു വിഷയം തന്നെ. നിലവിലുള്ള ന്യൂനതകൾ എഴുതിയാൽ തീരില്ല; ഒരു പുസ്തകം തന്നെ വേണ്ടിവരും

കലാമണ്ഡലം ഭരണാംഗം എന്ന നിലയിൽ ശ്രീ രാജാനന്ദനു ഈ വിഷയത്തിൽ മാറ്റത്തിനു തുടക്കം കുറിക്കുവാനുള്ള നടപടികളെങ്കിലും തുടങ്ങിവക്കുവാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

രാജശേഖർ.പി

അനില്‍@ബ്ലോഗ് said...

മനോഹരമായ ലേഖനം.
ഗൌരവമായി തന്നെ ചര്‍ച്ച ചെയ്യപ്പെടെട്ടെ എന്നാശിക്കുകയാണ്.
ഇത്തരം ലേഖനങ്ങള്‍ നെറ്റില്‍ ലഭിക്കുന്നതുകൊണ്ട് വായിക്കാനെങ്കിലും സാധിക്കുന്നു, ഇത് തുടരുക തന്നെ വേണം
നന്ദി.

Kannan said...

Very nice article of Sri. K.B. Rajanand.
തെക്കനെല്ലാം തൂങ്ങിച്ചാകട്ടെ. ഇതു നമ്മുടെ കാലമാണ്. തേങ്ങാക്കുലയുടെ.
All are welcome to Thengakkula.
--------------------------------------------------------------
എന്താണ് കഥകളിയിലെ “തേങ്ങാക്കുല” എന്ന സംശയം ഇപ്പോഴും നിലനിൽക്കുകയാണല്ലോ. കഥകളിയിൽ കല്ലുവഴി സമ്പ്രദായം എന്നത് ലിഖിതമാണ്. തെക്കൻ സമ്പ്രദായം എന്ന ഒന്നുണ്ടോ എന്ന് ആധാരം കാട്ടാനില്ല. കല്ലുവഴി സമ്പ്രദായത്തിൽ തന്നെ വാഴേങ്കട ശൈലി, കീഴ്പ്പടം ശൈലി, രാമൻകുട്ടി ശൈലി എന്നിങ്ങനെ ശൈലികൾ ലിഖിതമാണ്. വരും കാലഘട്ടങ്ങൾ ഗോപി ശൈലി, വാര്യർ ശൈലി എന്നിങ്ങനെ ഇതു വികസിച്ചു കൊണ്ടേ പോകും.

തെക്കന് ബസിലെ ബോർഡുകളിൽ കാണുന്നതു പോലെ തകഴി വഴി, കിടങ്ങൂർ വഴി, കുറിച്ചി വഴി എന്നുള്ള ചില വഴികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ വഴികളും എന്താണെന്ന് വ്യക്തമല്ല. വ്യക്തമായ കഥകളി രൂപമാണ് കല്ലുവഴി. അവിടെ അടക്കമുണ്ട്, തോങ്കാരമുണ്ട്. “തേങ്ങാക്കുല” ഉണ്ടായിരിക്കണം എന്നാണ് പ്രമാണം.
അടക്കം, തോങ്കാരം ഇവയെപറ്റി blog -ൽ ആരോ എഴുതിയിട്ടുള്ളത് പൂർണ്ണതയ്ക്കായി ഇവിടെ ഞാൻ വീണ്ടും ചേർക്കുന്നു. തുടർന്ന് തേങ്ങാക്കുലയും. ഇനി വായിക്കുക.

കഥകളിയിൽ അടക്കം, തോങ്കാരം, “തേങ്ങാക്കുല” എന്നുള്ള ചില പദപ്രയോഗങ്ങൾ കേൾക്കുമ്പോൾ സാധാരണ ആസ്വാദകർ ഇതെന്താണെന്ന് അറിയാതെ മിഴിച്ചു പോകാറുണ്ട്. കഥകളിയിൽ വട്ടം വെച്ചു കലാശത്തോടൊപ്പം എടുക്കുന്ന ഒരു കലാശമാണ് അടക്കം. തൃപുടയിലുള്ള വട്ടം വെച്ചു കലാശത്തോടെ അടക്കം പതിവുണ്ട്. എന്നാൽ പതിഞ്ഞ ചെമ്പടയിലുള്ള വട്ടം വെച്ചു കലാശത്തോടൊപ്പം അടക്കം പതിവില്ലതാനും. ഇടമട്ടിലുള്ള, ചൊല്ലി വട്ടംതട്ടേണ്ടുന്ന, ചെമ്പടയിലെ വട്ടം വെച്ചു കലാശങ്ങൾക്ക് ശേഷം വീണ്ടും അടുത്ത ഖണ്ഡം പാടിത്തുടങ്ങി ഒരു താളവട്ടത്തിനു ശേഷമാണ് അടക്കം എടുക്കുന്നത്.
തോങ്കാരമോ, ചരണങ്ങളിലെ അന്ത്യത്തിലുള്ള സാധാരണ കലാശങ്ങൾക്കു ശേഷം പല്ലവി എടുത്തു പാടാൻ വേണ്ടി എടുക്കുന്ന ഒരു കലാശമാണ്. ഇതു മിക്കവാറും എല്ലാ താളങ്ങളിലുമുണ്ട്. ഇടമട്ടിലും മുറുകിയുമുള്ള കാലങ്ങളിലും ഈ കലാശമുണ്ട്. കൃമ്മീരവധത്തിൽ സൂര്യനോടുള്ള ധർമ്മപുത്രരുടെ പദത്തിൽ ചെമ്പടതാളത്തിൽ തോങ്കാരം ചേർത്തിട്ടുണ്ട്. കാലകേയവധത്തിൽ അർജ്ജുനനോടുള്ള ഇന്ദ്രന്റെ പദത്തിൽ പഞ്ചാരിയുടെ ഇടമട്ടിലാണ് തോങ്കാരം. ഇനി ഉള്ളത് “തേങ്ങാക്കുല”യാണ്

ഒരു ആസ്വാദകൻ, താൻ കണ്ട കഥകളിയെ പറ്റിയും, പങ്കെടുത്ത നടന്മാരെ പറ്റിയും വിലയിരുത്തുമ്പോൾ ഇവരുടെ അടക്കം നന്നായി, തോങ്കാരം നന്നായി എന്നു വിലയിരുത്തിയതായി നാളിതുവരെ അറിവില്ല. എന്നാൽ ആസ്വാദകർ ചില നടന്മാരെ വിമർശിക്കുമ്പോൾ “ഹേയ് അയാളുടെ മുഖത്ത് ഒരു തേങ്ങാക്കുലയും വരില്ല “ എന്ന് അഭിപ്രായപ്പെടാറുണ്ട്. ഒരു ചില കഥകളി കലാകാരന്മാർക്ക് മുഖത്ത് എക്കാരണത്താലും വിരിയാത്ത ഭാവതാമരയെയാണ്, കഥകളിയിലെ “തേങ്ങാക്കുല” എന്നു പറയപ്പെടുന്നത്.

(This details of “ Thengakkula” is collected from the great Kathakali aswadakan
Sri. Raghavakurup, Mukhathala, Kollam)

(കണ്ണൻ, പാരിപ്പള്ളി)

തെക്കുമ‌ദ്ധ്യവടക്കന്‍ said...

തങ്ങ‌ള്‍ക്കറിയാത്തത് മ‌റ്റാരെങ്കിലും പറഞ്ഞുതരുമ്പോ‌ള്‍, അതു കേട്ട് മ‌നസ്സിലാക്കാനും പിന്നെ കഥക‌ളി കാണുമ്പോ‌ള്‍ അത് കണ്ട് ആസ്വദിക്കാനുമുള്ള വിവേകം ആസ്വാദകന്‍( തെക്കനായാലും വടക്കനായാലും ) കാണിച്ചാല്‍ ഈ "ചൊറിച്ചില്‍" അവസാനിക്കും. എഴുതാനറിയില്ലെങ്കില്‍ അതറിയാവുന്നവ‌ര്‍ എഴുതുമ്പോ‌ള്‍ വായിയ്ക്കൂ. വായിച്ച് വ‌ള‌ര്‍ത്തൂ മ‌നസ്സിനെ. "അല്ലാതെ ഒരു കാര്യവുമില്ലാതെ കന്നത്തരം പറയാതിരിക്കാന്‍ വയ്യായോ കൊച്ചാട്ടന്മാരേ?"
പ്രിന്റ്, ദൃശ്യമാദ്ധ്യമ‌ങ്ങ‌ള്‍ക്ക് അന്യമായ എന്തിന് കഥക‌ളി കലാകാര‌ന്മാര്‍ക്കിടയില്പ്പോലും ഇല്ലാത്ത പരിഷ്കരണ ആശയങ്ങ‌ളും ച‌ര്‍ച്ചക‌ളുമാണ് വി.ശി, മ‌നോജ്, ഹരീ, എതിരന്‍, ഡോ. മാധവ‌ന്‍കുട്ടി,ക‌പ്ലിങ്ങാട് തുടങ്ങിയവരിലൂടെ കേള്‍ക്കുന്നത് (വിട്ട് പോയവ‌ര്‍ ക്ഷമിക്കുക). ഇത് ഫല‌വത്തായി ഇനി നടപ്പാകാന്‍ പോകുന്ന കഥക‌ളി പരിഷ്കരണ‌ങ്ങ‌ളുടെ നാന്ദി കൂടിയാണ്.

മനസ്സ് തുറക്കുക, കണ്ണും കാതും തുറന്നുകൊള്ളും.

എതിരന്‍ കതിരവന്‍ said...

പാരമ്പര്യം, കീഴവഴക്കം എന്നിവയയൊക്കെ അതിന്റേതായ കാരണങ്ങൽ കൊണ്ടുമാത്രം മുറുകെ പിടിയ്ക്കുന്നവർക്ക് കാലാനുസൃതമായ ബോദ്ധ്യപ്പെടലുകൾ വരുത്തിത്തീർക്കാൻ രാജ് ആനന്ദിന്റെ ‘ബോധവൽക്കരണം’ ഇടയാകട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു. മെയ്‌വഴക്കത്തിനു അത്യാവശ്യമായതും ശരീരത്തിന്റെ ആയാസ-സഹനക്ഷമത പുഷ്ടിപ്പെടുത്താനും നിലനിർത്താനും അവശ്യമായ അഭ്യാസമുറകൾ മാത്രമാണ് ഉചിതം. ഉടുത്തുകെട്ടിന്റെ വലിപ്പം തന്നെ കാലുകളുടെ വിന്യാസത്തെ പരിമിതപ്പെടുത്തുന്നുണ്ടെന്നുള്ളത് കളരിയിലെ ഉഴിച്ചിൽ എത്രമാത്രം പ്രാവർത്തികമാക്കുന്നില്ല എന്നതിനു ഉദാഹരണമാണ്.

അതതുകാലത്തെ നാടൻ-അനുഷ്ഠാന കലകളിൽ നിന്നും ഏറെ സ്വാംശീകരിച്ചിട്ടുള്ളതാണ് കഥകളിയിലെ നൃത്തവും ചലനങ്ങളും. കഥകളി വിദ്യാർത്ഥിയ്ക്ക് മറ്റു ദൃശ്യകലൾക്ക് വിലക്കേർപ്പെടുത്തുന്നത് ചിരിത്രത്തോട് ചെയ്യുന്ന അനീതിയാൺ. കഥകളിയുടെ ലാവണ്യശാസ്ത്രത്തെക്കുറിച്ചും ഒരു അക്കാഡെമിഷ്യൻ ഭാരം തലയിലേറ്റുന്നെന്ന തോന്നൽ വരാതെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്.

കലാവാസനയുള്ളവരെ അടുപ്പിച്ച് നിറുത്തണമെങ്കിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യം. കലാമണ്ഡലത്തിൽ സ്വാധീനമുള്ള രാജ് ആനന്ദിന് പലതും ചെയ്യാൻ പറ്റും എന്നു ആശിക്കട്ടെ, ആശംസിക്കട്ടെ.
ഈ ലേഖനം (രാജ് ആനന്ദിനേയും) ഇവിടെ കൊണ്ടു വന്ന വി. ശി. യ്ക്ക് കൂപ്പുകൈ.

Anonymous said...

ഹ ഹ ഹ...... തേങ്ങാക്കുല എത്തിയല്ലോ! ഒന്നും എഴുതി കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുക ആയിരുന്നു. ഹാവൂ, സന്തോഷമായി. രാജ് ആനന്ദ് എഴുതിയ ലേഖനത്തിൽ തന്നെ ഈ കമെന്റ് വന്നത് നന്നായീ.

മനോജ് കുറൂര്‍ said...
This comment has been removed by the author.
മനോജ് കുറൂര്‍ said...

വി. ശീ., ഒരു പരസ്യം കൊടുക്കട്ടെ :)

കഥകളിമേളം: ചരിത്രം, വികാസം- ചില പ്രതിസന്ധികളും:
http://kathakalimelam.blogspot.com/
ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാം; വിമര്‍ശിക്കാം.

അനോണിമസ് കമന്റ്സിനുള്ള ഓപ്ഷന്‍‌ ഒഴിവാക്കിയിട്ടുണ്ട്. വായിക്കുന്നവര്‍ സഹകരിക്കുമല്ലൊ.

വികടശിരോമണി said...

പ്രിയരേ,
വന്നവർക്കെല്ലാം നന്ദി.
ചില മാറ്റങ്ങൾ കൂടിയേ കഴിയൂ എന്നു തീർച്ചയാണ്.ഇനിയും പഴയപോലെ മുന്നോട്ടുപോകാനാനാവില്ല.പക്ഷേ,നൂറ്റാണ്ടുകളുടെ ശൈലീകരണത്തിലൂടെ രൂപപ്പെട്ട അഭ്യസനപദ്ധതിയെ തൊടുമ്പോൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു താനും.കലാസ്ഥാപനങ്ങൾ തീർച്ചയായും ഇക്കാര്യത്തിൽ മുൻ‌കൈ എടുക്കേണ്ടതുണ്ട്.
ഈ പോസ്റ്റിന്റെ തുടർചർച്ച,തികച്ചും പ്രയോജനപ്രദമാകുമെന്ന തോന്നലിൽ,ചില കാര്യങ്ങൾ ഉന്നയിക്കാനുദ്ദേശിക്കുന്നു.നിങ്ങളുടെ മറുപടി അറിയിക്കുമല്ലോ.
1)നിലവിലുള്ള കഥകളിഅഭ്യസനത്തിൽ കാര്യമായ മാറ്റമുണ്ടാകണം എന്നു കരുതുന്നുണ്ടോ?
2)ഉഴിച്ചിലിന്റെ കഥകളിയിലെ സ്ഥാനം,അനിവാര്യമാണോ?ആണെങ്കിൽ,മാറ്റങ്ങൾ ആവശ്യമുണ്ടോ?
3)ആവർത്തനം എന്ന ക്ലാസിക്കൽ വിദ്യാഭ്യാസരീതിയുടെ മാർഗത്തെ കഥകളിയിൽ നിന്നെടുത്തു മാറ്റുന്നതിനെപ്പറ്റി അഭിപ്രായമെന്താണ്?
കഥകളിയെപ്പറ്റി അറിയുന്നവർക്കു പുറത്തുള്ളവർക്കും,ഇത്തരം കാര്യങ്ങളിൽ അഭിപ്രായങ്ങൾ അറിയിക്കാനാകും.എല്ലാവരുടേയും തുറന്ന അഭിപ്രായങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മനോജ്,ഞാനും ശ്രമിച്ചു പരാജയപ്പെട്ടതാണ്:)

Haree | ഹരീ said...

മാറ്റങ്ങള്‍ അനിവാര്യമാണ് എന്നതില്‍ തര്‍കത്തിനിടമുണ്ടെന്നു തോന്നുന്നില്ല. പക്ഷെ അത് ഏതു രീതിയിലാവണം എന്നത് അല്പം ശ്രദ്ധകൊടുത്തു ചെയ്യേണ്ട കാര്യമാണെന്നു തോന്നുന്നു.
1) നിലവിലുള്ള കഥകളി അഭ്യസനം (അതിലെ മുറകള്‍, പാഠ്യവിഷയങ്ങള്‍, പരീക്ഷാരീതി, മൂല്യനിര്‍ണയം), അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഒരുവിധം ആസ്വാദകര്‍ക്കൊന്നും ഉണ്ടാകുവാന്‍ തരമില്ല. എനിക്കും അതിനെക്കുറിച്ച് കാര്യമായി അറിയില്ല. ഇവിടെ സൂചിപ്പിച്ച ഉഴിച്ചിലിന്റെ കഠിനതയെക്കുറിച്ചും മറ്റും കേട്ടിട്ടുണ്ട്. പക്ഷെ, കഥകളി അഭ്യസനം എന്നത് ഉഴിച്ചില്‍ മാത്രമല്ലല്ലോ. ഉഴിച്ചിലെടുത്തു മാറ്റിയാല്‍ കഥകളി അഭ്യസനം സുഗമമാവുമോ? ശാരീരികക്ഷമത ഉണ്ടാവേണ്ടതു തന്നെയാണ്. പക്ഷെ അത് ശരീരത്തെ വേദനിപ്പിച്ച് ഉണ്ടാക്കേണ്ടതാണെന്നു കരുതുന്നില്ല.
2) ഉഴിച്ചില്‍ എന്ന പദം മാറ്റണമെന്നില്ല. :-) പക്ഷെ, അതിലെ ക്രിയകള്‍ ശാസ്ത്രീയമായി ഒന്ന് അപഗ്രഥിച്ചതിനു ശേഷം, ശരീരത്തെ നോവിക്കാതെ ക്ഷമതയും, ശരീരചലനങ്ങളിലെ അനായാസതയും കൊണ്ടുവരുവാന്‍ തക്കവണ്ണം മെച്ചപ്പെടുത്തുന്നത് നന്നാവുമെന്നു തോന്നുന്നു.
3) ആവര്‍ത്തനം എന്നുദ്ദേശിച്ചത്, തത്തമ്മയെ സംസാരിക്കുവാന്‍ പഠിപ്പിക്കുന്നതുപോലെയുള്ള അഭ്യസനം എന്നാണോ? അത് തീര്‍ച്ചയായും മാറേണ്ടതു തന്നെ. 2x3=6 എന്നതിനൊപ്പം, രണ്ട് മൂന്നു പ്രാവശ്യം കൂട്ടുന്നതിനുള്ള എളുപ്പവഴിയാണ് ഈ ഗുണനക്രിയ എന്നുകൂടി ഒരു ഗണിതവിദ്യാര്‍ത്ഥി മനസിലാക്കണമല്ലോ. കഥകളിക്കും അത് ബാധകം.

ചുരുക്കത്തില്‍ കഥകളി അഭ്യസനത്തിലെ മാറ്റം എന്നത്, ഉഴിച്ചിലിലെ മാറ്റം മാത്രമായി ചുരുക്കാതിരിക്കുക. മറ്റേതൊരു കോഴ്സും വിഭാവനം ചെയ്യുന്നതുപോലെ, കഥകളി കോഴ്സുകളും വിഭാവനം ചെയ്യുക. കഥകളി പഠിക്കുവാന്‍ വരുന്നവരെ അതുമാത്രം പഠിപ്പിക്കാതിരിക്കുക. ഉപരിപഠനങ്ങള്‍ക്ക് (റിസേര്‍ച്ച് മുതലായവ) പ്രാപ്തരാക്കുവാന്‍ തക്കവണ്ണമുള്ള അടിസ്ഥാന വിദ്യാഭ്യാസവും നല്‍കുക. ഗണിതം, മറ്റു ശാസ്ത്രവിഷയങ്ങള്‍ എന്നിവയും കുറച്ചൊക്കെ അഭ്യസിപ്പിക്കുക. ലോജിക്കലായി ചിന്തിക്കുവാന്‍ കഴിയുന്ന രീതിയിലൊരു മാനസികവികാസവും ഇവര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്.
--

അരുണ്‍ കായംകുളം said...

ആശംസകള്‍., പ്രിയ വികടശിരോമണിക്കും,കെ.ബി.രാജിനും.
മൊത്തം വായിച്ചിട്ടും വലുതായിട്ടൊന്നും മനസിലായില്ല(ഈ വിഷയത്തില്‍ അത്രക്ക് ഉള്ള അറിവേ ഉള്ളേ)

Dr.T.S.Madhavankutty said...

ശ്രീ വികടശിരോമണി,
കഥകളിയേസ്നേഹിയ്ക്കുന്നവർ അനിവാര്യമായും ചിൻതിയ്ക്കേണ്ട വിഷയങ്ങളാണു ഇവിടെചർച്ചയ്ക്ക്‌ വന്നിരിയ്ക്കുന്നത്‌. ഗുരുക്കന്മരുടെ വ്യക്തിപരമായ ചില പ്രശ്നങ്ങളേകൊണ്ട്‌ സഭവിയ്ക്കുന്ന കര്യങ്ങളണു ഇവയെല്ലാം. ഉഴിച്ചിൽ സഹിയ്ക്കാൻ കഴിയത്തതുകൊണ്ട്‌ പാതിവഴിയ്ക്ക്‌ പഠനം നിർത്തിപോയ ധരാളം കഥകളി വിദ്യാർത്ഥികളുണ്ടെന്ന് എന്നിയ്ക്ക്‌ അനുഭവത്തിൽ നിന്നുതന്നെ അറിയാം. അതിനാൽ ബോധനതൻത്രം പരിഷ്കരിയ്ക്കേണ്ടിയിരുയ്ക്കുന്നു എന്നതിന്നും, അതിന്ന് കാലതാമസം ഏറേ വന്നിരിയ്ക്കുന്നു എന്നതിന്നും സംശയമില്ല. അതിനാൽ വിദഗ്‌ദ്ധന്മാർ ഒന്നിച്ചിരുന്ന് ചിൻതിച്ച്‌ പോംവഴികൾ കണ്ടെത്തേണ്ടിയിരിയ്ക്കുന്നു. കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങൾക്ക്‌ ആ പ്രവർത്തനത്തിൽ കാര്യമായ പങ്കുവഹിയ്ക്കാനുണ്ട്‌. പക്ഷേ പ്രസ്തുത പരിഷ്കരണം നടത്തുമ്പോൾ കാര്യമയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌ എന്ന് എനിയ്ക്ക്‌ തോന്നുന്നു. പതിവുള്ള പല ചടങ്ങുകളും കഠിനങ്ങളാണു എന്നകാരണം കൊണ്ടുമത്രം നിർത്തിവെയ്ക്കരുത്‌. എൻതുകൊണ്ടെന്നാൽ ഒരു സംഭവകഥ പറയാം. വർഷ്ങ്ങൾക്കുമുമ്പ്‌ psv നാട്യസംഘത്തിൽ പഠിയ്ക്കാൻ വന്ന ഒരു കുട്ടിയ്ക്ക്‌ സദാസമയവും കലിന്ന് വേദന വന്നുകൊണ്ടിരുന്നു. പല ചികിത്സകളും ചെയ്തുനോക്കി. താൽകാലിക ആശ്വാസം മത്രമേ കിട്ടിയുള്ളു. കുട്ടിയ്ക്ക്‌ കര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും, കഷ്ടപ്പെടനുള്ളമടിയയിരിയ്ക്കുമെന്നും കരുതി ആശാന്മാർ സംഗതി അത്ര ഗൗരവത്തിലെടുത്തില്ല. അക്കൊല്ലമങ്ങിനെ കഴിഞ്ഞു. അടുത്ത അഭ്യാസകലത്ത്‌ ഇയാൾ വേദനയൊന്നും പറഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞപോൾ ഇതു ശ്രദ്ധയിൽപെട്ട ഒരാശൻ വേണ്ടതുപോലെ ഒരന്വേഷണം നടത്തുകയുണ്ടായി. അദ്ദേഹം ആദ്യമയി ചെയ്തത്‌ ആ കുട്ടിയേ പഠിപ്പിയ്ക്കുന്ന അദ്ധ്യാപകനേ വിളിച്ചന്വേഷിയ്ക്കുകയാണു. ചെയ്തത്‌. അയാൾ പറഞ്ഞത്‌, ആകുട്ടിയ്ക്ക്‌ കാൽപടത്തിന്റെ വക്ക്‌ ചവിട്ടുന്ന കാര്യത്തിൽ കാര്യമയ കോട്ടമുണ്ടായിരുന്നുവെന്നും ആ കൊല്ലത്തെ അഭ്യാസത്തിന്റെ തുടക്കത്തിൽതന്നെ അതു ശരിയാക്കേണ്ടിവന്നുവെന്നും പറയുകയുണ്ടായി. അതായത്‌ മനുഷ്യന്റെ ശരീരഘടനയ്ക്കനുസ്സരിച്ച്‌ കഥകളിയിലെ കലുകൊണ്ടുള്ള ചെയ്തികൾ വക്കുചവിട്ടിവേണം ചെയ്യാൻ എന്നർത്ഥം. ഇതൊരു ഉദാഹരണം മാത്രം. അപ്പോൾ പല ചടങ്ങുകൾക്കും ഇത്തരത്തിൽ ചില ഉദ്ദെശലക്ഷ്യങ്ങൾ ഉണ്ടയിരിയ്ക്കും.
ചില അയുർവ്വേദസംബന്ധിയായ കര്യങ്ങൾകൂടി പറയാമെന്നു കരുതുന്നു. മനുഷ്യൻ ദേഹാദ്ധ്വാനം ചെയ്യുന്നതിന്ന് ഒരു കണക്കുണ്ട്‌. "അർദ്ധശക്ത്യാ നിഷേവ്യഃ" എന്നണു ശാസ്ത്രം പറയുന്നത്‌. അതായത്‌ ലഭ്യമായ ഊർജ്ജ്യത്തിന്റെ പകുതിമത്രം എടുത്തുവേണം അതു ചെയ്യൻ എന്നർത്ഥം. മൂക്ക്‌, നെറ്റി, കക്ഷം മുതലയ ഭഗങ്ങളിൽ വിയർപ്പ്‌ പൊടിയുക, ക്ഷീണിയ്ക്കുന്നു.എന്ന് തോന്നാൻ തുടങ്ങുക ഇതൊക്കെ അർദ്ധശക്തിയായി എന്ന് തിരിച്ചരിയാൻ ഉതകുന്ന ലക്ഷണങ്ങളാണു. ഒന്നു ശ്രദ്ധിച്ചാൽ ഇതെല്ലാം എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്നതാണുതാനും. അതുപോലെ ഉറക്കമൊഴിച്ചുകഴിഞ്ഞാൽ ഉടനെ ഭക്ഷണം കഴിയ്ക്കാതെകണ്ട്‌ പകുതിസമയം ഉറങ്ങണമെന്നാണു വിധി ("പ്രാതഃ സുപ്യാദഭുക്തവാൻ" എന്ന് ശാസ്ത്രം) അഭ്യാസകലമായലും പരിപടികൾക്ക്‌ പോകുന്നകാലമായലും നിരൻതരമയി ഈ നിയമങ്ങൾ ലംഘിയ്ക്കുന്നവനണു കഥകളിക്കാരൻ. അതുമൂലമുണ്ടായേയ്ക്കവുന്ന അരോഗ്യപ്രശ്നങ്ങൾ വേണ്ടതുപോലെ കൈകര്യം ച്ചെയ്യുന്നതിന്ന് ആഹരവിഹരങ്ങൾ നിയൻത്രിയ്ക്കുകതന്നേയണു ഏക പോംവഴി.
ഒരു രാത്രി മുഴുവൻ ശരീരത്തിൽ പല ഭഗങ്ങളിലായി അറുപത്തിനാലു കട്ടുകൾ കെട്ടിയ്യാണു ഒരു വേഷക്കരൻ അരങ്ങത്ത്‌ മണിക്കൂറുകളോളം നിൽക്കൊന്നത്‌. പണ്ടുകലത്തണെങ്കിൽ കളികഴിഞ്ഞൽ നഴികകളോളം നടക്കുമയിരുന്നു. ഇപ്പോഴകട്ടെ ബസ്സിൽ കയറി ഏറ്റവും അനരോഗ്യകരമായ ഒരു പോസിലിരുന്ന് ഉറക്കംതൂങ്ങുകയണു ചെയ്യുക. ഇതും ഒരു തെറ്റായ നടപടിക്രമമാണു.
ഏതൊരുവിഷയമായലും അതിന്റെ ചില thump rules ഉണ്ടയിരിയ്ക്കും അവ മനപ്പാഠം പഠിയ്ക്കതന്നെവേണം. "പൻതീരെട്ട്‌ തൊന്നൂറ്റാർ" എന്ന് മനസ്സ്‌ ഉപയോഗിയ്ക്കതെ തന്നെ പറയാൻ കഴിയണം. അതിന്ന് മനപ്പാഠം പഠിയ്ക്കതന്നെ വെണം. ഓർമ്മയുണ്ടാകാൻ ഏറ്റവും നല്ല മരുന്ന് "അഭ്യാസ"മാണു. (അല്ലതെ ബ്രഹ്‌മി സേവിയ്ക്കുകയല്ല). അഭ്യാസമെന്നാൽ ആവർത്തിച്ച്‌ ചൊയ്യുകയെന്നർത്ഥം. അർത്ഥബോധം കൂടാതെതന്നെ ഗുണഗോഷ്ടങ്ങളും മറ്റും ഉരുവിട്ടു പഠിയ്ക്കുന്നതിന്റെ ഉദ്ദേശം അതായിരിയ്ക്കണം. അവിടെ പഠിയ്ക്കേണ്ടതെൻതെന്നും, പഠിയ്ക്കുന്നതെൻതെന്നും തീരുമനിയ്ക്കുന്നത്‌ വിദ്യർത്ഥി അയിക്കൂട.
അതായത്‌ നിലവിലുള്ള പതിവുകൾ വേണ്ടെന്ന് വെക്കുന്നതിന്നുമുമ്പായി ഒന്നുകൂടി ആലോചിയ്ക്കാണ്ട്യിരിയ്ക്കുന്നു. കഥകളിക്കാരന്ന് എത്രകണ്ട്‌ ആവശ്യമുള്ളവയണു അവ എന്നത്‌ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ചുരുക്കത്തിൽ രാജാനന്ദൻ പറഞ്ഞുവെച്ചേടത്തുനിന്നും ഇനിയും കൂടുതൽ പോകാനുണ്ടെന്നാണു എനിയ്ക്കുതോന്നുന്നത്‌. ഒരാശാൻ ചെണ്ടക്കോൽ പൊട്ടുന്നതുവരെ ശിഷ്യനെ അടിച്ച്‌ ചോരപൊട്ടിച്ച ഒരുകഥ പറയനുണ്ട്‌ രജനന്ദന്ന്. അതു പോലെയായിരിയ്കണം അദ്ധ്യാപനം എന്ന് പറയുകയല്ല. തള്ളേണ്ടത്‌ തള്ളുകയും, കൊള്ളേണ്ടത്‌ കൊള്ളുകയും വേണം എന്ന് മത്രം.
മധവൻ കുട്ടി

paradooshanan said...

When we are changing something very basic and the custom, which is followed for centuries, we need to be very care full.

As per my knowledge uzhichil is an exercise done for giving flexibility for the body of the actor. It is not that uzhichil is unscientific. The way it is performed now may be become unscientific because of the carelessness and lack of the dedication of the Assans. We cannot ignore the positive aspects of the uzhichil. No Kathakali actor will say that because of Uzhichil he has not gained anything. It has a very important part in the career of a Kathakali actor.

If we want to remove Uzhichil practice what will be the alternative? Or is it that we don’t want to remove the entire thing instead we need to modify the current method of doing it by softening the procedures.

Anonymous said...

സീസണിൽ വളരെയധികം കഥകളി ലഭിച്ചിരുന്ന
ഒരു കലാകാരൻ ചില ബുദ്ധിമുട്ടുകളാൽ തുടർന്ന്
രണ്ടു വർഷം ഉഴിച്ചിൽ ചെയ്തില്ല. അടുത്ത വർഷം
സീസണിൽ ഇദ്ദേഹം വേഷം തീർന്ന് അണിയറയിൽ നിന്ന് എഴുനേൽക്കാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. കഥകളി കലാകാരന് ഉഴിച്ചിൽ
അത്യാവശ്യമാണ്.

(sxs)

kannan said...

(ഹ ഹ ഹ...... തേങ്ങാക്കുല എത്തിയല്ലോ! )

തേങ്ങാക്കുലയുടെ വികസനം ഒളപ്പമണ്ണ മനയിലാണ് നടന്നത്. വിശദവിവരങ്ങൾ
രാജ് ആനന്ദിന് അറിയാം. അദ്ദേഹം
എഴുതാത്ത വിഷയങ്ങളാണ് നാം
research ചെയ്യേണ്ടത്.

Sapna Anu B.George said...

നല്ല വായന ,നല്ല ലേഖനം

bharathamuni said...
This comment has been removed by the author.
bharathamuni said...

The article by Sri. K.B. Rajanand is an essential one. His questions and doubts do need due consideration.

I am a student of human body science & also a humble amateur Kathakali vesham performer (61 yrs old retired teacher of life sciences with 42 yrs of teaching experience)

Since 1980 I have been working on this subject - the training techniques and performance demand with reference to Kathakali. Currently I am a research student at the Kerala Kalamandalam Deemed University. My proposed thesis is titled "Body kinesics & the aesthetics of Kathakali - a critical study with special reference to Bharata's Natyasastra.' I have done the work and am now writing the thesis. 60 percent of my work is on how the micro training system as done in athletics, ballets, Kabuki etc. could be judiciously incorporated into Kathakali. My humble finding is that endurance, tonicity & skill for performance are the 3 areas that need consideration. The present training though has undergone some reduction in physical torture still remains a bit unsystematic, generalized and diffused. The system does not specifically tune the human body for the kinseic demand during performance. As a result, the trainees are heavily burdened with physical inputs which do not come out as performance outputs. This is absolutely counter to the educational principles and body economy. Bharta in his Natya (ch 23) speaks on how light the performers' costumes must be, as an example to emphasise that any component that contributes discomfort will adversely affect the performance. According to relatively recent studies any performer must be trained in view of the output expected from him. During my search & studies I have found sports training studies & research have made the best & lot of contributions in this area.

The physical discomforts experienced by the performers at he age of 30yrs or above are in many cases due to the lack of matching between training and performance demands. As all of us know, the Kalarippayattu artists who turned into Kathakali artists in the ancient days did do 'payattu' also. That's not the condition now. Like in any other area of life, degradation in standards of training & performance (life style changes) has also contributed to the total unpleasant outputs. missing even a night's sleep can cause quite detectable mental & physical disturbances -scientifically proved by sleep physiologists.

In all humility, I wish to record that I am not suggesting that the training system has to be totally changed. But, undoubtedly changes are needed. The syllabus for training Kathakali vesham artists must include few essentials of body science so that the trainees know what's happening to the precious 'human body' when the youngsters go through the training. Most essential, I feel is that those who wish to become teachers must go through a approved teachers training course which should teach them how to teach, so that the students learn how to learn. Curriculum designing is a part of teachers training. Be it any subject, one cannot teach now without getting trained to teach. All these I write....just because an art like Kathakali must not just remain as a dead label of Kerala's cultural dynamics. Kathakali is the most composite theatre (if it could be called so for global understanding) India can be proud of. It should also remain dynamic. Updating is a must in all aspects of life, especially with the developmental concepts of super specialization. Kathakali cannot be an exception, if this great art is a part of our culture. In my thesis work to be submitted, I have listed in detail, all possible updating techniques including the modern gadgets for training teachers and students in Kathakali. my website: www.keralaarts.in. e mail: bharathamuni@gmail.com

Anonymous said...

After posting my humble comments in response to Rajanand’s article & comments, I wish to add that we need not always take it for granted that all the ancestral deeds were well thought about. They too were humans and to skip a significant point in a mammoth effort is not a great sin.

Again, Bharata in his N sastra ahs underlined more than one time .. “All what I have included in my records are based on the observations from the world around me & timely changes must be made by the scholars of times to come.” When the nature of Nature itself is ever-changing why should we resist against ‘human made’ items?

Uzhichil is undoubtedly essential; but has to be done the way that suits the body. I have experienced uzhil several times. The sequence, pressure, duration, use of Therika etc. are all general. Since I knew the body’s vulnerable parts I could request the uzhichil-kaaran (massager) to change the sequence & pressure. I could guide is foot the way it should move on my body. Pelvic girdle (the hip region), knees, Pectoral girdle (shoulder region) , the lumbar (lower back muscles) solar plexus (below the chest bone) are more vulnerable. I did not feel the massage experts were aware of how they should judge each person’s contours and move their feet with due pressure, in the right sequence for the required duration. They go in the specified order, and number of times.

Unfortunately the young trainers do not know they should not resist the feet or palm pressure. It’s quite normal that a body would respond by resistance reflex if it experiences an uncomfortable stimulus. And such a stimulus is given by the massager because of insufficient care and low awareness. In our existing Kathakali kalaris, to the best of my knowledge, the training to massage descends from the teacher to the student. It must be done by a person specialized in massage with a profound knowledge of body structure, ill-effects of wrong procedures. He must also know how to individualize his techniques for the body that he is working on. Holding breath wrongly during any movement or massage can cause great harm to the body the impact of which may be seen immediately or after years. Yoga & praanayama must be a part of the training.

Any body activity must be supplemented by due nutrition. In athletics, the long distance runners need to develop white muscles while short distance runners need to develop red muscles. The former helps in slow yet sustained long duration activity without getting tired fast. The later is for quick fast action, but gets fatigued fast. The nutritional compositions for the two are different. We will need the assistance of a good dietician in this area. If we are going in for a scientific and serious discussion such factors must be considered. There are plenty more. I feel Dr. Madhavankutty, Kottakkal Aryavaidyasala, must be able to make a good contribution in this discussion. It is my humble and earnest request that he ( also there are many others who can contribute) must be requested to participate in this discussion. He know Kathakali, human body and how to handle it.

I have heard towering comments from the aasaans after they judge Kathakali participants in youth festivals. 90 % of the participants just learn one chittaprakara vesham and perform well without any kalari training or massage. This is more true with the female participants. If the comments of the aasaans are true & honest, those participants will do other veshams also without the conventional kalari training. Conversely we do see many of the conventionally trained ones fail miserably on the stage. Those acclaimed as maestros negate many of the essential nuances still remaining popular amidst the audience. Where do we strike a balance? Aesthetics being highly subjective, I do admit that we need not waste time over it. But any performer’s body is a precious tool to construct the aesthetic aura on the stage. We must discuss how to make the best use of it for the performer and the discerning audience.

bharathamuni said...

After posting my humble comments in response to Rajanand’s article & comments, I wish to add that we need not always take it for granted that all the ancestral deeds were well thought about. They too were humans and to skip a significant point in a mammoth effort is not a great sin.

Again, Bharata in his N sastra ahs underlined more than one time .. “All what I have included in my records are based on the observations from the world around me & timely changes must be made by the scholars of times to come.” When the nature of Nature itself is ever-changing why should we resist against ‘human made’ items?

Uzhichil is undoubtedly essential; but has to be done the way that suits the body. I have experienced uzhil several times. The sequence, pressure, duration, use of Therika etc. are all general. Since I knew the body’s vulnerable parts I could request the uzhichil-kaaran (massager) to change the sequence & pressure. I could guide is foot the way it should move on my body. Pelvic girdle (the hip region), knees, Pectoral girdle (shoulder region) , the lumbar (lower back muscles) solar plexus (below the chest bone) are more vulnerable. I did not feel the massage experts were aware of how they should judge each person’s contours and move their feet with due pressure, in the right sequence for the required duration. They go in the specified order, and number of times.

Unfortunately the young trainers do not know they should not resist the feet or palm pressure. It’s quite normal that a body would respond by resistance reflex if it experiences an uncomfortable stimulus. And such a stimulus is given by the massager because of insufficient care and low awareness. In our existing Kathakali kalaris, to the best of my knowledge, the training to massage descends from the teacher to the student. It must be done by a person specialized in massage with a profound knowledge of body structure, ill-effects of wrong procedures. He must also know how to individualize his techniques for the body that he is working on. Holding breath wrongly during any movement or massage can cause great harm to the body the impact of which may be seen immediately or after years. Yoga & praanayama must be a part of the training.

Any body activity must be supplemented by due nutrition. In athletics, the long distance runners need to develop white muscles while short distance runners need to develop red muscles. The former helps in slow yet sustained long duration activity without getting tired fast. The later is for quick fast action, but gets fatigued fast. The nutritional compositions for the two are different. We will need the assistance of a good dietician in this area. If we are going in for a scientific and serious discussion such factors must be considered. There are plenty more. I feel Dr. T.S. Madhavankutty, Kottakkal Aryavaidyasala, must be able to make more contribution in this discussion. Also there are many others who can contribute. We must find them.
I have heard towering comments from the aasaans after they judge Kathakali participants in youth festivals. 90 % of the participants just learn one chittaprakara vesham and perform well without any kalari training or massage. This is more true with the female participants. If the comments of the aasaans are true & honest, those participants will do other veshams also without the conventional kalari training. Conversely we do see many of the conventionally trained ones fail miserably on the stage. Those acclaimed as maestros negate many of the essential nuances still remaining popular amidst the audience. Where do we strike a balance? Aesthetics being highly subjective, I do admit that we need not waste time over it. But any performer’s body is a precious tool to construct the aesthetic aura on the stage. We must discuss how to make the best use of it for the performer and the discerning audience.

Anonymous said...

"തേങ്ങാക്കുലയുടെ വികസനം ഒളപ്പമണ്ണ മനയിലാണ് നടന്നത്. വിശദവിവരങ്ങൾ
രാജ് ആനന്ദിന് അറിയാം. അദ്ദേഹം
എഴുതാത്ത വിഷയങ്ങളാണ് നാം
research ചെയ്യേണ്ടത്". കൊള്ളാം. ഭേഷ്! ഓളപ്പമണ്ണ മനയിൽ തെങ്ങുകയറ്റം ആണോ രാജാനന്ദേ, തന്റെ പണി! ങാ, ഒരു തണ്ടാനു പറ്റിയ ജോലി തന്നെയാണിത്. തേങ്ങ താഴെ വീഴാതെ പിടിക്കാൻ ‘വീ.സീ.’യെയും ‘മനോജിനെയും’ പോലെ ചില മരപട്ടികളും. എല്ലാവന്മാരും കൂടി ‘ബ്ലോഗി ബ്ലോഗി’ കഥകളിയെ ഒരു പരുവത്തിൽ ആക്കാതിരുന്നാൽ മതി. ബ്ലോഗ് തുടങ്ങാത്തവന്മാരും ബ്ലോഗിൽ എഴുതാത്ത ‘പൂ#@%*#$%ൻ മാർക്കും നന്ദി.

വികടശിരോമണി said...

പ്രിയരേ,
ഈ മുകളിലുള്ള കമന്റോടെ,അനോനിക്കമന്റുകൾ ഇവിടെ അവസാനിക്കുന്നു.
അനോനികളായും എന്നെ പ്രചോദിപ്പിച്ച മുഴുവൻ സുമനസ്സുകളോടും ക്ഷമചോദിച്ചുകൊണ്ട്.
മുകളിലെ കമന്റ് ഡിലിറ്റ് ചെയ്യുന്നില്ല.
കാര്യങ്ങൾ ബോധ്യപ്പെടേണ്ടവർക്ക് എന്നും വായിക്കാൻ അതവിടെ കിടക്കട്ടെ.
തുടർന്ന് അക്കൌണ്ടെടുത്തു മെനക്കെട്ട് ചീത്തവിളിക്കാനാണുദ്ദേശമെങ്കിൽ കമന്റ് മോഡറേഷൻ ഏർപ്പെടുത്തും.
സ്നേഹപൂർവ്വം,
വി.ശി.

bharathamuni said...

Dear V.S.

You have done wise job -stopping anonymous comments. Serious blogers must use refined language. There should be no personal hits. We are discussing a subject and not a person. Good luck.

മന്ദാക്രാന്ത said...

ബൂലോകത്തിലുള്ളൊരസുലഭലേഖനത്തിലുമനോണികള-
വർ കാണിക്കും ബഹുവികടത്തരം കാണുമ്പോൾമനംമറിയും!
വികടകർമമത്യുചിതം, വികലചിന്തകർ വിയർക്കണമ-
വർക്കിനിയീ പാവനസ്ഥലത്തമേധ്യ വിസർജ്ജനത്തിന്നായി.

കപ്ലിങ്ങാട്‌ said...

ചിന്താർഹമായ ലേഖനം. ഉഴിച്ചിലും മറ്റും കളിയാശാന്മാർ, ശരീരചികിൽസാവിദഗ്ധർ തുടങ്ങിയവർ കൂടിച്ചേർന്ന്‌ പരിഷ്കരിക്കേണ്ടതാണ്‌. കൂടാതെയിത്‌ അഭ്യസനം നിർത്തുന്നതോടെ അവസാനിപ്പിക്കുന്നതും ശരിയല്ലെന്നു തോന്നുന്നു. ഒരു നിശ്ചിത അഭ്യാസമുറ എല്ലാ വിദ്യാർത്ഥികൾക്കും പൊതുവായി നിശ്ചയിക്കുകയും, പിന്നീട്‌ അഭ്യസനത്തിന്റെ അവസാന വർഷങ്ങളിൽ വിദ്യാർത്ഥിക്ക്‌ ഏത്‌ വേഷം ചെയ്യാനാണ്‌ താൽപര്യം/കഴിവ്‌ എന്ന്‌ നോക്കിയും, ആശാന്റെ അഭിപ്രായവും കണക്കിലെടുത്ത്‌, ഉപരി അഭ്യാസമുറ നിശ്ചയിക്കുന്നത്‌ പ്രായോഗികവും, ശരിയായ കാര്യവുമാണോ? (ഉദാഹരണത്തിന്‌ സ്ത്രീവേഷം/മിനുക്ക്‌ മാത്രം ആണ്‌ ചെയ്യാൻ ഉദ്ദേശമെങ്കിൽ ഉപരിയഭ്യാസമുറ വേണമെന്നില്ല) എങ്കിൽ, ഇങ്ങനെയും ആലോചിക്കാവുന്നതാണ്‌.

കഥകളിയെക്കുറിച്ച്‌ സാമാന്യ ചരിത്രാവബോധവും, അതിനെ സ്വാധീനിച്ച ശാസ്ത്രീയ/നാടൻ കലകളെപ്പറ്റിയുള്ള അറിവും ആവശ്യമാണ്‌. ഇത്‌ ആദ്യവർഷങ്ങളിൽ തന്നെ പഠിക്കാം. എന്നാൽ ഇതര ശാസ്ത്രീയകലകളും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള തീയറ്റർ കലാരൂപങ്ങളും മറ്റും കഥകളിയെക്കുറിച്ചുള്ള അവബോധം ഉറച്ചതിനു ശേഷം അറിയുകയാണ്‌ നല്ലതെന്നാണ്‌ എന്റെ അഭിപ്രായം.

അതുപോലെ തന്നെ കലാമണ്ഡലത്തിലേയും മറ്റും റെഗുലർ സിലബസ്സിൽ കഥകളിയിലെ തന്നെ മറ്റു സമ്പ്രദായങ്ങൾ ഉൾപ്പെടുത്തുക വളരെ നല്ലതായിരിക്കും എന്ന് തോന്നുന്നു. ഇന്നത്തെ അവസ്ഥയിൽ "മറ്റു സമ്പ്രാദയങ്ങൾ" എന്നത്‌ തെക്കൻ സമ്പ്രദായമായി മാത്രം ചുരുങ്ങും. ബാണയുദ്ധം, കംസവധം, തെക്കൻ രാജസൂയം തുടങ്ങിയ കഥകൾ ഇപ്പോൾ നിലവിലുള്ള തെക്കൻ ചിട്ടയിലും, മറ്റു കഥകളിൽ തെക്കൻ ചിട്ടയിലെ വ്യത്യാസങ്ങളും പഠിപ്പിക്കുന്നത്‌ വളരെ നന്നായിരിക്കും. ഇതു കൊണ്ടുള്ള ഗുണങ്ങൾ പലതാണ്‌:
(1) ഇന്നു നിലവില്ലുള്ള തെക്കൻ സമ്പ്രദായം പരമാവധി കാത്തുസൂക്ഷിക്കപ്പെടും.
(2) ബാണയുദ്ധം, കംസവധം തുടങ്ങിയ കഥകൾ തെക്കൻ സമ്പ്രാദയത്തിൽ, നല്ല നിലയിൽ തന്നെ ആടാൻ വിദ്യാർത്ഥികൾ പ്രാപ്തരാകും.
(3) തെക്കൻ സമ്പ്രാദയത്തിന്റെ നല്ല വശങ്ങൾ തന്റെ ആട്ടങ്ങളിൽ ക്രമേണ കൊണ്ടുവരാൻ നടൻ പ്രാപ്തനാകും. ഇത്‌ ആവർത്തനം കൊണ്ട്‌ അരങ്ങുകളിൽ പ്രതിഷ്ഠ നേടിയാൽ "കലാമണ്ഡലം ചിട്ട"യിലേക്ക്‌ ചേർക്കപ്പെടാനും, അങ്ങനെ ക്രമേണ സമ്പ്രദായ ഭേദങ്ങൾ കുറഞ്ഞു വരാനും സാധ്യതയുണ്ട്‌.

കഥകളി വിവിധ പുഷ്പങ്ങൾ നിറഞ്ഞ വൈവിധ്യമാർന്ന ഒരു സുരഭിലപൂങ്കാവനമായി പരിലസിക്കണം എന്ന കാൽപനികാഭിലാഷമാണ്‌ മുകളിലത്തെ അഭിപ്രായത്തിനു ഹേതു.

ബോധനശാസ്ത്രചിന്തയിൽ ശ്രീ രാജ്‌ ആനന്ദ്‌ പ്രധാനമായും ഉഴിച്ചിൽ തുടങ്ങിയ അഭ്യാസമുറകളെപ്പറ്റിയും, ഇതര തീയറ്റർ കലാരൂപങ്ങൾ അറിഞ്ഞിരിക്കേണ്ട ആവശ്യത്തെപ്പറ്റിയുമാണ്‌ അധികവും സൂചിപ്പിച്ചത്‌. എന്നാൽ ഇത്‌ വളരെ വലിയ വിഷയമാണല്ലോ. സാഹിത്യം, സംഗീതം, പുരാണ ജ്ഞാനം, സാമാന്യവിദ്യാഭ്യാസം, ഭാരതീയ നാട്യ ചരിത്രം അങ്ങനെ നിരവധി വിഷയങ്ങൾ ബാക്കി കിടക്കുന്നു. അതെല്ലാം കൂലങ്കഷമായി ചർച്ച ചെയ്യപ്പെടാനും, കലാമണ്ഡലം പോലെയുള്ള സ്ഥാപനങ്ങളിൽ പ്രാവർത്തികമാക്കപ്പെടാനും ഇടയാവട്ടെ!

mohan said...

It's nice to read Raj Anand's excellent article on kathakali abhyasanam and the responses.

As someone mentioned in the responses, it's true that the old traditions and ways, based on the experience of its practitioners, were meaningful and hence needs to be respected. But at the sametime, many of the old systems, though appropriate at the point of its origin, becomes inappropriate and hence meaningless with time.

Kathakali was originated at a time when 'power of muscles'decided the fate of the society. The muscle power was inturn controlled by a few in the 'brainy' class. This was practiced equally in the south and north of Kerala, but more intensely in the northern belt. Kathakali, which emerged from such a feudalistic society naturally would have picked up many of the good and bad aspects of that old order.

Kathakali is ofcourse a tough art, which necessitates good body strength. But it's not circus either. Even the best trained young artist is not flexing the body on the stage to an extent whcih necessitates such a hard 'body building excercise'. So, naturally the question arises, are we logical and scientific in our approach to kathakali training? Often we lament that our police is following the old British style in its training and dealings and needs thorough revision to police a modern society. This to an extent is applicable to kathakali too. There was a time when a kathakali artist did three different veshams in one night, taxing his body for more than eight hours with all the associated burdens. A rigid 'uzhichil' might have helped him then. But kathakali has shrunk in size, and the artist's comforts have increased many fold. Kalamandalam should conduct a scientific study to fix the optimum level of 'body training' necessary for a kathakali artist of our times.There is no point in scaring away young ones from kathakali with its painful 'uzhichils'.

Mohandas

kannan said...

രാജൻ ആനന്ദിന്റെയും വിശിയുടെയും ലേഖനങ്ങളിലെ കഥകളി വികസനം മനകളിലൂടെ ആയിരുന്നുവല്ലോ. അന്ന് കഥകളി പഠിക്കുന്നത് മേനോന്മാരും, നായന്മാരുമാണല്ലോ. ശൂദ്രന്മാരുടെ മക്കളുടെ നിലവിളി കേട്ടു സുഖിക്കുക എന്ന King makers
ആയ മനയിലെ ബ്രാഹ്മണരുടെ ഹോബിമാത്രമാണ് ഈ കഠിനമായ ഉഴിച്ചിൽ. ഫലം സ്റ്റൂൾ ചവുട്ടി പൊട്ടിക്കുന്ന പരശുരാമൻമാർ.
തന്റെ ആശ്രിതരെ വലുതാക്കാൻ These King makers എല്ലാ തന്ത്രവും പ്രയോഗിക്കും. ഇവരുടെ ദാസികളെ കേമർ ആക്കുക ധർമ്മമായി കരുതുന്നു.
ഉദാഹരണമായി പറഞ്ഞാൽ “രാവുണ്ണി മേനന് വരാത്ത മുഖാഭിനയം കഥകളിക്കു വേണ്ടാ” എന്നു പ്രഖ്യാപിച്ചത് മനയിലെ ബ്രാഹ്മണ സമൂഹമാണ്. അങ്ങിനെ മുഖാഭിനയം ഗോഷ്ടിയാക്കി ചിത്രീകരിച്ചിരിക്കുന്നു. മേനന് എന്തില്ലയോ അത് കഥകളിക്കു വേണ്ടാ. അതാണ് മനയിലെ വികസനം.

Channar said...

“രാവുണ്ണിമേനോൻ ആശാന്റെ നിഷ്കർഷകൾ കഠിനമായിരുന്നു.രാവിലെ കുളിച്ച് ഭസ്മം തൊട്ട് അമ്പലത്തിൽ പോയി തൊഴണം. സുഖമുണ്ടായാലും ഇല്ലെങ്കിലും മുടിചീകരുത്,കുടുമ വേണം,രാവിലെ കഞ്ഞി കുടിച്ചു കൊള്ളണം, സിനിമ, നാടകം, ഡാൻസ് എന്നിവ കാണുന്നതിനേപ്പറ്റി ചിന്തിക്കാനേ പാടില്ല….”

കലാമണ്ഡലത്തിൽ താമസിക്കുമ്പോൾ സ്ഥിരമായി കഞ്ഞി കുടിച്ചിരുന്നത് പള്ളം മാധവനായിരുന്നു.

കോട്ടയത്ത് കളിഅരങ്ങിന്റെ കളികളിൽ 9½ യ്ക്കു മുൻപ് വേഷം തീർന്നാൽ സെക്കൻഷോ കണ്ടശേഷം ബസ്സുപിടച്ച് യാത്ര തുടർന്നിരുന്ന കല്ലുവഴിക്കാരുടെ ഒരു ലിസ്റ്റേ തരാം.

മദ്യപിച്ചു മദോന്മത്തരായി രണ്ടു കഥകളിക്കാർ ഒരിക്കൽ ഒരു കളികഴിഞ്ഞ് ഉച്ചയോടെ കുമരകത്തുള്ള ക്ഷേത്രത്തിൽ കളിക്ക് എത്തി, ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ഉറങ്ങാൻ കിടന്നു. ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ ഊട്ടുപുരയിൽ എത്തിയപ്പോൾ കണ്ടകാഴ്ച വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ക്ഷേത്രത്തിലെ എണ്ണപ്പാത്രത്തിൽ ഒരു കഥകളി കലാകാരൻ മൂത്രമൊഴിക്കുന്നു. അടുത്ത കലാകാരൻ അദ്ദേഹം വീഴാതെ പിടിച്ചിരിക്കുന്നു. എണ്ണപ്പാത്രത്തിന് അറിയുമോ തെക്കുവടക്കൻ ശൈലികൾ. ഈ രണ്ടു കഥകളിക്കാരിൽ നിന്നും ക്ഷേത്രകമ്മിറ്റി Fine ഈടാക്കി.

തിരുവനന്തപുരത്തെ ഒരു ഓണാഘോഷം. കഥകളിയുടെ ചുമതലയുള്ള ഐ. എ. എസ്. ഓഫീസർ ശ്രീനിവാസൻ സാറിന് പലരിൽ നിന്നും സമ്മർദ്ദം. വാഴേങ്കട കളരിയിലെ അതികായനായ
Kottakkal നന്ദകുമാറിനെ കളിക്കുൾപ്പെടുത്തണം. ഒടുവിൽ നന്ദകുമാറിനെ ക്ഷണിച്ചു. കഥ, നളചരിതം 2, നളനാണ് വേഷം. കളി തുടങ്ങുന്നതിന് മുൻപ് ഒരനൗൺസുമെന്റ്. “ചില സാങ്കേതിക കാരണങ്ങളാൽ “കലി-ദ്വാപരന്മാർ മുതലാണ് കളി
ആരംഭിക്കുക”. കലി-ദ്വാപരന്മാർ മുതൽ കളി തുടങ്ങിയെങ്കിലും സാങ്കേതിക കാരണം മൂലം കഥകളി മുഴുപ്പിക്കാനായില്ല.
എന്താണ് സാങ്കേതിക കാരണം? വാഴേങ്കട ശൈലിക്കാരൻ നളൻ, മത്തുപിടിച്ചിരിക്കയാണ്. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും സേവിച്ച മദ്യത്തിന്റെ റിയാക്ഷൻ!. അതായത് തെക്കു - വടക്കുയുദ്ധം.

ഹരിശ്ചന്ദ്രചരിതം കഥകളിയിലെ ചുടല ഹരിശ്ചന്ദ്രനെ കലാമണ്ഡലം ഗോപി പയ്യന്നൂരിൽ
അവതരിപ്പിച്ചു. അന്ന് കലാമണ്ഡലം ഗോപിയുമായി Dr.Vijayakrishnan നടത്തിയ ഇന്റർവ്യൂവിൽ ഗോപി സ്മരിച്ചത് “ഹരിശ്ചന്ദ്രാ” സിനിമായിൽ ഹരിശ്ചന്ദ്രനായി നടിച്ച തിക്കുറിശ്ശിയെയും ഹരിശ്ചന്ദ്രചരിതം കഥകളി അവതരിപ്പിച്ചു വിജയിപ്പിച്ചിരുന്ന തെക്കൻ കഥകളി കലാകാരന്മാരെയും.

മന്ദാക്രാന്ത said...

പിന്നെയും വന്നവര്‍, തെക്കു വടക്കവര്‍
മണ്ടുന്നു, പല കഥകളുമായവര്‍,
പായുന്നു, വഴക്കുണ്ടാക്കുന്നതിനവര്‍,
ശുനകന്റെ വാലുപോല്‍ നേരെയാവാത്തവര്‍ !

പരദൂഷണൻ said...

Again Sankaran is on the coconut tree.

jkjkj said...

Dear Sirs

This the time to start modaration.
Fed up with nonsence.

Nalla lekhanamgal ezuthiya ellavarkum koopukai


Regards
Sankaran

-സു‍-|Sunil said...

"തെങ്ങിമ്പില്‍" കേറ്യേ ശങ്കരനും വന്നു. മുകളിലത്തെ കമന്റ്‌ കണ്ടില്ലേ?

പിന്നെന്താടോ താന്‍ വരാത്തത്‌?

മനോജ്‌ ബ്ലോഗിങ്ങ്‌ നിറുത്തി പോയി എന്നു തോന്നുന്നു.

മാധവന്‍ കുട്ട്യേട്ടന്റേം അഡ്രസ്സില്ല.

എതിരന്‍ സിനിമയിലേക്കു പോയോ എന്നൊരു സംശയം.

മണീം ഹരീം എന്തായാലും ണ്ടലോ ന്നൊരു സമാധാനേ ള്ളൂ.

എല്ലാരും വരീന്‍.. ഒരു ഓണത്തല്ല് നടത്താം.

-S-

Channar said...

Mr. രാജ് ആനന്ദിന്റെ ലേഖനത്തിലെ വിഷയങ്ങളും കഥകളിക്കാരുടെ സ്വഭാവങ്ങളും തമ്മിൽ ഒത്തുനോക്കാതെ “ again Sankaran on the coconut tree” എന്നു പറയുന്നതിൽ അർത്ഥമില്ല.

കപ്ലിങ്ങാട്‌ said...

വീ.ശി.യദ്ദേഹം കല്ലുവഴി ശത്രുക്കളെ പേടിച്ചിട്ട്‌ നാട് വിട്ടുപോയി എന്നാരോ പറയുന്നതുകേട്ടു...

എന്നാല്‍ അങ്ങനെ പേടിക്കുന്ന ആളല്ല വി.ശി.എന്നും, പേടിയും വി.ശി.യും എലിയും പുലിയും പോലെയാണെന്നും പറയുന്നവരുമുണ്ടത്രേ :-)

പരദൂഷണൻ said...

Mr.Channar (ചെഅംനായർ???)
എന്നാൽ പിന്നെ മലയാളത്തിൽ പറയാം:
വീണ്ടും ശങ്കരൻ തെങ്ങേൽ തന്നെ.

Channar said...

ഞങ്ങൾ തെങ്ങുകയറ്റവും കള്ളുചെത്തും നിർത്തി. നായന്മാർ തെങ്ങുകയറ്റം പഠിക്കണം എന്ന നിർബ്ബന്ധം നാളെ തീർച്ചയായും വരും.
കഥകളി സ്ഥാപനങ്ങൾ വന്നതോടെ ഞങ്ങളുടെ സമുദായത്തിലും
കഥകളിക്കാരൻ ഉണ്ടായി. ഇപ്പോൾ നായൻമാരും പിള്ളമാരും മാത്രമല്ല കഥകളിക്കാർ. പിന്നോക്ക സമുദായത്തിൽ പെട്ടവരും, അധകൃതരുമായ കോട്ടയത്തുകാർ പലരും കഥകളി കലാകാരന്മാർ ആയി. അതും കല്ലുവഴി ലേബലിൽ. അതിൽ ഒരുവൻ പോലും കല്ലുവഴിക്കാരാൽ അംഗീകരിക്കപ്പെട്ടിട്ടില്ല. കാരണം ഇവർ തെക്കരാണ്.

അരങ്ങിൽ വെച്ച് ഒരിക്കൽ മൂത്രശങ്ക ഏർപ്പെട്ട് രംഗം ഒരുതരത്തിൽ കഴിച്ചു
കൂട്ടി അണിയറയിൽ എത്തിയ കഥകളിയിലെ (കല്ലുവഴി) സൂപ്പർ സ്റ്റാറിന്റെ ജനനേന്ദ്രിയം, അരയിൽ ചുറ്റിയിരുന്ന ചാക്കുതുണികൾക്ക് ഇടയിലൂടെ കയ്യിട്ട് ഒരുവിധം വെളിയിലെടുത്ത് ആശ്വാസമാക്കി, ശങ്ക തീർത്ത് അടുത്ത രംഗത്തേക്കയച്ച നീലംപേരൂർ കാരൻ അണിയറക്കാരനെ, “തെക്കനെ” നിങ്ങൾക്കറിയില്ല. നടൻ അമിതമായി മദ്യപിച്ചതിനാലാണ് ഇങ്ങിനെ സംഭവിച്ചത്. ഇങ്ങിനെ ധാരാളം കഥകൾ പറയുവാൻ ഉണ്ടാവും.
ആനന്ദൻ (ചാന്നാർ)

പരദൂഷണൻ said...

പ്രിയ ചാന്നാർ
ഇങ്ങിനെ ധാരാളം കഥകൾ ഉണ്ടെങ്കിൽ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങുകയാവും ഭംഗി എന്നു തോന്നുന്നു. “കല്ലുവഴിക്കാരുടെ കള്ളുകുടികഥകൾ“ എന്നൊ മറ്റൊ പേരുംകൊടുക്കാം. താങ്കളുടെ ഭാഷയും ചില പ്രയോഗങ്ങളും ഉഗ്രൻ.നല്ല സംസ്കാരം. നല്ല തറവാടിത്തം.

വികടശിരോമണി said...

ഞാൻ ചത്തു എന്ന കപ്ലിങ്ങാടിന്റെ ആരോപണത്തെ ശക്തമായി ഞാൻ നിഷേധിക്കുന്നു.ഇതു വരെ ചത്ത ലക്ഷണമില്ല,വാലിൽ തീപ്പിടിച്ച തിരക്കുകാരണം കുറച്ചുദിവസം ഒരു ബ്രൈയ്ക്ക് എടുത്തതാണ്.അല്ലാതെ ആരെയും പേടിച്ചിട്ടല്ല,മാഷേ.ഇതിലും വല്യ വെള്ളിയാഴ്ച്ച വന്നിട്ട് വാപ്പ പള്ളീൽ പോയിട്ടില്ല,പിന്നെയാ.
അടുത്ത അങ്കം താമസിയാതെ ആരംഭിക്കാം.ഈ ലേഖനത്തിന്റെ തുടർചർച്ചകളും പ്ലാനിലുണ്ട്.

kannan said...

തേങ്ങാക്കുലയെ തുടർന്ന് “കഥകളിയിലെ മിതത്വം” എന്ന വിഷയം ആസ്പദമാക്കി എഴുതുവാൻ ഉദ്ദേശിക്കുന്നു. ഇതു സംബന്ധിച്ച് അറിവുള്ള വിവരങ്ങൾ അയച്ചുതരുവാൻ അപേക്ഷിക്കുന്നു.
(കണ്ണൻ, പാരിപ്പള്ളി)

kannan said...
This comment has been removed by a blog administrator.
വികടശിരോമണി said...

കണ്ണൻ,
താങ്കൾക്ക് ഇഷ്ടമുള്ള എന്തിനേപ്പറ്റിയും എഴുതാം.പക്ഷേ,അതിന് പേഴ്സണൽ മെയിൽ അഡ്രസ് വെച്ച് നാട്ടുകാരോട് അപേക്ഷ ക്ഷണിക്കേണ്ട സ്ഥലം എന്റെ ബ്ലോഗല്ല.അതുകൊണ്ട്,മെയിൽ അഡ്രസ് പരസ്യം വെച്ചിട്ടുള്ള താങ്കളുടെ കമന്റ് ഞാൻ ഡിലേറ്റുന്നു.അതിനു തൊട്ടുമുൻ‌പ്,മെയിൽ അഡ്രസ് നൽകാതെ ഇട്ട കമന്റ് അവിടെത്തന്നെ കിടന്നുകൊള്ളട്ടെ.
പ്രിയരേ,
നിങ്ങളുടെ ആരുടെ വേണമെങ്കിലും കഥകളിസംബന്ധമായ ബ്ലോഗിലേക്കോ,വെബ് പേജിലേക്കോ ഉള്ള ലിങ്കുകളോ വിവരങ്ങളോ ഇവിടെ നൽകാം.പക്ഷേ,നിങ്ങളുടെ മെയിൽ അഡ്രസിലേക്കുള്ള പരസ്യപ്പലകയായി ഇതുപയോഗിച്ചുതരുന്നതിനെ അനുവദിച്ചുതരുവാൻ നിർ‌വാഹമില്ല എന്നറിയിക്കുന്നു.
സ്നേഹം,
വികടശിരോമണി.